കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിച്ചു​

March 29th, 2011

k-v-abdul-khader-gvr-mla-epathram
തൃശൂര്‍ : നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡല ത്തിലെ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്‌ദുള്‍ ഖാദറിന്റെ നാമ നിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന യില്‍ സ്വീകരിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കെ. വി. അബ്ദുള്‍ ഖാദര്‍ ഈ പദവി യില്‍ നിന്ന് യഥാ സമയം രാജി വെച്ചില്ല എന്ന് ചൂണ്ടിക്കാട്ടി യാണ് യു. ഡി. എഫ്. പത്രിക സ്വീകരിക്കു ന്നതിനെ എതിര്‍ത്തത്. തര്‍ക്കത്തെ തുടര്‍ന്ന് പത്രിക യില്‍ തീരുമാനമെ ടുക്കുന്നത് ചൊവ്വാഴ്ച ത്തേക്ക് മാറ്റി വെക്കുക യായിരുന്നു.

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ സര്‍ക്കാറില്‍ നിന്ന് ഓണറേറിയം കൈപ്പറ്റുന്ന കെ. വി. അബ്ദുല്‍ ഖാദറിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണം എന്നായിരുന്നു ഗുരുവായൂരിലെ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി അഷ്‌റഫ് കോക്കൂരിന്റെ പരാതി.

ഉന്നയിച്ച ആരോപണ ങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാ ക്കാത്തതിനാല്‍ പരാതി തള്ളുക യായിരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജി വച്ചിട്ടാണു പത്രിക നല്‍കിയത് എന്നു തെളിയിക്കുന്ന രേഖകള്‍ അബ്ദുള്‍ ഖാദറിന്‍റെ അഭിഭാഷകന്‍ ഹാജരാക്കി. ഇതിനെ തുടര്‍ന്ന് അബ്ദുള്‍ ഖാദര്‍ മത്സരിക്കാന്‍ യോഗ്യനാണെന്നു റിട്ടേണിംഗ് ഓഫിസര്‍ അറിയിച്ചത്.

കോഴിക്കോട് ജില്ല യിലെ കുന്ദമംഗലം, എറണാകുളം ജില്ല യിലെ കോത മംഗലം എന്നീ മണ്ഡല ങ്ങളിലെ നാമ നിര്‍ദ്ദേശ പത്രികള്‍ സംബന്ധിച്ചും ആശയ ക്കുഴപ്പം നില നില്‍ക്കുന്നുണ്ട്.

കുന്ദമംഗല ത്തെ സി. പി. എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. ടി. എ. റഹീം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി രാജിവയ്ക്കാതെ നാമ നിര്‍ദ്ദേശ പത്രിക നല്‍കി യതിനെ യാണു സൂക്ഷ്മ പരിശോധന യില്‍ യു. ഡി. എഫ്‌. ചോദ്യം ചെയ്‌തത്‌. ഹജ്‌ കമ്മിറ്റി അധ്യക്ഷ പദവി ഓഫിസ്‌ ഓ‍ഫ്‌ പ്രോഫിറ്റി ന്റെ പരിധി യില്‍ വരുന്ന താണെന്നും അതിനാല്‍ പത്രിക സ്വീകരിക്കരുത് എന്നു മായിരുന്നു യു. ഡി. എഫി ന്റെ ആവശ്യം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ഷാജഹാന്‍ ആക്രമിക്കപ്പെട്ടു

March 28th, 2011

കണ്ണൂര്‍: ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കണ്ണൂരില്‍ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഷാജഹാനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തു വിട്ടു. തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന “പോര്‍ക്കളം” എന്ന പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞ ശേഷം ഇന്നു വൈകീട്ട് ആറു മണിയോടെ ആണ് ഷാജഹാനെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് പി. ജയരാജന്‍ എം. എല്‍. എ. ഷാജഹാനെ ഫോണില്‍ വിളിച്ച് ഭീഷണി പ്പെടുത്തിയതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷാജഹാന്റെ പരാതിയെ തുടര്‍ന്ന് പി. ജയരാജന്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. “പോര്‍ക്കളം” പരിപാടി ക്കിടയില്‍ പി. ശശിയുടെ പേരു പരാമര്‍ശി ച്ചതുമായി ബന്ധപ്പെട്ടാണ് സി. പി. എം. അനുഭാവികള്‍ പ്രകോപിത രായതെന്ന് പറയപ്പെടുന്നു.

മാധ്യമ പ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റത്തില്‍ സാംസ്കാരിക – രാഷ്ടീയ വൃത്തങ്ങള്‍ അപലപിച്ചു. സംഭവം അങ്ങേയറ്റം വേദനാ ജനകവും, കേരളത്തിനാകെ അപമാന കരമാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ ചാണ്ടി പറഞ്ഞു. കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല, വി. എം. സുധീരന്‍, എം. പി. വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ ഷാജഹാനെതിരെ നടന്ന കയ്യേറ്റത്തെ അപലപിച്ചു. സംഭവത്തെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. തുടര്‍ന്ന് അവര്‍ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനവും നടത്തി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പത്രിക സമര്‍പ്പിച്ചു

March 28th, 2011

കാഞ്ഞിരപ്പിള്ളി : രണ്ട് പതിറ്റാണ്ടി ലേറെയായി തന്റെ വിജയ ഗാഥ തുടരുന്ന പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി പത്രിക സമര്‍പ്പിച്ചു. കാഞ്ഞിരപ്പിള്ളി മണ്ഡലത്തിലെ പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസിലെത്തിയാണ് ഉമ്മന്‍ ചാണ്ടി പത്രിക സമര്‍പ്പിച്ചത്. ഇക്കാലമത്രയും പുതുപ്പള്ളിയില്‍ ഉള്‍പ്പെട്ടിരുന്ന പള്ളിക്കത്തോട് മണ്ഡല പുന: നിര്‍ണ്ണയത്തോടെ കാഞ്ഞിരപ്പള്ളിയിലായി എങ്കിലും ഉമ്മന്‍ ചാണ്ടി ഈ ബ്ലോക്ക് ഓഫീസ് തന്നെ തെരഞ്ഞെടു ക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിക്കെതിരെ  മണര്‍ക്കാട് സെന്റ് മേരീസ് കോളേജ് അധ്യാപിക സുജ സൂസന്‍ ജോര്‍ജ്ജാണ് സി. പി. എം. സ്ഥാനാര്‍ത്ഥി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോസിയോ കല്ലാറോ? ചെന്നിത്തല പ്രതിസന്ധിയില്‍

March 25th, 2011

election-epathramഉടുമ്പന്‍ ചോല:  കോണ്ഗ്രസിനെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയം ഒരു കീറാമുട്ടിയാണ്. അതിനി ഹൈകമാണ്ട് വിചാരിച്ചാലും അങ്ങനയെ നടക്കൂ. അത് എല്ലാവരേക്കാളും ഏറെ ചെന്നിത്തലക്ക് അറിയാം. ഉടുമ്പന്‍ ചോലയിലെ സ്ഥാനാര്‍ഥി ജോസി സെബാസ്റ്റ്യന്‍ ശരിക്കും ഒരു തലവേദന ആയിരിക്കുകയാണ്. ഏറെ ആറ്റിക്കുറുക്കി ഉണ്ടാക്കിയ ലിസ്റ്റില്‍ കടന്നു കൂടിയിട്ടും ജോസിയുടെ കാര്യം പരുങ്ങലിലാണ്.  ജോസിയെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രതിഷേധിച്ച് പത്ത് മണ്ഡലം പ്രസിഡന്റ്‌ മാരാണ് രാജി വെച്ചത്. കൂടാതെ വലിയ ഒരു വിഭാഗം പ്രവര്‍ത്തകരും ജോസിയെ മത്സരിപ്പിക്കുന്നതില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ജോസിക്ക് പകരം ഇബ്രാഹിം കുട്ടി കല്ലാറിനെ മത്സരിപ്പിക്കണം എന്ന വാദം മുറുകുന്നിനിടെ സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് ചെന്നിത്തല അറിയിച്ചു എങ്കിലും മാറ്റണമെന്നു തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. പരസ്യ പ്രകടനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ നേതൃത്വത്തിന്റെ അച്ചടക്ക നടപടികള്‍ കൊണ്ട് പ്രാദേശിക വികാരത്തെ ഒതുക്കുവാന്‍ ആകാത്ത സ്ഥിതിയില്‍ പ്രശ്നം വഷളായിരി ക്കുകയാണിപ്പോള്‍.

സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്ന വൈതരണി തന്നെ യാണ് തെരഞ്ഞെടുപ്പിനെക്കാള്‍ കടുപ്പമെന്നു വീണ്ടും തെളിയിക്കുകയാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രചരണ രംഗത്ത് ഇതിനോടകം ഏറെ മുന്നേറിയിട്ടുണ്ട്. ഇനി തര്‍ക്കങ്ങള്‍ പരിഹരിച്ച് ജോസി തന്നെ രംഗത്ത് വന്നാലും അത് വിജയ സാധ്യതയെ വളരെയധികം ദോഷകരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി.എം.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

March 25th, 2011

mv-raghavan-epathram

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി. എം. പി. മൂന്നിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ എം. വി. രാഘവന്‍ പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ആയിരിക്കും മത്സരിക്കുക. തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളം മണ്ഡലത്തില്‍ സി. പി. ജോണും, കണ്ണൂരില്‍ ധര്‍മ്മടത്ത് ചൂരായി ചന്ദ്രനും മത്സരിക്കും. നേരത്തെ തങ്ങള്‍ക്ക് ലഭിച്ച സീറ്റുകള്‍ വിജയ സാധ്യത ഇല്ലാത്തതാണെന്ന് പറഞ്ഞ് രാഘവന്‍ യു. ഡി. എഫ്. നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചില ചര്‍ച്ചകളില്‍ ചില നീക്കു പോക്കുകള്‍ക്ക് യു. ഡി. എഫ്. നേതൃത്വം തയ്യാറായി. ഇതിന്റെ ഭാഗമായി നേരത്തെ സി. എം. പി. ക്ക് ലഭിച്ച നാട്ടിക മണ്ഡലം കോണ്‍‌ഗ്രസ്സിനു വിട്ടു കൊടുത്തു. പകരം ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിനു ലഭിച്ച നെന്മാറ അവര്‍ സി. എം. പി. ക്കും വിട്ടു കൊടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

29 of 331020282930»|

« Previous Page« Previous « അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു
Next »Next Page » ജോസിയോ കല്ലാറോ? ചെന്നിത്തല പ്രതിസന്ധിയില്‍ »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine