വയനാട്ടില്‍ പത്രിക നല്‍കാന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച എത്തിയേക്കും

April 1st, 2019

congress-president-rahul-gandhi-epathram

ദില്ലി: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കണക്കിലെടുത്താണ് ബുധനാഴ്ചത്തേയ്ക്ക് പത്രികാസമര്‍പ്പണം നീട്ടിവെക്കുന്നതെന്നാണ് സൂചന.

രണ്ടാം തീയതി ചൊവ്വാഴ്ച കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങ് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്നുണ്ട്. അതിനാല്‍ ബുധനാഴ്ച മാത്രമേ രാഹുലിന് കേരളത്തില്‍ എത്താന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. അഞ്ചിന് സൂക്ഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.

ഒരാഴ്ചയിലധികമായി നീണ്ടുനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ കൂടി മത്സരിക്കുന്നത്. പ്രഖ്യാപനം വന്നതോടെ വയനാട് മണ്ഡലത്തിലെ പ്രചാരണം തകൃതിയായി നടക്കുകയാണ്. പ്രഖ്യാപനം വന്ന് മണിക്കൂറിനകം രാഹുൽ ഗാന്ധിക്ക് വേണ്ടി കോൺഗ്രസ് പ്രവര്‍ത്തകര്‍ ചുമരെഴുതി തുടങ്ങി.നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കരയിലാണ് ആദ്യ ചുവരെഴുത്ത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുമ്മനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കൈവശമുള്ളത് 513 രൂപ

March 30th, 2019

kummanam-rajasekharan

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനായി ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. കൈവശമുള്ളത് 513 രൂപ മാത്രമാണെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ കുമ്മനം വ്യക്തമാക്കുന്നത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്ബൂതിരിയാണ് പത്രികയില്‍ ഒപ്പിട്ടത്

ബാങ്ക് നിക്ഷേപമായി 1,05 212 രൂപ ഉണ്ട്. 10 ലക്ഷം രൂപയുടെ പരമ്ബരാഗത സ്വത്തും കൈവശമുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യമായി വരുമാന നികുതി നല്‍കി. കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം 31, 83871 ലക്ഷം രൂപയാണ്. സമരവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ ഉണ്ടെന്നും കുമ്മനം പത്രികയില്‍ പറഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഷിത അന്തരിച്ചു

March 27th, 2019

writer-pk-ashita-passed-away-ePathram

തൃശ്ശൂര്‍: പ്രമുഖ എഴുത്തുകാരി അഷിത (63) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി തൃശ്ശൂരിലെ സ്വകാര്യ ആശു പത്രി യില്‍ വെച്ചാ യിരുന്നു അന്ത്യം. ദീര്‍ഘ കാല മായി അര്‍ബുദ ബാധിത യായിരുന്നു.

തൃശ്ശൂര്‍ ജില്ല യിലെ പഴയന്നൂരില്‍ 1956 ഏപ്രില്‍ അഞ്ചിന് ജനിച്ച അഷിത , സാഹിത്യ രംഗത്ത് കവി, ചെറു കഥാ കൃത്ത്, വിവര്‍ ത്തക തുട ങ്ങിയ മേഖല കളില്‍ തന്റെ തായ കയ്യൊപ്പു ചാര്‍ത്തി യിരുന്നു.

അഷിത യുടെ കഥകള്‍, അപൂര്‍ണ്ണ വിരാമ ങ്ങള്‍, ഒരു സ്ത്രീ യും പറയാ ത്തത്, വിസ്മയ ചിഹ്ന ങ്ങള്‍, മഴ മേഘ ങ്ങള്‍, കല്ലു വെച്ച നുണ കള്‍, തഥാഗത, മീര പാടുന്നു, അലക്‌സാണ്ടര്‍ പുഷ്‌കി ന്റെ കവിത കളുടെ മലയാള തര്‍ജ്ജമ തുട ങ്ങിയവ യാണ് പ്രധാന കൃതി കള്‍.

‘അഷിത യുടെ കഥകള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി യുടെ 2015 ലെ ചെറു കഥാ പുരസ്‌കാരം ലഭി ച്ചിരുന്നു. ഇട ശ്ശേരി പുര സ്‌കാരം, പത്മരാജന്‍ പുരസ്‌ കാരം, ലളി താംബിക അന്തര്‍ജ്ജനം സ്മാരക പുര സ്‌കാ രം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടി യിട്ടുണ്ട്.

കേരള സര്‍വ്വ കലാ ശാല യിലെ ജേണലിസം വിഭാഗ ത്തില്‍ അദ്ധ്യാപകന്‍ ആയിരുന്ന ഡോ. കെ. വി. രാമന്‍ കുട്ടി യാണ് ഭര്‍ത്താവ്. മകള്‍ : ഉമ. മരുമകന്‍ : ശ്രീജിത്ത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെച്ചിക്കോട്ടു കാവ് രാമ ചന്ദ്രനെ എഴു ന്നെള്ളിപ്പു കളിൽ നിന്നും ഒഴിവാക്കണം

March 26th, 2019

heavy-temperature-restriction-for-elephant-in-kerala-festivals-ePathram
തൃശ്ശൂർ : ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള തിനാല്‍ ആന കളി ലെ പ്രമുഖന്‍ തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രനെ എഴു ന്നെ ള്ളി പ്പു കളില്‍ നിന്നും ഒഴി വാ ക്കുവാന്‍ ഉത്തരവ്. എഴു ന്നെള്ളി പ്പിനുള്ള ശാരീ രിക ശേഷി ഇല്ലാ എന്നു കാണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡ നാണ് ഉത്തരവ് ഇറക്കി യത്.

ആരോഗ്യ പര മായ കാരണ ങ്ങളാല്‍ ഉത്സവ എഴു ന്നെ ള്ളി പ്പുകൾ അടക്ക മുള്ള പരി പാടി കളിൽ പങ്കെടു പ്പി ക്കരുത് എന്നും നിര്‍ദ്ദേശി ച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രു വരി യില്‍ ഗുരുവായൂരി ലെ ഒരു ഗൃഹ പ്രവേശന ചട ങ്ങില്‍ എത്തിച്ച തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രൻ, പടക്കം പൊട്ടി യതിനെ ത്തുടർന്ന് ഇടഞ്ഞോടു കയും രണ്ടു പേരുടെ മരണ ത്തിനു കാരണം ആവു കയും ചെയ്തു.

ഇൗ സംഭവ ത്തിലുള്ള പരാതി യിലെ അന്വേഷണം ആണ് എഴു ന്നെള്ളി പ്പിൽ നിന്നും ഒഴി വാക്കു ന്നതിന് കാര ണം ആയത്.

കേരള ത്തിലെ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രന്‍. തൃശ്ശൂർ പൂര ത്തിന് നാന്ദി കുറിച്ചു കൊണ്ട് തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങ് നടത്തി യിരു ന്നത് തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്ര നാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സർക്കാരിന് തിരിച്ചടി: ശബരിമല ഹർജികൾ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല

March 26th, 2019

sabarimala-epathram

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവിധിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റില്ല. വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. സര്‍ക്കാരിന് ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിവാദം സ‍ൃഷ്ടിച്ച ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട 33 ഹര്‍ജികളാണ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശബരിമല നിരീക്ഷണ സമിതിയ്ക്കെതിരായ ഹര്‍ജിയും ഇക്കൂട്ടത്തിൽ ഉള്‍പ്പെടും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിൻ്റെ ഹര്‍ജികള്‍ പരിഗണിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകുന്നു: മുഖ്യമന്ത്രി
Next »Next Page » തെച്ചിക്കോട്ടു കാവ് രാമ ചന്ദ്രനെ എഴു ന്നെള്ളിപ്പു കളിൽ നിന്നും ഒഴിവാക്കണം »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine