Wednesday, January 25th, 2012

കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ ആന സംരക്ഷണ കേന്ദ്രത്തിലാക്കി

elephant-stories-epathram
കാട്ടാക്കട: കൂട്ടം തെറ്റിയ കുട്ടിക്കൊമ്പനെ കാപ്പുകാട്ടെ വനം വകുപ്പിന്റെ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. പരുത്തിപ്പള്ളി റേഞ്ചില്‍ പെടുന്ന മണിതൂക്കി ഒറ്റക്കുടി വനത്തില്‍ മേയുകയായിരുന്ന ആനക്കൂട്ടത്തില്‍ പെട്ടതായിരുന്നു കുട്ടിക്കൊമ്പന്‍. അബദ്ധത്തില്‍ പാറയിടുക്കില്‍ പെട്ട കുട്ടിക്കൊമ്പനെ അവര്‍ രക്ഷിക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം പരാജയാപ്പെട്ടു. ആനകളുടെ കരച്ചില്‍ കേട്ട് എത്തിയ ആളുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. ആനക്കൂട്ടം സമീപത്ത് വനത്തിനുള്ളില്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ ആനക്കുട്ടിയെ കൊണ്ടു പോകും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവ ആനക്കുടിയെ കൂട്ടാതെ ഉള്‍ക്കാട്ടിലേക്ക് പോകുകയായിരുന്നു.
ഒരുമാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആനക്കുട്ടിയെ കാട്ടില്‍ വിടുന്നത് ആപത്താണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിച്ചു സംരക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ഡോക്ടറും ആദിവാസികളും അടങ്ങുന്ന സംഘം കുട്ടിക്കൊമ്പനെ കാടിനു വെളിയില്‍ എത്തിച്ചു.നാട്ടിലേക്കുള്ള യാത്രയുടെ ഇടയ്ക്ക് ചെറിയ വിശ്രമം ഒപ്പം കുടിക്കുവാന്‍ കരിക്കിന്‍ വെള്ളവും.  പിന്നീട് ജീപ്പില്‍ കാപ്പുകാട്ടെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക്. ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിയതോടെ കുഞ്ഞന്‍ ഉറക്കെ ഒന്ന് ചിഹ്നം വിളിച്ച് വരവറിയിച്ചു. അതോടെ അവിടെ ഉണ്ടായിരുന്ന മറ്റാനകള്‍ അഭിവാദ്യമെന്നോണം തിരിച്ചും ചിഹ്നം വിളിച്ച്ഉ പുതിയ അതിഥിയെ വരവേറ്റു. പൊക്കിള്‍ കൊടി പോലും ഉണങ്ങാത്തതിനാല്‍ അതീവ ശ്രദ്ധയോടെ ആണ് ആനക്കുട്ടിയെ സംരക്ഷിക്കുന്നത്. പാപ്പാന്‍ പുഷ്കരന്‍ പിള്ളയും സംഘവും ഒപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രത്യേക പരിചരണമാണ് നല്‍കുന്നത്. ഇത്രയും പ്രായം കുറഞ്ഞ ആനക്കുട്ടിയെ ലഭിക്കുന്നത് ഇത് ആദ്യമായാണ്. രണ്ടു വയസ്സു മുതല്‍ നാലു വയസ്സുവരെ ആണ് ആനയുടെ മുലയൂട്ടല്‍ കാലം.

- ലിജി അരുണ്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
  • ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം മെയ് 15 നും പ്ലസ് ടു ഫലം മെയ് 22 നും
  • അതിശക്ത ചൂട് : അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാദ്ധ്യത
  • വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു
  • ഇടിമിന്നലോട് കൂടിയ മഴ വരുന്നു : ജാഗ്രതാ നിർദ്ദേശം
  • നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല
  • ഹരിത ചട്ടം കർശ്ശനമായി പാലിക്കണം
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine