വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

June 12th, 2019

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ ജി. പി. എസ്. (ഗ്ലോബൽ പൊസി ഷനിംഗ് സിസ്റ്റം) ജൂണ്‍ മുതല്‍ നിർബ്ബന്ധം ആക്കി എങ്കിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാങ്കേതിക പരി മിതി കൾ മൂലം തല്‍ക്കാല ത്തേക്ക് വാഹന പരി ശോധന നടത്തി ജി. പി. എസ്. ഇല്ലാ ത്ത വർക്ക് എതിരെ പിഴ ഈടാ ക്കേണ്ട തില്ല എന്നു മോട്ടോർ വാഹന വകുപ്പ് തീരുമാനം.

ഉപ കരണ ങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്നുള്ള വാഹന ഉടമ ക ളുടെ പരാതി കൾ കൂടി പരി ഗണിച്ചു കൊണ്ടാണ് ഈ തീരു മാനം.

എന്നാല്‍ ഫിറ്റ്നെസ് ടെസ്റ്റ്, റജിസ്ട്രേഷന്‍ എന്നി ങ്ങനെ യുള്ള കാര്യ ങ്ങള്‍ക്ക് വാഹന ങ്ങൾ കൊണ്ടു വരുമ്പോൾ ജി. പി. എസ്. ഘടിപ്പി ച്ചിരി ക്കണം എന്നും മോട്ടോർ വാഹന വകുപ്പ് അറിയിപ്പില്‍ പറയുന്നു.

മാത്രമല്ല സ്കൂൾ ബസ്സു കളിൽ ഈ മാസം 15 നു മുന്‍പു തന്നെ ജി. പി. എസ്. ഘടിപ്പിക്കണം എന്നുള്ള കർശ്ശന നിർദ്ദേ ശവും നൽകിയിട്ടുണ്ട്.

23 കമ്പനി കളുടെ ഉപ കരണ ങ്ങളാണ് നില വില്‍ മോട്ടോർ വാഹന വകുപ്പ് അംഗീ കരി ച്ചിട്ടു ള്ളത്. കൂടുതൽ കമ്പനികൾ അംഗീ കാര ത്തിനായി അപേക്ഷ നൽകി യിട്ടുണ്ട് എന്നറിയുന്നു. ഈ കമ്പനി കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭി ക്കുന്ന തോടെ മാര്‍ക്കറ്റില്‍ 8000 രൂപ വില യുണ്ടാ യിരുന്ന ജി. പി. എസ്. ഉപ കരണ ങ്ങള്‍ക്ക് വില 5000 രൂപ വരെ യായി കുറഞ്ഞു എന്ന് അറിയുന്നു.

സംസ്ഥാനത്ത് നിരത്തുകളില്‍ ഓടുന്ന 30 ലക്ഷ ത്തോളം പൊതു ഗതാ ഗത വാഹ നങ്ങ ളില്‍ നിലവിൽ 10000 വാഹന ങ്ങളി ൽ മാത്രമേ ജി. പി. എസ്. ഘടിപ്പി ച്ചി ട്ടുള്ളൂ. മുഴുവൻ വാഹന ങ്ങളിലും ഈ സംവിധാനം സജ്ജീ കരി ക്കു വാന്‍ ഒരു വർഷം എങ്കിലും സമയം വേണ്ടി വരും എന്നാണ് വിദഗ്ദ രുടെ കണക്കു കൂട്ടല്‍.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം – പാനല്‍ പെയിന്റര്‍ മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

June 11th, 2019

high-court-of-kerala-ePathram-
കൊച്ചി : കെ. എസ്. ആര്‍. ടി. സി. യിലെ നിലവിലുള്ള എം – പാനല്‍ പെയി ന്റര്‍ മാരെ പിരിച്ചു വിട്ടു പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ നിന്നുള്ള പെയി ന്റര്‍ മാരെ നിയമിക്കണം എന്ന് കേരളാ ഹൈക്കോടതി യുടെ ഉത്തരവ്.

എം – പാനല്‍ കണ്ട ക്ടര്‍ മാരെ യും ഡ്രൈവര്‍ മാരെ യും പിരിച്ചു വിട്ടതിന് പിന്നാലെ യാണ് ഹൈക്കോടതി യുടെ പുതിയ ഉത്തരവ്. പെയിന്റര്‍ തസ്തി കയിലുള്ള പി. എസ്. സി. റാങ്ക് ലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയി ലാണ് ഈ വിധി പുറ പ്പെടു വിച്ചത്.

പി. എസ്. സി. റാങ്ക് പട്ടിക നില നില്‍ക്കു മ്പോള്‍ അവരെ നിയോഗി ക്കാതെ താത്ക്കാലിക ജീവന ക്കാരെ നിയോ ഗിക്കുന്ന നടപടി സ്വീകരി ക്കുവാന്‍ കഴി യില്ല എന്നാണ് ഹൈക്കോടതി യുടെ നില പാട്.

എം – പാനല്‍ ഡ്രൈവര്‍ മാരെ യും കണ്ടക്ടര്‍ മാരെ യും പിരിച്ചു വിടാന്‍ ഉത്ത രവ് ഇറക്കിയ അതേ നിയമ പര മായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യ ത്തിലും സ്വീക രിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാലഭാസ്കറിന്‍റെ മരണം: സിസിടിവി ദൃശ്യം പ്രകാശ് തമ്പി എടുത്തിരുന്നു; മൊഴി ശരി വെച്ച് സുഹൃത്ത്

June 10th, 2019

balabaskar_epathram

തിരുവനന്തപുരം: പ്രകാശ് തമ്പിയുടെ മൊഴിയെ അനുകൂലിച്ച് സുഹൃത്ത് ജമീൽ. തനിയ്ക്കും മറ്റൊരു സുഹൃത്ത് സനൽരാജിനുമൊപ്പമാണ് ബാലഭാസ്കർ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രകാശ് തമ്പി പോയി. ഡ്രൈവർ അർജ്ജുൻ മൊഴി മാറ്റിയപ്പോൾ സംശയം തോന്നിയപ്പോഴാണ് പ്രകാശ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതെന്നും ജമീൽ പറഞ്ഞു.

പ്രകാശൻ തമ്പിയുടേയും അര്‍ജുന്‍റേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഫോറന്‍സിക് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ജൂസ് കടയില്‍ പോയതെന്ന പ്രകാശന്‍ തമ്പിയുടെ മൊഴി, കൊല്ലത്തെ ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഡ്രൈവര്‍ അര്‍ജുന്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിരുന്നു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം

June 9th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ കേരള ത്തില്‍ മഴ ശക്തമാവും എന്ന് കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറി യിപ്പു നല്‍കി. അറബി ക്കടലില്‍ രൂപം പ്രാപിച്ച ന്യൂന മര്‍ദ്ദം ശക്തി പ്പെട്ട് ചുഴലിക്കാറ്റ് ആയി മാറു വാനും രണ്ടു ദിവസത്തി നുള്ളില്‍ തീവ്ര ന്യൂന മര്‍ദ്ദം ആയി തീരും എന്നും കാലാ വസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചു.

തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യുള്ള ഏഴു ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’ പ്രഖ്യാ പിച്ചിട്ടുണ്ട്. ശക്തമായ കാറ്റു വീശുവാനും തിരമാല കള്‍ ഉയരു വാനും സാദ്ധ്യത ഉള്ളതി നാല്‍ കന്യാ കുമാരി, ശ്രീലങ്ക തീര ങ്ങളില്‍ മത്സ്യ ബന്ധന ത്തിനു പോകരുത് എന്നും മത്സ്യ ത്തൊഴി ലാളി കള്‍ക്ക് മുന്നറി യിപ്പ് നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി വെള്ളിയാഴ്ച സംസ്ഥാനത്തെത്തും ; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പൊതുപരിപാടി കേരളത്തിൽ

June 6th, 2019

prime-minister-narendra-modi-ePathram

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ക്ഷേത്ര ദർശനത്തിന് ശേഷം പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

നരേന്ദ്ര മോദി രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയാണ് ശനിയാഴ്ച നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. കേന്ദ്ര വ്യോമസേന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ സംഘവും ശ്രീകൃഷ്ണ കോളേജ് മൈതാനിയിലെത്തി ഹെലികോപ്റ്റര്‍ പരീക്ഷണപറപ്പിക്കല്‍ നടത്തുകയും ചെയ്തിരുന്നു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പടര്‍ന്നു പിടിക്കുന്ന മഹാ വ്യാധിയല്ല നിപ്പ : ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസി യേഷന്‍
Next »Next Page » തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine