പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 4th, 2011

petroleum-epathram

ന്യൂഡല്‍ഹി : സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്തി. ഇന്നലെ രാത്രി മുതല്‍ ലിറ്ററിന് 1.80 രൂപയാണ് പെട്രോള്‍ വിലയില്‍ വന്ന വര്‍ദ്ധനവ്‌. ഈ വര്‍ഷത്തെ അഞ്ചാമത് പെട്രോള്‍ വില വര്‍ദ്ധനവാണ് ഇത്. രാജ്യത്തെ പലിശ നിരക്ക് 4 ശതമാനം കൂടിയതും ഭക്ഷ്യ വില 5 ശതമാനം വര്‍ദ്ധിച്ചതും കണക്കിലെടുക്കുമ്പോള്‍ ഇത് സാധാരണ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക ഭാരം കടുത്തതാണ്. പെട്രോള്‍ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തു മാറ്റി വില സ്വന്തമായി നിശ്ചയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക്‌ വിട്ടു കൊടുത്തതോടെ ഈ വര്ഷം 23 ശതമാനമാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്‌.

2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ അന്ന് ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടി തപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആന്ധ്രയില്‍ കൃഷിയിറക്കുന്നില്ല കടുത്ത അരിക്ഷാമം ഉണ്ടാകും

November 1st, 2011

rice price-epathram

ഹൈദരാബാദ്: അരിക്ക് വിലകൂടാന്‍ സാധ്യതകള്‍ വര്‍ദ്ധിച്ചു വരികയാണ്. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയില്‍ രണ്ടു ലക്ഷത്തിലധികം ഹെക്ടര്‍ പാട ശേഖരങ്ങളില്‍ ഇത്തവണ കൃഷിയിറക്കേണ്ട എന്നാണ്‌ കര്‍ഷകരുടെ തീരുമാനം. ജല ദൌര്‍ലഭ്യം, വളത്തിന്റെ വില കയറ്റം, സബ്സിഡികള്‍ വെട്ടിക്കുറക്കല്‍ , വൈദ്യുതി ക്ഷാമം എന്നീ കാരണങ്ങളാല്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ നഷ്ടം സഹിച്ചിനിയും കൃഷി ഇറക്കേണ്ട എന്നാണ് ഗോദാവരിയിലെ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ നെല്ലറയായ ആന്ധ്രയില്‍ നിന്നും അരിയെത്തിയില്ലെങ്കില്‍ കേരളം മുഴുപ്പട്ടിണിയിലാകും. ഇപ്പോള്‍ തന്നെ കിലോക്ക് ഇരുപത്തഞ്ച് രൂപയോളമുള്ള അരിക്ക് ഇനി വന്‍ വിലവര്‍ധനക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പല പാടശേഖരങ്ങളും തരിശായി കിടക്കുന്ന സാഹചര്യത്തില്‍ തീ വില നല്‍കി അരി വാങ്ങേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സര്‍ക്കാരിന്റെ ഒരു രൂപയ്ക്കു അരി എന്നാ പദ്ധതി ഇനി എത്ര നാള്‍ തുടരാനാകും എന്ന് പറയാന്‍ കഴിയില്ല. അരി വില വര്‍ദ്ധിക്കുന്നതോടെ മറ്റു പല സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യങ്ങള്‍ മുന്നില്‍ കണ്ടു ആന്ധ്രയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലാറ്റിനമേരിക്കയില്‍ ഇന്ത്യ കൃഷിയിറക്കണം : ശശി തരൂര്‍ എം. പി.

November 1st, 2011

shashi-tharoor-epathram

ചെന്നൈ: വരും കാലങ്ങളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കൃഷിഭൂമി ഇന്ത്യ പാട്ടത്തിനെടുത്ത് അവിടെ കൃഷി തുടങ്ങണമെന്ന് ശശി തരൂര്‍ എം. പി. അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വേണ്ടത്ര ഭക്ഷ്യ വിഭവങ്ങള്‍ ഉല്പാദിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇതാണ് ലാഭകരമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ആന്‍ എമേര്‍ജിംഗ് സൂപ്പര്‍ പവര്‍ ‘ എന്ന വിഷയത്തില്‍ റോട്ടറി ഇന്റര്‍നാഷനല്‍ 3230 സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത വര്‍ഷത്തില്‍ തന്നെ ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി മദ്രാസ്‌ മിഡ്ടൌണ്‍ പ്രസിഡന്‍റ് എസ്. പി. ചിന്താമണി, പ്രോഗ്രാം കണ്‍ വീനര്‍ എം. കേശവ്, മുത്തുസ്വാമി എന്നിവര്‍ പ്രസംഗിച്ചു

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭക്ഷ്യവില കുതിക്കുന്നു, ജനം വലയുന്നു

October 27th, 2011

ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവില വീണ്ടും കുതിച്ചുയരുകയാണ്. മുന്‍വര്‍ഷവുമായി താതമ്യം ചെയ്യുമ്പോള്‍ പച്ചക്കറികളുടെ വില 25 ശതമാനത്തോളമാണ് വര്‍ധിച്ചത്. പഴങ്ങള്‍ക്ക് 11.96 ശതമാനവും പാലിന് 10.85 ശതമാനവും മുട്ട, ഇറച്ചി, മീന്‍ എന്നിവയുടെ വിലയില്‍ 12.82 ശതമാനവും വില വര്‍ധനയുണ്ടായി. പയര്‍ വര്‍ഗങ്ങള്‍ക്ക് 9.06 ശതമാനവും ധാന്യങ്ങള്‍ക്ക് 4.62 ശതമാനവും വില വര്‍ധന മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായി. ഒക്ടോബര്‍ ആദ്യ ആഴ്ച്ചയുടെ അവസാനം 10.60 ശതമാനമായിരുന്നു എങ്കില്‍ രണ്ടാമത്തെ ആഴ്ചയില്‍ 11.43 ശതമാനമെന്ന നിലയിലാണ് മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവിലപ്പെരുപ്പം. പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് ഭക്ഷ്യവിലപ്പെരുപ്പം കുത്തനെ ഉയരാന്‍ കാരണമായത്. സവോളയുടെ വിലയില്‍ മാത്രമാണ് കാര്യമായ കുറവ് രേഖപ്പെടുത്തിയത് 18.93 ശതമാനം. ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. ഭക്ഷ്യവിലപെരുപ്പം ഈ നിലയില്‍ തുടര്‍ന്നാല്‍ വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും വേണം

October 24th, 2011

petroleum-epathram

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധന വില നിര്‍ണ്ണയിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും പൊതു മേഖലയിലെ എണ്ണ വിപണന കമ്പനികള്‍ക്ക്‌ വില നിര്‍ണ്ണയിക്കാനുള്ള അധികാരം നല്‍കുകയും ചെയ്തതിന് എതിരെ ഓള്‍ ഇന്ത്യ യൂത്ത്‌ ഫെഡറേഷന്‍ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തു. ഇത്തരം വില നിര്‍ണ്ണയ സംവിധാനം ശാസ്ത്രീയമല്ല എന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ ഈ എണ്ണ കമ്പനികള്‍ മാത്രമാണെന്നും സാധാരണ ജനം കൊള്ളയടിക്കപ്പെടുകയാണ് എന്നും ഹരജിയില്‍ പറയുന്നു. ലാഭവിഹിതം സര്‍ക്കാരുമായി പങ്കു വെയ്ക്കുന്ന ഈ കമ്പനികള്‍ നഷ്ടത്തിലാണ് എന്ന വാദം അസത്യമാണ്. രാജ്യത്തെ മൊത്തം സമ്പദ്‌ വ്യവസ്ഥയെ സ്വാധീനിക്കുന്ന ഇന്ധന വില നിര്ന്നയിക്കുവാന്‍ ഇത്തരം കമ്പനികള്‍ക്കല്ല മറിച്ച് സര്‍ക്കാരിനാണ് അധികാരം. ഈ അധികാരം വിനിയോഗിച്ച് സര്‍ക്കാര്‍ സാധാരണ ജനത്തിന്റെ മേലുള്ള അധികഭാരം ലഘൂകരിക്കണം.

പെട്രോള്‍ വിലയിലെ വര്‍ദ്ധനവ്‌ മൂലം ഡീസല്‍ വാഹനങ്ങള്‍ കൂടുതലായി ഉപയോഗത്തില്‍ വരുന്നത് പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

പെട്രോള്‍ വില ലോകത്തില്‍ ഏറ്റവും അധികം ഇന്ത്യയിലാണ് എന്ന് പരാതിക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ പെട്രോള്‍ വില 67.71 രൂപയുള്ളപ്പോള്‍ പാക്കിസ്ഥാനില്‍ ഇത് 43.29, ചൈനയില്‍ 47.50, അമേരിക്കയില്‍ 43.70, റഷ്യയില്‍ 41.96, മലേഷ്യയില്‍ 26.78 എന്നിങ്ങനെയാണ് പെട്രോള്‍ വില.

ഇന്ധന വിലയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അരാജകത്വം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും അവതരിപ്പിക്കണം എന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വോട്ടിന് കോഴ, അമര്‍സിങ്ങിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു
Next »Next Page » ധോണിയുടെ പട ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി, ഇന്ത്യക്ക്‌ പരമ്പര »



  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine