മുസഫര്‍ നഗര്‍ കലാപം; മുസ്ലിം സമുദായം മുലായത്തില്‍ നിന്നും അകലുന്നു

September 12th, 2013

ലഖ്‌നൌ: 48 പേര്‍ കൊല്ലപ്പെട്ട മുസഫര്‍നഗര്‍ കലാപത്തില്‍ മുസ്ലിം സമുദായത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് സമാജ് വാദി പാര്‍ട്ടിയ്ക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. ജമാ അത്തെ ഇസ്ലാമി, ജമാ അത്ത ഉലുമ, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, മജിലിസെ മുഷ്വാരത്ത് തുടങ്ങിയവര്‍ അഖിലേഷ് യാദവ് സര്‍ക്കാറിനെ പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടു. യു.പിയിലെ മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ‘മൌലാന മുലാ‍യം’ എന്നറിയപ്പെടുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന്റെ മകനാണ് . കഴിഞ്ഞ ഇരുപത് വര്‍ഷമായി മുസ്ലിം സമുദായവും ആയിരുന്നു മുലായത്തിന്റെ രാഷ്ടീയ പിന്‍ബലം. മുസ്ലിം,യാദവ വോട്ട് ബാങ്കിന്റെ കരുത്തിലാണ് സമാജ് വാദി പാ‍ര്‍ട്ടി അധികാരത്തില്‍ ഇരിക്കുന്നത്. വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ജമാ അത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ഏതു പാര്‍ട്ടിക്കൊപ്പം നില്‍ക്കും എന്ന് മുസ്ലിം സംഘടനകള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിം സമുദായങ്ങള്‍കിടയില്‍ ഉണ്ടയ അസംതൃപ്തിയെ മുതലെടുത്ത് അവരുടെ പിന്തുണ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുവാന്നതില്‍ മുലായംസിങ്ങ് വിജയിച്ചു. കോണ്‍ഗ്രസ്സിനും, ബി.ജെ.പിക്കും കനത്ത തിരിച്ചടിനല്‍കിക്കൊണ്ട് മുലായം യു.പി.രാഷ്ടീയത്തില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കി. മുലായത്തിന്റെ മുസ്ലിം അനുകൂല നിലപാടുകളെ തുടര്‍ന്ന് എതിരാളികള്‍ അദ്ദേഹത്തെ ‘മൌലാന മുലായം’ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ കലാപം പടര്‍ന്നു പിടിച്ചപ്പോള്‍ അത് കൈകാര്യം ചെയ്യുന്നതിലും തങ്ങളെ സംരക്ഷിക്കുന്നതിലും മുലായത്തിന്റെ പാര്‍ട്ടി പരാജയപ്പെട്ടു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

യു.പിയിലെ കലാപങ്ങളെ തുടര്‍ന്നുണ്ടാകുന്ന ദ്രുവീകരണം വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിക്കും. സമാജ് വാദി പാര്‍ട്ടിക്കെതിരെ ഉള്ള ജനവികാരത്തെ വോട്ടാക്കി മാറ്റുവാനാകും ബി.ജെ.പിയും, കോണ്‍ഗ്രസ്സും ഉള്‍പ്പെടെ ഉള്ള രാഷ്ടീയ പാര്‍ട്ടികള്‍ പ്രധാനമായും ശ്രമിക്കുക.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗുജറാത്തിലെ ഏറ്റുമുട്ടല്‍ വിദഗ്ദന്‍ വസാരെ രാജിവെച്ചു;കത്തില്‍ നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശങ്ങള്‍

September 4th, 2013

അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്ഥനും ഏറ്റുമുട്ടല്‍ വിദഗ്ദനുമായ മുന്‍ ഡി.ഐ.ജി ഡി.ജി. വന്‍സാരെ സര്‍വ്വീസില്‍ നിന്നും രാജിവെച്ചു. ഇസ്രത്ത് ജഹാന്‍-പ്രാണേഷ് പിള്ള ഏറ്റുമുട്ടല്‍ കൊലയുള്‍പ്പെടെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ് ഇദ്ദേഹം. താന്‍ ദൈവത്തെ പോലെ കണ്ടിരുന്ന മോഡിജി പ്രതിസന്ധി ഘട്ടത്തില്‍ സഹായത്തിന് എത്തിയില്ലെന്ന് വന്‍സാരെ ആരോപികുന്നു. ഇത്രയും കാലം മിണ്ടാതിരുന്നത് അദ്ദേഹത്തോടുള്ള ബഹുമാനം മൂലമാണെന്ന് വന്‍സാരെ പറയുന്നു. മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. താന്‍ ഗുജറത്ത് സര്‍ക്കാറിന്റെ തീരുമാനങ്ങളും നയങ്ങളും നടപ്പിലാക്കിയതാണെന്നും അമിത് ഷായുടെ ദു:സ്വാധീനത്തിനു വഴങ്ങി മോഡി തന്നെ കൈവിടുകയായിരുന്നു . തന്റെ തന്ത്രങ്ങള്‍ നടപ്പിലാക്കുവാന്‍ ഉദ്യോഗസ്ഥരെ ഉപായ്യൊഗിക്കുകയും ഒടുവില്‍ തെറ്റിദ്ധാരണ പരത്തി അവരെ ഒഴിവാക്കുകയുമാണ് അമിത്ഷായുടെ രീതിയെന്ന് ആരോപിക്കുന്ന വസാരെ തന്നെ സുധീരനായ മുഖ്യമന്ത്രിയാക്കിയ പോലീസ് ഉദ്യോഗസ്ഥരോടുള്ള ബാധ്യത തീര്‍ക്കാതെയാണ് നരേന്ദ്ര മോഡി പ്രധാന മന്ത്രിയാകുവാന്‍ ഓടിനടക്കുന്നതെന്നും 10 പേജുള്ള രാജിക്കത്തില്‍ പറയുന്നു.

മുംബൈയിലേയും സബര്‍മതിയിലേയും ജയിലുകളില്‍ മാറിമാറി കഴിയുകയ്‍ാണ് വന്‍സാരെ.2007-ല്‍ ക്രൈം ബ്രാഞ്ച് ഡി.ഐ.ജി ആയിരിക്കുമ്പോളാണ് വന്‍സാരെ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് വിവിധ കേസുകള്‍ അദ്ദേഹത്തിനെതിരെ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. കോളിളക്കം സ്രഷ്ടിച്ച ഇസ്രത്ത് ജഹാന്‍ കേസില്‍ സി.ബി.ഐ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ പ്രതിയായ മുന്‍ എസ്.പി. ജി.എല്‍. സിംഗലും നേരത്തെ രാജിവെച്ചിരുന്നു.

പ്രധാമനമന്ത്രി പദം സ്വപ്നം കണ്ട് പ്രചാരണം നടത്തുന്ന നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് വന്‍സാരെയുടെ രാജിയും വെളിപ്പെടുത്തലും എന്ന് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നു. ഗുജറാത്ത് കലാപവും വ്യാജ ഏറ്റുമുട്ടലുകളും രാഷ്ടീയമായി മോഡിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയിലും മോഡി വിരുദ്ധ ക്യാമ്പ് സജീവമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരം- ബി.ജെ.പി

September 2nd, 2013

ന്യൂഡെല്‍ഹി: 2002-ലെ ഗുജറാത്ത് കലാപം ദൌര്‍ഭാഗ്യകരമാണെന്നും കലാപത്തിന് നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്തുന്നത് അന്യായമാണെന്നും ബി.ജെ.പി. ന്യൂഡെല്‍ഹിയില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ ഒരു ദൌര്‍ഭാഗ്യകരമായ സംഭവം ഉണ്ടായെന്ന് താന്‍ സമ്മതിക്കുകയാണെന്നും വിദ്വേഷത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംഭവിച്ചു പോയ ഏത് അബദ്ധവും തിരുത്തുവാന്‍ പാര്‍ട്ടി തയ്യാറാണെന്നും വ്യക്തമാക്കി.

കലാപം ആസൂത്രണം ചെയ്തത് മുഖ്യമന്ത്രി മോഡി ആണെന്ന രീതിയില്‍ അദ്ദേഹത്തിനും മേല്‍ കുറ്റം ചാര്‍ത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കലാപത്തെ കുറിച്ച് വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവം വായിച്ചുവെന്നും മോഡി വളരെ ദുഖിതനായിട്ടാണ് കാണപ്പെട്ടതെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമാണെന്ന കുപ്രചരണങ്ങള്‍ മൂലം പാര്‍ട്ടി നയങ്ങളുമായി ന്യൂനപക്ഷങ്ങള്‍ക്കിടയിലേക്ക് ചെല്ലുവാന്‍ പ്രയാസം അനുഭവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മധ്യപ്രദേശിലും, ഛത്തീസ് ഗഡിലും, ഗോവയിലും ന്യൂനപക്ഷം ഒരു തരത്തിലുള്ള വിവേചനവും അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പിലായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു മുസ്ലിം ബന്ധം മെച്ചപ്പെടാത്തതിനു 50 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിനും ഉത്തരവാദിത്വം ഉണ്ടെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് കോണ്‍ഗ്രസ്സ് പയറ്റുന്നതെന്നും അദ്ദെഹം ആരോപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദാരിദ്യം ഒരു മാനസികാവസ്ഥയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദമാകുന്നു

August 6th, 2013

അലഹബാദ്: ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവന വിവാദമാകുന്നു. ദാരിദ്യം എന്നാല്‍ ആഹാരമില്ലായ്മയോ, പണമില്ലായ്മയോ അല്ലെന്നും അതൊരു മാനസികാവസ്ഥ ആണെന്നുമാണ് അലഹബാദിലെ ഒരു യോഗത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്. ആത്മവിശ്വാസമുണ്ടെങ്കില്‍ ദാരിദ്രത്തെ മറികടക്കാമെന്നും മഹിളാവികാസ് പരിയോജനയില്‍ ചേര്‍ന്ന് അമേഠിയിലെ ഒരു സ്തീയുടെ കാര്യം ഉദാഹരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ രാഹുലിന്റെ പ്രസ്ഥാവനയെ കടുത്ത ഭാഷയിലാണ് ബി.ജെ.പി വിമര്‍ശിച്ചത്.
ഇന്ത്യയുടെ ദാരിദ്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധി എത്രമാത്രം അഞ്ജനാണെന്നതാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി വക്താവ് വിജയ് ബഹദൂര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിനു വീണ്ടും ഇരുട്ടടി

July 30th, 2013

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇടതു പക്ഷത്തിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് തൂത്ത് വാരി. സി.പി.എം കോട്ടകള്‍ പോലും തൃണമൂലിനു മുമ്പില്‍ നിലം പൊത്തി. കോണ്‍ഗ്രസ്സിനും കനത്ത പരാജയമാണ് ബംഗാളില്‍ ഉണ്ടായത്. മമത ബാനര്‍ജിയ്ക്കെതിരെ സി.പി.എം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും ജനങ്ങള്‍ അത് തള്ളുകയാണുണ്ടായതെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. വീവിധ പഞ്ചായത്തുകളിലായി 3000 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നന്ധിഗ്രാമുള്‍പ്പെടുന്ന ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ തൃണമൂല്‍ മുന്നേറ്റം നടത്തിയത് ശ്രദ്ദേയമാണ്. വെസ്റ്റ് മിഡ്നാപൂരില്‍ 59 സീറ്റുകളും സിങ്കൂരില്‍ 16-ല്‍ 12 സീറ്റും തൃണമൂല്‍ കരസ്ഥമാക്കി.കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് പതിറ്റാണ്ടുകള്‍ നീണ്ട ഇടതു ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ടായിരുന്നു മമത ബാനര്‍ജി മുഖ്യമന്ത്രിയായത്. ഒരേ സമയം ഇടതുപക്ഷത്തിനോടും കോണ്‍ഗ്രസ്സിനോടും ഏറ്റുമുട്ടിയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഉള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് വീണ്ടും മുന്നേറ്റം നടത്തുന്നത്.

ഈ നില തുടര്‍ന്നാല്‍ 2014-ലെ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ കോട്ട എന്ന് അറിയപ്പെടുന്ന ബംഗാളില്‍ ദയനീയമായ പരാജയമാകും ഉണ്ടാകുക. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഫ് ഭരണത്തോടുള്ള ജനങ്ങളുടെ രോഷം ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കാമെന്ന് കരുതുന്ന ഇടതു പക്ഷത്തിനു പക്ഷെ ബംഗാള്‍ കൈവിടും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സിന് കേരളത്തിലും ബംഗാളിലും വലിയ പ്രതീക്ഷയര്‍പ്പിക്കാനില്ലെന്ന് വ്യക്തം.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍
Next »Next Page » കാശ്മീരില്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു »



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine