വിമാന ഇന്ധന വില ഉയര്‍ന്നു

November 16th, 2011

air-fuel-hike-epathram

ന്യൂഡല്‍ഹി : വിമാന ഇന്ധന വില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്. രണ്ടു ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്‌. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. ഇന്ധന ചിലവ് വിമാന കമ്പനികളുടെ പ്രവര്‍ത്തന ചിലവിന്റെ 40 ശതമാനം വരും എന്നതിനാല്‍ വിലക്കയറ്റം കമ്പനികളുടെ മേല്‍ വന്‍ ഭാരമാണ് വരുത്തുക എന്നുറപ്പാണ്. ഇത് യാത്രാ നിരക്കുകളെ എത്രത്തോളം ബാധിക്കും എന്ന് അറിവായിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദേശ വിമാനങ്ങള്‍ ആഭ്യന്തര മേഖലയിലും

November 14th, 2011

air-india-maharaja-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയില്‍ തൊഴിലാളി സമരവും അപകടങ്ങളും വിമാനം റദ്ദ്‌ ചെയ്യലും ഒക്കെയായി പ്രശ്നങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന തക്കത്തില്‍ വിദേശ വിമാന കമ്പനികള്‍ക്കായി ഇന്ത്യന്‍ ആഭ്യന്തര വിമാന ഗതാഗത രംഗം തുറന്നു കൊടുക്കുവാനുള്ള പദ്ധതികള്‍ പരിഗണിക്കും എന്ന് വ്യോമ ഗതാഗത മന്ത്രി വയലാര്‍ രവി അറിയിച്ചു.

വിദേശ കമ്പനികളുടെ കടന്നു വരവ് സുഗമമാക്കാനുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിമാന കമ്പനികളില്‍ നടക്കുന്ന മിക്ക സമരങ്ങളും അകാരണമായ സര്‍വീസ്‌ റദ്ദ്‌ ചെയ്യലുമൊക്കെ എന്നൊക്കെയുള്ള ആരോപണങ്ങള്‍ ശക്തമാവുമ്പോള്‍ വയലാര്‍ രവിയുടെ പ്രസ്താവനയ്ക്ക് ഏറെ പ്രാധാന്യം കൈവരുന്നു.

ഏറ്റവും ഒടുവിലായി പ്രതിസന്ധി മൂലം നിരവധി സര്‍വീസുകള്‍ നിര്‍ത്തി വെച്ച് യാത്രക്കാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാന്‍ വിജയ്‌ മല്യ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വിദേശ നിക്ഷേപമായി 400 കോടി രൂപ ഉടനടി ആവശ്യമാണെന്നും അതിനാല്‍ ആഭ്യന്തര വിമാന ഗതാഗത രംഗത്ത്‌ വിദേശ നിക്ഷേപത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

ഇന്ത്യന്‍ വിമാന കമ്പനികളെ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമാക്കുകയും ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ വിപണിയായ ഇന്ത്യയിലെ ആഭ്യന്തര വിമാന ഗതാഗത രംഗം വിദേശ വിമാന കമ്പനികള്‍ക്ക്‌ ആധിപത്യം സ്ഥാപിക്കാനായി തുറന്നു കൊടുക്കുകയും ചെയ്യുന്നതോടു കൂടി അവശേഷിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ കൂടി പൂട്ടിപ്പോവും എന്നത് ഉറപ്പാണ്. ഇത് തന്നെയാണ് വിദേശ കമ്പനികളെ സഹായിക്കാനായി കച്ച കെട്ടി ഭരണത്തില്‍ ഏറിയിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടതും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെക്കുകളുടെ കാലാവധി മൂന്നുമാസമായി ആര്‍. ബി. ഐ കുറയ്ക്കുന്നു

November 8th, 2011

RBI-epathram

മുംബൈ: ചെക്ക്,ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓര്‍ഡര്‍ തുടങ്ങിയവയുടെ കാലാവധി മൂന്നുമാസമാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍. ബി. ഐ) നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്നു. 2012 ഏപ്രില്‍ ഒന്നുമുതല്‍ ആയിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ആറുമാസമാണ് കാലാവധി എന്നാല്‍ ഇത് പലരും ദുരുപയോഗം ചെയ്യുന്നതായിട്ട് കണ്ടതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം കൊണ്ടുവരുവാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. കാലാവധിയില്‍ മാറ്റം വരുത്തിയ കാര്യം ബാങ്കുകള്‍ ചെക്കുകളില്‍ രേഖപ്പെടുത്തണമെന്നും ഉപഭോക്താക്കളെ അറിയിക്കണമെന്നും 2012 ഏപ്രില്‍ ഒന്നിനു ശേഷം 3 മാസത്തിലധികം കാലാവധിയുള്ള ചെക്കുകള്‍ ഉപഭോക്താക്കള്‍ ബാങ്കുകളില്‍ സമര്‍പ്പിച്ചാല്‍ അതിനു പണം നല്‍കരുതെന്ന് ആര്‍. ബി. ഐ നിര്‍ദ്ദേശത്തില്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

എണ്ണ കമ്പനി നഷ്ടത്തിലെന്നത് കള്ളകഥ; ലാഭം 11432 കോടി

November 5th, 2011

petroleum-money-epathram

ന്യൂഡല്‍ഹി: വില വര്‍ധിപ്പിക്കാന്‍ കാരണം എണ്ണ കമ്പനികള്‍ ഒരു ലിറ്ററിന് 1.50 പൈസ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നത്‌ എന്ന കണക്ക് പറയുന്ന രാജ്യത്തെ എണ്ണക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയത് 11,432 കോടി രൂപയുടെ ലാഭം. റിലയന്‍സിന്‍റെ കഴിഞ്ഞ ത്രൈമാസത്തില്‍ മാത്രം ലാഭം 5,136 കോടിയാണ്‌. എന്നാല്‍ ഫ്രാന്‍സിലെ കാനില്‍ ജി-20 സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിക്കാനാണു ശ്രമിച്ചത്‌. ഇന്ധന വിലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം പൂര്‍ണമായും നീക്കുന്ന ദിശയില്‍ മുന്നോട്ടു പോകുകയാണു വേണ്ടതെന്ന നിലപാട് അദ്ദേഹം തുറന്നു പറഞ്ഞു. വിപണിക്കു സ്വന്തം നിലയില്‍ നില്‍ക്കാന്‍ കഴിയണമെന്നു പറഞ്ഞ അദ്ദേഹം പെട്രോളിന്റെ കാര്യത്തിലെന്ന പോലെ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലനിര്‍ണയവും കമ്പനികള്‍ക്കു കൈമാറാനുള്ള നീക്കത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്‌തമാക്കുകയാണു ചെയ്‌തത്‌. ഇവയുടെ വില പുതുക്കുന്നതിനു വേണ്ടി ഉന്നതാധികാര മന്ത്രിസഭാ സമിതി യോഗം ചേരാനിരിക്കെയാണ്‌ ഇത്‌. ഇതിലും കനത്ത അടിയാണു വരാനിരിക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ ഈ നീക്കത്തില്‍ കോണ്‍ഗ്രസി നകത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. യു.പി.എ. സഖ്യത്തിനുള്ളില്‍ നിന്നും ഭീഷണികളും സമ്മര്‍ദങ്ങളും ശക്‌തമായ സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടാന്‍ വിലവര്‍ധനയില്‍ നേരിയ ഇളവു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി യെടുക്കുമെന്നാണു സൂചന. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്നു ഫ്രാന്‍സില്‍നിന്നു തിരിച്ചെത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെട്രോള്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു

November 4th, 2011

petroleum-epathram

ന്യൂഡല്‍ഹി : സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്തി. ഇന്നലെ രാത്രി മുതല്‍ ലിറ്ററിന് 1.80 രൂപയാണ് പെട്രോള്‍ വിലയില്‍ വന്ന വര്‍ദ്ധനവ്‌. ഈ വര്‍ഷത്തെ അഞ്ചാമത് പെട്രോള്‍ വില വര്‍ദ്ധനവാണ് ഇത്. രാജ്യത്തെ പലിശ നിരക്ക് 4 ശതമാനം കൂടിയതും ഭക്ഷ്യ വില 5 ശതമാനം വര്‍ദ്ധിച്ചതും കണക്കിലെടുക്കുമ്പോള്‍ ഇത് സാധാരണ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക ഭാരം കടുത്തതാണ്. പെട്രോള്‍ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തു മാറ്റി വില സ്വന്തമായി നിശ്ചയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക്‌ വിട്ടു കൊടുത്തതോടെ ഈ വര്ഷം 23 ശതമാനമാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്‌.

2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ അന്ന് ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടി തപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അണ്ണാ ഹസാരെ മൌനവ്രതം അവസാനിപ്പിച്ചു
Next »Next Page » എണ്ണ കമ്പനി നഷ്ടത്തിലെന്നത് കള്ളകഥ; ലാഭം 11432 കോടി »



  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine