രമേഷ് ചെന്നിത്തലക്ക് പകരം ആര്?

March 25th, 2011

ramesh-chennithala-epathram

തിരുവനന്തപുരം : നിലവിലെ കെ. പി. സി. സി. പ്രസിഡന്റ് രമേഷ് ചെന്നിത്തല മുഖ്യമന്ത്രി പദം ലക്ഷ്യമാക്കി ഹരിപ്പാട് മത്സരിക്കുന്നതോടെ പുതിയ അദ്ധ്യക്ഷന്‍ ആരായിരിക്കുമെന്ന് അണികള്‍ നോക്കി നില്‍ക്കുമ്പോള്‍ ചിലര്‍ ആ പദവിക്കു വേണ്ടി ചരടു വലി തുടങ്ങി ക്കഴിഞ്ഞു. ആദ്യമേ മത്സരിക്കുന്നില്ലെന്നു പറഞ്ഞു മാറി നിന്ന വി. എം. സുധീരന്‍, യു. ഡി. എഫ്. കണ്‍വീനര്‍ പി. പി. തങ്കച്ചന്‍ എന്നിവരുടെ പേരുകളാണ് പ്രധാന പരിഗണനയില്‍ ഉള്ളതെങ്കിലും, നിലവിലെ കെ. പി. സി. സി. വൈസ് പ്രസിഡന്റ് മാരില്‍ ആരോഗ്യ പ്രശ്നത്താല്‍ തല്‍ക്കാലം മാറി നില്‍ക്കുന്ന തലേകുന്നില്‍ ബഷീറിന്റെ പേരും പരിഗണനയില്‍ ഉണ്ട്. ആലുവയില്‍ മത്സരിക്കാന്‍ എത്തുകയും സിറ്റിങ് എം. എല്‍. എ. കെ. മുഹമ്മദലിയുടെ ശക്തമായ എതിര്‍പ്പിനാല്‍ പിന്മാറേണ്ടി വന്ന എം. എം. ഹസ്സനും ഈ പദവിക്കായി ചരടു വലി നടത്തുന്നുണ്ട്. പിന്നോക്ക വിഭാഗത്തില്‍ നിന്നും ഒരാള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. വി. എം. സുധീരനാണ് ഏറെ സാദ്ധ്യത എങ്കിലും, പല കാര്യങ്ങളിലും പാര്‍ട്ടിക്കതീതമായി തീരുമാനമെടുക്കുകയും, പരസ്യമായി രംഗത്തു വരുകയും ചെയ്യുന്ന ആളെ തന്നെ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഇരുത്തുന്നത് ഉചിതമല്ലെന്നാണ് ചിലര്‍ പറയുന്നത്. അബ്ദുള്ളകുട്ടി സുധീരനെതിരെ പ്രസ്താവന നടത്തിയിട്ടും രമേഷ് ചെന്നിത്തല അബ്ദുള്ളകുട്ടിയെ ന്യായീകരിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ഥാനാര്‍ത്ഥിക്ക് എതിരെ അണികളുടെ പ്രകടനം

March 25th, 2011

kerala-muslim-league-campaign-epathram

ചാവക്കാട്: ലീഗ് സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ ചാവക്കാട് യൂത്ത് ലീഗ് പ്രകടനം നടത്തി. ഐക്യ മുന്നണി സ്ഥാനാര്‍ത്ഥി ക്കെതിരെ ലീഗ് അനുയായികള്‍ തന്നെ പ്രകടനം നടത്തിയത് ലീഗ് നേതാക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗിനു ഏറെ സ്വാധീനമുള്ള കടപ്പുറം പഞ്ചായത്തിലെ ലീഗ് അനുയായികള്‍ക്ക് പാണക്കാട് നിന്നും വന്ന തീരുമാനം ഒട്ടും രസിച്ചിട്ടില്ല എന്നതിനു തെളിവാണ് ഈ പ്രകടനം. കഴിഞ്ഞ തവണ കെ. വി. അബ്ദുള്‍ കാദറിനോട് മത്സരിച്ച് തോറ്റ മുസ്ലീം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി. എച്. റഷീദിന് ഒരവസരം കൂടി നല്‍കേണ്ടതിനു പകരം മലപ്പുറം ജില്ലയിലുള്ള ഒരാളെ ഗുരുവായൂരില്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് അണികള്‍ പരസ്യമായി രംഗത്ത് വന്നത്. ഇതു വിജയ സാദ്ധ്യതയെ കാര്യമായി ബാധിക്കുമെന്ന് യു. ഡി. എഫ്. നേതാക്കള്‍ തന്നെ തുറന്നു പറയുന്നു. പ്രചരണ രംഗത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം. എല്‍. എ. യുമായ കെ. വി. അബ്ദുള്‍ കാദര്‍ ഏറെ മുന്നേറി ക്കഴിയുമ്പോഴും യു. ഡി. ഏഫ്. ക്യാമ്പില്‍ മ്ലാനത മാറിയിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാലകൃഷ്ണ പിള്ള മത്സരിക്കില്ല

March 24th, 2011

election-epathramതിരുവനന്തപുരം :  അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ള നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ചു. ബാലകൃഷ്ണ പിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കെ. ബി. ഗണേഷ്‌ കുമാര്‍ അറിയിച്ചത്‌ കോണ്ഗ്രസില്‍ ഏറെ ആശയ കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് കോണ്ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും പി. പി. തങ്കച്ചനും ബാലകൃഷ്ണ പിള്ളയെ പൂജപ്പുര ജയിലില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. ഇതിനു ശേഷമാണ് താന്‍ മത്സരിക്കുന്നില്ല എന്ന് പിള്ള അറിയിച്ചത്‌.

ബാലകൃഷ്ണ പിള്ള മത്സരിക്കും എന്ന് അറിയിച്ച കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഡോ. എന്‍. എന്‍. മുരളി ആയിരിക്കും യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഞ്ചേശ്വരത്ത് പ്രതീക്ഷയോടെ ബി.ജെ.പി

March 22nd, 2011

മഞ്ചേശ്വരം: കേരളത്തില്‍ ഇത്തവണ അക്കൌണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതിനായി പാര്‍ട്ടിയൂടെ ശക്തികേന്ദ്രങ്ങളിലൊന്നായ മഞ്ചേശ്വരത്ത് യുവ നേതാവ് കെ.സുരേന്ദ്രനെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. കോഴിക്കോട് ഉ‌ള്ളിയേരി സ്വദേശിയായ സുരേന്ദ്രന്‍ യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ടീയരംഗത്തേക്ക് കടന്നുവന്നത്.  നല്ലൊരു വാഗ്മികൂ‍ടിയായ സുരേന്ദ്രന്‍ നേരത്തെ തന്നെ പ്രചാരണ രംഗത്ത് ഇറങ്ങിയിരുന്നു. അതുകൊണ്ടു തന്നെ യു.ഡി.എഫിന്റേയും എല്‍.ഡി.എഫിന്റേയും സ്ഥാനാ‍ര്‍ഥികളേക്കാള്‍ മുമ്പ് തന്നെ മണ്ഡലത്തില്‍ തന്റെ സാന്നിധ്യം സ്ഥാപിച്ചുകഴിഞ്ഞു. ബി.ജെ.പിയുടെ പല ഉന്നതരായ നേതാക്കന്മാരും വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിനായി എത്തും.  പതിവു പോലെ ഇത്തവണയും ശക്തമായ ത്രികോണ മത്സരമാണ് മഞ്ചേശ്വരം മണ്ഡലത്തി‌ല്‍ നടക്കുക. എല്‍.ഡി.എഫിനായി സിറ്റിങ്ങ് എം.എല്‍.എ കുഞ്ഞമ്പു തന്നെ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലീം ലീഗിന്റെ പി.ബി. അബ്ദുറസാഖാണ്. ബി.ജെ.പിക്ക് പ്രതീക്ഷയുള്ള മറ്റൊരു മണ്ഡലം കാസര്‍കോഡാണ്. ജയലക്ഷ്മി ഭട്ടാണ് ബി.ജെ.പി. സ്ഥനാര്‍ഥി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആര്‍. ബാലകൃഷ്ണ പിള്ള കൊട്ടാരക്കരയില്‍ മത്സരിക്കും

March 22nd, 2011

r-balakrishna-pillai-epathram

കൊല്ലം: വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ആര്‍. ബാലകൃഷ്ണ പിള്ള കേരള കോണ്‍‌ഗ്രസ്സ് സ്ഥാനാര്‍ഥിയാകും. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണ പിള്ളക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ടാകില്ല എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചാല്‍ പകരം ഡമ്മി സ്ഥാനാര്‍ഥിയായി ഡോ. എന്‍. എന്‍. മുരളിയും നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നുണ്ട്. പിള്ളയ്ക്ക് സഹതാപ തരംഗം ഉണ്ടെന്നും അത് വോട്ടാക്കി മാറ്റുവാന്‍ സാധിക്കും എന്നുമാണ്‌ പാര്‍ട്ടി കരുതുന്നത്.

എന്നാല്‍ അഴിമതി ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിള്ള മത്സര രംഗത്തുണ്ടാ‍യാല്‍ അത് മുന്നണിക്ക് ദോഷം ചെയ്യും എന്ന് കരുതുന്നവര്‍ യു. ഡി. എഫിലുണ്ട്. പിള്ളയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു. ഡി. എഫ്. നേതൃത്വം തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും  ആവശ്യപ്പെട്ടു. പിള്ള മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥി ഉച്ചക്ക് മുമ്പെ വിജയിക്കുമെന്ന് പിണറായി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

30 of 331020293031»|

« Previous Page« Previous « എം.ആര്‍.മുരളിയെ ഇടത് ഏകോപനസമിതിയില്‍ നിന്നും പുറത്താക്കി
Next »Next Page » മഞ്ചേശ്വരത്ത് പ്രതീക്ഷയോടെ ബി.ജെ.പി »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine