ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

September 5th, 2015

e-migrate-ministry-overseas-indian-affairs-ePathram
ന്യൂഡല്‍ഹി : വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച ഇ –മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു. എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധം ആക്കിയ രാജ്യ ങ്ങളില്‍ ജോലിക്ക് പോകുന്ന വര്‍ക്കുള്ള സംവിധാനം ആണിത്. നഴ്സിംഗ്, വീട്ടു ജോലി തുടങ്ങിയ വിസ കളില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ പോകുന്ന വര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാണ്‌.

തൊഴില്‍ ഉടമ, തൊഴിലാളി, റിക്രൂട്ട്മെന്‍റ് ഏജന്‍സി, വിദേശ രാജ്യ ങ്ങളി ലെ ഇന്ത്യന്‍ എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് ഓഫീസുകള്‍ എന്നിവയെ വെബ് സൈറ്റു മായി കണ്ണി ചേര്‍ത്തിട്ടുണ്ട്.

ഇ – മൈഗ്രേറ്റ് സംവിധാനം അനുസരിച്ച് ഇന്ത്യ യില്‍ നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ അല്ലെങ്കില്‍ സ്ഥാപനം ഈ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സി കള്‍ മുഖേന നടത്തുന്ന റിക്രൂട്ട്മെന്‍റിനും രജിസ്ട്രേഷന്‍ നിര്‍ബന്ധ മാണ്.

തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്ത മാക്കുന്ന വിവര ങ്ങളും തൊഴിലുടമ നല്‍കണം. ഇവ അതത് രാജ്യ ങ്ങളിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് പരിശോധിച്ച് ഉറപ്പു വരുത്തും. റിക്രൂട്ട്മെന്‍റ് തട്ടിപ്പു കളുടെ പശ്ചാത്തല ത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റ് തങ്ങളുടെ പൌരന്മാരുടെ സംരക്ഷണ ത്തിനായി രൂപ കല്‍പന ചെയ്തതാണ് ഇ – മൈഗ്രേറ്റ്.

കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന് കീഴിലാണ് ഈ വെബ് സൈറ്റ്. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥി ക്ക് വെബ് സൈറ്റ് വഴി ക്ളിയറന്‍സിനു വേണ്ടി യുള്ള അപേക്ഷ നല്‍കാം.

പ്രസ്തുത ഉദ്യോഗാര്‍ത്ഥി യുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസ യോഗ്യമാണ് എന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് അനുവദിക്കും. ക്ളിയറന്‍സിന് നല്‍കിയ അപേക്ഷ യുടെ അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ത്ഥി ക്ക് അറിയാനും വെബ്  സൈറ്റില്‍ സംവിധാനമുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

July 27th, 2015

ex-president-of-india-apj-abdul-kalam-ePathram
ന്യൂഡൽഹി : മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം (83) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഷില്ലോംഗ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌ മെന്റില്‍ പ്രബന്ധം അവതരി പ്പിക്കുന്ന തിനിടെ കുഴഞ്ഞു വീണ കലാമിനെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാ ഘാത മായി രുന്നു മരണ കാരണം.

ഇന്ത്യയുടെ 11 ആമത് രാഷ്ട്ര പതി യായിരുന്നു. കലാമിന്റെ മരണത്തെ തുടർന്ന രാജ്യത്തെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപന ങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. 2002 മുതൽ 2007 വരെ ഇന്ത്യ യുടെ രാഷ്ട്രപതി യായിരുന്നു.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ. പി. ജെ. അബ്ദുൽ കലാം 1931 ഒക്‌ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വര ത്താണ് ജനിച്ചത്. ഇന്ത്യ തദ്ദേശീയ മായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈ ലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പി ക്കുന്നതിനും ഏകോപിപ്പി ക്കുന്നതിനും അബ്ദുൾ കലാം നൽകിയ സംഭാവനകൾ നിസ്തുല മാണ്.

മിസൈൽ സാങ്കേതിക വിദ്യ യിൽ അദ്ദേഹം നൽകിയ സംഭാവന കൾ കണക്കി ലെടുത്ത് ഭാരത ത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷി പ്പിക്കാറുണ്ട്. പൊഖ്റാൻ ആണവ പരീക്ഷണ ത്തിനു പിന്നിലും സാങ്കേതിക മായും, ഭരണ പര മായും സുപ്രധാന മായ പങ്കു വഹിച്ചിട്ടുണ്ട്.

രാഷ്ട്രം ഭാരത രത്‌നയും പത്മ ഭൂഷനും പത്മ വിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴില്‍ നിരവധി കവിത കള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യ 2020, വിംഗ്സ് ഓഫ് ഫയര്‍, ഇഗ്‌നൈറ്റഡ് മൈന്‍ഡ്‌സ് എന്നിവ യാണ് പ്രധാന കൃതികള്‍.

അന്ത്യ കര്‍മങ്ങള്‍ സ്വദേശമായ രാമേശ്വരത്ത് നടക്കും. ഏഴ് ദിവസ ത്തെ ദു:ഖാചരണം രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on എ. പി. ജെ. അബ്ദുള്‍ കലാം അന്തരിച്ചു

വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

July 7th, 2015

ഭോപ്പാല്‍ : മധ്യപ്രദേശ് വ്യാവസായിക പരീക്ഷാ മണ്ഡല്‍ (വ്യാപം) അഴിമതി ക്കേസില്‍ സി. ബി. ഐ. അന്വേഷണ ത്തിന് സര്‍ക്കാര്‍ തയ്യാര്‍ ആണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതി യില്‍ അപേക്ഷ നല്‍കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

ഇപ്പോഴത്തെ അന്വേഷണം കോടതി യുടെ മേല്‍നോട്ട ത്തിലായ തിനാല്‍ തനിക്ക് സി. ബി. ഐ. അന്വേഷണ ത്തിന് ഉത്തര വ് ഇടാനാകില്ല എന്നും അതു കൊണ്ടാണ് ഹൈക്കോടതി യോട് ഇക്കാര്യം ആവശ്യപ്പെടുന്ന ത് എന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ട ത്തിലുള്ള സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാ ന് ഇരിക്കെയാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജനാധിപത്യത്തില്‍ ഭരണാധികാരി സംശയത്തിന് അതീത നായിരിക്കണം. ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ ചില സംശയങ്ങളുണ്ട്. അത് ദുരീകരിക്ക പ്പെടേണ്ടതുണ്ട്. ജനങ്ങളുടെ ആഗ്രഹ ത്തിന് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. അതു കൊണ്ട് സി. ബി. ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്തയക്കും എന്നും ചൗഹാന്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on വ്യാപം തട്ടിപ്പ് : സി. ബി. ഐ. അന്വേഷണത്തിന് തയ്യാര്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

മാഗി നൂഡിൽസിന് ഇന്ത്യയിൽ വിലക്ക്

June 5th, 2015

maggi-noodles-from-nestle-banned-in-india-ePathram
ന്യൂഡൽഹി : മാഗി ന്യൂഡിൽസിന് ഇന്ത്യ യിൽ വിലക്ക് ഏര്‍പ്പെടുത്തി എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ മാന ദണ്ഡ ങ്ങൾ പാലി ക്കാത്ത തിനെ തുടർന്നാണ് ഈ നടപടി.

രുചിക്കു വേണ്ടി ചേർക്കുന്ന രാസ പദാർത്ഥങ്ങ ൾക്ക് കൃത്യമായ നിബന്ധന മാഗി പാലി ച്ചിട്ടില്ല എന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തി. ഇതേ ത്തുടർന്ന് മാഗി യുടെ ഒൻപത് ഉൽപ്പന്ന ങ്ങൾ വിപണ യിൽ നിന്ന് പിൻവലി ക്കാനും നിർദ്ദേശം നൽകി. നെസ്‌ലെ യുടെ പല ഉൽപ്പന്ന ങ്ങളും നിബന്ധന കൾ പോലും പാലിക്കാതെ പ്രാഥമിക മായ അനുമതി പോലും ലഭിക്കാതെ യാണ് പുറത്തിറ ക്കുന്നത് എന്നും കണ്ടെത്തി.

കേരള ത്തിൽ വിൽക്കുന്ന എല്ലാ നൂ‍ഡിൽസും പരിശോധി ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു. മാഗിയുടെ പരസ്യ ത്തിൽ അഭിനയിച്ച തിന്റെ പേരിൽ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ക്ക് എതിരെ എഫ്. ഐ. ആർ. റജിസ്റ്റർ ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on മാഗി നൂഡിൽസിന് ഇന്ത്യയിൽ വിലക്ക്

മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

May 25th, 2015

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിപുലമായ പരിപടികളോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം
വാര്‍ഷികം ആഘോഷിക്കുന്നത്. ബി.ജെ.പിയുടെ താത്വിക ആചാര്യനായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദേശമായ ഉത്തര്‍ പ്രദേശിലെ മഥുരയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അഡല്‍ ബിഹാരി വാജ്‌പേയിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ ചടങ്ങിനു ക്ഷണിച്ചിട്ടില്ല.

ശുചിത്വ ഭാരതം, ജന്‍‌ധന്‍ യോജന, മെച്ചപ്പെട്ട വിദേശ ബന്ധങ്ങള്‍, കുറഞ്ഞ ചിലവില്‍ ഇന്‍ഷൂറന്‍സ്, വിദേശ നിക്ഷേപം ആകര്‍ഷിക്കുവാന്‍ ഉള്ള വിവിധ
പദ്ധതികള്‍ തുടങ്ങിയവയാണ് പ്രധാനമായും ബി.ജെ.പിയും സഖ്യകക്ഷികളും സര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ
തുടര്‍ച്ചയായുള്ള വിദേശ യാത്രകളും, വിലക്കയറ്റവും, ഇന്ധന വില വര്‍ദ്ധിക്കുന്നതും, ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വിവാദവ്യവസ്ഥകളുമെല്ലാം സര്‍ക്കാരിന്റെ
പ്രതിച്ഛായക്ക് മങ്ങല്‍ ഏല്പിച്ചിട്ടുണ്ട്. മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് വന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കും എന്ന് വ്യാപകമായ പ്രചാരണം
നടന്നിരുന്നു. ഈ പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചു എന്നു വേണം തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും കരുതുവാന്‍. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും
ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത വിധം കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. എന്നാല്‍
അധികാരത്തിലേറിയതോടെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കുകളായി മാറി. വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിക്കുന്നതിനപ്പുറം യാതൊരു വിധത്തിലുള്ളവികസന
പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടപ്പിലാക്കിയില്ല എന്നതാണ് യാദാര്‍ഥ്യം. കള്ളപ്പണം തിരികെ കൊണ്ടു വരുന്ന കാര്യത്തിലും, കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിലും, വിലക്കയറ്റം നിയന്ത്രിക്കുന്നതിലുമെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആനയെഴുന്നള്ളിപ്പ്: മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി
Next »Next Page » മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച മാധുരിക്ക് നോട്ടീസ് »



  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine