എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം

July 11th, 2021

mbbs-interns-take-ayush-training-nmc-national-medical-commission-ePathram
ന്യൂഡല്‍ഹി : എം. ബി. ബി. എസ്. പഠന ശേഷം ആയുര്‍ വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ രീതികളില്‍ പരിശീലനം നേടണം എന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (NMC) നിര്‍ദ്ദേശം. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതായിരിക്കും പരിശീലനം.

ഇതിന്റെ സ്വഭാവം, ചാക്രിക രീതി, പരിശീലനത്തിന്‍റെ കാലാവധി തുടങ്ങിയവ വിശദമായി പ്രതിപാദി ക്കുന്ന വിവരങ്ങളുടെ കരട് രേഖ മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കി. വിഷയത്തില്‍ നില നില്‍ക്കുന്ന സംശയ ങ്ങള്‍ നീക്കുന്നതാണ് നിയമത്തിന്റെ കരട് രേഖ.

എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും എല്ലാ ആയുഷ് ചികിത്സാ രീതി കളിലും പരിശീലനം പൂര്‍ത്തിയാക്കണം എന്ന് തന്നെയാണ് കരടിലെ ശുപാര്‍ശ. പക്ഷേ, ഏത് വിഭാഗത്തില്‍ പരിശീലനം നേടണം എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. എം. ബി. ബി. എസ്. പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്നെ പരിശീലനം നേടണം എന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിർദ്ദേശത്തിൽ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  

June 27th, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : രണ്ടു വയസ്സു മുതല്‍ 17 വയസ്സു വരെ പ്രായ പരിധിയില്‍ ഉള്ള കുട്ടി കളില്‍ സിറം ഇന്‍സ്റ്റി റ്റ്യൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണ ങ്ങള്‍ക്ക് തയ്യാറായി. അമേരിക്കന്‍ കമ്പനി യായ നോവോ വാക്‌സ് വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ കോവോ വാക്‌സ് എന്ന പേരിലാണ് ഇന്ത്യയില്‍ പുറത്തിറക്കുക.

ഡി. സി. ജി. ഐ.യുടെ അനുമതി ലഭിച്ചാല്‍ അടുത്ത മാസം 10 കേന്ദ്രങ്ങളില്‍ വെച്ച് കുട്ടികളിലെ പരീക്ഷണ ങ്ങള്‍ക്ക് തുടക്കമാവും എന്നും സിറം ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്ത്യ സി. ഇ. ഒ. അദര്‍ പുനാവാല അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി

June 13th, 2021

bombay-high-court-ePathram
മുംബൈ : മുതിര്‍ന്ന പൗരന്മാര്‍ക്കും കിടപ്പു രോഗി കൾക്കും ശാരീരിക ബുദ്ധി മുട്ടുകൾ അനുഭവിക്കുന്ന ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുന്നതില്‍ കേരളത്തെ മാതൃകയാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് മുംബൈ ഹൈക്കോടതി. വാക്സിന്‍ വീടുകളിൽ എത്തിച്ച് നൽകണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി പരിഗണി ക്കുക യായിരുന്നു കോടതി.

വീടുകളിൽ എത്തി വാക്സിന്‍ നൽകുന്ന പദ്ധതി രാജ്യത്തു നടപ്പിലാക്കാൻ തടസ്സം എന്തെങ്കിലും ഉണ്ടോ എന്നും കോടതി ചോദിച്ചു. കേരള മാതൃക ചൂണ്ടിക്കാട്ടി യായിരുന്നു കോടതി യുടെ പരാമർശം.

കൊവിഡ് വാക്സിന്‍ വീടുകളിൽ എത്തിക്കുക എന്നത് സാദ്ധ്യമല്ല എന്നുള്ള കേന്ദ്ര സർക്കാര്‍ പരാമർശത്തെ കോടതി രൂക്ഷമായി വിമർശിച്ചു.

കേരളവും ജമ്മു കശ്മീരും ഇതു വിജയ കരമായി നടപ്പാക്കുന്നുണ്ട് എന്നും മറ്റു സംസ്ഥാന ങ്ങളിൽ നടപ്പിലാക്കുവാന്‍ എന്താണ് തടസ്സം എന്നും കോടതി ചോദിച്ചു.

വീടുകളില്‍ വാക്സിന്‍ എത്തിക്കുന്നതിൽ ഈ സംസ്ഥാനങ്ങള്‍ വിജയം വരിച്ചത് എങ്ങനെയാണ്? കേരള – ജമ്മു കശ്മീർ മാതൃകയോട് കേന്ദ്ര ത്തിന്റെ പ്രതികരണം എന്താണ്? കേന്ദ്രത്തിന്റെ പ്രശ്നം എന്താണ് എന്ന് മനസ്സിലാകുന്നില്ല. നിങ്ങള്‍ എന്തു കൊണ്ടാണ് ഈ സംസ്ഥാനങ്ങളോട് ആശയ വിനിമയം നടത്താത്തത്?. ഇതു പ്രാവർത്തികം ആക്കുവാൻ കഴിയുന്നത്‌ എങ്കില്‍ എന്തു കൊണ്ടാണ് മറ്റു സംസ്ഥാന ങ്ങളിലും ഇത് ആവിഷ്കരിക്കാത്തത്? എന്നും കോടതി ചോദിച്ചു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു

June 6th, 2021

alphabet-aa-malayalam-letter-ePathram
ന്യൂഡല്‍ഹി : മലയാളം സംസാരിക്കുന്നതിനു നഴ്സിംഗ് ജീവനക്കാര്‍ക്ക് ഡല്‍ഹിയിലെ ജി. ബി. പന്ത് ആശുപത്രി യില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദം ആവുന്നു. ആശുപത്രി ജോലിക്കിടെ മലയാളം സംസാരിക്കുന്നത് രോഗി കൾക്കും സഹപ്രവർത്ത കർക്കും ബുദ്ധി മുട്ട് ഉണ്ടാക്കുന്നു എന്ന കാരണം കാണിച്ചു കൊണ്ടാണ് ജി. ബി. പന്ത് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സര്‍ക്കുലര്‍ ഇറക്കിയത്.

ജോലിക്കിടെ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മാത്രമേ സംസാരിക്കുവാൻ പാടുള്ളൂ എന്നും ഉത്തരവ് ലംഘിച്ചാല്‍ കനത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയര്‍ ആവേണ്ടി വരും എന്നും ഉത്തരവില്‍ പറയുന്നു.

ഈ നടപടിക്ക് എതിരെ കനത്ത പ്രധിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ. സി. വേണു ഗോപാല്‍,  ശശി തരൂര്‍ തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി യിട്ടുണ്ട്.

ഡല്‍ഹി രാജ് ഘട്ട് ജവഹര്‍ ലാല്‍ നെഹ്റു മാര്‍ഗ്ഗിലെ ഗോവിന്ദ് വല്ലഭ് പന്ത് (ജി. ബി. പന്ത്) ഇന്‍സ്റ്റി റ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യു ക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപ നത്തില്‍ നിരവധി മലയാളി നഴ്സുമാര്‍ ജോലി ചെയ്തു വരുന്നു.  ഇവര്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് മലയാളത്തില്‍ തന്നെ യാണ്.

മാത്രമല്ല പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം തുടങ്ങി വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള ആശുപത്രി ജീവനക്കാര്‍ അവരവരുടെ പ്രാദേശിക ഭാഷ യിൽ തന്നെ യാണ് പരസ്പരം സംസാരി ക്കുന്നത്. എന്നാൽ വിലക്ക് ഏർപ്പെടുത്തിയത് മലയാളത്തിന് മാത്രവും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ

May 27th, 2021

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച B.1.617 എന്ന കൊവിഡ് വൈറസ് വകഭേദത്തെ പ്രതിരോധിക്കുവാന്‍ ഫൈസര്‍ വാക്സിനു സാധിക്കും എന്നും 12 വയസ്സിനു മുകളില്‍ ഉള്ളവരിൽ ഫൈസര്‍ വാക്സിന്‍ ഫലപ്രദമാണ് എന്നും നിര്‍മ്മാതാക്കള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. ഇന്ത്യയില്‍ ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗ ത്തിനു വേണ്ടിയുള്ള അനുമതി നൽകണം എന്നും ആവശ്യപ്പെട്ടു.

ഇന്ത്യക്കാരിലും ബ്രിട്ടിഷ് ഇന്ത്യക്കാരിലും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പി. എച്ച്. ഇ.) നടത്തിയ പഠന ത്തിന്റെ അടിസ്ഥാനത്തില്‍ ബി.1.617 എന്ന വൈറസ് വകഭേദത്തെ പ്രതി രോധിക്കുവാന്‍ ഫൈസര്‍ വാക്സിനു കഴിയും എന്ന് വ്യക്തമായിരുന്നു എന്നാണ് കേന്ദ്ര സര്‍ക്കാരിനു നൽകിയ റിപ്പോർട്ടിൽ കമ്പനി അധികൃതര്‍ പറയുന്നത്.

പഠനം നടത്തിയ ആളുകളിലെ 26 ശതമാനം പേരിലും ഫൈസര്‍ വാക്സിന്‍ മികച്ച ഫലം നല്‍കി എന്നും ഇന്ത്യ യിൽ വ്യാപകമായിട്ടുള്ള B.1.617 എന്ന വകഭേദ ത്തിന്ന് എതിരെ ഫൈസർ വാക്സിന്‍ 87.9 ശതമാനം ഫലം നല്‍കി യിട്ടുണ്ട് എന്നതാണ് പഠനങ്ങള്‍ വ്യക്ത മാക്കിയത് എന്നും അധികൃതര്‍ അവകാശപ്പെടുന്നു.

കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് V എന്നീ വാക്സിനു കള്‍ക്കാണ് ഇന്ത്യയിൽ നിലവിൽ അനുമതി നല്‍കിയിട്ടുള്ളത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
Next »Next Page » മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine