Saturday, January 26th, 2013

പ്രമുഖ വന്ധ്യത ചികിത്സാ വിദഗ്ദന്‍ ഡോ.നരേന്ദ്രനാഥ് അന്തരിച്ചു

തൃശ്ശൂര്‍: പ്രമുഖ വന്ധ്യത ചികിത്സാ വിദഗ്ദന്‍ ഡോ.നരേന്ദ്രനാഥ് (49) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൃശ്ശൂരിലെ വെസ്റ്റ്ഫോര്‍ട് ആശുപത്രിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ആന്റ് ലാപ്രോസൊപ്പ്പിക് വിഭാഗം മേധാവിയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു അദ്ദേഹം. ഇന്നലെ ഒരു സിസേറിയന്‍ ഓപ്പറേഷന്‍ ചെയ്തു പൂര്‍ത്തിയാക്കിയതിനു ശേഷം തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. ഗൈനക്കോളജിയില്‍ ബിരുദാനന്തര ബിരുധവും സിങ്കപ്പൂര്‍ നാഷ്ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ലാപ്രോസ്കോപ്പിക് സര്‍ജറിയിലും ജര്‍മ്മന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗൈനക്കൊളജിക്കല്‍ എന്‍ഡോസ്കോപ്പിയിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. കേരള ഗൈനക്കോളജിക്കല്‍ എന്‍ഡോസ്കോപ്പിസ്റ്റ് അസോസിയേഷന്റെ സെക്രട്ടറിയാണ്.

പൂത്തോള്‍ കാല്‍‌വരി റോഡില്‍ പരേതനായ മച്ചിങ്ങല്‍ ഗോപാലകൃഷ്ണന്റേയും ജാനകിയുടേയും മകനാണ് ഡോ.നരേന്ദ്രന്‍.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഓഫ്താല്‍‌മോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സ്മിതയാണ് ഭാര്യ. മകന്‍ അശോക് പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാര്‍ഥിയാണ്. സംസ്കാരം ശനിയാഴ്ച ഒരുമണിക്ക് പാറമേക്കാവ് ശാന്തിഘട്ട് സ്മശാനത്തില്‍ നടക്കും.

കുട്ടികളില്ലാതിരുന്ന നിരവധി ദമ്പതിമാര്‍ക്ക് ഡോ.നരേന്ദ്രന്റെ ചികിത്സയിലൂടെ സന്താനഭാഗ്യം ലഭിച്ചിട്ടുണ്ട്.സൌമ്യമായ പെരുമാറ്റവും പ്രൊഫഷണല്‍ രംഗത്തെ മികവും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥനാക്കി. പ്രൊഫഷനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത അവസാനശ്വാസം വരെയും നിലനിര്‍ത്തി. ഒരു രോഗിയുടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അവസാനത്തെ സ്റ്റിച്ചും ഇട്ടതിനു ശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. ഡോ.നരേന്ദ്രന്റെ മരണവാര്‍ത്തയറിഞ്ഞ് നൂറുകണക്കിനു പേരാണ് ആശുപത്രിയിലും അദ്ദേഹത്തിന്റെ വീട്ടിലും തടിച്ചു കൂടിയത്. രാത്രി വൈകിയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ തിരക്കായിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയിലൂടെ ലഭിച്ച കുഞ്ഞുങ്ങളുമായിട്ടാണ് മാതാപിതാക്കള്‍ എത്തിയത്. ജീവനറ്റ അദ്ദേഹത്തിന്റെ ശരീരത്തിനരികെ നിന്ന് അവരില്‍ പലരും വിതുമ്പിക്കരയുന്നുണ്ടായിരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine