പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കും: പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

January 15th, 2013

ന്യൂഡെല്‍ഹി/ശ്രീനഗര്‍: പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഒരു വട്ടംകൂടി പ്രകോപനം ഉണ്ടായാല്‍ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ. ഇതിനാവശ്യമായ നിര്‍ദ്ദേശം ഇന്ത്യന്‍ സൈന്യത്തിന്റെ വടക്കന്‍ മേഘലാ കമാന്റിനു നല്‍കിയതായി കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് വ്യക്തമാക്കി. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഇന്ത്യന്‍ സൈന്യം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്തു വെല്ലുവിളിയും നേരിടുവാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ സൈന്യം നിഷ്ഠൂരമായി വധിക്കുകയും ഒരാളുടെ തല വെട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിനെ തുടര്‍ന്നായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.പാക്കിസ്ഥാന്‍ സൈനിക മര്യാദകള്‍ ലംഘിച്ചുവെന്നും പ്രകോപനം ഒന്നുമില്ലാതെയാണ് പാക്ക് സൈന്യം കൊലനടത്തിയതെന്നും ജനറല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ പാക്കിസ്ഥാന്റെ ഉന്നത സൈനിക വിഭാഗത്തിനും പങ്കുണ്ടെന്ന് അദ്ദേഹം ആരൊപിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഇരു രാജ്യത്തിന്റേയും സൈനിക പ്രതിനിധികള്‍ പങ്കെടുത്ത ഫ്ലാഗ് മീറ്റില്‍ പാക്കിസ്ഥാന്റെ നടപടിയ്ക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതിഷേധിച്ചിരുന്നു. ലാന്‍സ് നായിക് ഹോം രാജിന്റെ വെട്ടിയെടുത്ത ശിരസ്സ് തിരികെ നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നിരാകരിച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനു പങ്കില്ലെന്നാണ് അവരുടെ നിലപാട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വ്യോമ സേനയ്ക്കായുള്ള അകാശ് മിസൈലുകൾ പരീക്ഷിച്ചു

June 2nd, 2012

akash-missile-epathram

ചാന്ദിപുർ : ഇന്ത്യൻ വ്യോമ സേനയുടെ ഉപയോഗത്തിനായി വികസിപ്പിച്ച ആകാശ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 25 കിലോമീറ്ററാണ് ഈ മിസൈലുകളുടെ ദൂരപരിധി. ഇവയിൽ 60 കിലോഗ്രാം ഭാരമുള്ള സ്ഫോടക വസ്തുക്കൾ കയറ്റാനാവും. ഒറീസയിലെ ബലസോറിന് അടുത്തുള്ള ചാന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മിസൈലുകൾ വിജയകരമായി വിക്ഷേപിക്കപ്പെട്ടത്. തുടർച്ചയായി വിക്ഷേപിക്കപ്പെട്ട രണ്ടു മിസൈലുകളും പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായി ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് മേധാവി പ്രസാദ് അറിയിച്ചു.

കരസേന നേരത്തേ തന്നെ ആകാശ് മിസൈലുകൾ ഉപയോഗിച്ചു വരുന്നുണ്ട്. വ്യോമ സേനയുടെ ഉപയോഗത്തിനായി പ്രത്യേകമായി രൂപകല്പ്പന ചെയ്തതാണ് ഇന്ന് പരീക്ഷിക്കപ്പെട്ട മിസൈലുകൾ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രവീന്ദര്‍ ഋഷിക്കെതിരേ കള്ളപ്പണ കേസും

April 15th, 2012

indian-army-epathram

ന്യൂഡല്‍ഹി: മുന്‍ സൈനിക മേധാവി രവീന്ദര്‍ ഋഷിക്കെതിരേ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ കള്ളപ്പണക്കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. യുദ്ധവാഹന ഇടപാടില്‍ ആരോപണ വിധേയനായയതിനു പിന്നാലെയാണ് ഇത്. അദ്ദേഹം മേധാവിയായുള്ള വെക്‌ട്ര കമ്പനിക്കെതിരേയും കേസുണ്ട്‌. സി. ബി. ഐ. യും മറ്റ്‌ കേന്ദ്ര ഏജന്‍സികളും നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണു നടപടി.

ഇതോടെ സേനാ മേധാവി ബി. കെ. സിംഗ് നടത്തിയ വെളിപ്പെടുത്തലില്‍ ആരോപിതനായ മുന്‍ സൈനിക മേധാവി രവീന്ദര്‍ ഋഷിക്കെതിരേ കുരുക്കുകള്‍ മുറുകുകയാണ്. സൈനികാവശ്യത്തിനായി ട്രാക്ക് വാങ്ങിക്കുവാന്‍ 14 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തെന്നു ബി. കെ. സിംഗ് നടത്തിയ വെളിപ്പെടുത്തലും തുടര്‍ന്ന്‍ അദ്ദേഹം നല്‍കിയ പരാതിയും ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ബ്രിട്ടനിലെ ടട്ര സിപോക്‌സ് കമ്പനിയുമായി ബി. ഇ. എം. എല്‍. നടത്തിയ യുദ്ധോപയോഗ ട്രക്ക്‌ ഇടപാടാണു വിവാദമായത്‌.1997 ലെ ഇടപാട്‌ ചട്ടം ലംഘിച്ചാണെന്ന്‌ സി. ബി. ഐ. കണ്ടെത്തിയിട്ടുണ്ട്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരസേനാ മേധാവി വിശദീകരിക്കണം

April 6th, 2012

indian-parliament-epathram

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ പക്കൽ പത്തു ദിവസം പോലും യുദ്ധം ചെയ്യാനുള്ള വെടിക്കോപ്പുകൾ കരുതൽ ശേഖരമായി ഇല്ല എന്ന മാദ്ധ്യമ റിപ്പോർട്ട് പാർലമെന്ററി സമിതിയെ ഞെട്ടിച്ചതായി സൂചന. ഇതു സംബന്ധിച്ച് കരസേനാ മേധാവി ജനറൽ വി. കെ. സിംഗിനെ വിളിച്ചു വരുത്തി വിശദീകരണം ആരായണം എന്നാണ് പാർലമെന്റിന്റെ സൈനിക സമിതി അംഗങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നത്.

സൈന്യത്തിന്റെ പക്കലുള്ള വെടിക്കോപ്പിന്റെ അപര്യാപ്തത സംബന്ധിച്ച ചില സൂചനകൾ ജനറൽ വി. കെ സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ നൽകിയിരുന്നു. എന്നാൽ ഇതിലും എത്രയോ ഭീതിദമാണ് യഥാർത്ഥ അവസ്ഥ എന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാണ് പാർലമെന്ററി സമിതിയെ അസ്വസ്ഥമാക്കുന്നത്. ഇത്തരം വിവരങ്ങൾ പൊതു ശ്രദ്ധയിൽ പോലും വന്നിട്ടും ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാതിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുലിത്തലവന്‍ പ്രഭാകരന്‍ തിരിച്ചു വരുമെന്ന് വൈക്കോ

May 20th, 2011

ചെന്നൈ : എല്‍. ടി. ടി. ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും തക്ക സമയം നോക്കി ഒളിവില്‍ നിന്നും പുറത്തു വരുമെന്നും എം. ഡി. എം. കെ. നേതാവ് വൈക്കോ ചെന്നൈയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ മുള്ളിവൈക്കല്‍ ആശുപത്രി ശ്രീലങ്കന്‍ സൈന്യം ആക്രമിച്ചു അന്‍പതോളം പേരെ വധിച്ചതിന്റെ രണ്ടാം വാര്‍ഷികം ആചരിക്കുന്ന പൊതു യോഗത്തിലാണ് വൈക്കോ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.

ltte-prabhakaran-alive-epathram
(പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നതിന്റെ തൊട്ടുപിറകെ പ്രഭാകരന്‍ തന്റെ മരണവാര്‍ത്ത ടി.വി.യില്‍ കാണുന്നതിന്റെ ഫോട്ടോ ഒരു തമിഴ്‌ പത്രം പുറത്തു വിടുകയുണ്ടായി.)

ശ്രീലങ്കയില്‍ സര്‍ക്കാര്‍ സൈന്യം തമിഴ്‌ വംശജര്‍ക്ക്‌ എതിരെ നടത്തിയ മനുഷ്യത്വ രഹിതമായ കൂട്ടക്കൊലയുടെയും യുദ്ധ കുറ്റകൃത്യങ്ങളെയും കുറിച്ച് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് ശ്രീലങ്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വൈക്കോ വിശദീകരിച്ചു.

3.3 ലക്ഷം തമിഴ്‌ വംശജരെ യുദ്ധ രഹിത മേഖലയിലേക്ക്‌ ആട്ടിത്തെളിച്ചതിന് ശേഷം സൈന്യം ഇവരെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 2500 കുട്ടികളുടെ അവയവങ്ങള്‍ ബോംബ്‌ ആക്രമണത്തില്‍ വേര്‍പെടുകയും ശരീരം ഷെല്‍ ആക്രമണത്തില്‍ ചിതറുകയും ചെയ്തു. തമിഴ്‌ സ്ത്രീകളെ ശ്രീലങ്കന്‍ സൈന്യം ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്തു. ആശുപത്രികള്‍ തിരഞ്ഞു പിടിച്ചു സൈന്യം ആക്രമിച്ചു. ഇതെല്ലാം താന്‍ ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ നിന്നും വായിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ “മാഫിയ മനസ്” എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി തമിഴ്‌ മക്കളുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ച മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹത്തെ താന്‍ കൂടുതല്‍ ദുഖിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 9123»|

« Previous Page« Previous « വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍
Next »Next Page » സിംഗൂരിലെ ഭൂമി കര്‍ഷകര്‍ക്ക്‌ തിരിച്ചു നല്‍കും: മമത »



  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine