കസ്റ്റഡി മരണം – 12 പോലീസുകാര്‍ പ്രതികള്‍

May 14th, 2010

kerala-police-torture-epathramപാലക്കാട്‌ : പുത്തൂര്‍ ഷീല വധ കേസില്‍ പോലീസ്‌ പിടിയിലായ സമ്പത്ത്‌ പോലീസ്‌ കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട കേസില്‍ 12 പോലീസുകാരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് സബ് ഇന്‍സ്പെക്റ്റര്‍മാരും, ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്പെക്റ്ററും ഇതില്‍ ഉള്‍പ്പെടുന്നു.

നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്. ഐ. രമേഷ്, സൗത്ത് സ്റ്റേഷനിലെ എസ്. ഐ. ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പ്രതികളായ എസ്. ഐ. മാര്‍. എ. എസ്. ഐ. രാമചന്ദ്രന്‍, ക്രൈം ഡിറ്റാച്ച്‌മെന്റിലെ ജോണ്‍ റോബോ, ശ്യാമ പ്രസാദ്, ഷില്ലന്‍, റഷീദ്, പ്രജിത്ത്, മാധവന്‍, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ്, ബിജു, വിജയന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

മാര്‍ച്ച് 23നാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. മാര്‍ച്ച് 28ന് പോലീസ്‌ സമ്പത്തിനെയും വേറെ രണ്ടു പേരെയും കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റ്‌ ചെയ്തു. എന്നാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കാതെ ഒരു രഹസ്യ സങ്കേതത്തില്‍ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനായി മൂന്നാം മുറ ഉപയോഗിക്കുകയും കൊടിയ പീഡനത്തെ തുടര്‍ന്ന് പ്രതി കൊല്ലപ്പെടുകയും ആയിരുന്നു.

പ്രതി മര്‍ദ്ദനം മൂലമാണ് മരിച്ചത് എന്ന സമ്പത്തിന്റെ ബന്ധിക്കളുടെ ആരോപണം ശരി വെയ്ക്കുന്നതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവത്തെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു. പ്രതി പട്ടിക സമര്‍പ്പിച്ചുവെങ്കിലും സംഭവവുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കിനാലൂര്‍ ഭീതിയുടെ നിഴലില്‍

May 11th, 2010

നാലു വരി പാതയുടെ സര്‍വ്വേ നടപടികള്‍ ക്കെതിരെ പ്രതിഷേധ സമരത്തിനു പോയവരില്‍ പലരും അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിന്റെ ഭീതിയില്‍ നിന്നും മുക്തരായിട്ടില്ല. സമാധാന പരമായി ആരംഭിച്ച സമരം പെട്ടെന്നാണ് സംഘര്‍ഷ ഭരിതമായത്. തുടര്‍ന്ന്   സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യുള്ളവരെ  പോലീസ്  ക്രൂരമായി തല്ലിച്ചതച്ചു. വീടുകളില്‍ അഭയം തേടിയ പലരേയും പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. നിരവധി ആളൂകള്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.

സംഭവം കഴിഞ്ഞു ദിവസങ്ങള്‍ ആയെങ്കിലും കിനാലൂരിലെ ജനങ്ങള്‍ ഇപ്പോഴും കടുത്ത ഭീതിയിലാണ്.  നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.  ഇവരെ തിരഞ്ഞ് ഇടയ്ക്കിടെ കടന്നു പോകുന്ന പോലീസ് വാഹനങ്ങളുടെ ശബ്ദം പോലും അവിടത്തുകാരുടെ മനസ്സില്‍ ഞെട്ടല്‍ ഉണര്‍ത്തുന്നു. പോലീസിനെ ഭയന്ന് പലരും ഒളിവിലാണ്. ആണുങ്ങള്‍ ഒളിവില്‍ പോയതിനാല്‍ പല വീടുകളിലും അടുപ്പില്‍ തീ പുകയാതായിട്ടുണ്ട്. പരിക്കേറ്റ സ്ത്രീകള്‍ ഭയം മൂലം വീടുകളില്‍ തന്നെ കഴിയുകയാണ്.

ഭീകരമായ ലാത്തി ച്ചാര്‍ജ്ജിനു ഇരയായര്‍ ആവശ്യമില്ലാത്ത കാര്യത്തിനു പോയി അടി വാങ്ങി എന്നാണ് ഭരണ പക്ഷത്തിന്റെ വാദം. പോലീസ് നടത്തിയ നര നായാട്ടിന്റെ ദൃശ്യങ്ങള്‍ വിവിധ ചാനലുകള്‍ പുറത്തു വിടുമ്പോളും മന്ത്രിയടക്കം ഉള്ളവര്‍ സമരക്കാരാണ് അക്രമം നടത്തിയതെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടി ച്ചതാണെന്നും പറഞ്ഞ് തടിയൂരുവാന്‍ ശ്രമിക്കുന്നു. ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതു ക്കുവാനുള്ള ശ്രമങ്ങ ള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കിനാലൂര്‍ സംഭവം പ്രദേശത്തെ ജനങ്ങളില്‍ സര്‍ക്കാരി നെതിരായ വികാരം ശക്തമാക്കിയിട്ടുണ്ട്.

- സ്വന്തം ലേഖകന്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആന കുഴഞ്ഞു വീണു ചരിഞ്ഞു

May 9th, 2010

അയിരൂര്‍ സ്വദേശി സൂര്യനാരായണന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രശേഖരന്‍ എന്ന ആന ഉത്സവം കഴിഞ്ഞു നടത്തി ക്കൊണ്ടു വരവെ തളര്‍ന്നു വീണു മരിച്ചു. കൊല്ലം – തിരുമംഗലം ദേശീയ പാതയ്ക്കരികില്‍ ആണ് വെള്ളിയാഴ്ച ഉച്ചയോടെ ആന ചരിഞ്ഞത്. ആനയെ ലോറിയില്‍ കയറ്റുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആന മടി കാണിക്കുകയും അല്പ സമയം കഴിഞ്ഞ് കുഴഞ്ഞു വീഴുകയും ആണ് ഉണ്ടായത്. രാത്രി വൈകിയാണ് ക്രയിന്‍ ഉപയോഗിച്ച് ആനയുടെ ജഡം മറവു ചെയ്യുവാന്‍ കോണ്ടു പോയത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പി.സി. തോമസ് വിഭാഗം എല്‍. ഡി. എഫില്‍

May 8th, 2010

ആര്‍.എസ്.പി. യുടെ എതിര്‍പ്പിനെ മറി കടന്ന് കേരള കോണ്‍ഗ്രസ്സ് പി. സി. തോമസ് വിഭാഗത്തെ എല്‍. ഡി. എഫില്‍ എടുക്കുവാന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗ ത്തിലാണ് കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തില്‍ നിന്നും എല്‍. ഡി. എഫിനൊപ്പം നില്‍ക്കുവാന്‍ തയ്യാറായവരെ ഇടതു മുന്നണിയില്‍ ഘടക കക്ഷി യാക്കുന്നതില്‍ തീരുമാനമായത്.

ആര്‍. എസ്. പി. യെ കൂടാതെ സി. പി. ഐ. യും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു എങ്കിലും സി. പി. എമ്മിന്റെ നിലപാടിനെ മറി കടക്കുവാന്‍ ആയില്ല. എന്നാല്‍ പി. സി. തോമസ് വിഭാഗത്തിലെ സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കണോ എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനം ആയില്ല. യോഗത്തില്‍ പി. സി. തോമസ് പങ്കെടുത്തിരുന്നില്ല.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

കിനാലൂരില്‍ ലാത്തിച്ചാര്‍ജ്ജ്

May 8th, 2010

കെ. എസ്. ഐ. ഡി. സി. പാര്‍ക്കിനു വേണ്ടി റോഡ് വികസന സര്‍വ്വേ നടത്തുവാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുവാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു.  തുടര്‍ന്ന് ഇവരെ പിരിച്ചു വിടുവാന്‍ പോലീസ് ലാത്തി ച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.  പ്രതിഷേധ ക്കാര്‍ പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ഉണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കു പറ്റി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് ലാത്തി ച്ചാര്‍ജ്ജില്‍ നിന്നും രക്ഷപ്പെ ടുവാനായി അടുത്തുള്ള വീടുകളില്‍ അഭയം പ്രാപിച്ച സ്ത്രീകള്‍ അടക്കം ഉള്ളവരെ പോലീസ്  പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിനെ സംഭവ സ്ഥലത്തു നിന്നും പിന്‍‌വലിക്കുവാനും സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെക്കുവാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

580 of 5861020579580581»|

« Previous Page« Previous « സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്കാരം – ടി.കെ. സുജിത്തിനു ഹാട്രിക്ക്
Next »Next Page » പി.സി. തോമസ് വിഭാഗം എല്‍. ഡി. എഫില്‍ »



  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine