നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ അന്തരിച്ചു

November 14th, 2013

കോഴിക്കോട്: പ്രശസ്ത്ര നടനും നിര്‍മ്മാതാവുമായ അഗസ്റ്റിന്‍ (58) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഗസ്റ്റിന്‍. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം പാറോപ്പടി സെന്റ് ആന്റണീസ് ചര്‍ച്ചില്‍ മറവു ചെയ്യും.

കുന്നുമ്പുറത്ത് മാത്യുവിന്റേയും റോസി ദമ്പതികളുടെ മകനായി കോടഞ്ചേരിയിലാണ് ജനനം. ഹാന്‍സിയാണ് ഭാര്യ. ചലച്ചിത്ര താരമായ ആന്‍ അഗസ്റ്റിന്‍ മകളാണ്. നാടക രംഗത്തു നിന്നുമാണ് അഗസ്റ്റിന്‍ സിനിമയില്‍ എത്തുന്നത്. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ദേവാസുരം, ആറാം തമ്പുരാന്‍, കമ്മീഷ്ണര്‍, ഉസ്താദ്, രാവണപ്രഭു, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഊട്ടിപ്പട്ടണം, ചന്ദ്രോത്സവം, മിഴിരണ്ടിലും, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മിഴി രണ്ടിലും എന്ന ചിത്രം നിര്‍മ്മിച്ചു.

പക്ഷാഘാതത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന അഗസ്റ്റിന്‍ അടുത്ത കാലത്ത് സിനിമയില്‍ ഒരു തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ നടക്കുവാന്‍ ആരംഭിച്ചപ്പോള്‍ ആണ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഹാസ്യനടനായും ക്യാരക്ടര്‍ റോളുകളിലും തിളങ്ങിയ അഗസ്റ്റിന്‍ അരങ്ങൊഴിഞ്ഞതോടെ മികച്ച ഒരു നടനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രശസ്ത ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു

November 6th, 2013

മലപ്പുറം: പ്രസസ്ത ഗസല്‍ ഗായകന്‍ നജ്‌മല്‍ ബാബു (61) അന്തരിച്ചു. വേങ്ങരയിലെ വസതിയില്‍ വച്ച് രാത്രി പത്തുമണിയോടെ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്.

പ്രശസ്ത ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മകനാണ് നജ്‌മല്‍ ബാബു. ആച്ചുമ്മയാണ് മാതാവ്. എം.സ്.ബാബു രാജ് മാതൃസഹോദരീ ഭര്‍ത്താവാണ്. ഇവരിലൂടെയാണ് സംഗീതത്തിന്റെ വിശാലമായ ലോകത്തിലേക്ക് പ്രവേശിച്ചത്. ചെറുപ്രായത്തില്‍ തന്നെ ഇരുവര്‍ക്കുമൊപ്പം ഇന്ത്യ മുഴുവന്‍ സംഗീത പര്യടനം നടത്തിയിട്ടുണ്ട് നജ്‌മല്‍. ഹട്ടന്‍സ് ഓര്‍ക്കസ്ട്രയിലെ പ്രധാന ഗായകനായിരുന്നു. ഗസലുകളോടായിരുന്നു കൂടുതല്‍ താല്പര്യം. കുറച്ചു കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം കോഴിക്കോട്ടെ സംഗീത സദസ്സുകളില്‍ നജ്മല്‍ വീണ്ടും സജീവമായി വരികയായിരുന്നു.

സുബൈദയാണ് ഭാര്യ. ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍ എന്നിവര്‍ മക്കളാണ്. കോയ സഫീറ എന്നിവര്‍ മരുമക്കളും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗായകന്‍ നജ്മല്‍ ബാബു അന്തരിച്ചു

November 6th, 2013

singer-najmal-babu-ePathram
കോഴിക്കോട് : പ്രമുഖ ഗസല്‍ ഗായകന്‍  നജ്മല്‍ ബാബു (65) അന്തരിച്ചു. വൃക്ക രോഗത്തെ ത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മലപ്പുറം വേങ്ങര യിലെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച രാത്രി 10 മണി യോടെ യായിരുന്നു അന്ത്യം. പ്രശസ്ത ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ മകനാണ്  നജ്മല്‍ ബാബു.

പ്രശസ്ത മായ ഹട്ടന്‍സ് ഓര്‍ക്കസ്ട്ര യിലെ പ്രധാന ഗായകന്‍ ആയിരുന്നു. പിതാവ് കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ യും മാതൃ സഹോദരീ ഭര്‍ത്താവ് എം. എസ്. ബാബു രാജിന്റെ യും സംഗീത പാരമ്പര്യമുള്ള പാട്ടുകാരന്‍ ആയിരുന്നു നജ്മല്‍ ബാബു.

മാതാവ് : പരേത യായ ആച്ചുമ്മ. ഭാര്യ : സുബൈദ. മക്കള്‍ : ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍. മരുമക്കള്‍ : കോയ, സഫീറ. സഹോദര ങ്ങള്‍: സുരയ്യ സമദ്, മോളി ബീരാന്‍, സീനത്ത് നവാസ്, നസീമ നിസ്താര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മണലൂരില്‍ ഹര്‍ത്താല്‍

November 5th, 2013

മണലൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയതി പ്രതിഷേധിച്ച് മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിനു ആഹ്വാനം. ബ്രഹ്മകുളം കുന്നം കോരത്ത് സലിമിന്റെയും ബുഷറയുടേയും മകന്‍ ഫാസിലിനെ ഇന്നലെ രാത്രിയാണ് കൊലചെയ്യപ്പെട്ടത്. വൈകീട്ട് ആറരയോടെ വീട്ടില്‍ നിന്നും സമീപത്തെ കീഴാര ജംഗ്ഷനിലേക്ക് നടന്നു പോകുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റു രക്തം വാര്‍ന്ന ഫാസിലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ സംഘപരിവാര്‍ ആണെന്ന് സി.പി.എം ആരോപിച്ചു. കൊല്ലപ്പെട്ട ഫാസില്‍ സി.പി.എം അംഗവും എസ്.എഫ്.ഐ മണലൂര്‍ ഏരിയ ജോയന്റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ തൈക്കാട് മേഘല ജോയന്റ് സെക്രട്ടറിയുമാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലാവ്‌ലിന്‍ വിധി: കേരളം ഭരണ മാറ്റത്തിലേക്കോ?

November 5th, 2013

pinarayi-vijayan-epathram

തിരുവനന്തപുരം: എസ്. എന്‍. സി. ലാവ്‌ലിന്‍ കേസിന്റെ പ്രതിപട്ടികയില്‍ നിന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിക്കൊണ്ടുള്ള സി. ബി. ഐ. കോടതിയുടെ വിധി കേരള രാഷ്ടീയത്തില്‍ നിര്‍ണ്ണായകമാകുന്നു. കേരളത്തില്‍ ഒരു ഭരണമാറ്റത്തിലേക്ക് ഈ വിധി എത്തിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെട്ടതോടെ ഉണ്ടായതിനേക്കാള്‍ വലിയ മാറ്റമായിരിക്കും അദ്ദേഹം ഈ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഉണ്ടാകുക. രാഷ്ടീയ ശത്രുക്കളും പാര്‍ട്ടിയിലെ വിമതരും നിരന്തരം ഈ കേസിന്റെ പേരില്‍ പിണറായിയെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ അത്തരം ആരോപണങ്ങളെ നേരിട്ടു എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഴിമതിക്കാരന്‍ എന്ന കരിനിഴല്‍ പേറി നില്‍ക്കേണ്ടി വന്ന പിണറായി വിജയന്‍ ആ ആരോപണത്തില്‍ നിന്നും വിമുക്തനാക്കപ്പെട്ടിരിക്കുന്നു. വേട്ടയാടലിന്റെ ഒരു ഘട്ടം അവസാനിച്ചു, മഹാ നേതാക്കന്മാർ, മുന്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ ആന്റി കമ്യൂണിസ്റ്റുകള്‍ വരെ എനിക്കെതിരെ ഒന്നിച്ചു എന്നാണ് വിധിയെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്.

സി. പി. എമ്മിലെ വിഭാഗീയതയെ രൂക്ഷമാക്കിയതില്‍ ഈ കേസ് വലിയ പ്രാധാന്യം വഹിച്ചിട്ടുണ്ട്. സി. പി. എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരാട്ടങ്ങളില്‍ വി. എസ്. അച്യുതാനന്ദൻ എന്നും ഒളിഞ്ഞും തെളിഞ്ഞും ആയുധമാക്കിയിരുന്നതില്‍ പ്രധാനപ്പെട്ടത് ലാവ്‌ലിന്‍ കേസായിരുന്നു. ജനകീയനായ വി. എസ്. ലാവ്‌ലിന്‍ കേസില്‍ താന്‍ സി. എ. ജി. റിപ്പോര്‍ട്ടിനെ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് പിണറായി വിജയനെ പ്രതിരോധത്തിലാക്കിയപ്പോള്‍ പാര്‍ട്ടി ദേശീയ നേതൃത്വം പിണറായി വിജയനൊപ്പം നിലകൊണ്ടു. പാര്‍ട്ടി വിഭാഗീയതയുടേ പെരില്‍ പോളിറ്റ് ബ്യൂറോ വി. എസ്. അച്യുതാനന്ദനെതിരെ നിരവധി തവണ നടപടിയെടുത്തു. ലാവ്‌ലിന്‍ കേസിന്റെ പേരില്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പേരില്‍ കൂടെയാണ് പാര്‍ട്ടിയുടെ പരമോന്നത കമ്മറ്റിയായ പോളിറ്റ് ബ്യൂറോയില്‍ നിന്നും വി. എസിനു പുറത്ത് പോകേണ്ടി വന്നത്. നിരന്തരമായി അച്ചടക്ക നടപടികള്‍ക്ക് വിധേയനാകുന്ന വി. എസ്. പാര്‍ട്ടിയ്ക്ക് അനഭിമതനായിട്ട് കാലമേറെയായി. വി. എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണ്. എന്നാല്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് വി. എസിന്റെ വലിയ ബലം.

പിണറായിക്ക് അനുകൂലമായ ഈ വിധിയോടെ വരാനിരിക്കുന്നത് വലിയ രാഷ്ടീയ മാറ്റങ്ങള്‍ ആയിരിക്കുമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്. നേരിയ ഭൂരിപക്ഷം മാത്രം ഉള്ള ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള യു. ഡി. എഫ്. ഭരണം താഴെ വീഴുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും വി. എസ്. അച്യുതാനന്ദനെ സി. പി. എം. മാറ്റുന്നതും ഉള്‍പ്പെടെ ഉള്ള സംഭവ വികാസങ്ങള്‍ക്ക് വരും ദിനങ്ങള്‍ സാക്ഷ്യം വഹിച്ചേക്കാം എന്ന് കരുതുന്നവര്‍ ഉണ്ട്. ലാവ്‌ലിന്‍ കേസ് നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ എൽ. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയാകുവാന്‍ തടസ്സങ്ങള്‍ ഉണ്ട്. എന്നാല്‍ പ്രതിപട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതോടെ ആ പ്രതിസന്ധി മാറിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യു. ഡി. എഫ്. ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. അതോടൊപ്പം യു. ഡി. എഫില്‍ പ്രശ്നങ്ങള്‍ രൂക്ഷവുമാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലും ഘടക കക്ഷികള്‍ തമ്മിലും ഉള്ള ഏകോപനം പലപ്പോഴും നഷ്ടപ്പെടുന്നു. ഭരണവും പാര്‍ട്ടിയും രണ്ടു വഴിക്കാണെന്ന് ഭരണ കക്ഷി നേതാക്കന്മാര്‍ക്ക് തന്നെ അഭിപ്രായമുണ്ട്. സോളാര്‍ വിവാദവും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന്റെ വിഷയവും സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്പിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽ. ഡി. എഫ്. സമരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ഭരണത്തെ തള്ളി താഴെയിട്ടാല്‍ സ്വാഭാവികമായും വി. എസ്. വീണ്ടും മുഖ്യമന്ത്രിയാകണം എന്ന ആവശ്യം സമൂഹത്തില്‍ നിന്നും ഉയരാന്‍ ഇടയുണ്ട്. എം. എൽ. എ. മാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സി. പി. എം. നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. അങ്ങിനെയെങ്കില്‍ 2014-ലെ ലോൿ സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനം ഒരു നിയമ സഭാ തിരഞ്ഞെടുപ്പിലേക്ക് പോയാലും അല്‍ഭുതപ്പെടാനില്ല എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി
Next »Next Page » സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; മണലൂരില്‍ ഹര്‍ത്താല്‍ »



  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
  • മാർച്ച് 31 ന് മുമ്പ് ഇ-കെ. വൈ. സി. പൂർത്തിയാക്കണം
  • അള്‍ട്രാ വയലറ്റ് വികിരണ തോത് വർദ്ധിച്ചു : ജാഗ്രതാ നിർദ്ദേശം
  • ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.
  • സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
  • റാഗിംഗ് കേസുകള്‍ പരിഗണിക്കുവാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബഞ്ച്
  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine