ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

November 5th, 2013

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറുപേരെ പ്രതിപ്പട്ടികയില്‍ നിന്നും സി.ബി.ഐ കോടതി ഒഴിവാക്കി. സി.ബി.ഐയുടെ കുറ്റപത്രവും കോടതി മടക്കി. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയിലെ ജഡ്ജി ആര്‍.രാ‍ജുവാണ് പിണറായി ഉള്‍പ്പെടെ ഉള്ള ചില പ്രതികള്‍ വിടുതല്‍ ഹര്‍ജി പരിഗണിച്ചത്. ഇതില്‍ രണ്ടു പേരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തെ കൂടാതെ ഊര്‍ജ്ജവകുപ്പ് മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി കെ.മോഹന ചന്ദ്രന്‍, കെ.എസ്.ഈ.ബി മുന്‍ ചെയര്‍മാന്‍ പി.എ.സിദ്ധാര്‍ഥ മേനോന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് തുടങ്ങിയവരും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ പെടുന്നു.

കേസ് അന്വേഷണം നടത്തിയ സി.ബി.ഐ സംഘത്തിനു പ്രതികള്‍ക്കെതിരായ ഗൂഢാലോചന തെളിയിക്കുവാന്‍ ആയിട്ടില്ലെന്ന് കോടതി പറഞ്ഞു. മുന്‍ വൈദ്യുത മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന സി.ബി.ഐയുടെ ആവശ്യവും കോടതി തള്ളി. രാഷ്ടീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതെന്നും ലാ‌വ്‌ലിന്‍ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുവാന്‍ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനു കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സംസ്ഥാനത്തിനു 370 കോടി രൂപ നഷ്ടം സംബവിച്ചു എന്നതായിരുന്നു ആരോപണം. മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിക്കേണ്ടിയിരുന്ന 98.3 കോടി രൂപയുടെ ഗ്രാന്റില്‍ 89.32 കോടി രൂപയോളം നഷ്ടമായെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. കേസ് 2007 ജനുവരിയില്‍ സി.ബി.ഐ അന്വേഷണത്തിനു വിടുകയായിരുന്നു. 2009 ജനുവരിയിലാണ് മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിചേര്‍ത്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശ്വേത മേനോനെ ഇരയായി കാണുവാന്‍ സാധിക്കില്ല; കെ.മുരളീധരന്‍ എം.എല്‍.എ

November 3rd, 2013

തിരുവനന്തപുരം: സ്വന്തം പ്രസവം ചിത്രീകരിച്ച സ്ത്രീയാണ് ശ്വേതാ മേനോന്‍ എന്നും നിയമം അറിയാത്ത ആളൊ സമ്പന്നരോട് ഏറ്റുമുട്ടുവാന്‍ പേടിയുള്ള ആളോ അല്ല അതിനാല്‍ അവരെ മറ്റു കേസുകളിലെ പോലെ ഇരയായി കണക്കാക്കാന്‍ ആകില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ല. ശ്വേത പരാതിയുമായി മുന്നോട്ട് വന്നാല്‍ കേസെടുക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണം എന്ന് പറഞ്ഞ മുരളീധരന്‍ കേസെടുത്താല്‍ പീതാംബരക്കുറുപ്പിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും വ്യക്തമാക്കി.കെ.കരുണാകരന്റെ അടുത്ത അനുയായി കൂടിയായ പീതാംബരക്കുറുപ്പ് ഇത്തരം ഒരു വിവാദത്തില്‍ ഉള്‍പ്പെട്ടത് ഐ ഗ്രൂപ്പിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്.

തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പും കണ്ടാലറിയാവുന്ന മറ്റൊരാളുമാണെന്ന് ശ്വേതാ മേനോന്‍ പോലീസിനു മൊഴി നല്‍കി. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് വനിതാ സി.ഐ സിസിലിയും സംഘവും ശ്വേതയുടെ ഫ്ലാറ്റിലെത്തിയാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ശ്വേതയും ഭര്‍ത്താവും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൊല്ലത്ത് പ്രസിഡണ്ടസി ട്രോഫി വെള്ളം കളി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയപ്പോള്‍ ആയിരുന്നു ശ്വേതയ്ക്ക് പ്രമുഖനായ കോണ്‍ഗ്രസ്സ് നേതാവും എം.പിയുമായ വ്യക്തിയില്‍ നിന്നും അപമാനം നേരിടേണ്ടിവന്നത്. എം.പിയുടെ പേര്‍ ആദ്യ ഘട്ടത്തില്‍ ശ്വേത വെളിപ്പെടുത്തുവാന്‍ തയ്യാറായില്ലെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. പീതാംബരക്കുറുപ്പ് എം.പി ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതും ശ്വേത അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതേ കുറിച്ച് സ്ഥലത്തുണ്ടായിരുന്ന കൊല്ലം ജില്ലാ കളക്ടറോട് പരാതി നല്‍കിയെങ്കിലും തന്നോട് ശ്വേത പരാതി പറഞ്ഞില്ലെന്നാണ് കളക്ടറുടെ നിലപാട്.

ശ്വേതാ മേനോനെ പരസ്യമായി അപമാനിക്കുവാന്‍ ശ്രമിച്ചതുള്‍പ്പെടെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരള രാഷ്ടീയത്തില്‍ യു.ഡി.എഫിനെ വല്ലാതെ ഉലച്ചു കൊണ്ടിരിക്കുകയാണ്. സരിത എസ്. നായരും നടി ശാലു മേനോനും ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസും, പരസ്ത്രീ ബന്ധം ആരോപിച്ച് മുന്‍ ഭാര്യ യാമിനി തങ്കച്ചി നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഗണേശ് കുമാറിനു രാജിവെക്കേണ്ടി വന്നത്. ഒരു മന്ത്രിയും സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ വിദേശ യാത്രയും ഇതിനിടയില്‍ വാര്‍ത്തയായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ശ്വേത മേനോനെ അപമാനിച്ചു; പീതാംബരക്കുറുപ്പ് എം.പിക്കെതിരെ ശക്തമയ രോഷം ഉയരുന്നു

November 2nd, 2013

കൊല്ലം: കൊല്ലത്ത് നടന്ന പ്രസിഡന്‍സി ട്രോഫി വെള്ളം കളി മത്സരത്തിനിടെ പ്രസ്ത ചലച്ചിത്ര നടി ശ്വേതാ മോനെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. പീതാംബരക്കുറുപ്പ് എം.പി ശ്വേതയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിന്റെയും കടന്നു പിടിക്കുന്നതിന്റേയും ശ്വേത അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തു വന്നു. ഇതോടെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ വിവിധ യുവജന സംഘടനകളും ബി.ജെ.പി ഉള്‍പ്പെടെ ഉള്ള രാഷ്ടീയ സംഘടനകളും പീതാംബരക്കുറുപ്പിനെതിരെ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി.

ചടങ്ങില്‍ സംബന്ധിക്കുവാനാണ് താന്‍ മുംബൈയില്‍ നിന്നും വന്നതെന്നും എന്നിട്ടും താന്‍ ഇവിടെ വച്ച് അപമാനിക്കപ്പെട്ടതില്‍ കടുത്ത ദു:ഖമുണ്ടെന്നും ശ്വേത പറഞ്ഞു. കാറില്‍ വന്നിറങ്ങിയതുമുതല്‍ തന്നെ ഈ രാഷ്ടീയ നേതാവ് ശല്യം ചെയ്തിരുന്നതായും സംഭവം നടന്ന് അല്പസമയത്തിനുള്ളില്‍ തന്നെ ഇക്കാര്യം ജില്ലാ കളക്ടറോട് താന്‍ പരാതി പറഞ്ഞതായി ശ്വേത വ്യക്തമാക്കി. എന്നാല്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അത്യന്തം അപമാനകരവും പ്രതിഷേധകരവുമായ നീചമായ പ്രവര്‍ത്തിയാണ് പീതാംബരക്കുറുപ്പ് എം.പി.യില്‍ നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്ത്രീകളുടെ നേര്‍ക്കുള്ള ഏതു തരം ആക്രമണങ്ങള്‍ക്കും കര്‍ശന നടപടി സ്വീകരിക്കുവാനുള്ള നിയമം പാര്‍ളമെന്റ് പാസ്സാക്കിയിട്ടുണ്ടെന്നും ഈ സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്ന് കേരളം ഉറ്റു നോക്കുകയാണെന്നും വി.എസ്. പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ എം.പിയായ പീതാംബരക്കുറുപ്പിനെതിരെ ഉയര്‍ന്ന ആരോപണം രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും. ശ്വേത അഭ്യസ്ഥ വിദ്യയായതിനാല്‍ പരാതി ലഭിച്ചാല്‍ നടപടിയെടുക്കും എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ റോസക്കുട്ടി ടീച്ചര്‍ പറയുന്നത്.
കെ.മുരളീധരന്‍ എം.എല്‍.എ, പത്മജാ വേണുഗോപാല്‍ എന്നിവര്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ പീതാംബ്ക്കുറുപ്പിനെ ന്യായീകരിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തി. നടി ശ്വേതാ മേനോനെ അപമാനിച്ച സംഭവത്തില്‍ നടപടി വേണമെന്ന് താരസംഘനയായ അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റ് പറഞ്ഞു. ശ്വേതയുമായി ആലോചിച്ച് നിയമനടപടികള്‍ക്ക് അമ്മ മുന്‍‌കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

November 2nd, 2013

film-director-mohan-raghavan-ePathram
കൊച്ചി : അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്റെ സ്മരണാര്‍ത്ഥം കലാ സാംസ്‌കാരിക സംഘടന യായ ‘ഓഫ്‌ സ്റ്റേജ് അന്നമനട ‘ ഈ വര്‍ഷത്തെ മോഹന്‍ രാഘവന്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.

101 ചോദ്യങ്ങള്‍ എന്ന സിനിമ ഒരുക്കിയ സിദ്ധാര്‍ത്ഥ ശിവ യാണ് മികച്ച സംവിധായകന്‍. ജൂറിയുടെ പ്രത്യേക പുരസ്‌കാരം അനില്‍ രാധാ കൃഷ്ണ മേനോന്‍ (24 കാതം നോര്‍ത്ത്), ഷൈജു ഖാലിദ്(അഞ്ച് സുന്ദരികളിലെ സേതുലക്ഷ്മി) എന്നിവര്‍ നേടി. മികച്ച തിരക്കഥാ കൃത്ത് അല്‍ഫോണ്‍സ് പുത്രന്‍ (നേരം).

മികച്ച ഹ്രസ്വചിത്രം : അഭിലാഷ് വിജയന്‍ സംവിധാനം ചെയ്ത ദ്വന്ദ്, സിനോ അരവിന്ദന്‍ സംവിധാനം ചെയ്ത ‘ലോനപ്പന്‍സ് ലോ’. ജൂറിയുടെ പ്രത്യേക പുരസ്‌കാരം ജീവജ് രവീന്ദ്രന്‍ (അതേ കാരണത്താല്‍), ശ്യാം ശങ്കര്‍ (ഫേവര്‍ ഓഫ് സൈലന്‍സ്).

നവംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിന് മരട് വെച്ചു നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കെ.ജി. ജോര്‍ജ്ജ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ ടി. എം. എബ്രഹാം മോഹന്‍ രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന സിനിമ യിലൂടെ ശ്രദ്ധിക്കപ്പെട്ട മോഹന്‍ രാഘവന്‍ 2011 ഒക്ടോബര്‍ 25 നാണ് അന്തരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്

November 2nd, 2013

കൊച്ചി : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതി യായ എഴുത്തച്ഛന്‍ പുരസ്കാരം. മലയാള സാഹിത്യ ത്തിനു നല്‍കിയ സമഗ്ര സംഭാവന കളെ പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരം അദ്ദേഹ ത്തിനു സമ്മാനി ക്കുന്നത് എന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

അടുത്ത മാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫസര്‍ എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി യാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ അക്കാദമി യുടെ നിരൂപണ ത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവന ക്കുള്ള പുരസ്കാരം, വിശിഷ്ടാംഗത്വം, എസ്. പി. സി. എസ്. അവാര്‍ഡ്, ശ്രീനാരായണ ജയന്തി അവാര്‍ഡ്, പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങിയ പത്മപ്രഭ പുരസ്കാരം, എ. എന്‍. സി. ശേഖര്‍ പുരസ്കാരം, മാനവ ശ്രേഷ്ഠ പുരസ്കാരം എന്നിവയും അദ്ദേഹ ത്തിനു ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ അറസ്റ്റില്‍
Next »Next Page » മോഹന്‍ രാഘവന്‍ സ്മാരക ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine