- ലിജി അരുണ്‍
വായിക്കുക: ഇന്ത്യ, പരിസ്ഥിതി, വ്യവസായം, ശാസ്ത്രം, സാങ്കേതികം
ചാന്ദിപുർ : ഇന്ത്യൻ വ്യോമ സേനയുടെ ഉപയോഗത്തിനായി വികസിപ്പിച്ച ആകാശ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 25 കിലോമീറ്ററാണ് ഈ മിസൈലുകളുടെ ദൂരപരിധി. ഇവയിൽ 60 കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തുക്കൾ കയറ്റാനാവും. ഒറീസയിലെ ബലസോറിന് അടുത്തുള്ള ചാന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മിസൈലുകൾ വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. തുടർച്ചയായി വിക്ഷേപിക്കപ്പെട്ട രണ്ടു മിസൈലുകളും പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായി ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് മേധാവി പ്രസാദ് അറിയിച്ചു.
കരസേന നേരത്തേ തന്നെ ആകാശ് മിസൈലുകൾ ഉപയോഗിച്ചു വരുന്നുണ്ട്. വ്യോമ സേനയുടെ ഉപയോഗത്തിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണ് ഇന്ന് പരീക്ഷിക്കപ്പെട്ട മിസൈലുകൾ.
- ജെ.എസ്.
വായിക്കുക: യുദ്ധം, രാജ്യരക്ഷ, സാങ്കേതികം
ഇസ്ലാമാബാദ്: ഇന്ത്യ അണ്വായുധ ശേഷിയുള്ള ദീര്‍ഘദൂര മിസൈലായ അഗ്നി-5 വിക്ഷേപിച്ചതിനു പിന്നാലെ പാക്കിസ്ഥാനും അണ്വായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഷഹീന് 1-എ പരീക്ഷിച്ചു. സൈനീകാ വശ്യത്തിനുള്ളതാണ് ഹഷീന്‍1-എ എന്ന് പാക്കിസ്ഥാന് വക്താവ് പറഞ്ഞു. ഷഹീന് 1ന്റെ പരിഷ്കൃത പതിപ്പാണ് ഷഹീന്1-എ. എന്നാല്‍ ഷഹീന്1-എയുടെ ദൂരപരിധി പാകിസ്താന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ച അഗ്നി-5ന്റെ ദൂരപരിധി 5000 കിലോമീറ്ററാണ്. ഇന്ത്യന്‍ പരീക്ഷണം കഴിഞ്ഞ ഉടനെ ഇതിനു മറുപടിയായാണ് പാക്കിസ്ഥാന്റെ ഷഹീന്1-എ വിക്ഷേപണമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: അന്താരാഷ്ട്രം, ശാസ്ത്രം, സാങ്കേതികം
കൊല്‍ക്കത്ത : ഇന്ത്യയിൽ നാലാം തലമുറ (4ജി) സാങ്കേതിക വിദ്യയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് എയര്‍ടെല്‍ തുടക്കമിട്ടു. 2.3 ജിഗാഹെട്സ് ആണ് ബാന്റ് വിഡ്ത്. ഹൈ ഡെഫനിഷന്‍ വീഡിയോ സ്ട്രീമിങ്ങ് ഉള്‍പ്പെടെ ഇന്റര്‍നെറ്റ് അധിഷ്ഠിതമായ നിരവധി കാര്യങ്ങള്‍ 4ജി സാങ്കേതിക വിദ്യ വഴി അനായാസം കൈകാര്യം ചെയ്യുവാന്‍ ആകും. കൊല്‍ക്കത്ത, മഹാരാഷ്ട്ര, കര്‍ണ്ണാടക, പഞ്ചാബ് എന്നീ സര്‍ക്കിളുകളില്‍ ബ്രോഡ്ബാന്റ് സ്പെക്ട്രം ലൈസന്‍സ് നേടിയിട്ടുള്ള കമ്പനിക്ക് വരും മാസങ്ങളില്‍ മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ചൈനീസ് കമ്പനിയാണ് എയര്‍ടെലിനു സാങ്കേതിക സൌകര്യങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്.
- എസ്. കുമാര്‍
വായിക്കുക: ഇന്റര്‍നെറ്റ്, വ്യവസായം, സാങ്കേതികം
വിശാഖപട്ടണം: റഷ്യന്‍ നിര്‍മിത ആണവ അന്തര്‍വാഹിനിയായ ‘നെര്‍പ’യെ ഇന്ന് ഇന്ത്യന്‍ നാവികസേന സ്വന്തമാക്കുന്നതോടെ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് രണ്ടു ദശാബ്ദത്തിനുശേഷം ഇന്ത്യയും കയറിപറ്റി . വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിംഗ് കോംപ്ലക്സില്‍ ആക്കുള രണ്ട ക്ലാസ് നെര്‍പയെ ഐ. എന്‍. എസ്. ചക്ര എന്നു പുനര്‍നാമകരണം ചെയ്ത് കേന്ദ്ര പ്രതിരോധമന്ത്രി എ. കെ. ആന്റണി ഔദ്യോഗികമായി കമ്മിഷന് ചെയ്യുമെന്നു പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.1988 മുതല്‍ തന്നെ റഷ്യയുടെ ചാര്‍ളി ക്ലാസ് എന്ന ആണവ അന്തര്‍വാഹിനി വാടകയ്ക്കെടുത്ത് ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ആണവ അന്തര്‍വാഹിനികളായ ഐ. എന്‍. എസ്. ചക്ര, ഐ. എന്‍. എസ്. അരിഹന്ത് എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. 2004 മുതല്‍ 9000 കോടി ഡോളറിന് നെര്‍പ വാടകയ്ക്കെടുത്തിരിക്കുകയായിരുന്നു. 2008 ല്‍ ഇത് കമ്മിഷന് ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും 2008 ല്‍ ഇത് കമ്മിഷന് ചെയ്യാനായിരുന്നു ഉദ്ദേശ്യമെങ്കിലും ജപ്പാനില്‍ പരീക്ഷണ യാത്രക്കിടയിലുണ്ടായ അപകടം മൂലം പദ്ധതി നീളുകയായിരുന്നു. തീയണക്കുവാനുളള സംവിധാനത്തില്‍ വന്ന പിഴവു മൂലം പുറന്തളളപ്പെട്ട വിഷവാതകം ശ്വസിച്ച് അന്തര്‍വാഹിനിയിലുളള 20 പേരാണ് അപകടത്തില്‍ മരിച്ചത്. 30 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എഴുപതിലധികം ജീവനക്കാര്‍ ഐ. എന്‍. എസ്. ചക്രയുടെ പ്രവര്‍ത്തനത്തിനായുണ്ട്. റഷ്യന്‍ നിര്‍മിതമായ ആണവ റിയാക്ടറാണ് ഇതിന്റെ പ്രധാനകേന്ദ്രം. 8140 ടണ്‍ ശേഷിയുള്ള ഐ. എന്‍. എസ്. ചക്രയ്ക്ക് 30 നോട്ട്സ് വേഗമുണ്ട്. 73 ജീവനക്കാരുമായി 100 ദിവസം ജലത്തിനടിയില്‍ തുടരാനാകും.
- ഫൈസല്‍ ബാവ
വായിക്കുക: ഇന്ത്യ, രാജ്യരക്ഷ, വ്യവസായം, ശാസ്ത്രം, സാങ്കേതികം