വി.എസിന്റെ നവതി ആഘോഷങ്ങളില്‍ നിന്നും സി.പി.എം നേതാക്കന്മാര്‍ വിട്ടു നിന്നു?

October 21st, 2013

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ തൊണ്ണൂറാം പിറന്നാളിനു പാര്‍ട്ടി നേതാക്കന്മാരുടെ അവഗണന. മന്ത്രി കെ.എം.മാണിയും, ബി.ജെ.പി നേതാക്കളും നവതിയാഘോഷിക്കുന്ന വി.എസിനു ആശംസ നേരാന്‍ എത്തിയപ്പോള്‍ സി.പി.എം നേതാക്കന്മാര്‍ ആരും എത്തിയില്ല. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണിയും, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല എം.എല്‍.എ, യു.ഡി.എഫ് കണ്‍‌വീനര്‍ പി.പി.തങ്കച്ചന്‍, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.പി.മോഹനന്‍, പി.കെ.അബ്ദുറബ്ബ് തുടങ്ങി ഭരണ പക്ഷത്തെ പ്രമുഖര്‍ വി.എസിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സി.പി.ഐ നേതാവ് സി.ദിവാകരന്‍, ആര്‍.എസ്.പി നേതാവ് ചന്ദ്രചൂഢന്‍, ഐ.ജി ഋഷിരാജ് സിങ്ങ് തുടങ്ങിയവര്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസ നേര്‍ന്നു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും, സീതാറാം യച്ചൂരിയും, കോടിയേരിയും ടെലിഫോണിലൂടെ ആശംസ നേര്‍ന്നു. ബി.ജെ.പിയുടെ ദേശീയ നേതാവായ ഒ.രാജഗോപാല്‍, സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് രാവിലെ തന്നെ എത്തി.

പതിനൊന്നു മണിയോടെ കേക്ക് മുറിച്ചുകൊണ്ടായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. ഉച്ചക്ക് സദ്യയും ഉണ്ടായിരുന്നു. സഹോദരി ആയിക്കുട്ടിയും ഇത്തവണ വി.എസിന്റെ പിറന്നാള്‍ ആഘോഷിക്കുവാന്‍ ആലപ്പുഴയില്‍ നിന്നും എത്തിയിരുന്നു. വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന സുരേഷിന്റെ ഭാര്യയും കുട്ടികളും എത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ആശംസകളുമായി എത്തിയെങ്കിലും നേതാക്കന്മാര്‍ ഒന്നടങ്കം വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടു.കഴിഞ്ഞ ദിവസം ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വി.എസ്. നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചതായാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ.രാഘവന്‍ മാസ്റ്റര്‍ക്ക് വിട

October 20th, 2013

കണ്ണൂര്‍: സംഗീത സംവിധായകന്‍ പത്മശ്രീ കെ.രാഘവന്‍ മാസ്റ്റര്‍ക്ക് (99) കേരളം വിട നല്‍കി. തലശ്ശേരി ജില്ലാ കോടതി പരിസരത്തുള്ള സെന്റിനറി പാര്‍ക്കിനു സമീപത്തായിരുന്നു ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൌതിക ശരീരം സംസ്കരിച്ചത്. ബി.എം.പി സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഘവന്‍ മാസ്റ്റര്‍ ശനിയാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്തരിച്ചത്.

1954-ല്‍ നീലക്കുയില്‍ എന്ന ചിത്രത്തില്‍ രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനങ്ങള്‍ വന്‍ തരംഗമായി. അറുപതിലധികം ചിത്രങ്ങള്‍ക്കായി നാനൂറോളം ഗാനങ്ങള്‍ക്കും, നിരവധി നാടക ഗാനങ്ങള്‍ക്കും ഈണമിട്ടിട്ടുണ്ട്. ഏതാനും സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം ലളിതഗാനങ്ങള്‍ക്കും ഈണം ഒരുക്കിയിട്ടുണ്ട്. 2010-ല്‍ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ജെ.സി.ഡാനിയേല്‍ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

രാഷ്ടീയ സാംസ്കാരിക രംഗത്തെ പലരും രാഘവന്‍ മാസ്റ്റര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയെങ്കിലും സിനിമാ-സംഗീത രംഗത്തു നിന്നും പ്രശസ്തര്‍ ആരും അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി

October 20th, 2013

music-director-k-raghavan-master-ePathram
തലശ്ശേരി : സംഗീത സംവിധായകനും ഗായകനുമായ കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി. ഒക്ടോബര്‍ 19 ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. നാടോടി സംഗീതവും മാപ്പിളപ്പാട്ടിന്റെ ഇശലു കളും ശാസ്ത്രീയ സംഗീത ത്തിന്‍െറ ശുദ്ധിയും മലയാള സിനിമാ സംഗീത ശാഖക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയ സംഗീതജ്ഞന്‍ ആയിരുന്നു രാഘവന്‍ മാസ്റ്റര്‍.

99 വയസ്സായ അദ്ദേഹത്തെ ശ്വാസ തടസ്സം അനുഭവ പ്പെട്ടതിനാല്‍ തലശ്ശേരി സഹകരണ ആശുപത്രി യില്‍ പ്രവേശി പ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4. 15 ഓടെ ആയിരുന്നു മരണം.

തമിഴ്, ഹിന്ദി ചലച്ചിത്ര ഗാന ങ്ങളുടെ നിഴലില്‍ ആയിരുന്ന മലയാള സിനിമാ ഗാന ശാഖയ്ക്ക് കെ. രാഘവന്‍ മാസ്റ്റര്‍ ആണ് തന്റെ ലാളിത്യ മാര്‍ന്ന സംഗീത ശൈലി യാല്‍ പുതു ജീവന്‍ നല്‍കിയത്. ആകാശ വാണി യില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം1954 ല്‍ പുറത്തിറങ്ങിയ ‘നീല ക്കുയില്‍’ എന്ന സിനിമ യിലൂടെ യാണു ചലചിത്ര രംഗത്തേക്ക് എത്തി യത്.

ആദ്ദേഹം തന്നെ ആലപിച്ച ”കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ..” ഇന്നും മലയാളി കളുടെ ഇഷ്ട ഗാനമാണ്. ജാനമ്മ ഡേവിഡ്‌ പാടിയ എല്ലാരും ചൊല്ലണ്.. എല്ലാരും ചൊല്ലണ്.. കല്ലാണ് നെഞ്ചിലെന്ന്‍…, കുയിലിനെ ത്തേടി…കുയിലിനെ ത്തേടി കുതിച്ചു പായും മാരാ…, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആലപിച്ച എങ്ങനെ നീ മറക്കും കുയിലേ… മെഹബൂബ്‌ പാടിയ മാനെന്നും വിളിക്കില്ല… മയിലെന്നും വിളിക്കില്ല… അടക്കം ഇതിലെ ഒമ്പത് ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്.

പാമ്പു കള്‍ക്ക് മാളമുണ്ട്… പറവകള്‍ക്കാകാശമുണ്ട്, തലയ്ക്കു മീതെ ശൂന്യാകാശം… തുടങ്ങി നിരവധി നാടക ഗാനങ്ങള്‍ രാഘവന്‍ മാസ്റ്ററു ടെ സംഗീത സംവിധാന ത്തില്‍ ഇറങ്ങി. കടമ്പ എന്ന സിനിമ യിലെ ‘അപ്പോളും പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്‍…’ രാഘവന്‍ മാസ്റ്ററുടെ ആലാപന മികവിന് മറ്റൊരു ഉദാഹരണമാണ്.

ആകാശ വാണിയുടെ മദ്രാസ്, ദല്‍ഹി, കോഴിക്കോട് നിലയ ങ്ങളില്‍ ജോലി ചെയ്തിരുന്നു. 1976ല്‍ കോഴിക്കോട് നിലയ ത്തില്‍നിന്ന് പ്രൊഡ്യൂസര്‍ തസ്തികയില്‍ വിരമിച്ചു. ആകാശ വാണി യില്‍ ജോലി ചെയ്യുമ്പോള്‍ കെ. രഘുനാഥ്, മോളി എന്നീ പേരു കളിലും ചില ഗാന ങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി ഗായകരെ നാടക – സിനിമാ രംഗത്തേക്ക്‌ അദ്ദേഹം കൈ പിടിച്ചുയര്‍ത്തി.

1973ല്‍ നിര്‍മ്മാല്യം എന്ന സിനിമ യിലൂടെയും 1977ല്‍ പുറത്തിറങ്ങിയ പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ എന്ന ചിത്ര ത്തിലൂടെയും മികച്ച സംഗീത സംവിധായക നുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് രണ്ടു തവണ ലഭിച്ചു. 1986ല്‍ കെ. പി. എ. സി. യുടെ ‘പാഞ്ചാലി’ എന്ന നാടക ത്തിലെ സംഗീത ത്തിന് സംസ്ഥാന അവാര്‍ഡ് നേടി യിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ കണ്ണൂര്‍ സര്‍വ്വ കലാ ശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്, കമുകറ അവാര്‍ഡ്, സിനി മ്യുസിഷ്യന്‍ അവാര്‍ഡ് എന്നിവയും നേടി. 1998 ല്‍ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ അവാര്‍ഡ് മാസ്റ്റര്‍ക്ക് ലഭിച്ചു. 2010ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഭാര്യ : പരേത യായ യശോദ മക്കള്‍ : വീണാധരി, മുരളീധരന്‍ , കനകാംബരന്‍, ചിത്രാംബരി, വാഗീശ്വരി. മരുമക്കള്‍ : റീന, ലിന്റ, ത്യാഗരാജന്‍, സുരേഷ് കെ. ദാസ്, മുരളീധരന്‍ എന്നിവര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നവതിയിലും പോരാട്ടവീര്യത്തിന്റെ നിറയൌവ്വനവുമായി സഖാവ് വി.എസ്

October 20th, 2013

തിരുവനന്തപുരം: ജനനായകന്‍ വി.എസ്. അച്ച്യുതാനന്ദന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ കന്റോണ്മെന്റ് ഹൌസില്‍ കേക്ക് മുറിച്ചു. വി.എസിനു പിറന്നാള്‍ ആശംസ നേരുവാന്‍ നിരവധി പേര്‍ എത്തിയിരുന്നു. അഴിമതിയ്ക്കെതിരായ പോരാട്ടം തുടരുമെന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വി.എസ് എന്ന രണ്ടക്ഷരം കേരളജനതയുടെ ആവേശമാകുന്നത് വിട്ടുവീഴ്ചയില്ലാതെ ജനപക്ഷത്തു നിന്നു കൊണ്ട് നടത്തിയ പോരാട്ടങ്ങളിലൂടെയാണ്.തൊണ്ണൂറിലും വിപ്ലവവീര്യത്തിനൊട്ടും കുറവില്ലെന്ന് അദ്ദേഹം നടത്തുന്ന പോരാട്ടങ്ങളും വാക്കുകളും സാക്ഷ്യപ്പെടുത്തുന്നു. പിറന്നാള്‍ ആഘോഷവേളയിലും അദ്ദേഹത്തിനു പറയുവാനുണ്ടായിരുന്നത് അഴിമതിയ്ക്കെതിരായുള്ള പോരാട്ടം തുടരും എന്ന് തന്നെയാണ്. സോളാര്‍ കേസ് തേച്ച് മാച്ചു കളയുവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാജിവെപ്പിക്കാതെ പിന്നോട്ടില്ലെന്നായിരുന്നു.

1923- ഒക്ടോബര്‍ 20 നാണ് വി.എസ്. ജനിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളില്‍ ഒന്നായ പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്തു. അതു പകര്‍ന്ന സമരവീര്യം ഇന്നും അണയാതെ സൂക്ഷിക്കുന്നു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും അഴിമതിയ്ക്കും പെണ്‍‌വാണിഭത്തിനും എതിരായ പോരാട്ടങ്ങള്‍ക്ക് ഇറങ്ങിയപ്പോള്‍ വി.എസിനു പാര്‍ട്ടിയുമായി പലപ്പോഴും വിയോജിക്കേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടിഅച്ചടക്കം ലംഘിക്കപ്പെട്ടു എന്നതിന്റെ പേരില്‍ പല തവണ നടപടിക്ക് വിധേയനാകേണ്ടിവന്നു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് എടുത്ത നിലപാടിന്റെ ഭാഗമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗത്വം നഷ്ടപ്പെടുകയും ചെയ്തു. പാര്‍ട്ടിക്കകത്ത് പലര്‍ക്കും വി.എസിനോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ഈ ജനകീയ നേതാവിന്റെ ഫോട്ടോ വച്ച് തന്നെ തങ്ങളുടെ മത്സര വിജയം ഉറപ്പു വരുത്തി. രണ്ടു തവണ സംസ്ഥാന ഘടകം മത്സരിക്കുവാന്‍ സീറ്റു നിഷേധിച്ചെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ ഇടപെടലിനെ കേന്ദ്ര നേതൃത്വത്തിനു കണ്ടില്ലെന്ന് വെക്കുവാനായില്ല.

വി.എസ് നവതി ആഘോഷിക്കുമ്പോള്‍ വര്‍ഷങ്ങളായി സന്തത സഹചാരിയായിരുന്ന സുരേഷ് പേഴ്സണല്‍ സ്റ്റാഫില്‍ ഇല്ല എന്നത് ശ്രദ്ധേയം. പാര്‍ട്ടിയില്‍ നിന്നും അച്ഛടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയതോടെ സുരേഷ് ഉള്‍പ്പെടെ മൂന്ന് വിശ്വസ്ഥരെ വി.എസിനു വിട്ടു പിരിയേണ്ടതായി വന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാറാത്തെ ആയുധ പരിശീലനം; ഐ.എന്‍.എ കുറ്റപത്രം സമര്‍പ്പിച്ചു

October 19th, 2013

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയ കേസില്‍ ഐ.എന്‍.എ (ദേശീയ അന്വേഷണ ഏജന്‍സി) കുറ്റപത്രം സമര്‍പ്പിച്ചു. ശിവപുരം സ്വദേശി പി.വി. അബ്ദുള്‍ അസീസ്, കോട്ടപ്പുറം സ്വദേശി എ.വി. ഫഹദ് എന്നിവര്‍ ഉള്‍പ്പെടെ 22 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്. കേസില്‍ പ്രതികളായ ഏതാനും പേരെ പിടികൂടാന്‍ ഉണ്ട്. 2013 ഏപ്രില്‍ 23 നാണ് തണല്‍ ചാരിറ്റി ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തില്‍ പോലീസ് റെയ്ഡ് നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സംഘം ചേര്‍ന്ന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണെന്നും ഇവര്‍ക്ക് വിദേശത്തു നിന്നും ധനസഹായം ലഭിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനം നടത്തുവാന്‍ ആയുധ പരിശീലനം നല്‍കല്‍, സാമുദായിക സ്പര്‍ധക്ക് ശ്രമം നടത്തല്‍, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

റെയ്ഡില്‍ വെടിയുണ്ട, വെടിമരുന്ന് ഉള്‍പ്പെടെ ബോംബ് നിര്‍മ്മാണ സാമഗ്രികള്‍, നാടന്‍ ബോംബ്, വടിവാള്‍, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇവിടെ ആയുധപരിശീലനം നടത്തിയിരുന്നതായും സൂചനയുണ്ട്. അടുത്തിടെ പിടിയിലായ കൊടും ഭീകരന്‍ യാസിന്‍ ഭട്കലിന്റെ ബന്ധു ഈ കെസിലെ പ്രതി കമറുദ്ദീനു പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചതായും ഐ.എന്‍.എ കുറ്റപത്രത്തില്‍ പറയുന്നു. വിദേശ രാജ്യങ്ങളിലെ കറന്‍സികളും ഐഡന്‍റിറ്റി കാര്‍ഡുകളും ക്യാമ്പില്‍ നിന്നും കണ്ടെടുത്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആരാധകരെ കണ്ണീരിലാഴ്ത്തി ശ്രീനിവാസന്‍ വിടപറഞ്ഞു
Next »Next Page » നവതിയിലും പോരാട്ടവീര്യത്തിന്റെ നിറയൌവ്വനവുമായി സഖാവ് വി.എസ് »



  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine