Thursday, June 16th, 2011

കാട്ടുകൊമ്പന് റേഡിയോ കോളര്‍ പിടിപ്പിച്ചു

radio-collar-for-elephant-epathram

മുത്തങ്ങ: കാട്ടാനകളെ നിരീക്ഷിക്കുന്നതിനായി റേഡിയോ കോളര്‍ സംവിധാനം മുത്തങ്ങയിലെ ഒരു കാട്ടു കൊമ്പനില്‍ പിടിപ്പിച്ചു.  ഡോക്ടര്‍മാരും വനപാലകരുമടങ്ങുന്ന  നാല്പതോളം വരുന്ന സംഘമാണ് മുപ്പത്തഞ്ചിനും  നാല്പതിനും ഇടയില്‍ പ്രായം വരുന്ന  കൊമ്പനെ   മയക്കുവെടി വെച്ച് വീഴ്ത്തി ഈ ഉപകരണം ഘടിപ്പിച്ചത്. ഇന്നലെ രാവിലെ സംഘം മുത്തങ്ങ വനത്തിലെ തേക്കിന്‍ കൂപ്പില്‍ വച്ച് ആനയെ വെടി വെച്ചു. വെടി കൊണ്ട കൊമ്പന്‍ രണ്ടു കിലോമീറ്ററോളം ദൂരം ഓടി കല്ലൂര്‍ പുഴ മുറിച്ചു കടന്നതിനു ശേഷം തെക്കും പാറ ഭാഗത്തു വെച്ച് മയങ്ങി വീണു. പിന്‍‌തുടര്‍ന്നെത്തിയ സംഘം ആനയെ വടങ്ങള്‍ കൊണ്ട് ബന്ധിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആനയെ പരിശോധിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തി. അതിനു ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ചു. തുടര്‍ന്ന് മയക്കം വിടുന്നതിനായി മരുന്ന് കുത്തി വെച്ചു. മയക്കമുണര്‍ന്ന ആന ഉള്‍ക്കാട്ടിലേക്ക് തിരിച്ചു പോയി.

റേഡിയോ കോളറില്‍ നിന്നും വരുന്ന സിഗ്നലുകള്‍ കയ്യില്‍ കൊണ്ടു നടക്കാവുന്ന മറ്റൊരു ഉപകരണത്തിന്റെ സഹായത്തോടെ സ്വീകരിച്ച് ആനകളുടെ സഞ്ചാര പഥം അറിയുന്നതിനും അവയുടെ ജീവിത രീതിയെ പറ്റി കൂടുതല്‍ പഠിക്കുന്നതിനും ഉപയോഗിക്കുവാന്‍ സാധിക്കും. ജി. പി. എസ്. (ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം) ഈ ഉപകരണത്തില്‍ ഉണ്ട്. ഇത് ഉപഗ്രഹവുമായി സിഗ്നലുകള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു. കൃത്യമായി ആന എവിടെ നില്‍ക്കുന്നു എന്നു ഇതിന്റെ സഹായത്തോടെ കണ്ടു പിടിക്കുവാനാകും. ആനയുടെ ആരോഗ്യ പ്രശ്നങ്ങളും മനസ്സിലാക്കുവാന്‍ ഈ ഉപകരണം സഹായകമാണ്. കൂടാതെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് എവിടെയിരുന്നും റേഡിയോ കോളറില്‍ നിന്നും ഉള്ള വിവരങ്ങള്‍ അറിയുവാന്‍ കഴിയും. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. കെ. ശ്രീവത്സന്‍, ഡോ. അജയ് ദേശായി, ഡോ. അരുണ്‍ സക്കറിയ തുടങ്ങിയവര്‍ ദൌത്യത്തിനു നേതൃത്വം നല്‍കി. നിലവില്‍ രണ്ട് ആനകളില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കുവാനാണ് ആലോചന. അടുത്ത ആനയെ ചെതലയം ഭാഗത്തു നിന്നായിരിക്കും തിരഞ്ഞെടുക്കുക.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine