ആര്‍.എസ്.എസ് തീവ്രവാദം വളത്തുന്നു: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ

January 20th, 2013

ജയ്‌പൂര്‍: ആര്‍.എസ്.എസ് രാജ്യത്ത് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. കോണ്‍ഗ്രസ്സിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു ആര്‍.എസ്.എസിനെതിരെ ഉള്ള ഷിന്‍ഡെയുടെ പരാമര്‍ശം. ഹിന്ദു തീവ്രവാദം വളര്‍ത്തുന്നതില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പരിശീലന ക്യാമ്പ്യുകള്‍ക്ക് പങ്കുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സംത്ധോധ, മെക്ക മസ്ജിദ്, മാലേഗാവ് സ്ഫോടനങ്ങളുടെ പുറകില്‍ ആര്‍.എസ്.എസ് ആണെന്ന് അദ്ദേഹം ആരോപിച്ചു.

ഷിന്‍ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് എതിരെ പാക്കിസ്ഥാനെ ശാസിക്കേണ്ടതിനു പകരം ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്തുവാനാണ് ഷിന്‍ഡേ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഷിന്‍ഡേ നടത്തിയ പ്രസ്ഥാവനയ്ക്ക് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡീസൽ വില ഇന്ന് മുതൽ വർദ്ധിക്കും

January 18th, 2013

petroleum-money-epathram

ന്യൂഡൽഹി : ഡീസൽ വിലയുടെ മേൽ സർക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റി പകരം എണ്ണ കമ്പനികൾക്ക് വില നിശ്ചയിക്കാം എന്ന സർക്കാർ തീരുമാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം എണ്ണ കമ്പനികൾ യോഗം ചേർന്ന് വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. ഇന്ന് 50 പൈസ വർദ്ധിപ്പിക്കുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 50 പൈസ വീതം വർദ്ധിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. ഇതോടെ വർഷത്തിൽ ഡെസ്സൽ വില 6 രൂപ വർദ്ധിക്കും എന്ന് ഉറപ്പായി.

ഒരു ലിറ്റർ ഡെസ്സൽ വില്ക്കുമ്പോൾ 9.6 രൂപ നഷ്ടം എണ്ണ കമ്പനികൾ സഹിക്കുന്നു എന്നാണ് കമ്പനികളുടെ കണക്ക്. ഈ നഷ്ടം നികത്തും വരെ വില വർദ്ധനവ് തുടരാനാണ് സർക്കാർ വില നിർണ്ണയത്തിനുള്ള അവകാശം കമ്പനികൾക്ക് നൽകിയിരിക്കുന്നത് എന്നും സർക്കാർ നിയന്ത്രണം പൂർണ്ണമായി എടുത്തു കളഞ്ഞതല്ല എന്നുമാണ് സർക്കാർ നിലപാട്. ഡീസൽ വില നിയന്ത്രണം ഉപേക്ഷിക്കണം എന്ന കേൽക്കർ കമ്മിറ്റി നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്ലി പറഞ്ഞത്.

അന്താരാഷ്‌ട്ര കമ്പോള വിലയ്ക്ക് അനുസൃതമായി വില കൂട്ടാനും കുറയ്ക്കാനും ഈ നടപടി മൂലം കഴിയും എന്ന് സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും വില കൂടുകയല്ലാതെ കുറയും എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. വില നിയന്ത്രണം ഒഴിവാക്കിയ പെട്രോളിന്റെ കാര്യത്തിൽ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയലിന്റെ വില വര്‍ദ്ധിച്ചപ്പോഴൊക്കെ ഇന്ത്യയില്‍ വില വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഇടിവുകള്‍ ഉണ്ടായപ്പോഴൊന്നും ഇന്ത്യയിലെ വിലകളില്‍ കാര്യമായ കുറവ്‌ വന്നിട്ടില്ല.

manmohansingh-mukeshambani-epathramപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുകേഷ്‌ അംബാനിയോടൊപ്പം

മുകേഷ്‌ അംബാനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഏറെ നാളായി നടന്നു വരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ഈ തീരുമാനം എന്ന വിമര്‍ശനം അസ്ഥാനത്തല്ല. ഇന്ത്യയില്‍ സ്വന്തം സ്വകാര്യ എണ്ണപ്പാടങ്ങളില്‍ എണ്ണ ഖനനം നടത്തുന്ന അംബാനിക്ക് ഈ നടപടി മൂലം ഉണ്ടാവുന്ന ഗുണങ്ങള്‍ ഏറെയാണ്. സബ്സിഡി ലഭിയ്ക്കുന്ന പൊതു മേഖലാ എണ്ണ കമ്പനികളോട് മത്സരിക്കാനാവാതെ രാജ്യമെമ്പാടുമുള്ള മൂവായിരത്തിലേറെ റിലയന്‍സ്‌ പെട്രോള്‍ പമ്പുകള്‍ മുൻപ് അടച്ചു പൂട്ടിയിട്ടുണ്ട്. പെട്രോളിന്റെ സബ്സിഡി നിര്‍ത്തിയതോടെ പൊതു മേഖലാ പമ്പുകളിലെ വില കുതിച്ചുയരുകയും ചെയ്തു. ഇതോടെ റിലയന്‍സിന്റെ പൂട്ടിയ പമ്പുകള്‍ വീണ്ടും തുറന്നു.

റിലയൻസിന്റെ അന്തിമ ലക്ഷ്യം ഇത് മാത്രമല്ല. പൊതു മേഖലാ എണ്ണ കമ്പനികള്‍ അന്താരാഷ്‌ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച വിലകള്‍ നിശ്ചയിക്കുമ്പോൾ‍, സ്വന്തം എണ്ണപ്പാടങ്ങളില്‍ നിന്നും ഖനനം നടത്തുന്ന റിലയന്‍സിന് വില ഒരല്‍പം കുറച്ചു വിറ്റ്, വിപണി പിടിച്ചടക്കുകയുമാവാം. വില നിയന്ത്രണം ഒഴിവായതോടെ പൊതു മേഖലാ എണ്ണ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും നിയന്ത്രണം ഉണ്ടാവില്ല. അതോടെ ഈ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി, ഇവയുടെ നിയന്ത്രണം കൂടി സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല.

സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മം മറന്നുള്ള ഈ നടപടിയോടെ ജനങ്ങളുടെ മേല്‍ വരുന്ന അധിക ഭാരം ചിന്തിയ്ക്കാനാവുന്നതിനും അപ്പുറത്താണ്. അടിസ്ഥാന ഗതാഗത ഇന്ധനമായ ഡീസലിന്റെ വിലയില്‍ വരുന്ന വര്‍ദ്ധനവ്‌ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമാകും. പ്രത്യേകിച്ചും മിക്ക ചരക്കുകള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണ കമ്പനികള്‍ക്ക്

January 17th, 2013

ന്യൂഡെല്‍ഹി:ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം രാജ്യത്തെ എണ്ണ കമ്പനികള്‍ക്ക് നല്‍കുവാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. അന്താരാഷ്ട വിപണിയിലെ വിലനിലവാരം അനുസരിച്ചായിരിക്കും ഇനി ഇന്ത്യയില്‍ ഡീസലിന്റെ വില നിശ്ചയിക്കുക. വ്യാഴാച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സമയബന്ധിതമായി ഡീസല്‍ വില വര്‍ദ്ധിപ്പിക്കുവാനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത്. വീടൊന്നിന് ഒമ്പത് പാചക വാതക സിലിണ്ടറുകള്‍ നല്‍കുവാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

2010-ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വിലയില്‍ 31 ശതമാനത്തോലം വിലവര്‍ദ്ധനവ് ഉണ്ടായി. 26 തവണ പെട്രോളിനു വിലവര്‍ദ്ധനവുണ്ടായി. ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം വന്‍ വില വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാവാട നിരോധനം ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനു പാവാട നല്‍കി പ്രതിഷേധം

December 31st, 2012

ജയ്പൂര്‍: സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.എല്‍.എയ്ക്ക് പാവാട നല്‍കിക്കൊണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചു. രാജസ്ഥാനിലെ അല്‍‌വാര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ ബന്‍‌വാരിലാല്‍ സിംഘാലിനാണ് പാവാട നിരോധനത്തെ ചൊല്ലി പ്രതിഷേധം ഏറ്റു വാങ്ങേണ്ടി വന്നത്. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍പ്രതിഷേധിച്ചത്. സ്ത്രീകള്‍ക്കെതിരെ ഉള്ള ലൈംഗിക അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്കൂളുകളില്‍ യൂണിഫോം ആയി പാവാട ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ സല്‍‌വാര്‍ കമ്മീസോ, ട്രൌസേഴ്സോ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതിന് ബന്‍‌വാരിലാല്‍ സിംഘാല്‍ പെണ്‍കുട്ടികളോട് മാപ്പു പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

December 26th, 2012

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ കലാ ബെനി വാള്‍ ആണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. മോഡിയ്ക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൌഡമായ ചടങ്ങില്‍ എല്‍.കെ.അദ്വാനി, നിധിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, അരുണ്‍ ഷൂരി, മുക്താര്‍ അബ്ബാസ് നഖ്വി, തമിഴ്‌നാട് മുഖ്യമന്ത്രി കുമാര്‍ജി ജയലളിത നിരവധി സംസ്ഥാന മുഖ്യമന്ത്രിമാര്‍, നടന്‍ വിവേക് ഒബ്രോയ്, ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി, ആര്‍.എസ്.എസ്-വി.എച്ച്.പി നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ടീയ, സിനിമ, വ്യവസായ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ എന്‍.ഡി.എ അംഗമായ ഭീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ശ്രദ്ധെയമായി.

നാലാം തവണയാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ ആണ് നരേന്ദ്ര മോഡി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. തുടര്‍ന്ന് നടന്ന മൂന്ന് നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് മോഡിയാണ്. ഇന്ത്യയ്ക്കകത്തും പുറത്ത് മോഡിക്കെതിരെ ശക്തമായ പ്രചാരണങ്ങളും എതിര്‍പ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ ദുര്‍ബലമായ പ്രതിപക്ഷത്തിനു അവസരം മുതലാക്കുവാന്‍ സാധിച്ചില്ല. എങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റ് കുറവുണ്ടായി. ഇത്തവണ 182 അംഗ നിയമ സഭയില്‍ 115 സീറ്റുകളാണ് അവര്‍ നേടിയത്. മോഡി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിരോധനാജ്ഞ മറികടന്നും ന്യൂഡെല്‍ഹിയില്‍ പ്രതിഷേധം പടരുന്നു
Next »Next Page » പെൺകുട്ടി മരിച്ചു »



  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine