വോട്ടു രസീത് സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

October 9th, 2013

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : വോട്ടു യന്ത്ര ത്തില്‍ രേഖ പ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് ലഭിച്ചത് എന്ന് ഉറപ്പു വരുത്തുന്ന ‘വോട്ടു രസീത് ‘ സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.

സമ്മതി ദായകന്‍ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥി യുടെ ബാലറ്റ് പേപ്പറിലെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവ യാണ് വോട്ടു രസീതി യില്‍ ഉണ്ടാവുക. ഒരാള്‍ വോട്ട് രേഖ പ്പെടുത്തിയാല്‍ ഉടന്‍ തന്നെ ഏതു സ്ഥാനാര്‍ഥി ക്കാണ് വോട്ട് വീണത് എന്ന് വോട്ടിംഗ് യന്ത്ര ത്തോടൊപ്പം ബന്ധി പ്പിച്ചിരിക്കുന്ന സ്ക്രീനില്‍ തെളിയും. ഇതോടൊപ്പം പ്രിന്‍റ് ചെയ്ത രസീതും പുറത്തു വരും. രസീത് വോട്ടര്‍ക്ക് ലഭിക്കില്ല. അതിനു പകരം മിഷ്യനിലെ പെട്ടി യില്‍ രസീത് വന്നു വീഴും.

താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് വോട്ട് ലഭിച്ചത് എന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാം. വോട്ടെണ്ണല്‍ സമയ ത്ത് യന്ത്ര ത്തില്‍ കാണിച്ച എണ്ണ ത്തില്‍ തര്‍ക്കം വന്നാല്‍ രസീത് എണ്ണി നോക്കി തര്‍ക്കം പരിഹരി ക്കാനാവും.

ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പി ലുള്ള വിശ്വാസം ഇതിലൂടെ വര്‍ദ്ധിക്കും. വോട്ടു രസീത് സംവിധാനം നടപ്പാക്കുന്ന തിനുള്ള ഫണ്ട്, തെരഞ്ഞെടുപ്പ് കമീഷന് നല്‍കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

2013 ഫെബ്രുവരി യില്‍ നാഗാലാന്‍ഡ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ 21 സ്റ്റേഷനു കളില്‍ വോട്ടു രസീത് സംവിധാനം പരീക്ഷി ച്ചിരുന്നു. അവിടെ വോട്ടു രസീത് സംവിധാനം വിജയകരം ആണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

2014 ലോക് സഭാ തെരഞ്ഞെടുപ്പു മുതല്‍ ഇത് ഘട്ടം ഘട്ടമായി രാജ്യത്ത് ആകമാനം നടപ്പാക്കണം എന്നാണു കോടതി ഉത്തരവ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിഷേധ വോട്ടാവാം

September 27th, 2013

election-ink-mark-epathram

ന്യൂഡൽഹി : രാഷ്ട്രീയക്കാർക്ക് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി രാജ്യത്ത് നിഷേധ വോട്ട് അംഗീകരിച്ചു കൊണ്ട് ഉത്തരവിറക്കി. സ്ഥാനാർത്ഥി പട്ടികയിലെ ആരെയും തിരഞ്ഞെടുക്കുന്നില്ല എന്ന് അടയാളപ്പെടുത്താൻ സാദ്ധ്യമാവുന്ന ഒരു ബട്ടൺ കൂടി വോട്ടിങ്ങ് യന്ത്രത്തിൽ സജ്ജീകരിക്കണം എന്നാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് മുതൽ ഈ നിർദ്ദേശം നടപ്പിലാക്കി തുടങ്ങും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഇത്തരം ഒരു ബട്ടൺ “നൺ ഓഫ് ദി അബവ്” (None Of The Above) എന്നായിരിക്കും അറിയപ്പെടുക. ചുരുക്കത്തിൽ “നോട്ട” (NOTA) എന്നും. ഇത്തരം ഒരു പുതിയ ബട്ടൺ നിലവിൽ വന്ന കാര്യം വോട്ടർമാരെ അറിയിക്കാനായി വൻ തോതിൽ പ്രചാരവേലകൾ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം നിഷേധ വോട്ട് വൻ തോതിൽ തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ മാറ്റം വരുത്തും എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സംശുദ്ധരായ സ്ഥാനാർത്തികളെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാവും.

ഇപ്പോഴത്തെ നിലയിൽ പട്ടികയിലുള്ള ആർക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലാത്ത ഒരു വോട്ടർ ഒരു റെജിസ്റ്ററിൽ ഒപ്പ് വെയ്ക്കണം എന്നാണ് നിബന്ധന. ഇത് വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നു.

ഒരു മണ്ഡലത്തിൽ പകുതിയിലേറെ പേർ നിഷേധ വോട്ട് ചെയ്യുകയാണെങ്കിൽ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിഷേധ വോട്ടിങ്ങിനെ അനുകൂലിക്കുന്നവരുടെ ആവശ്യം. എന്നാൽ ഈ ഉത്തരവ് പ്രകാരം നോട്ട വോട്ടുകൾ എണ്ണുവാൻ സാദ്ധ്യമല്ല. അതിനാൽ തന്നെ നിഷേധ വോട്ടിന് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ സാധിക്കില്ല.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

നരേന്ദ്ര മോഡി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ്: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

September 19th, 2013

അഹമ്മദാബാദ്: ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയെന്ന് മുന്‍ ചീഫ് ജസ്റ്റിസും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വി.ആര്‍.കൃഷ്ണയ്യര്‍. മോഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് എഴുതിയ കത്തിലാണ് കൃഷ്ണയ്യര്‍ ഇപ്രകാരം പറഞ്ഞത്. മനുഷ്യാവകാശങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുവാന്‍ മോഡിക്ക് കഴിയുന്നു. മോഡി ഒരു സോഷ്യലിസ്റ്റാണ് താനും ഒരു സോഷ്യലിസ്റ്റാണെന്നും അതിനാല്‍ മോഡിയെ പിന്തുണയ്ക്കുന്നു എന്നും പ്രധാനമന്ത്രി പദത്തില്‍ മോഡി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ കാക്കുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞിരിക്കുന്നു. ഗുജറാത്ത് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് കത്ത് പുറത്ത് വിട്ടത്.

2002-ലെ ഗുജറാത്ത കലാപം അന്വേഷിക്കുവാന്‍ സിറ്റിസണ്‍ ട്രിബ്യൂണലിനു നേതൃത്വം നല്‍കിയ ആളാണ് ജസ്റ്റിസ്.കൃഷ്ണയ്യര്‍. അന്നത്തെ റിപ്പോര്‍ട്ടില്‍ നൂറുകണക്കിനു മുസ്ലിങ്ങള്‍ കൊല്ലപ്പെട്ട കലാപത്തിന്റെ ആസൂത്രകനായാണ് കൃഷ്ണയ്യര്‍ 600 പേജു വരുന്ന റിപ്പോര്‍ട്ടില്‍ മോഡിയെ കുറിച്ച് പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് പിന്നീട് മോഡിയ്ക്കെതിരെ രാജ്യത്തെങ്ങും നടന്ന പ്രചാരണങ്ങളില്‍ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി മോഡിയോടുള്ള കൃഷ്ണയ്യരുടെ നിലപാടില്‍വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കുറച്ച് കാലം മുമ്പും ജസ്റ്റിസ്. കൃഷ്ണയ്യര്‍ പ്രസ്ഥാവന ഇറക്കിയിരുന്നു.

ഇടതു സഹയാത്രികനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി അറിയപ്പെടുന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ പ്രശംസയ്ക്ക് നരേന്ദ്ര മോഡി നന്ദി പറഞ്ഞുകൊണ്ട് മറുപടി എഴുതി. കൃഷ്ണയ്യരുടെ നല്ല വാക്കുകള്‍ തനിക്ക് എന്നും പ്രചോദനമാകുമെന്ന്‍ കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഫേസ് ബുക്കിലും മോഡി കൃഷ്ണയ്യര്‍ക്കുള്ള നന്ദി പ്രകടിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു തിരഞ്ഞെടുപ്പ്; എസ്.എഫ്.ഐക്ക് സമ്പൂര്‍ണ്ണ പരാജയം

September 18th, 2013

ന്യൂഡെല്‍ഹി: ജെ.എന്‍.യു.വില്‍ ശാനിയാഴ്ച നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂ‍ര്‍ണ്ണ പരാജയം. ഒറ്റ സീറ്റു പോലും നേടുവാനാകാതെ എസ്.എഫ്.ഐ ചരിത്രത്തില്‍ ആദ്യമായി ജെ.എന്‍.യു തിരഞ്ഞെടുപ്പില്‍ പുറം തള്ളപ്പെട്ടു. തീവ്ര ഇടതുപക്ഷ സംഘടനയായ ഐസയാണ് വന്‍ വിജയം നേടി യൂണിയന്‍ ഭരണം പിടിച്ചടക്കിയത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐസ യൂണിയന്‍ ഭരണം കരസ്ഥമാക്കുന്നത്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ഐസയുടെ സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ ഈ സ്ഥാനങ്ങളിലേക്ക് മത്സരിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എ.ബി.വി.പിയും,എ.ഐ.എസ്.എഫും,എന്‍.എസ്.യുവും, ഡി.എസ്.എഫും ഓരോ സീറ്റ് കരസ്ഥമാക്കി.

പ്രാദേശിക വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ചയാകുന്നതാണ് ജെ.എന്‍.യു തിരഞ്ഞെടുപ്പ്. എസ്.എഫ്.ഐ നേരിടുന്ന ആശയ പരവും സംഘടനാപരവുമായ പ്രതിസന്ധികള്‍ അവരെ വിദ്യാര്‍ഥികളില്‍ നിന്നും അകറ്റി. 2006 വരെ എസ്.എഫ്.ഐയുടെ കുത്തകയായിരുന്നു ജെ.എന്‍.യു യൂണിയന്‍. എന്നാല്‍ എസ്.എഫ്.ഐയുടെ നിലപാടുകളില്‍ വന്ന മാറ്റം തീവ്ര ഇടതു പക്ഷ സംഘടനയായ ഐസയ്ക്ക് പുറകില്‍ വിദ്യാര്‍ഥികള്‍ അണി നിരക്കുവാന്‍ ഇടയാക്കി. നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും അടുത്തിടെ എസ്.എഫ്.ഐ വിട്ടു. ഇവര്‍ രൂപീകരിച്ച ഡി.എസ്.എഫ്‌ന് ജെ.എന്‍.യുവില്‍ എസ്.എഫ്.ഐയേക്കാള്‍ പിന്തുണ നേടുവാനായി. തുടക്ക കാലം മുതല്‍ ശക്തമായ ഇടതു സാന്നിധ്യം നിലനില്‍ക്കുന്ന ജെ.എന്‍.യുലെ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ തുടച്ച് നീക്കപ്പെട്ടു എന്നത് മുന്‍ കാല ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കൂടെയായ സി.പി.എം നേതാക്കളേയും അസ്വസ്ഥരാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡി ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

September 14th, 2013

Modi-epathram

ന്യൂഡല്‍ഹി: 2014-ലെ ലോൿസഭാ തിരഞ്ഞെടുപ്പില്‍ ബി. ജെ. പി. യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ട്ടി പാർളിമെന്ററി ബോര്‍ഡ് തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് മോഡിയെ പ്രധാനമന്ത്രി സ്ഥാ‍നാര്‍ഥിയായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ളമെന്ററി ബോര്‍ഡ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു എങ്കിലും മുതിര്‍ന്ന നേതാവ് എൽ. കെ.അഡ്വാനി പങ്കെടുത്തില്ല.

നരേന്ദ്ര മോഡിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തില്‍ അഡ്വാനിയ്ക്ക് അസംതൃപ്തിയുണ്ട്. എന്നാല്‍ മോഡിയുടെ ദേശീയ നേതൃത്വത്തിലേക്കുള്ള കടന്നു വരവിന് ആർ. എസ്. എസ്. ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. “2014-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി എല്ലാ ശ്രമങ്ങളും നടത്തും. പാര്‍ട്ടി എനിക്ക് ഒട്ടേറെ അവസരങ്ങള്‍ നല്‍കി. പുതിയ ഉത്തരവാദിത്വം പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും ഉന്നമനത്തിനായി വിനിയോഗിക്കും” പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മോഡി പറഞ്ഞു.

നവമ്പറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മതി മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം എന്ന് അഡ്വാനി പക്ഷത്തെ നേതാക്കള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആർ. എസ്. എസ്. ഇത് നിരാകരിച്ചു. നേരത്തെ പ്രഖ്യാപിച്ചാല്‍ മോഡിയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ സമയം ലഭിക്കും എന്നാണ് മോഡിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

ഹിന്ദുത്വ വാദികളുടെ പിന്തുണയുണ്ടെങ്കിലും കടുത്ത വെല്ലുവിളികളാണ് നരേന്ദ്ര മോഡിയെ കാത്തിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്നും എൽ. കെ. അഡ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാവിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടേയും എതിര്‍പ്പ്. ഗുജറാത്ത കലാപത്തിന്റെ പേരില്‍ മോഡിയ്ക്ക് മേല്‍ നിലനില്‍ക്കുന്ന ആരോപണങ്ങൾ, എൻ. ഡി. എ. യിലെ ചില ഘടക കക്ഷികളില്‍ നിന്നും ഇനിയും മോഡിയ്ക്ക് അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. ബി. ജെ. ഡി., തൃണമൂല്‍ തുടങ്ങിയ കക്ഷികള്‍ ന്യൂനപക്ഷ വോട്ടുകളുടെ ബലത്തിലാണ് രാഷ്ടീയമായ അടിത്തറ കെട്ടിപ്പൊക്കിയിട്ടുള്ളത്. മോഡിയെ അംഗീകരിക്കുവാന്‍ അവര്‍ക്ക് വിമുഖതയുണ്ടാകും. തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി. ജെ. പി. ക്ക് കാര്യമായ ശക്തിയില്ല. ഏക പ്രതീക്ഷ കര്‍ണ്ണാടകയാണ്. അവിടെയാകട്ടെ തമ്മിലടി കാരണം ബി. ജെ. പി. ക്ക് ഭരണം നഷ്ടപ്പെടുകയു ചെയ്തു. യദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ ബി. ജെ. പി. ക്ക് സംഭവിച്ച പിളര്‍പ്പും തിരഞ്ഞെടുപ്പിനു മുമ്പ് പരിഹരിക്കേണ്ടതായുണ്ട്. ഹിന്ദു വികാരം ഉണര്‍ത്തിയതു കൊണ്ടു മാത്രം മോഡിക്ക് പ്രധാനമന്ത്രിയായി ജയിച്ചു കയറുവാന്‍ സാധ്യമല്ല. അഴിമതിയും, വിലക്കയറ്റവും മൂലം കോണ്‍ഗ്രസ്സിനെതിരെ രാജ്യമെങ്ങും ഉയര്‍ന്നിട്ടുള്ള ജന വികാരം വോട്ടാക്കി മാറ്റുന്നതില്‍ എത്രമാത്രം വിജയിക്കും എന്നതിനനുസരിച്ചായിരിക്കും മോഡിയുടെ പ്രധാനമന്ത്രി പദം നിശ്ചയിക്കപ്പെടുക.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡല്‍ഹി കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു തൂക്കുമരം
Next »Next Page » ശ്രീശാന്തിന് ആജീവനാന്ത വിലക്ക് »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine