ആന്ധ്രയില്‍ വീണ്ടും ഭരണ പ്രതിസന്ധി; 29 എം. എല്‍. എ. മാര്‍ രാജിക്കൊരുങ്ങുന്നു

August 22nd, 2011

y-s-jaganmohan-reddy-epathram

ഹൈദരാബാദ്: വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയോടു കൂറുപുലര്‍ത്തുന്ന 29 കോണ്‍ഗ്രസ് എം. എല്‍. എ. മാര്‍ രാജിഭീഷണിയാതോടെ .ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായി ജഗനെതിരായ സി.ബി.ഐ. റെയ്ഡുകളില്‍ പ്രതിഷേധിച്ചാണീ നീക്കം. തിങ്കളാഴ്ച രാവിലെ നിയമസഭാ സ്പീക്കര്‍ക്കു രാജി നല്‍കുമെന്ന് എം.എല്‍.എ.മാര്‍ അറിയിച്ചു. ഇവരെക്കൂടാതെ, രണ്ട് എം.പി.മാരും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ജഗന്റെ വീട്ടില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി തീരുമാനമുണ്ടായത്. ജഗനെതിരായ സി.ബി.ഐ. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് യോഗം ആരോപിച്ചു. കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണ ഉറപ്പാക്കാന്‍ ജഗന്‍ക്യാമ്പ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജന്‍ലോക്‌പാല്‍ ബില്‍ അംഗീകരിക്കും വരെ സമരം, അല്ലെങ്കില്‍ ഭരണം വിടുക -ഹസാരെ

August 22nd, 2011

anna-fast-epathram

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ല എങ്കില്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമൊഴിയേണ്ടിവരുക തന്നെ വരുമെന്ന് അന്ന ഹസാരെയുടെ ശക്തമായ മുന്നറിയിപ്പ്. ഈ മാസം 30നു തന്നെ ജന്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭമായിരിക്കും ഉണ്ടാകുകയെന്നും. ലോക്പാല്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ട്‌ അതാണ്‌ അവര്‍ ബില്ലിനായി ശ്രമിക്കാത്തത്. പുറത്തുനിന്നുള്ളവര്‍ ബില്ലുണ്ടാക്കുന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ ചോദിക്കുന്നു. ജനങ്ങളുമായി ചര്‍ച്ച ചെയ്താണ് ജന്‍ ലോക്പാല്‍ ബില്ലുണ്ടാക്കിയത്. പാര്‍ലമെന്‍റല്ല, ജനങ്ങളാണ് യജമാനന്മാര്. അവര്‍ പുറത്തുള്ളവരല്ല. രാജ്യത്തെ ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു- ഞായറാഴ്ച രാത്രി രാംലീലാ മൈതാനിയിലെ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ഹസാരെ പറഞ്ഞു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക്പാല്‍ ബില്‍ പ്രധാനമന്ത്രിയും അയയുന്നു

August 21st, 2011

Manmohan-Singh-Anna-Hazare-epathram

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തയ്യാറെണന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് പറഞ്ഞു. “ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലാണ് സര്‍ക്കാറിന്റെയും ലക്ഷ്യം. ഇതിനായി പരസ്​പരം വിട്ടുവീഴ്ചകള്‍ ആകാം. ജീവസുറ്റ നിയമനിര്‍മാണത്തിലൂടെ ഈ ബില്ല് രൂപപ്പെടുത്താന്‍ സമയമെടുക്കും” അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹസാരെ ആവശ്യപ്പെടുന്നപോലെ ആഗസ്ത് 30നുമുമ്പ് ലോക്പാല്‍ ബില്ല് പാര്‍ലമെന്റ് അംഗീകരിക്കുന്ന കാര്യം സംശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ നിരാഹാര സമരത്തിനു കിട്ടിയ ജനകീയ പിന്തുണയും, വിഷയത്തില്‍ യു. പി. എയ്ക്ക് അകത്തു താനേ അഭിപ്രായ വ്യതാസം ഉണ്ടായ സാഹചര്യത്തിലാണ് വിശാലയായ ദേശീയ സമവായം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടി വന്നത്. ബില്ലിനെക്കുറിച്ച് സമവായമുണ്ടാക്കണമെന്ന് സര്‍ക്കാറിന് ആഗ്രഹമുള്ളതുകൊണ്ടാണ് ബില്ല് പാര്‍ലമെന്റില്‍ വെക്കുംമുമ്പ് സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ ബില്ലിന്റെ കരട് രൂപം കണ്ടതിന് ശേഷമേ ഇതേക്കുറിച്ച് അഭിപ്രായം നല്‍കാനാവൂ എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചത്. അതിനാല്‍ സര്‍ക്കാറിന് ബില്ലിന്റെ കരട് സഭയില്‍ വെക്കാതിരിക്കാനാത്ത അവസ്ഥ വന്നു. തുടര്‍ന്നും ചര്‍ച്ച നടത്താനും സംവാദത്തിനും സര്‍ക്കാര്‍ ഒരുക്കമാണ്. വിശാലമായ ദേശീയ സമവായം വേണമെന്നതാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്നും ഈ സമവായത്തിന്റെ അവസാന ഉത്പന്നം സമൂഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശക്തവും ഫലപ്രദവുമായ ലോക്പാല്‍ ബില്ലായിരിക്കണമെന്നും, എന്നാല്‍ ഇതുസംബന്ധിച്ച് ഹസാരെയുടെ ആവശ്യത്തോട് പ്രതികരിക്കാനോ വിവാദമാക്കാനോ താനില്ലെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം മണക്കുമോ?

August 16th, 2011

youth-against-corruption-epathram

ദല്‍ഹി: ലോകത്ത് പലയിടത്തും മുല്ലപ്പൂ വിപ്ലവം ഉണ്ടായത്‌ അതാത് രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണാധികാരികള്‍ക്ക് നേരെയുള്ള പ്രതിഷേധമായിരുന്നു. ഈജിപ്തിലും മൊറോക്കോയിലും യമനിലും വര്‍ഷങ്ങള്‍ നീണ്ട ഭരണത്തെ അത് ഇല്ലാതാക്കി. എന്നാല്‍ ഇന്ത്യയില്‍ അത്തരത്തില്‍ ഒരു സമരകാഹളം ജനങ്ങള്‍ ചെവികൊള്ളില്ല എന്നാണ്‌ ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും പറഞ്ഞിരുന്നത്.  അണ്ണാ ഹസാരെയുടെ ആദ്യ  നിരാഹാര സമരം ആരംഭിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്. ഹസരെയ്ക്ക് ഒപ്പം രാംദേവിനെ പോലുള്ളവര്‍ കൂടിയതോടെ സമരത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തില്‍ പല സംശയങ്ങള്‍ക്കും വഴിവെച്ചു. അദ്ദേഹത്തിന്റെ രണ്ടാം സമരപുറപ്പാടില്‍ നിന്നും രംദേവിനെ പോലുള്ളവരെ മാറ്റിനിര്‍ത്തിയത് ഈ കാരണങ്ങള്‍ കൊണ്ടാകാം. ഇപ്പോഴിതാ ഹസാരെയുടെ രണ്ടാം സമരത്തെ അധികാരത്തിന്റെ ശക്തി ഉപയോഗിച്ചു  ഭരണകൂടം തടയുന്നു. തികച്ചും ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന ഈ നടപടിക്കെതിരെ ഇന്ത്യയൊട്ടുക്കും പ്രതിഷേധം ആര്‍ത്തിരമ്പുന്നത് നിസ്സാരമായി കാണാനാകില്ല.  തന്റെ അറസ്റ്റിനെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കമെന്ന് ഹസാരെ  വിശേഷിപ്പിച്ചത്തിലൂടെ കൂടുതല്‍ ജനങ്ങള്‍ അദ്ദേഹത്ത്തിലേക്ക് അടുക്കുകയാണ്. ഇതൊരു മഹാ സമരമായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ കുറച്ചുകൂടി ബുദ്ധിപരമായി നീങ്ങേണ്ടിയിരുന്നു. എന്നാല്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച മന്മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇപ്പോള്‍ സമരത്തെ നേരിടുന്ന രീതി ശരിയല്ല. ഈ അവസരം പ്രതിപക്ഷം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചാല്‍ ഭരണം വീഴുമെന്ന കാര്യത്തില്‍ സംശയം ഇല്ല. പ്രത്യേകിച്ച് അഴിമതിക്കെതിരെ എന്ന ഹസാരെയുടെ നീക്കത്തെ ജനങ്ങള്‍ പോസറ്റീവ് ആയെ കാണുകയുള്ളൂ. ഈ സമരം ഗതി മാറി മുല്ലപ്പൂ വിപ്ലവത്തിലെത്തിയാല്‍ പിന്നെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഹസാരെയ്ക്ക് പിന്തുണയേകി എത്തുന്നു. ഇടതുപക്ഷവും, പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ബി. ജെ. പിയും ഹസാരെയുടെ സമരത്തിനു പിന്തുണയേകുന്നു. അറസ്റ്റിനെ ശക്തിയായി എതിര്‍ക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സമരത്തിന്റെ ഗതി മാറിയൊഴുകുമെന്നാണ്. അങ്ങനെ വന്നാല്‍ ഹസാരെക്ക് പോലും നിയന്ത്രിക്കാനാവാത്ത തരത്തില്‍ ഈ സമരത്തെ പലരും ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാകില്ല. ശക്തമായ ലോക്പാല്‍ ബില്ലിനു വേണ്ടി നടത്തുന്ന ഈ സമരം ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കുമോ ? ഈ ചോദ്യം ഒട്ടുമുക്കവരിലും കിളിര്‍ക്കുന്നുണ്ട്. ജനകീയ പ്രക്ഷോഭത്തെ പോലീസ്‌ ശക്തി ഉപയോഗിച്ച് ഇല്ലാതാക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. തന്റെ അറസ്റ്റു കൊണ്ട് സമരത്തെ തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതിനനുവദിക്കരുതെന്നും ഹസാരെ പറയുന്നു . രാജ്യത്തെ ജയിലുകള്‍ സമരക്കാരെ കൊണ്ട് നിറയുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഇതിനെ നിസ്സാരമായി തള്ളികളയാനാകില്ല. പ്രതിഷേധം വ്യാപിക്കുന്നത് ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം നടക്കുമോ എന്ന  സൂചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

1 അഭിപ്രായം »

അണ്ണാ ഹസാരയുടെ അറസ്റ്റ്: പ്രതിഷേധം വ്യാപിക്കുന്നു

August 16th, 2011

anna_protest-epathram

ന്യൂഡല്‍ഹി: അണ്ണാ ഹസാരയേയും സംഘത്തിലെ ചിലരേയും അറസ്റ്റിനെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം വ്യാപിക്കുന്നു. തലസ്ഥാനമായ ദില്ലിയില്‍ പലയിടത്തും നിരോധനാഞ്ജയുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു. മുംബൈ ഉള്‍പ്പെടെ പലയിടത്തും പ്രതിഷേധങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും പ്രതിഷേധക്കാര്‍ സമരം ആരംഭിച്ചു. രാവിലെ പ്രത്യേകിച്ച് ആരുടേയും ആഹ്വാനമില്ലാതെ തന്നെ ചെറു സംഘങ്ങളായി തിരുവനന്തപുരത്ത് ജനങ്ങള്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങി. കാനായി കുഞ്ഞിരാമന് , ഓ.രാജഗോപാല്‍ തുടങ്ങി സാംസ്കാരിക രാഷ്ടീയ മണ്ഡലങ്ങളില്‍ നിന്നുള്ള പല പ്രമുഖരും സാധാരണക്കാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ ചേര്‍ന്നു. വഴിയാത്രക്കാരും നടക്കാന്‍ ഇറങ്ങിയവരുമെല്ലാം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അണി ചേര്‍ന്നു കൊണ്ടിരിക്കുന്നു.
ഇന്റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇതിനോടകം അണ്ണാ ഹസാരയുടെ സമരത്തിന് ശക്തമായ പിന്തുണയും അദ്ദേഹത്തിന്റെ അറസ്റ്റില്‍ പ്രതിഷേധവും സജീവമായികൊണ്ടിരിക്കുകയാണ്. തെരുവുകളിലെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാലും ഇത്തരം സൈബര്‍ പ്രതിഷേധങ്ങള്‍ക്ക് തടയിടുവാന്‍ സര്‍ക്കാരിനു തലവേദനയാകും. സിറിയയിലും, ഈജിപ്തിലും മറ്റും അഴിമതിക്കെതിരെയും സ്വേഛാധിപത്യത്തിനെതിരെയും ആരംഭിച്ച ജനകീയ സമരങ്ങളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിച്ചത് ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കൂടെയാണ്. ജനകീയ സമരങ്ങളെ കരുത്താര്‍ജ്ജിപ്പിച്ചതിലും ഏകോപിപ്പിച്ചതിലും ഇത്തരം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മാത്രമല്ല വിഷയം ആഗോള തലത്തിലും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
അഴിമതി തടയുവാന്‍ കുറ്റമറ്റ ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഹസാരയും സംഘവും നടത്തി വന്ന സമരത്തെ അടിച്ചമര്‍ത്തുവാനുള്ള ശ്രമത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രധിഷേധം ഊര്‍ജ്ജിതമാകുവാനാണ് സാധ്യത. കക്ഷിരാഷ്ടീയത്തിനതീതമായി  ജനങ്ങള്‍ ഏകസ്വരത്തില്‍ അഴിമതിനിര്‍മ്മാര്‍ജ്ജനത്തിനായി ആവശ്യപ്പെടുമ്പോളും പല്ലും നഖവുമില്ലാത്ത ഒരു ലോക്‍പാല്‍ ബില്ലുമായി പാര്‍ളമെന്റില്‍ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2 ജി സ്പെക്ട്രം, കോമണ്‍‌വെല്‍ത്ത് ഗെയിംസ് തുടങ്ങി നിരവധി അഴിമതികള്‍ രാജ്യത്തെ പിടിച്ചു കുലുക്കുമ്പോളും  അഴിമതി തടയുന്നതില്‍ തനിക്ക് പരിമിതികള്‍ ഉണ്ടെന്ന രീതിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ ജനങ്ങളെ കൂടുതല്‍ രോഷാകുലരാക്കിയിട്ടുണ്ട്. രാജ്യം സ്വാതന്ത്യത്തിന്റെ അറുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അഴിമതിക്കെതിരെ പ്രതിഷേധിക്കുവാനുള്ള ജനങ്ങളുടെ അവകാശത്തെ അടിച്ചമര്‍ത്തുന്നത് സ്വേഛാധിപത്യ പരമാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « സമരം തടഞ്ഞ നടപടി ജനാധിപത്യവിരുദ്ധം: വൃന്ദ കാരാട്ട്
Next »Next Page » ഇന്ത്യയില്‍ മുല്ലപ്പൂ വിപ്ലവം മണക്കുമോ? »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine