2ജി സ്‌പെക്ട്രം അഴിമതി എ. രാജയ്ക്ക് ജാമ്യം ലഭിച്ചു

May 15th, 2012

a-raja-epathram
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കുടുങ്ങി കഴിഞ്ഞ 15 മാസമായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് സി. ബി. ഐ. പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 20 ലക്ഷം രൂപയുടെ ബോണ്ടിനും തുല്യ തുകക്കുള്ള മറ്റ് രണ്ട് ജാമ്യത്തിലുമാണ് രാജയ്ക്ക് പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ തമിഴ്‌നാട് സന്ദര്‍ശിയ്ക്കരുതെന്ന കര്‍ശന വ്യവസ്ഥയും ജഡ്ജി ഒ. പി. സെയ്‌നി ജാമ്യവ്യവസ്ഥയില്‍ പറയുന്നു. ഇതോടൊപ്പം ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസ് സന്ദര്‍ശിക്കുകയോ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് കോടതി കര്‍ശനമായി പറഞ്ഞു. ടു. ജി. സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റ്റിലായത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യെദിയൂരപ്പയ്ക്കൊപ്പമുള്ള 7 മന്ത്രിമാര്‍ രാജിഭീഷണി മുഴക്കി

May 13th, 2012

yeddyurappa-epathram

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ വീണ്ടും രാജി ഭീഷണി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ പിന്തുണക്കുന്ന ഏഴു മന്ത്രിമാര്‍ രാജി ഭീഷണി മുഴക്കി. അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം യെദിയൂരപ്പക്കെതിരെയുള്ള അന്വേഷണത്തെ പ്രതിരോധിക്കുനാണ് ഇതെന്ന് സൂചന. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ശോഭ കരന്തലജെ, വി.സോമണ്ണ, എം.വി.രേണുകാചാര്യ, ഉമേഷ് കാത്തി, ബസവരാജ് ബൊമ്മൈ, മുരുകേഷ് നിരാണി, സി.എം.ഉദാസി എന്നീ ഏഴ് മന്ത്രിമാരാണ് രാജിഭീഷണി മുഴക്കിയത്. ഇവരോടൊപ്പം ആറു എം. എല്‍. എ മാരും ഉണ്ട്. ഇവര്‍ ശനിയാഴ്ച രാത്രിയോടെ രാജിവെക്കുമെന്നും സൂചനയുണ്ട്. അനധികൃത ഖനനഇടപാടില്‍ യെദിയൂരപ്പ യ്‌ക്കെതിരെ അന്വേഷണം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന്റെ പിറ്റേന്നാണ് കര്‍ണാടക മന്ത്രിസഭയില്‍ രാജി ഭീഷണി മുഴക്കി പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടത്‌. മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഈ വിഷയത്തില്‍ യെദിയൂരപ്പയെ അനുകൂലിച്ചില്ല എന്നതാണ് രാജിഭീഷണിയുടെ പ്രധാന കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കച്ചവട മുറപ്പിക്കാന്‍ ഹിലരി ബംഗാളില്‍ എത്തി.

May 7th, 2012

hillary-clinton-epathram

കോല്‍ക്കത്ത: ചില്ലറ വ്യാപാര രംഗത്ത്‌ നേരിട്ടുള്ള വിദേശ നിക്ഷേപം ഇറക്കുക എന്ന ലക്ഷ്യത്തോടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച യു. എസ്. സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഹൃദ്യമായ സ്വീകരണം. കവി രവീന്ദ്രനാഥ ടാഗോറിന്റെ കൃതികളായ ഗീതാഞ്ജലിയും ഗീതാബിദനും സ്വാമി വിവേകാനന്ദന്‍ കൃതികള്‍ ഒപ്പം ശാന്തിനികേതനില്‍ നിന്ന് കൊണ്ടുവന്ന സ്കാര്‍ഫ് എന്നിവ അടങ്ങിയ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് ഹിലരി ക്ലിന്റന് മമത ബാനര്‍ജി നല്‍കിയത്‌. ബംഗാളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അമേരിക്ക തയാറാണെന്ന് ഹിലരി അറിയിച്ചിട്ടുണ്ട് എന്നാല്‍ ചില്ലറ വ്യാപാരരംഗത്ത് നേരിട്ടുളള വിദേശ നിക്ഷേപം എന്ന വിഷയം ചര്‍ച്ച ചെയ്തില്ല എന്നാണ് മമത പറഞ്ഞത്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on കച്ചവട മുറപ്പിക്കാന്‍ ഹിലരി ബംഗാളില്‍ എത്തി.

രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചില്ലെന്ന്‌ സോണിയ

May 6th, 2012

sonia-gandhi-epathram
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ ഇതുവരെയും രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ചിട്ടില്ല എന്ന്‌ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അവര്‍. ഇതാദ്യമായാണ്‌ സോണിയ ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നത്‌.

കോണ്‍ഗ്രസ്‌ വക്‌താവ്‌ റഷീദ്‌ ആല്‍വിയും ഇതേ രീതിയില്‍ പ്രതികരണം നടത്തിയിരുന്നു. എന്നാല്‍, പ്രണാബ്‌ മുഖര്‍ജി സ്‌ഥാനാര്‍ഥിയായേക്കും എന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചില്ല. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയാറായിട്ടില്ല എന്നും പാര്‍ട്ടി സമവായത്തിനായി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ്‌ വക്‌താവ്‌ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രണാബ്‌ മുഖര്‍ജിയോ ഹമീദ്‌ അന്‍സാരിയോ കോണ്‍ഗ്രസിന്റെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി ആയേക്കുമെന്നാണ്‌ സൂചന.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചില്ലെന്ന്‌ സോണിയ

സച്ചിന് നല്‍കേണ്ടത് രാജ്യസഭാ സീറ്റല്ല ,ഭാരത് രത്നയെന്ന് ഹസാരെ

May 6th, 2012

anna-hazare-epathram

ഔറംഗാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേശ് ടെണ്ടുല്‍കറിന് ലഭിച്ച രാജ്യസഭാസീറ്റിനെതിരെ ലോക്പാല്‍ സമര നായകന്‍ അന്നാ ഹസാരെയും രംഗത്ത്. സച്ചിന്‍ പരമോന്നത പൗരബഹുമതിയായ ,ഭാരത് രത്ന അര്‍ഹിക്കുന്നുവെന്നും എന്നാല്‍ രാജ്യ സഭയിലേക്ക് അദ്ദേഹത്തെ അയക്കേണ്ടതില്ലെന്നുമാണ് ഹസാരെയുടെ അഭിപ്രായം. രാജ്യസഭാ സീറ്റ് പ്രഖ്യാപനം വന്നതിന് ശേഷം സച്ചിന് അനുകൂലമായും പ്രതികൂലമായും വിവിധ തലങ്ങളില്‍ നിന്ന് വാദങ്ങളുയരുന്നുണ്ട്.സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത വാര്‍ത്ത കേട്ടപ്പോള്‍ അമ്പരന്നു പോയതായി 73 കാരനായ ഹസാരെ പറഞ്ഞു. ‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തുകൊണ്ട് സച്ചിന് ,ഭാരത് രത്ന സമ്മാനിക്കുന്നില്ല. അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുന്നതിന്റെ ആവശ്യകത എനിക്ക് മനസ്സിലാവുന്നില്ല’. ഹസാരെ പറഞ്ഞു. ശക്തമായ ലോക്പാലിന് വേണ്ടി അഞ്ചാഴ്ച നീണ്ട് നില്‍ക്കുന്ന കാമ്പയിന്‍ നടത്താന്‍ മഹാരാഷ്ട്രയില്‍ എത്തിയ അന്നാ ഹസാരെ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

Comments Off on സച്ചിന് നല്‍കേണ്ടത് രാജ്യസഭാ സീറ്റല്ല ,ഭാരത് രത്നയെന്ന് ഹസാരെ


« Previous Page« Previous « കാലിത്തീറ്റ കുംഭകോണം 69 പേര്‍ കുറ്റക്കാരെന്നു സി. ബി. ഐ കോടതി ‍
Next »Next Page » രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചില്ലെന്ന്‌ സോണിയ »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine