ബി.ജെ.പിയുടെ നായകന്‍ മോഡി തന്നെ

June 9th, 2013

പനാജി: അടുത്ത ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നയിക്കും. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗോവയിലെ പനാജിയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് മോഡിയെ മുഖ്യപ്രചാരകനായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയും അദ്ദേഹത്തെ അനുകൂലിക്കുന്ന ഉമാഭാരതി, ശത്രുഘ്‌നന്‍ സിഞ, ജസ്വന്ത സിങ്ങ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ചിലരും യോഗത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും പാര്‍ട്ടിയെ ഒരു പ്രബല വിഭാഗം നരേന്ദ്ര മോഡിയെ നായക്കണമെന്ന് നിലപാടില്‍ ഉറച്ചു നിന്നു. ഗുജറാത്തില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന മോഡിക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുവാന്‍ നല്ല കഴിവുണ്ടെന്നും കൂടാതെ വികസന നായകന്‍ എന്ന പ്രതിച്ഛായ അദ്ദേഹത്തിനു വേണ്ടു വോളം ഉണ്ടെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് പ്രയോജനം ചെയ്യുമെന്നും അവര്‍ വാദിച്ചു. ആര്‍.എസ്.എസും മോഡിക്ക് അനുകൂലമായ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചുവെന്നും. കോണ്‍ഗ്രസ്സില്‍ നിന്നും മുത്മായ ഭാരതം കെട്ടിപ്പടുക്കുവാന്‍ ലഭിക്കുന്ന ഒരു കല്ലും താന്‍ പാഴാക്കില്ലെന്നും തന്നെ അനുകൂലിച്ചവര്‍ക്കും അനുഗ്രഹിച്ചവര്‍ക്കും നന്ദിരേഖപ്പെടുത്തുന്നതായും മോഡി വ്യക്തമാക്കി.യു.പി.എ. സര്‍ക്കാറിന്റെ അഴിമതിയും വികസന മുരടിപ്പും ആയിരിക്കും നരേന്ദ്ര മോഡി പ്രധാനമായും തിരഞ്ഞെടുപ്പിനു വിഷയമാക്കുക.

ബി.ജെ.പി രൂപീകരണത്തിനു ശേഷം ഇന്നേവരെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും വിട്ടു നില്‍ക്കാത്ത അഡ്വാനി ഗോവയിലെ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മോഡിയോടുള്ള എതിര്‍പ്പാണ് അദ്ദേഹം യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുവാനുള്ള കാരണമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ അനാരോഗ്യം മൂലമാണ് അഡ്വാനി യോഗത്തില്‍ എത്താതിരുന്നതെന്നാണ് ബി.ജെ.പി. ദേശീയ വക്താവിന്റെ വിശദീകരണം. കേരളത്തില്‍ നിന്നും ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, ഉമാകാന്തന്‍, സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

വളരെ താഴ്ന്ന സാമ്പത്തിക നിലയില്‍ നിന്നുമാണ് നരേന്ദ്ര മോഡി എന്ന രാഷ്ടീയ പ്രവര്‍ത്തകന്റെ കടന്നു വരവ്. കൌമാരകാലത്ത് സഹോദരനൊപ്പം ചായക്കടയില്‍ ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. ചെറുപ്പത്തിലെ തന്നെ ആര്‍.എസ്.എസ് പ്രചാരകനായി പൊതു പ്രവര്‍ത്തനം ആരംഭിച്ച നരേന്ദ്ര മോഡി പിന്നീട് ബി.ജെ.പിയില്‍ എത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് 2001 ഒക്ടോബര്‍ 7നു കേശുഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ചുമതയേല്‍ക്കുന്നത്. ഭരണ തന്ത്രഞ്ജന്‍ എന്ന നിലയിലും മികച്ച സംഘാടകന്‍ എന്ന നിലയിലും വളരെ പെട്ടെന്ന് തന്നെ മോഡി ശ്രദ്ദേയനായി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ ഗുജറാ‍ത്തില്‍ വിജയത്തില്‍ എത്തിച്ചതില്‍ മോഡിയുടെ കഴിവ് നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം മോഡിയുടെ പേരിനൊപ്പം തീരാ കളങ്കമായി മാറി. വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കി വികസനത്തിന്റെ വക്താവായിക്കൊണ്ടാണ് ഇതിനെ മോഡി മറികടക്കുവാന്‍ ശ്രമിക്കുന്നത്.പാര്‍ട്ടിക്ക് അകത്തും പുറത്തും ഉള്ള എതിര്‍പ്പുകളെ സധൈര്യം നേരിട്ടു കൊണ്ടാണ് നരേന്ദ്ര മോഡി എന്ന രാഷ്ടീയ പ്രവര്‍ത്തകന്‍ എന്നും വിജയങ്ങള്‍ കൈവരിച്ചിട്ടുള്ളത്. ബി.ജെ.പിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എല്‍.എകെ. അഡ്വാനിക്ക് പോലും ഇപ്പോള്‍ ആ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ മുട്ടു മടക്കേണ്ടി വന്നു.

തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ നരേന്ദ്രമോഡിയെ ഏല്പിച്ചതോടെ ബി.ജെ.പിക്ക് അകത്തും പുറത്തുമുള്ള മോഡിവിരുദ്ധ ക്യാമ്പുകള്‍ പൂര്‍വ്വാധികം സജീവമായി. ഓണ്‍ലൈനില്‍ ഉള്‍പ്പെടെ നിരവധി പോസ്റ്റുറുകളും പ്രത്യക്ഷപ്പെട്ടു. ഗുജറാത്ത് കലാപമാണ് ബി.ജെ.പിക്ക് പുറത്തുള്ള മോഡി വിരുദ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയിലെ ആദ്യത്തെ വര്‍ഗ്ഗീയ കലാപമല്ല 1992-ല്‍ ഗുജറാത്തില്‍ നടന്നതെന്നും ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന സിഖ് കൂട്ടക്കൊല മുതല്‍ കേരളത്തി നടന്ന മാറാട് കലാപം വരെ മോഡിയെ അനുകൂലിക്കുന്നവര്‍ മറുപടിയായി ഉയര്‍ത്തിക്കാട്ടുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ് ഫലം മോഡിയുടെ നേതൃത്വത്തില്‍ ബി. ജെ. പി. ക്ക് വീണ്ടും നേട്ടം

June 5th, 2013

modi-epathram

അഹമ്മദാബാദ്: ഗുജറാത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‍സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപ തിരഞ്ഞെടുപ്പില്‍ മുഖമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി. ജെ. പി. വന്‍ വിജയം കരസ്ഥമാക്കി. സിറ്റിങ്ങ് സീറ്റുകള്‍ നഷ്ടമായതിലൂടെ കോണ്‍ഗ്രസ്സിനു കനത്ത തിരിച്ചടിയാണ് ഗുജറാത്തില്‍ സംഭവിച്ചത്. കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ച് ബി. ജെ. പി. യില്‍ ചേര്‍ന്ന വിത്താ റഡാഡിയും മകന്‍ ജയേഷുമാണ് പോര്‍ബന്ധര്‍, ബനസ്കന്ത എന്നീ ലോക്‍സഭാ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ക്ക് തന്നെ ബി. ജെ. പി. സ്ഥാനാര്‍ഥികള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു.

2014-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബി. ജെ. പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുവാന്‍ പരിശ്രമിക്കുന്ന നരേന്ദ്ര മോഡിക്ക് ഗുജറാത്തിലെ വിജയം കൂടുതല്‍ കരുത്ത് പകരുന്നതാണ്. തുടര്‍ച്ചയായി ഗുജറാത്തില്‍ വിജയം ആവര്‍ത്തിക്കുന്ന നരേന്ദ്ര മോഡിക്ക് ലഭിച്ച ഈ വിജയം മോഡി വിരുദ്ധ ക്യാമ്പുകള്‍ക്ക് നിരാശ പകര്‍ന്നിട്ടുണ്ട്. ലോൿസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് എല്‍. കെ. അഡ്വാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

May 30th, 2013

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീ‍സിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാ‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആം‌വേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കര്‍ണ്ണാടക: നരേന്ദ്ര മോഡിക്കും തിരിച്ചടി

May 9th, 2013

ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേടിയ വിജയം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും തിരിച്ചടിയായി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡി തന്റെ സാന്നിധ്യം ഉറപ്പിക്കുവാനായി കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ സജീവമായിരുന്നു. കര്‍ണ്ണാടകയില്‍ സംഭിച്ച ചില കാര്യങ്ങളില്‍ ബി.ജെ.പിയ്ക്ക് തെറ്റുപറ്റിയെന്നും ക്ഷമിച്ച് ഒരു തവണ കൂടെ തങ്ങള്‍ക്ക് അവ്സരം നല്‍കണമെന്നും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ മോഡി ജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഡിയുടെ യോഗങ്ങളില്‍ വന്‍ ജനപങ്കാളിത്തവും ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വോട്ടായി മാറിയില്ല എന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഹിന്ദുത്വ+വികസനം എന്ന മോഡിയുടെ തന്ത്രം കര്‍ണ്ണാടകയിലും പയറ്റിയെങ്കിലും അത് വിജയം കണ്ടില്ല. ഇത് മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയ്ക്ക് ദേശീയത്തില്‍ വലിയ ഒരു തിരിച്ചു വരവിനു സാധ്യത ഉണ്ടെന്ന മാധ്യമ പ്രചാരണങ്ങള്‍ക്ക് മങ്ങല്‍ ഏല്പിച്ചു.

കോണ്‍ഗ്രസ്സിന്റെ മുതിരന്ന നേതാവും സോണിയാ ഗാന്ധിയുടെ മകനുമായാ രാഹുല്‍ ഗാന്ധിയും കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ചുക്കാന്‍ പിടിക്കാന്‍ ഉണ്ടായിരുന്നു. മറ്റു പലയിടങ്ങളിലും രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിന്റെ നേതൃത്വം ഏറ്റെടുത്തപ്പോളൊക്കെ പരാജയമായിരുന്നു എങ്കില്‍ കര്‍ണ്ണാടക യില്‍ സ്ഥിതി മറിച്ചായി. പ്രധാനമന്ത്രിസ്ഥാനത്തേക്ക് രാഹുലോ മോഡിയോ എന്ന താരതമ്യം സജീവമായി നടക്കുന്ന സമയത്ത് കര്‍ണ്ണാടകയിലെ വിജയം രാഹുലിനു ലഭിച്ച അപ്രതീക്ഷിതമായ മേല്‍ക്കയ്യായി മാറി. എന്നാല്‍ ഇതിനെ ദേശീയ തലത്തിലുള്ള കാര്യങ്ങളുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ബി.ജെ.പിക്ക് അധികാരം ലഭിച്ചത്. തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബി.എസ്.യദിയൂരപ്പ ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ യദിയൂരപ്പയും സംഘവും സംസ്ഥാന ഭരണം താറുമാറാക്കി. ഒടുവില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് യദിയൂരപ്പക്ക് രാജിവെക്കേണ്ടിയും വന്നു. ബി.ജെ.പിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.കല്‍ക്കരി, ഭൂമി കുംഭകോണക്കേസുകള്‍ കര്‍ണ്ണാടകയില്‍ ബി.ജെ.പിയുടെ മുഖഛായയ്ക്ക് കനത്ത മങ്ങല്‍ ഏല്പിച്ചു. ബി.ജെ.പി ഭരണം തുടര്‍ന്നെങ്കിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. അതിന്റെ പ്രതിഫലനമായിരുന്നു കോണ്‍ഗ്രസ്സിന്റെ വിജയവും ബി.ജെ.പിയ്ക്ക് ഏറ്റ കനത്ത പരാജയവും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു;സംസ്കാരം നാളെ

May 2nd, 2013

ന്യൂഡെല്‍ഹി: പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ മൃഗീയമായ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഇന്ത്യന്‍ പൌരന്‍ സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു. രാത്രി 7.45 ഓടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിമാനം അമൃത്സറിലെത്തി. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് സരബ്‌ജിത്ത് സിങ്ങ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ മരിച്ചത്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ഇന്ത്യക്ക് കൈമാറുകയ്‍ായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് സരബ് ജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മേധാവി വ്യക്തമാക്കിയത്. കഴിഞ്ഞ വെള്ളീയാഴ്ച ആറുപേരടങ്ങുന്ന സംഘമാണ് സരബിനെ ആക്രമിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റ സരബിനെ ജീവിന്‍ രക്ഷിക്കുവാന്‍ ആയില്ല.

സരബ്‌ജിത്തിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കരിക്കും. സരബ്‌ജിത്തിന്റെ കൊലപാതകത്തില്‍ സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തന്റെ സഹോദരന്റെ മരണത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണെന്ന് സരബിന്റെ സഹോദരി ആരോപീച്ചു. പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ശക്തമായ വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉന്നയിച്ചത്. സരബ്‌ജിത്തിന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. സരബ്‌ജിത്ത് സിങ്ങിനു നേരെ നടന്ന ആക്രമണത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയെടുത്ത സംഭവത്തിലും പാക്കിസ്ഥാന് ഉചിതമായ മറുപടി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് മോഡീ ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; കേന്ദ്രസര്‍ക്കാറിനു സുപ്രീംകോടതിയുടെ വിമര്‍ശനം
Next »Next Page » ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി സരബ്ജിത് സിങ്ങ് യാത്രയായി »



  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine