Sunday, August 1st, 2010

ചളിയില്‍ പുതഞ്ഞ കാട്ടുകൊമ്പന്‍ ചരിഞ്ഞു

elephant-dead-epathramവയനാട് : 40 മണിക്കൂറിലേറെ മരണവുമായി മല്ലിട്ട കാട്ടാന ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചെട്യാലത്തൂരില്‍ വയലില്‍ ചെളിയില്‍ പുതഞ്ഞ് അവശ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരും പോലീസും വിദഗ്ദ്ധരായ ഡോക്ടര്‍മാരും സ്ഥലത്ത് എത്തിയിരുന്നു.

മുപ്പതു വയസ്സ് പ്രായം തോന്നുന്ന ലക്ഷണത്തികവുള്ള കൊമ്പനെ കണ്ടെത്തുമ്പോള്‍ അത് എഴുന്നേല്‍ക്കുവാന്‍ പോലും കഴിയാത്ത നിലയില്‍ ആയിരുന്നു. തുടര്‍ന്ന്  കോന്നി ആന വളര്‍ത്തല്‍ കേന്ദ്രത്തിലെ മൃഗ സര്‍ജന്‍ ഡോ. വി. സുനില്‍ കുമാര്‍, വയനാട് വന്യജീവി സങ്കേതത്തിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. കെ. ശ്രീവത്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആനയ്ക്ക് മരുന്നുകള്‍ നല്‍കുകയും, ആനയെ എഴുന്നേല്പിച്ച് നിര്‍ത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ചെളിയും മഴയും മൂലം ആന കിടക്കുന്ന സ്ഥലം വൃത്തി രഹിതമായിരുന്നു. ഈ നിലയില്‍ കിടത്തിയാല്‍ ആനയുടെ ആരോഗ്യത്തിനു അത് ദോഷകരമാകും എന്നതിനാല്‍ വയറിനു ചുറ്റും കമ്പ കെട്ടി ക്രെയിന്‍ ഉപയോഗിച്ച് ആനയെ മാറ്റുവാന്‍ തീരുമാനിച്ചു. ക്രെയിനിന്റെ സഹായത്തോടെ ആന എഴുന്നേറ്റു നിന്നെങ്കിലും പിന്‍ കാലുകള്‍ക്ക് ബലം ഇല്ലാത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. ആനയുടെ ശരീരത്തില്‍ വ്രണങ്ങള്‍ ഉണ്ടായിരുന്നു. കൂടാതെ പുറകിലെ തുടയെല്ല് പൊട്ടിയിട്ടുള്ളതായും കരുതുന്നു. കാട്ടാന ചളിയില്‍ വീണതറിഞ്ഞ് ധാരാളം ആളുകള്‍ പ്രദേശത്ത് എത്തിയിരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine