പ്രതിപക്ഷം സര്‍ക്കാരിനൊപ്പം : രമേശ് ചെന്നിത്തല

August 26th, 2018

ramesh-chennithala-epathram
തിരുവനന്തപുരം : കേരള ത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ ത്തന ങ്ങളില്‍ പ്രതിപക്ഷം സംസ്ഥാന സര്‍ക്കാ രി നോ ടൊപ്പം നില്‍ക്കും എന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരി ന്റെ വീഴ്ച കള്‍ ചൂണ്ടിക്കാ ണിക്കുന്ന തിനൊപ്പം പുനരധി വാസ പ്രവര്‍ ത്തന ങ്ങളില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുവാനും പ്രതി പക്ഷം തയ്യാ റാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിദേശ സഹായം സ്വീകരി ക്കുന്ന തിന് ആവശ്യ മായ നടപടി കേന്ദ്ര സര്‍ ക്കാര്‍ സ്വീകരിക്കണം എന്നും രമേശ് ചെന്നിത്തല അഭി പ്രായ പ്പെട്ടു. പ്രളയ ബാധിത പ്രദേ ശങ്ങ ളിലുള്ള വരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി ത്ത ള്ളു ന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോ ചിക്കണം.

സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ വ്യക്തത വേണം എന്നും പ്രളയ ദുരിതത്തെ ത്തുടര്‍ന്ന് ബന്ധു വീടു കളില്‍ അഭയം തേടിയ വരെ യും ഇതില്‍ പരി ഗണി ക്കണം എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം

August 22nd, 2018

uae-president-sheikh-khalifa-bin-zayed-al-nahyan- uae-donates-700-crores-kerala-flood-ePathram
തിരുവനന്തപുരം : കേരളത്തിന് 700 കോടി രൂപ യുടെ സഹായം യു. എ. ഇ. വാഗ്ദാനം ചെയ്തു എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.

അബുദാബി കിരീട അവ കാശിയും യു. എ. ഇ. ആംഡ് ഫോഴ്സ് ഡപ്യൂട്ടി സുപ്രീം കമാൻ ഡ റുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാന്‍, പ്രധാന മന്ത്രി നരേന്ദ്ര മോഡി യോട് ഇക്കാര്യ ങ്ങൾ അറി യിച്ചിട്ടു ണ്ട്.

കേരള ത്തിന്റെ വിഷമം ഉള്‍ക്കൊണ്ട് സഹായം വാഗ്ദാനം ചെയ്ത യു. എ. ഇ. ഭരണാധി കാരി കൾ ക്ക് മല യാളി കളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്ത മാക്കി.

പ്രമുഖ വ്യവസായി എം. എ. യൂസഫ് അലി പെരു ന്നാൾ ആശംസ കൾ അറിയി ക്കുവാന്‍ ശൈഖ് മുഹ മ്മദ് ബിന്‍ സായിദ് അല്‍ നഹ്യാ നെ സന്ദര്‍ശി ച്ചപ്പോ ഴാണ് യു. എ. ഇ. യുടെ സഹായം സംബ ന്ധിച്ച കാര്യ ങ്ങൾ പ്രധാന മന്ത്രി യോട് അറിയിച്ചു എന്ന് സൂചി പ്പിച്ചത് എന്നു മുഖ്യ മന്ത്രി പറഞ്ഞു.

യു. എ. ഇ. പ്രസിഡണ്ടി ന്റെ നാമ ധേയ ത്തിലുള്ള ഖലീഫ ഫൗണ്ടേഷനി ലൂടെ കേരള ത്തി നായുള്ള ധന സമാ ഹരണം മുന്നോട്ടു പോകുന്നു. ഫണ്ട് സമാ ഹരണം പൂർത്തി യായ ശേഷം കേന്ദ്ര സർക്കാറു മായി ആശയ വിനിമയം നടത്തി കേരള ത്തിന് കൈമാറും.

 

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ

August 20th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരളം നേരിട്ട ഏറ്റവും വലിയ ദുരന്ത ത്തിൽ എല്ലാ വിധത്തിലും സഹാ യിച്ച എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രളയ ക്കെടുതിയില്‍ കുരുങ്ങി ക്കിടക്കുന്ന ജന ങ്ങളുടെ ജീവന്‍ രക്ഷ പ്പെടു ത്തുന്ന തിനുള്ള പ്രവര്‍ ത്തനം ഏറെ ക്കുറെ പൂര്‍ത്തി യായി ക്കഴി ഞ്ഞിരിക്കു കയാണ്. രക്ഷാ പ്രവർത്തനം അവസാന ഘട്ട ത്തിലാണ് ഉള്ളത് എന്നും അത് തുടർന്നും കാര്യക്ഷമമായി മുന്നോട്ടു പോകും എന്നും ജന ജീവിതം സാധാ രണ നില യി ലാക്കു ന്നതി നാണ് ഇനി പ്രഥമ പരി ഗണന എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

രക്ഷാപ്രവര്‍ത്തന ങ്ങളില്‍ മത്സ്യ ത്തൊഴി ലാളി കളുടെ വലിയ ഇട പെടലു കൾ ഉണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധന ത്തിന് പുറമെ ദിവസം തോറും 3000 രൂപ നല്‍കണം എന്നു തീരുമാനിച്ചി ട്ടുണ്ട്.

കേടുപാടു പറ്റു കയും നഷ്ട പ്പെട്ടു പോവുക യും ചെയ്ത ബോട്ടു കള്‍ക്ക് നഷ്ട പരിഹാരം നല്‍കും. ദുരിതാ ശ്വാസ – രക്ഷാ പ്രവര്‍ ത്തന ങ്ങൾക്ക് എത്തിച്ച ബോട്ടു കള്‍ കൊണ്ടു വന്ന പോലെ തന്നെ തിരിച്ച് എത്തി ക്കും.  രക്ഷാ പ്രവര്‍ ത്തന ങ്ങളിൽ ഏര്‍പ്പെട്ട മത്സ്യ ത്തൊഴി ലാളി കള്‍ക്ക് തദ്ദേശ സ്ഥാനപന ങ്ങ ളുടെ കീഴില്‍ സ്വീകരണം നൽകും എന്നും മുഖ്യ മന്ത്രി അറി യിച്ചു.

സമാനതകളില്ലാത്ത പ്രതി സന്ധി മറി കടക്കുന്ന തിന് കൈ – മെയ് മറന്ന സഹായിച്ച എല്ലാ വര്‍ക്കും നന്ദി അറി യിക്കുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രധാനമ ന്ത്രിയും ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായ ങ്ങൾ ഒരുക്കുകയും വാഗ്ദാന ങ്ങൾ നല്‍കു കയും ചെയ്തതി നെയും അനു സ്മരി ക്കുന്നു. വിവിധ സൈനിക വിഭാഗ ങ്ങളുടെ പ്രവര്‍ ത്തന ങ്ങള്‍ക്കും ഗവര്‍ണ്ണ റുടെ നപടി കളേയും സര്‍ ക്കാര്‍ അഭിനന്ദിച്ചു കൊണ്ട് നന്ദി അറിയിച്ചു.

പ്രവാസി കളുടെ സഹകരണത്തിന് സര്‍ക്കാറിന്റെ കടപ്പാടും നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. മലയാളി കളെ കൂടാതെ വിദേശത്തു നിന്ന് ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരും കേരളത്തെ സഹായി ക്കു വാൻ മുന്നിട്ടിറങ്ങിയിരുന്നു.

പ്രളയ ബാധിത പ്രദേശ ങ്ങളില്‍ നിന്നുള്ള 7,24,649 ജന ങ്ങള്‍ വിവിധ ക്യാമ്പുകളിലായി താമസി ക്കുകയാണ്. ഇവര്‍ക്കായി 5,645 ദുരിതാ ശ്വാസ ക്യാമ്പു കളാണ് സംസ്ഥാനത്ത് തുറന്നി രിക്കു ന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ക്യാമ്പു കളുടെ പ്രവര്‍ ത്തനം സുഗമ മായി നടത്തുന്നതിനുള്ള നടപടി കളാണ് സ്വീകരിച്ചു വരുന്നത്.

ജനങ്ങളുടെ ജീവന്‍ രക്ഷ പ്പെടുത്തുക എന്ന എറ്റവും അടിയന്തര മായ കര്‍ത്തവ്യ മാണ് ഏത് ദുരിത ത്തിലും പ്രഥമ പരി ഗണന നല്‍കേ ണ്ടത്. അത്തരം കാഴ്ച പ്പാ ടോടെ നടത്തിയ ഇട പെട ലുകള്‍ ലക്ഷ്യം കണ്ടി രി ക്കുന്നു.

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകു മ്പോള്‍ വേണ്ട ആവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വെള്ളം ഇറങ്ങുന്ന ഉടനെ ശുദ്ധീ കരണ പ്രക്രിയകള്‍ ആരംഭിക്കും. ശുദ്ധജല പൈപ്പു കളുടെ തകരാറുകള്‍ യുദ്ധ കാലടി സ്ഥാന ത്തില്‍ തീര്‍പ്പാക്കും. മാലിന്യ നിര്‍മാ ര്‍ജനം ചെയ്യുന്നതിന് പ്രാധാന്യം നല്‍കും.

ഓരോ വില്ലേജിലും ശുദ്ധീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ഉണ്ടാകും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരുടെ നിർദ്ദേശം അനു സരിച്ച് ആയി രിക്കും ക്ളോറി നേഷൻ അടക്കമുള്ള കാര്യങ്ങള്‍ നടത്തുക. ഒരു പഞ്ചായ ത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ മാരെ നിയമിക്കും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ലിംഗമാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും

August 5th, 2018

transgenders-or-third-gender-ePathram
തിരുവനന്തപുരം : ആണായോ പെണ്ണായോ ജീവിക്കു വാന്‍ ആഗ്ര ഹിക്കുന്ന ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗ ക്കാര്‍ ക്ക് ലിംഗ മാറ്റ ശസ്ത്ര ക്രിയ ക്കായി രണ്ടു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍.

സാമൂഹ്യ നീതി വകുപ്പ് മുഖേന തുക നല്‍കും. ശസ്ത്ര ക്രിയ സംസ്ഥാന ത്തിന് അക ത്തോ പുറ ത്തോ ആകാം. അധിക തുക ആവശ്യ മായി വരുന്ന വര്‍ക്ക് കൂടുതല്‍ പരി ശോധന കള്‍ക്ക് ശേഷം തുക അനു വദിക്കും. ശസ്ത്ര ക്രിയ ചെലവ് സ്വയം വഹിച്ച വര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കും എന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ ഫെയ്സ് ബുക്ക് പേജി ലൂടെ അറി യിച്ചു.

transgenders-sex-reassignment-surgery-gov-give-2-lakh-kerala-cm-pinaray-vijayan-order-ePathram

ആണ്‍, പെണ്‍ ട്രാന്‍സ്‌ ജെന്‍ഡര്‍ വിഭാഗ ങ്ങളുടെ ലിംഗ സമത്വം എന്ന ലക്ഷ്യ പ്രാപ്തി ക്കായി രാജ്യ ത്ത് ആദ്യ മായി ട്രാന്‍സ്‌ ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചത് കേരളം ആണ്. മാത്രമല്ല ട്രാന്‍സ്‌ ജെന്‍ഡറു കള്‍ ക്കായി കലാ ലയ ങ്ങളില്‍ രണ്ടു ശതമാനം അധിക സീറ്റ് അനു വദിച്ചു കൊടു ത്തതും ഈയിടെ യായിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാലക്കാട് നഗര ത്തിൽ കെട്ടിടം തകർന്നു വീണു

August 2nd, 2018

accident-graphic-epathram
പാലക്കാട് : നഗരത്തിലെ മുൻസിപ്പൽ ബസ്റ്റാന്റി നു സമീപം കെട്ടിടം തകർന്നു വീണു നിര വധി പേര്‍ക്ക് പരിക്ക്. കെട്ടിടാ വശി ഷ്ടങ്ങ ളിൽ കുടുങ്ങി ക്കിടന്ന രണ്ട് സ്ത്രീകൾ അടക്കം 11 പേരെ പരി ക്കുക ളോടെ രക്ഷപ്പെ ടുത്തി ആശു പത്രിയി ലേക്കു മാറ്റി.

പോലീസി ന്റേയും ഫയര്‍ ഫോഴ്‌സി ന്റേയും നേതൃത്വ ത്തില്‍ രക്ഷാ പ്രവര്‍ ത്തനം നടക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാട്ടു കാരും രക്ഷാ പ്രവർ ത്തന ങ്ങളില്‍ പങ്കാളി കളായി.

50 വർഷത്തോളം പഴക്കമുള്ള കെട്ടിട ത്തിൽ പ്രവര്‍ ത്തിച്ചു വരുന്ന ഹോട്ടലിൽ അറ്റ കുറ്റ പ്പണികള്‍ നടന്നു കൊണ്ടി രിക്കുക യായി രുന്നു. നിർമ്മാണ പ്രവർ ത്തന ങ്ങള്‍ക്കിടെ ഒരു തൂൺ ഇളക്കി മാറ്റിയ താണ് അപകട ത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

100 of 105102099100101»|

« Previous Page« Previous « വി. എം. സുധീരന്‍ യു. ഡി. എഫ്. ഉന്നതാധി കാര സമിതി യില്‍ നിന്നും രാജി വെച്ചു
Next »Next Page » എം. കെ. മുനീർ വി. എം. സുധീരന് എതിരെ രംഗത്ത് »



  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine