ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തീയ്യതി ശമ്പളം ലഭിക്കും : ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ.

March 5th, 2025

minister-k-b-ganesh-kumar-ePathram
തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ജീവന ക്കാർക്ക് എല്ലാ മാസവും ഒന്നാം തീയ്യതി ശമ്പളം നൽകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ച് അടക്കുവാൻ കഴിയും. ചെലവ് ചുരുക്കലിൽ നിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കും എന്നും മന്ത്രി അറിയിച്ചു.

സർക്കാർ പല ഘട്ടങ്ങളിലായി പതിനായിരം കോടി യോളം രൂപ നൽകി. സാമ്പത്തിക പ്രതിസന്ധി കൾ ഉണ്ട് എങ്കിലും പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ മാറ്റം കെ. എസ്. ആർ. ടി. സി. യിൽ കൊണ്ടു വരാൻ കഴിഞ്ഞു എന്നും മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന് ജീവന ക്കാരുടെ കൂട്ടായ സഹകരണം ആവശ്യമാണ് എന്നും മന്ത്രി പറഞ്ഞു. 2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യം എല്ലാം നൽകി. ഇതിനായി ഓരോ ദിവസവും വരുമാനത്തിൻ്റെ 5 ശതമാനം മാറ്റി വെക്കുകയാണ്.

2024 സെപ്റ്റംബർ വരെയുള്ള ആനുകൂല്യങ്ങൾ രണ്ടു മൂന്നു മാസങ്ങൾക്ക് ഉള്ളിൽ നൽകാൻ കഴിയും. 2023 മെയ് വരെ 93.44 കോടി രൂപ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യമായി നൽകാൻ കഴിഞ്ഞു.

ജീവനക്കാരുടെ ആനുകൂല്യ ഇനത്തിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരി വരെയുള്ള കുടിശ്ശിക തീർക്കാൻ 262.94 കോടി രൂപ അനുവദിച്ചു നൽകിയിച്ചുണ്ട്. അനാവശ്യ ചെലവുകൾ കുറക്കാൻ സി. എം. ഡിക്ക് നിർദ്ദേശം നൽകി. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളിൽ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്.

ബസ്സ് സർവ്വീസ്, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവയിൽ പരാതികൾ ഉണ്ടെങ്കിൽ 149 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം. ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ രണ്ടാഴ്ചക്കകം നിലവിൽ വരും.

143 ബസ്സുകൾ വാങ്ങുന്നതിന് നിലവിൽ ഓർഡർ നൽകിയിട്ടുണ്ട്. കെ. എസ്. ആർ. ടി. സി. യുടെ കട മുറികളുടെ വാടകയിനത്തിൽ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു. PRDKSRTC F B 

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. ആര്‍. ടി. സി. യുടെ പുനരുദ്ധാരണം : അഡ്വൈസറി ബോർഡ് രൂപീകരിച്ചു

June 17th, 2023

ksrtc-logo-airport-smart-bus-service-launching-ePathram
തിരുവനന്തപുരം : കെ. എസ്. ആര്‍. ടി. സി. യുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി അഡ്വൈസറി ബോർഡ് രൂപീകരിച്ചു. കൊൽക്കത്ത യിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ് മെന്‍റ് പ്രൊഫസർ സുശീൽ ഖന്നയുടെ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാന ത്തിലാണ്‌ 41 അംഗ അഡ്വൈസറി ബോർഡ് രൂപീകരിച്ചത്.

ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് സർക്കാർ നേരത്തെ രൂപീകരി ച്ചിരുന്നു. ഇപ്പോള്‍ തയ്യാറാക്കിയ അഡ്വൈസറി ബോർഡില്‍ 21 പേർ കെ. എസ്. ആര്‍. ടി. സി. യിലെ വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളാണ്.

ഏഴ് പേർ നിയമ സഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളില്‍ ഉള്ളവരും അഞ്ച് പേർ കെ. എസ്. ആര്‍. ടി. സി. നിന്നുള്ള ഉദ്യോഗസ്ഥരും അടങ്ങുന്നതാണ്. ഇതിന് പുറമെ ഗതാഗത മേഖല യിലെ വിവിധ വിഭാഗ ങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത നാല് പേരും മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അഥോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പോലീസ് വകുപ്പ് എന്നിവ യിൽ നിന്നുള്ള നാലു പേരും അടങ്ങുന്നതാണ് 41 അംഗ അഡ്വൈസറി ബോർഡ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഭിന്ന ശേഷിക്കാരുടെ യാത്രാ പാസ്സ് : മാനദണ്ഡം പുതുക്കി

November 1st, 2022

special-driving-test-for-differently-specially-abled-persons-ePathram
കണ്ണൂര്‍ : 45 ശതമാനം അംഗ പരിമിതരായ ഭിന്ന ശേഷി ക്കാർക്ക് സ്വകാര്യ ബസ്സുകളിൽ യാത്രാ കൂലി യിൽ ഇളവു ലഭിക്കുന്നതിന് പാസ്സ് ലഭിക്കും. സർക്കാർ ഇതു സംബന്ധിച്ചുള്ള മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു.

50 ശതമാനം അംഗ പരിമിതര്‍ ആയവർക്ക് ആയിരുന്നു നേരത്തേ ആനുകൂല്യത്തിന് അർഹത. കണ്ണൂർ ജില്ല യിൽ നടന്ന വാഹനീയം അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.

28-10-2022ലെ G.O(Rt) No. 448/2022/Trans പ്രകാരമാണു ഭേദഗതി ഉത്തരവ്. ഇതു പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആർ. ടി. ഓഫീസിൽ നിന്ന് കുപ്പം സ്വദേശി ടി. വി. ഫിറോസ് ഖാന് യാത്രാ പാസ്സ് നൽകിയതായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ നിന്ന് അറിയിച്ചു. PRD 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും : ഗതാഗത വകുപ്പു മന്ത്രി

October 22nd, 2022

specially-abled-in-official-avoid-disabled-ePathram
പാലക്കാട് : എല്ലാ ഭിന്ന ശേഷിക്കാർക്കും സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കാൻ തീരുമാനിച്ചു എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾ സെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ എല്ലാ ഭിന്ന ശേഷിക്കാർക്കും ബസ്സുകളിൽ ഇനി മുതൽ യാത്രാ ചാർജ്‌ജ് ഇളവ് അനുവദിക്കും.

പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവ് എങ്കിലും ഇവരുടെ യാത്രാ ക്ലേശം പരിഗണിച്ചാണ് നടപടി എന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയും എന്നും മന്ത്രി കൂട്ടിച്ചേർത്തു. PRD 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വടക്കുഞ്ചേരി ബസ്സപകടം : ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

October 7th, 2022

high-court-of-kerala-ePathram-
കൊച്ചി : വടക്കുഞ്ചേരിയിലെ ബസ്സ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് അജിത് കുമാർ എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പോലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടി.

കോടതി നിരോധിച്ച ഫ്ളാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവും ബസ്സില്‍ ഉപയോഗിച്ചു. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് എന്നും ചോദിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറെയും റോഡ് സേഫ്റ്റി കമ്മീഷണറെയും കോടതി നേരിട്ട് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കുവാന്‍ മാർഗ്ഗങ്ങൾ ഇല്ലേ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്.

മോട്ടോർ വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബ്ബന്ധമാണ്, റോഡിൽ വഴി വിളക്കുകള്‍ ഉറപ്പാക്കണം എന്നുള്ള നിയമങ്ങൾ നിലവിലുണ്ട് എങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല എന്ന് അഭിഭാഷകർ കോടതിയിൽ അറിയിച്ചു.

നിർദ്ദേശങ്ങളെയും നിയമങ്ങളെയും ഭയമില്ല എന്നതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടി എടുക്കുകയാണു വേണ്ടത് എന്നും കോടതി ഓര്‍മ്മിപ്പിച്ചു.

റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ ടേക്കിംഗ് നിരോധിക്കുവാന്‍ എന്താണ്ത തടസ്സം എന്നും ഹൈക്കോടതി ചോദിച്ചു. വാഹനങ്ങള്‍ റോഡില്‍ ലൈന്‍ ട്രാഫിക്ക് പാലിക്കുന്നു എന്ന് ഉറപ്പാക്കണം. നിയമ വ്യവസ്ഥകളെ പാലിക്കാത്ത ഡ്രൈവര്‍ മാരുടെ നിലപാടുകള്‍ തുടരാന്‍ അനുവദിച്ചാല്‍ റോഡുകള്‍ കൊലക്കളം ആയി മാറും എന്നും കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 4123»|

« Previous Page« Previous « സൂപ്പര്‍ ഫാസ്റ്റിനു പിന്നില്‍ ടൂറിസ്റ്റ് ബസ്സ് ഇടിച്ചു മറിഞ്ഞു : വിദ്യാർത്ഥികൾ അടക്കം 9 മരണം
Next »Next Page » സ്കൂൾ വിനോദ യാത്രകളിൽ രാത്രി യാത്ര ഒഴിവാക്കണം »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine