എൻഐടി അധ്യാപികയായി നാട്ടിൽ വിലസി; കുരുക്കിയത് പൊലീസിന്റെ സംശയം

October 7th, 2019

Jolly_epathram

കോഴിക്കോട്: താമരശ്ശേരി കൂടത്തായിൽ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ള ആറു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മുഖ്യപ്രതി ജോളി കുടുങ്ങിയതു നാട്ടിൽ പറഞ്ഞ നുണ പുറത്തായപ്പോൾ. എൻഐടി അധ്യാപികയാണെന്നു പറഞ്ഞ കള്ളത്തരത്തിൽ നിന്നാണ് ജോളിക്കെതിരെ പൊലീസിന് ആദ്യം സംശയം ഉയരുന്നത്. എൻഐടിയുടെ ഐഡി കാർഡിട്ട് ജോലിക്കായി എന്നും രാവിലെ ജോളി പോയിരുന്നു. പ്രദേശവാസികളോടും എൻഐടിയിൽ അധ്യാപികയാണെന്നാണു വിശ്വസിപ്പിച്ചിരുന്നതെന്നും റൂറൽ എസ്പി കെ.ജി. സൈമൺ മാധ്യമങ്ങളോടു പറഞ്ഞു.

എന്നാൽ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ജോളി എൻഐടിയിൽ അധ്യാപികയല്ലെന്ന് പൊലീസിന് മനസ്സിലായി. മാത്രമല്ല റോയിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നു ബന്ധുക്കളെയും മറ്റും പറഞ്ഞു വിശ്വസിപ്പിക്കാനും ജോളി ശ്രമിച്ചിരുന്നു. സയനൈഡ് കഴിച്ചാണ് റോയി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. റോയിയുടെ അമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിലിന്റെ ആവശ്യപ്രകാരമാണ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയത്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി ഉള്‍പ്പെടെ ആറുപേരാണു ഒരേ സാഹചര്യത്തിൽ വ്യത്യസ്ത കാലയളവിൽ മരിച്ചത്.എന്നാൽ റോയിയുടെ മരണത്തിൽ സംശയം തോന്നിയ ബന്ധു രണ്ടു മാസം മുൻപു നൽകിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ഹരിദാസിന്റെ കീഴിലുള്ള പ്രത്യേക സംഘമാണു കേസന്വേഷിച്ചത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ

September 26th, 2019

fraud-epathram
കൊച്ചി : ഇംഗ്ലണ്ടിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് വന്‍ തുക തട്ടിയെടുത്ത കേസില്‍ കാസർ കോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ധ്യാന കേന്ദ്ര ങ്ങളില്‍ പ്രാർത്ഥനക്ക് എത്തുന്ന വരില്‍ നിന്നും പ്രാര്‍ത്ഥനാ ഗ്രൂപ്പു കളിലെ അംഗ ങ്ങളില്‍ നിന്നു മായി രണ്ടേ കാല്‍ കോടി രൂപ യാണ് ഇംഗ്ലണ്ടിൽ  ജോലി വാഗ്ദാനം നല്‍കി തട്ടിയെടു ത്തത്.

ജോലി ലഭിക്കും എന്ന വിശ്വാസ ത്തില്‍ ഒന്നര ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെ ഇവർക്കു നൽകി യിട്ടുണ്ട്. പ്രാർത്ഥനാ ഗ്രൂപ്പിനു നേതൃത്വം നൽ കുന്ന ജിമ്മി, ബിജു എന്നിവരും തട്ടി പ്പിനു കൂട്ടു നിന്നു. മാർഗരറ്റ് മേരി എന്ന പേര്‍ മറച്ചു വെച്ച് മഞ്ജു എന്ന പേരാണ് ഇവര്‍ എല്ലാവര്‍ക്കും നല്‍കി യിരുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെവിന്‍ വധക്കേസ് : പ്രതികള്‍ക്ക് ഇരട്ട ജീവ പര്യന്തം

August 27th, 2019

kottayam-kevin-murder-case-verdict-life-time-jail-ePathram
കോട്ടയം : കെവിന്‍ വധക്കേസില്‍ പത്തു പ്രതി കള്‍ക്കും ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചു. കേരള ത്തിലെ ആദ്യ ദുരഭിമാന ക്കൊലയായി പരി ഗണിച്ചു കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചത്.

കേസ് അപൂര്‍വ്വ ങ്ങളില്‍ അപൂര്‍വ്വം എന്ന് ചൂണ്ടി ക്കാട്ടിയ കോടതി, പ്രതി കള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചു. പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ, മുഖ്യ സാക്ഷി അനീഷ് സെബാസ്റ്റ്യനു നല്‍കണം. ബാക്കി തുക തുല്യമായി വീതിച്ച് കെവിന്റെ പിതാവ് ജോസഫി നുംഭാര്യ നീനു വിനും നല്‍കണം.

നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷിനോ ചാക്കോ ഉള്‍പ്പടെ 14 പേരാണ് കെവിന്‍ വധ ക്കേസിലെ പ്രതികള്‍. ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍ തുടങ്ങി യഥാ ക്രമം ഇഷാന്‍, റിയാസ്, ചാക്കോ, മനു മുരളീധരന്‍, ഷെഫിന്‍, നിഷാദ്, ടിറ്റു ജെറാം, വിഷ്ണു, ഫസില്‍ ഷെരീഫ്, ഷീനു ഷാജഹാന്‍, ഷിനു നാസര്‍, റെമീസ് എന്നിവ രാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഒന്‍പതു പേര്‍ ജയിലിലും അഞ്ചു പേര്‍ ജാമ്യ ത്തിലു മാണ്.

സവര്‍ണ്ണ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട നീനു വിനെ ദളിത് ക്രൈസ്തവ വിഭാഗ ത്തില്‍ പ്പെട്ട കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിൽ ഉള്ള ദുരഭി മാനം കാരണമായിരുന്നു കൊല പാതകം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. ടി. എം. കാർഡ് രാത്രി ഉപയോഗം വേണ്ട : എസ്. ബി. ഐ.

August 19th, 2019

logo-state-bank-of-india-sbi-ePathram
കണ്ണൂർ : രാത്രി യിൽ എ. ടി. എം. കാർഡ് ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യ രുത് എന്ന് എസ്. ബി. ഐ. യുടെ മുന്നറിയിപ്പ്. രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ പണം കൈമാറ്റം ചെയ്യുന്നത് തടഞ്ഞു കൊണ്ടാണ് എസ്. ബി. ഐ. മുന്നറി യിപ്പു നല്‍കി യിരി ക്കുന്നത്.

തട്ടിയെടുക്കുന്ന എ. ടി. എം. കാർഡ് ഉപയോ ഗിച്ച് രാത്രി സമയ ങ്ങളില്‍ പണം കൈ മാറ്റം ചെയ്യുന്ന തായി ശ്രദ്ധ യിൽ പ്പെട്ട തോടെ യാണ് അധികൃതര്‍ ഈ മുന്നറി യിപ്പു നല്‍കിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പിൻ സീറ്റിലെ യാത്രക്കാര്‍ക്ക് ഹെൽമറ്റ് നിബ്ബന്ധം ആക്കും

July 10th, 2019

helmet-and-seat-belts-compulsory-for-back-seat-ePathram
തിരുവനന്തപുരം : വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിയമ ങ്ങള്‍ പ്രാബല്ല്യ ത്തില്‍ വരുന്നു. ഇതു പ്രകാരം ഇരു ചക്ര വാഹനങ്ങ ളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് ഹെല്‍മറ്റും കാറു കളിലെ പിന്‍ സീറ്റ് യാത്ര ക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബ്ബന്ധം ആക്കുവാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നു.

ഇതു രണ്ടും ഉപയോഗി ക്കാത്തതു റോഡ് നിയമത്തി ന്റെ ലംഘനം എന്ന് സുപ്രീം കോടതി അഭി പ്രായം പറഞ്ഞി ട്ടുള്ള തിന്റെ പശ്ചാ ത്തല ത്തിലാണ് പുതിയ നടപടി.

ഈ രണ്ടു കാര്യങ്ങളിലും കര്‍ശന നട പടി എടുക്കണം എന്ന് ആവശ്യ പ്പെട്ട് കേരള മോട്ടോര്‍ വാഹന വകുപ്പി ന്റെയും പൊലീസി ന്റെയും എൻ ഫോഴ്സ മെന്റ് വിഭാഗ ങ്ങൾക്കു നിർദ്ദേശം നൽകണം എന്ന് ആവശ്യ പ്പെട്ട്  ഗതാ ഗത വകുപ്പ് കമ്മീ ഷണർ ക്കും ഡി. ജി. പി. ക്കും ഗതാഗത പ്രിൻസി പ്പൽ സെക്രട്ടറി കെ. ആർ. ജ്യോതി ലാൽ രേഖാമൂലം കത്തു നല്‍കി യിട്ടുണ്ട്.

കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹന പരി ശോധ ന കളില്‍ കാറി ലേയും ബൈക്കി ലേയും എല്ലാ യാത്ര ക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചി ട്ടുണ്ട് എന്ന് ഉറപ്പു വരു ത്തണം എന്നും കത്തില്‍ നിര്‍ദ്ദേശി ക്കുന്നു. ഗതാ ഗത വകുപ്പ് സെക്രട്ടറി യുടെ കത്തി ന്‍റെ അടിസ്ഥാന ത്തില്‍ ഗതാ ഗത വകുപ്പ് കമ്മീഷണര്‍ ഉടനെ ഉത്തരവ് പുറ പ്പെടു വിച്ചേക്കും.

സുപ്രീം കോടതി വിധിയുടെ അടി സ്ഥാന ത്തില്‍ മറ്റു സംസ്ഥാന ങ്ങളില്‍ ഈ നിയമം നടപ്പില്‍ വരുത്തി എങ്കിലും കേരള ത്തില്‍ ഈ നിയമം കാര്യ ക്ഷമ മായി നടപ്പാക്കുന്നില്ല എന്നും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി യുടെ കത്തില്‍ ചൂണ്ടി ക്കാട്ടുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വീണ്ടും ഷോക്ക് : വൈദ്യുതി നിരക്ക് വര്‍ദ്ധി പ്പിച്ചു
Next »Next Page » വരും ദിവസ ങ്ങളില്‍ ശക്ത മായ മഴക്കു സാദ്ധ്യത »



  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി
  • തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും
  • എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine