നിത്യാനന്ദയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

November 30th, 2010

nityananda-epathram

ബാംഗ്ലൂര്‍ : ഒരു ചലച്ചിത്ര നടിക്കൊപ്പം അശ്ലീല ചിത്രത്തില്‍ പിടിക്കപ്പെട്ട വിവാദ ആള്‍ ദൈവം നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനും സി. ഐ. ഡി. കോടതിയില്‍  കുറ്റപത്രം സമര്‍പ്പിച്ചു. രാമനഗര ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട 430 പേജ് വരുന്ന കുറ്റപത്രത്തില്‍ നിത്യാനന്ദയ്ക്ക് പുറമെ നിത്യ ഭക്താനന്ദ, നിത്യ സച്ചിദാനന്ദ, രാഗിണി എന്ന മാ സച്ചിദാനന്ദ എന്നിവര്‍ക്ക്‌ എതിരെയും കേസുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡിലെ 376 (ബലാല്‍സംഗം), 377 (പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം), 417 (വഞ്ചന), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍), 120 B (കുറ്റകരമായ ഗൂഡാലോചന) എന്നിവയാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇനി നിത്യവും ആനന്ദം – വിവാദ സ്വാമി നിത്യാനന്ദയ്ക്ക് ജാമ്യം

June 15th, 2010

swami-nityananda-poojaബാംഗ്ലൂര്‍ : വിവാദ സ്വാമി നിത്യാനന്ദ ജെയിലില്‍ നിന്നും ഇറങ്ങി നേരെ പോയത് “ലോക സമാധാനത്തിന്” ഉള്ള “പഞ്ച തപസ്‌ പൂജ” ചെയ്യാനാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് സിനിമാ നടികളുമായുള്ള ലൈംഗിക ആരോപണങ്ങള്‍ തെളിവായി വീഡിയോ ചിത്രങ്ങള്‍ സഹിതം പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ്‌ പിടിയിലായ നിത്യാനന്ദയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയ നിത്യാനന്ദന്‍ ഉടന്‍ തന്നെ ലോക സമാധാനത്തിനായുള്ള ഒരു പൂജയും തുടങ്ങിയെങ്കിലും ഒട്ടേറെ കേസുകള്‍ തനിക്കെതിരെയുള്ള ഇയാള്‍ക്ക് അടുത്തൊന്നും പോലീസ്‌ സമാധാനം നല്‍കാന്‍ ഇടയില്ല. ഇയാള്‍ക്കെതിരെ പുതുശേരിയില്‍ നിലവിലുള്ള ഒരു കേസിന് പുറമെ ചെന്നൈയില്‍ രണ്ടോ മൂന്നോ കേസുകള്‍ വേറെയും ഉണ്ടെന്നാണ് ഇയാളുടെ അഭിഭാഷകനായ വിവേകാനന്ദ് ഗുപ്ത പറയുന്നത്. ഇതില്‍ ശ്രീ പെരംബത്തൂരില്‍ നിന്നുള്ള ഒരു സ്വകാര്യ അന്യായവും പെടും.

ആശ്രമത്തില്‍ യാതൊരു വിധ ആത്മീയ പഠന ക്ലാസുകളും നടത്തരുത് എന്ന് കോടതി നിത്യാനന്ദയെ വിലക്കിയിട്ടുണ്ട്. വേണമെങ്കില്‍ യോഗാ ക്ലാസ്‌ മാത്രം എടുക്കാം. എന്നിരുന്നാലും തങ്ങളുടെ സ്വാമി തിരിച്ചു ആശ്രമത്തില്‍ വന്നതില്‍ ഏറെ ആനന്ദത്തിലാണ് “ശിഷ്യ” ഗണങ്ങള്‍ എന്നാണ് ആശ്രമത്തില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി രഞ്ജിത യൂട്യൂബിനും ഗൂഗിളിനും എതിരെ കോടതിയെ സമീപിക്കും

May 1st, 2010

actress-ranjithaതന്റെ സ്വകാര്യ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോ തങ്ങളുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ പേരിനു കളങ്കം ചാര്‍ത്തി എന്ന് ആരോപിച്ചു നടി രഞ്ജിത കോടതിയെ സമീപിക്കും എന്ന് അവരുടെ അഭിഭാഷകന്‍ പ്രശാന്ത്‌ അറിയിച്ചു.

വീഡിയോയില്‍ കാണുന്ന യുവതി രഞ്ജിതയല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇവരുടെ അഭിഭാഷകന്‍. വീഡിയോ വെബ് സൈറ്റില്‍ കയറ്റിയ ആള്‍ക്ക് ഈ വീഡിയോയില്‍ ഉള്ള യുവതി രഞ്ജിത തന്നെയാണ് എന്നത് തെളിയിക്കാന്‍ ഉള്ള ബാധ്യത ഉണ്ട്. ഇത് തങ്ങള്‍ നേരത്തെ പത്ര സമ്മേളനത്തില്‍ അറിയിച്ചതുമാണ്.

തന്റെ കൂടെ വീഡിയോയില്‍ ഉള്ള യുവതി നടി രഞ്ജിത തന്നെയാണ് എന്ന് വിവാദ സ്വാമി നിത്യാനന്ദ സമ്മതിച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോയില്‍ ഉള്ള യുവതി രഞ്ജിതയല്ല എന്നാണ് രഞ്ജിതയുടെ അഭിഭാഷകന്റെ പക്ഷം. പ്രസ്തുത വീഡിയോ പ്രചരിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ കക്ഷിയെ അപകീര്‍ത്തി പ്പെടുത്തിയിരിക്കുന്നു. ഇതിനെതിരെയാണ് തങ്ങളുടെ പരാതി. ഈ വീഡിയോയും ഇതിലെ കമന്റുകളും ഉടനടി വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ തങ്ങള്‍ കോടതിയെ സമീപിക്കും.

തന്റെ കക്ഷി ആശ്രമത്തില്‍ പോകാറുണ്ട്. ഇത് തങ്ങള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ ആശ്രമത്തില്‍ വെച്ച് തന്റെ കക്ഷി ഒരു തരത്തിലുമുള്ള കരാറിലും ഒപ്പ് വെച്ചിട്ടില്ല എന്നും പ്രശാന്ത്‌ പറഞ്ഞു. നിത്യാനന്ദയുടെ ആശ്രമത്തില്‍ വരുന്നവരെ കൊണ്ട് “സെക്സ് കരാര്‍” ഒപ്പിടുവിക്കുന്ന പതിവുണ്ട് എന്ന് പോലീസ്‌ അന്വേഷണത്തിനിടെ സൂചനകള്‍ ലഭിച്ചിരുന്നു. ഈ “ലൈംഗിക കരാറിന്റെ” പകര്‍പ്പ്‌ ആശ്രമത്തില്‍ നിന്നും പോലീസിനു ലഭിച്ചതായും സൂചനകള്‍ ഉണ്ടായിരുന്നു. ലൈംഗിക ഊര്‍ജ്ജം ഉപയോഗിച്ച് അന്തേവാസികള്‍ കൂടുതല്‍ അടുത്ത ആത്മീയ ബന്ധം സ്ഥാപിക്കുവാന്‍ സഹായിക്കുന്ന താന്ത്രിക മുറകള്‍ പ്രയോഗിക്കുമെന്നും ഇതില്‍ നഗ്നതയും ലൈംഗിക ചേഷ്ടകളും ഉള്‍പ്പെടും എന്നും മറ്റും, ഇതിനെതിരെ ആശ്രമം സ്ഥാപകനും അധികൃതര്‍ക്കും യാതോരു ബാധ്യതകളും ഉണ്ടായിരിക്കുന്നതല്ല എന്നും ഈ കരാര്‍ സ്വമേധയാ ഒപ്പിടുന്നതാണ് എന്നുമാണ് കരാറിലെ ഉള്ളടക്കം.

വീഡിയോ രംഗത്ത്‌ വന്നതിനെ തുടര്‍ന്ന് ആശ്രമത്തിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞ നിത്യാനന്ദ ഒരു മാസത്തോളം ഒളിവിലായിരുന്നു. പിന്നീട് ഹിമാചല്‍ പ്രദേശില്‍ വെച്ചാണ് പോലീസ്‌ നിത്യാനന്ദയെ അറസ്റ്റ്‌ ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »


« വിവാഹ പൂര്‍വ ബന്ധം – ഖുശ്ബുവിന് സുപ്രീം കോടതിയില്‍ വിജയം
മാധുരി ഗുപ്തയ്ക്ക് റിമാന്‍ഡ്‌ »



  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine