അഭിമുഖം : വൈശാഖന്‍

May 5th, 2011

vaishakhan-epathram

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ വൈശാഖനുമായി പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ നടത്തിയ അഭിമുഖം.

vaishakhan-manikandhan-epathram

മണികണ്ഠന്‍ : എന്തൊക്കെയാണ്‌ മാറുന്ന കേരളത്തിന്റെ വിശേഷങ്ങള്‍?

വൈശാഖന്‍ : കേരളത്തിലെ ഒരു പ്രധാന മാറ്റം നവോത്ഥാന കാലത്ത്‌ കേരളത്തിലെ സാമൂദായിക നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും സ്വപ്നം കണ്ട ഒരു കേരളം ഇപ്പം ശിഥിലമായിരിക്കുന്നു എന്നതാണ്‌. ഒരു സമൂഹം എന്ന നിലയിലുള്ള ഒരുമിപ്പ്‌ കുറയുകയും വിഭാഗീയത പല തരത്തില്‍ കൂടുകയും ചെയ്തിട്ടുണ്ട്‌. അത്‌ ഏതൊക്കെ തരത്തിലാണെന്ന്‌ ചോദിച്ചു കഴിഞ്ഞാല്‍ ജാതീയമായ വിഭാഗീയതയും അതു പോലെ തന്നെ മതപരമായ ധ്രുവീകരണവുമാണ്‌. അതിന്റെ ഒപ്പം പുത്തന്‍ സാമ്പത്തിക നയങ്ങള്‍, മാര്‍ക്കറ്റ്‌ എക്കോണമിയുടെ ഫലങ്ങള്‍, ഇന്ന്‌ കേരളീയരില്‍ പൊതുവേയുള്ള കരിയറിസ്റ്റ്‌ സ്വഭാവം, എല്ലാം അതിന്‌ ശക്തി കൂട്ടാന്‍ ശ്രമിക്കുന്നു. ഇന്ന്‌ സാംസ്കാരികമായി ഒരു പാട്‌ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ സ്ഥലമായി മാറുകയാണ്‌ കേരളം. അതാണ്‌ ഇപ്പോഴത്തെ പൊതുവേ കാണുന്ന അവസ്ഥ. ഒരു ശൈഥില്യത്തിന്റെ അവസ്ഥ.

മണികണ്ഠന്‍ : അങ്ങനെ ഒരു ശൈഥില്യമുണ്ടെന്ന്‌ പരസ്പരം പഴി ചാരുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും സംസ്ക്കാര രാഷ്ട്രീയത്തിന്റെ (cultural politics) സാധ്യതയെ ക്കുറിച്ചന്വേഷിക്കാന്‍ എത്ര എഴുത്തുകാര്‍ നമുക്കുണ്ട്‌, അല്ലെങ്കില്‍ അതിനെ മുഖ്യധാരയിലേക്ക്‌ കൊണ്ടു വരാനുള്ള ശ്രമം നടത്തുന്നവരുണ്ടോ?

വൈശാഖന്‍ : എഴുത്തുകാര്‍ അവരവരുടേതായ രീതിയില്‍ അവരുടെ പ്രതികരണങ്ങളൊക്കെ നടത്തുന്നുണ്ട്‌. എല്ലാ എഴുത്തുകാരും ആക്ടിവിസ്റ്റു കളാകണമെന്ന്‌ നമുക്ക്‌ അവകാശപ്പെടാന്‍ പറ്റില്ലല്ലോ. എഴുത്തിന്റെ എഴുത്തുകാരുടെ ആക്ടിവിസം എഴുത്തു തന്നെയാണ്‌ പ്രധാനമായിട്ടും. ചില എഴുത്തുകാരൊക്കെ അങ്ങനെ അല്ലാതെ ആക്ടിവിസ്റ്റുകളായും പ്രവര്‍ത്തിക്കുന്നവരുണ്ട്‌. പക്ഷെ, മറ്റു മാധ്യമങ്ങളുടെ പെരുപ്പം ദൃശ്യപരതയിലുള്ള അമിതമായ ആവേശം ഇതെല്ലാം കാരണം ഈ എഴുത്തുകാരുടെ ശബ്ദം വളരെ ഫീബിള്‍ ആയി പോകാന്‍ സാധ്യതയുണ്ട്‌. കുറച്ചൊക്കെ ഫീബിള്‍ ആണ്‌. വലിയ കതിന വെടി മുഴങ്ങുമ്പോള്‍ ഒരു ഓടക്കുഴല്‍ വായിക്കുന്നതു പോലെ ആയിരിക്കുന്നു. അത്‌ കേള്‍ക്കണമെന്നുള്ള കാതുകള്‍ക്ക്‌ അത്‌ കേള്‍ക്കാന്‍ പറ്റും. മറ്റുള്ള കാതുകളിലേക്ക്‌ അത്‌ എത്തിക്കാനുള്ള ശ്രമം നടത്തുക എന്നുള്ളതേ നമുക്ക്‌ ചെയ്യാന്‍ പറ്റൂ.

മണികണ്ഠന്‍ : ഇതില്‍ നമ്മുടെ ഉപഭോഗ സംസ്ക്കാരത്തിന്‌ ഒരു വലിയ പങ്കുണ്ടെന്നുള്ളതാണല്ലോ ഒരു വാദം.

വൈശാഖന്‍ : ഉപഭോഗ സംസ്ക്കാരത്തെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം ഉപഭോഗ സംസ്ക്കാരം ഉണ്ടാകാനുള്ള കാരണം എന്താണ്‌? അടിസ്ഥാന പരമായിട്ടുള്ള മനുഷ്യന്റെ ആര്‍ത്തി. പിന്നെ കുറേയധികം ഉപരിപ്ലവമായ സംഗതികള്‍ മാത്രം ആകര്‍ഷിക്കപ്പെടാന്‍ തരത്തിലുള്ള അഗാധതയും..

മണികണ്ഠന്‍ : ഉപരിപ്ലവമായ അഗാധത എന്നതു കൊണ്ടുദ്ദേശിക്കുന്നത്‌ മലയാളിക്ക്‌ എന്നതാണോ, അതോ മനുഷ്യ ജീവിക്ക്‌ എന്നതാണോ?

വൈശാഖന്‍ : ഞാനുദ്ദേശിക്കുന്നത്‌ പൊതുവായും മലയാളിക്ക്‌ എന്നതാണ്‌. മലയാളിക്ക്‌ അതിന്റേതായ തരത്തിലുള്ള വളരെ ഉറഞ്ഞു പോയ, പ്രതികരണ ശേഷി, അതായത്‌ ഉറഞ്ഞുറഞ്ഞ്‌ ഇല്ലാതാവുകയെന്നത്‌.

മണികണ്ഠന്‍ : നേരത്തെ മാഷ്‌ സൂചിപ്പിച്ചതു നവോത്ഥാന മൂല്യങ്ങളില്‍ നിന്നും ഉയര്‍ന്നു വരാന്‍ ശ്രമിച്ച്‌ ഫീനിക്സിനെ പോലെ ഉയര്‍ന്നു വന്ന മലയാളത്തെ ക്കുറിച്ചാണ്‌. എന്നാല്‍ ഇപ്പോള്‍ ശരിക്കു പറഞ്ഞു കഴിഞ്ഞാല്‍ മലയാളിക്ക്‌ പ്രതികരണ ശേഷി എല്ലാം നഷ്ടപ്പെട്ടുവെന്നാണോ?

വൈശാഖന്‍ : അത്‌ കരിയറിസ്റ്റിക്‌ സ്വഭാവം എന്ന്‌ ഞാന്‍ പറഞ്ഞില്ലേ? മലയാളി തന്നെ കേന്ദ്രീകരിച്ച്‌, വ്യക്തി കേന്ദ്രിതമാകുന്നു. കൂടുതല്‍ വ്യക്തി കേന്ദ്രീകൃത മാകുമ്പോഴാണല്ലോ സമൂഹം എന്നുള്ളത്‌ എന്താണെന്ന്‌ മനസ്സിലാകാത്ത തരത്തില്‍ ആയിത്തീരുന്നത്‌. അപ്പോ, അത്‌ എങ്ങനെ വന്നു പെട്ടു എന്ന്‌ ചോദിച്ചു കഴിഞ്ഞാല്‍ ഒരു പക്ഷെ, അതിന്‌ പോപ്പുലേഷന്റെ പ്രശ്നമുണ്ടാകും. ജനസംഖ്യാപരമായ പ്രശ്നമുണ്ടാകും. ഒരുദാഹരണം ഞാന്‍ പറയാം. പോള്‍ട്രീല്‌ കോഴികളെ വളര്‍ത്തുന്നതിനെ ക്കുറിച്ച്‌ പറയുന്ന ഒരു കാര്യമാണ്‌. പത്തു കോഴിക്ക്‌ തീറ്റി കൊടുക്കാനുള്ള ഒരു ഹോപ്പര്‍ എന്നു പറഞ്ഞ സാധനത്തില്‍, ആ പത്തു കോഴിയുടെ തീറ്റി തന്നെ ഇട്ടിട്ട്‌ ആ സ്ഥാനത്ത്‌ ഇരുപത്‌ കോഴിയെ വിടുകയാണെങ്കില്‍ ഈ കോഴികള്‍ പരസ്പരം കൊത്തുന്നു. അതിന്‌ കാനിബാളിസം എന്ന്‌ പറയുന്നു. പോള്‍ട്രി സയന്‍സ്‌. ഇതു പോലെ ആയിത്തീരുന്നുണ്ട്‌. ചിലപ്പോള്‍ എനിക്കുള്ളത്‌ അവന്‍ കൊണ്ടു പോകുമോയെന്ന ഭയം. അതാണ്‌ കരിയറിസമായി മാറുന്നത്‌. തന്റെ ജോലി താന്‍ നല്ല പോലെ ചെയ്താല്‍ മതി. അതില്‍ നിന്ന്‌ ഒരു തൃപ്തി തനിക്ക്‌ കിട്ടണം എന്നുള്ള തരത്തില്‍ ഒരു മാനസികാവസ്ഥയിലേക്ക്‌ വരണം. എന്നു വച്ചാല്‍ അതിന്റെ അര്‍ത്ഥം ആന്തരികമായ നവീകരണം ആഴത്തില്‍ സംഭവിച്ചിട്ടില്ല. നവോത്ഥാനം ഒരു നവീകരണം ഉണ്ടാക്കിയെങ്കിലും അത്‌ ആഴത്തില്‍ എത്തിയില്ല എന്നു വേണം നമുക്ക്‌ മനസ്സിലാക്കാന്‍.

മണികണ്ഠന്‍ : അപ്പോ ശാരീരികമായിട്ടുള്ള നിര്‍വ്വചനങ്ങളിലൂടെ നവോത്ഥാനം പല ഉണര്‍ത്തു പാട്ടുകളും കേരളത്തില്‍ ഉണ്ടാക്കി എന്നു പറയുന്നതോടൊപ്പം തന്നെ ആകമാനമായിട്ടുള്ള ഒരു നവീനതയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിച്ചില്ല എന്നാണോ പറയുന്നത്‌.

വൈശാഖന്‍ : അത്‌ എത്തിക്കാനുള്ള ഒരു ശ്രമം… അത്രയും വ്യാപകമായ തോതില്‍ പിന്നെ നടന്നില്ല.

മണികണ്ഠന്‍ : ഈ നവോത്ഥാനത്തെ നമ്മളൊന്ന്‌ അനലൈസ്‌ ചെയ്താല്‍ സ്ത്രീയുടെ പ്രശ്നങ്ങളെ നമ്മളെങ്ങനെയാണ്‌ അനലൈസ്‌ ചെയ്യുക?

വൈശാഖന്‍ : നവോത്ഥാനം സ്ത്രീകളുടെ പ്രശ്നങ്ങളെ കണ്ടിട്ടുണ്ട്‌. നമ്പുതിരി നവോത്ഥാനത്തില്‍ സ്ത്രീയുടെ പ്രശ്നമാണ്‌ പ്രാധാന്യത്തോടെ വന്നത്‌. നായര്‍ നവോത്ഥാനത്തില്‍ നായര്‍ പ്രസ്ഥാനത്തിലും അത്‌ വന്നു. ഇടതു പക്ഷ പ്രസ്ഥാനം കൂടുതലായി സ്ത്രീകളെ പൊതു മണ്ഡലത്തിലേക്ക്‌ കൊണ്ടു വരാനുള്ള ശ്രമം നടത്തിയിട്ടുണ്ട്‌. ഇപ്പോഴും അത്‌ തുടരുന്നുണ്ട്‌. പക്ഷെ, അതിന്റെ ശക്തി കുറഞ്ഞോ അതായത്‌ പാര്‍ട്ടി പൊളിറ്റിക്സ്‌, അല്ലെങ്കില്‍ പാര്‍ട്ടി രാഷ്ട്രീയം അതിന്റെ ഒരു ത്വരയില്‍ ഈ വേണ്ടത്ര എല്ലാ സ്ത്രീകളുടെ എല്ലാ മണ്ഡലങ്ങളിലേക്കും, ദളിതരുടെ എല്ലാ മണ്ഡലങ്ങളിലേക്കും എത്തുന്ന കാര്യത്തില്‍ കുറച്ച്‌ അലംഭാവം കാണിച്ചില്ലേ എന്ന സംശയമുണ്ട്‌. ഇപ്പോ ആ അലംഭാവം പരിഹരിക്കാനുള്ള ശ്രമം കാണുന്നുണ്ട്‌. അതും ഒരുപാട്‌ വിമര്‍ശന വിധേയമായി ട്ടുണ്ടെങ്കിലും നമ്മുടെ ഇന്ത്യയിലെങ്ങു മില്ലാത്ത വിധം ഭരണ തലത്തില്‍ അന്‍പത്‌ ശതമാനം സ്ത്രീകള്‍ വരുന്ന സമൂഹമാണിത്‌. ഇത്തരം സോഷ്യല്‍ റാഡിക്കല്‍ ചേഞ്ചസ്‌ തന്നെ നമുക്ക്‌ ഒരു രാത്രി കൊണ്ട്‌ സംഭവിക്കില്ലല്ലോ. അപ്പോ സ്വാഭാവികമായും അതിനുള്ള തുടക്കമുണ്ടെന്നുള്ളത്‌ നമുക്ക്‌ പ്രതീക്ഷ നല്‍കുന്നു. എല്ലാ മണ്ഡലങ്ങളിലും, ദളിതരുടെ കാര്യത്തിലാണെങ്കിലും ശരി. പക്ഷെ, ന്യൂനപക്ഷം എന്നുള്ള ഒരു പ്രത്യേക വാക്ക്‌ ഉപയോഗിച്ചു കൊണ്ട്‌ അല്ലെങ്കില്‍ ഭരണഘടന നല്‍കുന്ന അത്തരം ഒരു കാര്യം ഉപയോഗിച്ചു കൊണ്ട്‌ അനര്‍ഹമായ കാര്യങ്ങളില്‍ വരെ ഇടപെടുന്ന ഒരു പ്രവണതയുണ്ട്‌. ആ പ്രവണത ശരിയല്ല.

മണികണ്ഠന്‍ : പക്ഷെ, കാര്യങ്ങള്‍ ഇങ്ങനെയാണെന്ന്‌ പറയുമ്പോള്‍ പ്രത്യേകിച്ചും ഈ സ്ത്രീ പ്രസ്ഥാനങ്ങള്‍, പെണ്‍വാദികള്‍ എന്ന്‌ പറയുന്നു, ഇവരെല്ലാം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത്‌ ഇടതുപക്ഷത്തെയാണ്‌. അതിനെക്കുറിച്ച്‌ അഭിപ്രായമെന്താണ്‌?

വൈശാഖന്‍ : എനിക്ക്‌ അത്‌ വളരെ അതിശയം തോന്നിയിട്ടുണ്ട്‌. കാരണം ആ ദിശയില്‍ എന്തെങ്കിലും കാര്യമായ പ്രവര്‍ത്തനം ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ ഇടതു പക്ഷമാണ്‌. അതിന്‌ യാതൊരു സംശയവും തോന്നിയിട്ടില്ല. അപ്പോള്‍ മറ്റേ പക്ഷത്തെ വിമര്‍ശിച്ചിട്ട്‌ കാര്യമില്ല എന്ന തോന്നലില്‍ നിന്നാവാം ഈ ഇടതു പക്ഷത്തെ മാത്രം വിമര്‍ശിക്കുന്ന പ്രവണത ഉണ്ടായത്‌.

മണികണ്ഠന്‍ : ഇവരാണിത്‌ ചെയ്യേണ്ടിയിരുന്നത്‌ അവരത് വേണ്ട പോലെ ചെയ്തില്ല, അതാണതിന്റെ പിന്നില്‍…

വൈശാഖന്‍ : അതെ… അതാണതിന്റെ പിന്നില്‍. അല്ലാതെ, മൊത്തത്തില്‍ അങ്ങനെ അവര്‍ ഒന്നും ചെയ്തിട്ടില്ല എന്നു പറയാന്‍ ഈ സ്ത്രീപക്ഷ സംഘടനകള്‍ തയാറാകുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ എക്സ്ട്രീമിസ്റ്റ്‌ വീക്ഷണങ്ങള്‍ എല്ലായിടത്തുമുണ്ട്‌. അത്‌ സ്ത്രീപക്ഷ സംഘടയിലുമുണ്ട്‌. നവീകരണമെന്നുള്ളത്‌ അതായത്‌ എംപവര്‍മന്റ്‌ ഓഫ്‌ വിമന്‍ എന്നുള്ള സംഗതി എംപവര്‍ ദെം വിത്ത്‌ മണി, നോട്ട്‌ ഒണ്‍ളി മണി, ബട്ട്‌ വിത്ത്‌ നോളജ്‌ ആള്‍സോ എന്നാണ്‌. ഒരുപക്ഷെ, ആദ്യം പറയേണ്ടത്‌ എംപവര്‍ ദെം വിത്ത്‌ നോളജ്‌. അറിവു കൊണ്ട്‌ സത്രീകളെ ശാക്തീകരിച്ചാല്‍ മാത്രമേ പിന്നെ അവരെ പണം കൊണ്ട്‌ ശാക്തീകരിക്കുന്നതില്‍ അര്‍ത്ഥമുള്ളൂ. അല്ലെങ്കില്‍ ആ പണം കൊണ്ടുള്ള ശാക്തീകരണം പോലും വേണ്ട വിധത്തില്‍ പ്രയോജനമായില്ലെന്ന്‌ വരാം. എല്ലാ സ്ത്രീ വിമോചകരും ശമ്പളോം വാങ്ങിച്ച്‌ ഭര്‍ത്താവിന്റെ കയ്യില്‍ വിനീതമായി കൊടുക്കുന്നത്‌, കുടുംബ ബജറ്റില്‍ ഒരു റോളില്ലാതെ വരുന്നത്‌, ഒക്കെയായ അവസ്ഥ നമ്മുടെ കുടുംബങ്ങളില്‍ ഇപ്പഴും ഉണ്ട്‌. അഭ്യസ്ഥ വിദ്യരായവര്‍ പോലും, അപ്പോ, വിദ്യാഭ്യാസം പോലും അതിന്റെ ലക്ഷ്യങ്ങളിലൂടെ പോകുന്നില്ല. അത്‌ തൊഴില്‍ ബന്ധിതമായിട്ട്‌ തന്നെ പോകുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. വിദ്യാഭ്യാസം പുതിയ ഒരു മനുഷ്യനെ സൃഷ്ടിക്കാനുള്ള പ്രക്രിയയാണ്‌ എന്നുള്ള ബോധത്തിലല്ല നമ്മുടെ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത്‌. അടിസ്ഥാനപരമായി വിദ്യാഭ്യാസത്തിന്‌ മാറ്റം വന്നാല്‍ അതൊരു പക്ഷെ, പത്തിരുപത്തഞ്ചു വര്‍ഷമെടുക്കും. ആ സമയത്തേക്കെങ്കിലും ഈ വ്യത്യാസം വരാവുന്നതാണ്‌. അങ്ങനെയൊരു പ്രതീക്ഷയാണ്‌ നമുക്കുള്ളത്‌.

മണികണ്ഠന്‍ : ഇതിനോടെല്ലാം ബന്ധപ്പെട്ട്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നവോത്ഥാന കാലഘട്ടത്തില്‍ പ്രകൃതിയേയും പരിസ്ഥിതിയേയും എങ്ങനെ കണ്ടു എന്നൊരു ചോദ്യം ഉദിക്കുന്നില്ലേ? പരിസ്ഥിതിയുടെ മുന്നില്‍ നവോത്ഥാനത്തിന്‌ പാളിച്ചയാണോ ഉണ്ടായത്‌, അതോ, നേട്ടങ്ങളാണോ ഉണ്ടായത്‌?

വൈശാഖന്‍ : പരിസ്ഥിതി ബോധം അന്ന്‌ ശക്തമല്ലായിരുന്നു. ഉദാഹരണത്തിന്‌ എസ്‌. കെ. പൊറ്റക്കാട്ടിന്റെ “വിഷകന്യക” യെടുത്താല്‍ പ്രകൃതിയെ കീഴടക്കുക എന്ന പഴയ ആശയം അത്തരം കൃതികളില്‍ വരുന്നുണ്ട്‌. ഇപ്പോ മനുഷ്യന്‌ ശാസ്ത്രീയമായ അവബോധം മെച്ചപ്പെട്ടു വരികയാണ്‌. നവോത്ഥാന കാലഘട്ടത്തില്‍ ഗ്രീന്‍ ഹൗസ്‌ ഇഫക്ട്‌ എന്നൊരു സംഗതി ഇല്ല, ചര്‍ച്ചകളിലില്ല. അതു പോലെ ഈ ഇക്കോ ഫെമിനിസം എന്ന വാക്കില്ല, നമ്മുടെ നാട്ടില്‍. അതു കൊണ്ട്‌ നവോത്ഥാനത്തിന്‌ ശേഷമാണ്‌ ഇത്‌ ശക്തി പ്രാപിച്ചു വന്നിരിക്കുന്നത്‌. അപ്പോ പരിസ്ഥിതിയുടെ കാര്യത്തില്‍ നവോത്ഥാനം ക്ലാസ്സിക്കായിട്ടുള്ള ചില ആശയങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌ എന്നാണ്‌ എന്റെ പക്ഷം. ഇന്ത്യയുടെ തന്നെ പാരമ്പര്യത്തില്‍ ഒരു വൃക്ഷം വെട്ടുമ്പോള്‍ എങ്ങനെ ഒരു തൈ നടണം എന്നു പറഞ്ഞ പോലെ.

മണികണ്ഠന്‍ : അങ്ങനെ നമ്മള്‍ പരിസ്ഥിതിയെയും സ്ത്രീയെയും ബന്ധപ്പെടുത്തി കേരളത്തിലെ രാഷ്ട്രീയ കാലത്തെ അളക്കുമ്പോള്‍, പ്രണയം നഷ്ടപ്പെട്ടു പോകുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയാണ്‌ കേരളത്തിലുള്ളതെന്ന്‌ നമുക്ക്‌ ബോദ്ധ്യപ്പെടും. അതു കൊണ്ടു തന്നെ പ്രണയവും രാഷ്ട്രീയവും ലൈംഗികതയും എങ്ങനെ സന്നിവേശിപ്പിക്കണം എന്ന ചിന്തയ്ക്ക്‌ പ്രാധാന്യം കൂടിയിട്ടില്ലേ?

വൈശാഖന്‍ : അതായത്‌ കാല്‍പനികമായ ഒരു പ്രണയ കാലം കടന്നിരിക്കുന്നു. അതേ സമയം സ്ത്രീ സ്വാതന്ത്ര്യം ലൈംഗിക സ്വാതന്ത്ര്യപരമായ ആശയങ്ങള്‍ക്ക്‌ പ്രചാരം സിദ്ധിക്കാതെയിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ അങ്ങനെ ഒരു ട്രാന്‍സിഷന്‍ പീരിഡുണ്ടെന്ന്‌ പറയാം. മാറ്റത്തിന്റെ കാലം. ആ പീരിഡില്‍ വരാവുന്ന അസ്വസ്ഥതകളൊക്കെ ഇപ്പോ കണ്ടു കൊണ്ടിരിക്കുന്നു. മനസ്സുകള്‍ ഭൂരിഭാഗവും യാഥാസ്ഥിതികമാണ്‌. എന്നാല്‍ അച്ചടി മാധ്യമങ്ങളിലൊക്കെ കുറേ ക്കൂടെ പുരോഗമനാത്മകമായ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അതെത്ര മാത്രം ഈ യാഥാസ്ഥിതിക മനസ്സുകളുടെ അടിസ്ഥാന മേക്കപ്പിന്‌ മാറ്റം വരുത്തുമെന്നുള്ള കാര്യം നമുക്കിനിയും പ്രവചിക്കാന്‍ പറ്റുന്നില്ല. എങ്കിലും കുറച്ചൊക്കെ ശുഭകരമായ, അല്ലെങ്കില്‍ പ്രതീക്ഷ തരുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വരുന്നുണ്ട്‌. ലൈംഗികതയെ സംബന്ധിച്ചാണെങ്കിലും ലൈംഗിക സ്വാതന്ത്ര്യത്തെ സംബന്ധിച്ചാണെങ്കിലും കുറച്ചൊക്കെ ആശാവഹമായ മാറ്റം നമ്മുടെ സമൂഹത്തില്‍ വന്നു കൊണ്ടിരിക്കുന്നു. ആ മാറ്റത്തിന്റേതായ അസ്വസ്ഥതകളുമുണ്ടാകാം.

മണികണ്ഠന്‍ : ആ മാറ്റത്തില്‍ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്ക്‌ വല്ല പങ്കുമുണ്ടോ?

വൈശാഖന്‍ : തീര്‍ച്ചയായും സ്ത്രീ വിമോചന പ്രസ്ഥാനത്തിന്‌ ഒരു പങ്കുണ്ട്‌. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ഒരു പങ്കുണ്ട്‌. അത്‌ രണ്ടും വഹിച്ച പങ്കിന്റെ അനുപാതം നിശ്ചയിക്കാന്‍ നമുക്ക്‌ സാധിക്കില്ല. എങ്കിലും പരസ്പര പൂരകമായും ചിലപ്പോള്‍ പരസ്പര വിരുദ്ധമായും ഈ ഒരേ ലക്ഷ്യത്തിനു വേണ്ടി ശ്രമിച്ചിട്ടുണ്ട്‌. അതു കൊണ്ട്‌ ഒരു സമൂഹത്തിന്റെ കാലഘട്ടം.. നവോത്ഥാനം എത്രയോ കാലഘട്ടം ഉണ്ടായിരുന്നു.. അതു പോലെ എടുത്തു കഴിഞ്ഞാല്‍ ഇനി ഒരു അന്‍പതു വര്‍ഷം, ആ അന്‍പതു വര്‍ഷം കൊണ്ട്‌ നമ്മുടെ സമൂഹത്തില്‍ കുറേ മാറ്റം വരാന്‍ സാധ്യതയുണ്ട്‌. നിരാശാ ജനകം എന്ന്‌ പറയാന്‍ പറ്റില്ല. നമ്മള്‍ അതിന്റെ ഒരു വിശകലനം എന്ന നിലയില്‍ വരുമ്പോഴാണ്‌ ഈ ഉപഭോഗ സംസ്ക്കാരം, ആര്‍ത്തി, കരിയറിസം, വ്യക്തി കേന്ദ്രിതമായ കാര്യങ്ങള്‍ ഇതെല്ലാം ഉണ്ടെന്ന്‌ പറയുന്നത്‌. ഇതൊക്കെ ഉണ്ടെന്ന്‌ വച്ചാല്‍ ഇതൊക്കെ മുമ്പും ഉണ്ട്‌. പക്ഷെ, ഇപ്പോള്‍ ആഗോള വാണിജ്യ വ്യവസ്ഥിതിയിലും മറ്റും കൂടുതല്‍ ശക്തി കിട്ടുന്നു. അപ്പോള്‍ മറ്റു പ്രവര്‍ത്തനം അതേ ശക്തിയിലും അതിന്‌ എതിര്‍ ദിശയിലും വരേണ്ടതാണ്‌. അത്ര വരുന്നില്ല.

മണികണ്ഠന്‍ : പലപ്പോഴും തോന്നിയിട്ടുള്ളത്‌ നമ്മുടെ അതിരു കവിഞ്ഞ കണ്‍സ്യൂമര്‍ മൈന്‍ഡ്‌ നമ്മളിലുള്ള ചരിത്ര ബോധത്തെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നു എന്നാണ്‌. എന്തു കൊണ്ട്‌ ഇന്ത്യയിലെ കണ്‍സ്യൂമര്‍ സോസൈറ്റിയായി കേരളം തുടരുന്നു? ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ സ്റ്റേറ്റാണ്‌ കേരളം. അപ്പോ ഇങ്ങനെ പോയി കഴിഞ്ഞാല്‍ നമുക്ക്‌ നമ്മുടെ ചരിത്രത്തെ എങ്ങനെ ഉള്‍ക്കൊള്ളാനാകും എന്നൊരു ഭയം ഉണ്ടാകുന്നില്ലേ?

വൈശാഖന്‍ : ഈ മാറിയ പരിതസ്ഥിതി ക്കനുസരിച്ച്‌ അത്‌ പഠിക്കാന്‍ നമ്മുടെ സാമൂഹ്യ ശാസ്ത്രവും രാഷ്ട്രീയ നേതൃത്വവും ശ്രമിക്കേണ്ടതാണ്‌.. കാരണം, കേരളം പണ്ടത്തേ പോലെ ഒരു കാര്‍ഷിക സംസ്ഥാനം ആവുക എന്നത്‌ ഇനി സ്വപ്നം കാണാന്‍ സാധിക്കാത്ത കാര്യമാണ്‌. അതിന്‌ ഇനിയും വേണമെങ്കില്‍ ഒരു പുതിയ പരശുരാമനെ വിളിച്ചു കൊണ്ട്‌ വരേണ്ടി വരും. ആളുകളെ കുറേക്കൂടി ട്രെയിന്‍ ചെയ്യിപ്പിച്ച്‌ കൃഷി ചെയ്യാന്‍ പറയേണ്ടി വരും. അപ്പോ കൃഷി ഭൂമിയുടെ വിസ്തീര്‍ണ്ണം വളരെ ചുരുങ്ങി വനത്തിന്റെ വിസ്തീര്‍ണ്ണം ചുരുങ്ങി. നമ്മുടെ നീര്‍ത്തടങ്ങള്‍ അമ്പതു ശതമാനത്തിലേറെ ഇല്ലാണ്ടായി. അതേ സമയത്ത്‌ വ്യാവസായി കമായിട്ട്‌ അതിനനുസരിച്ച്‌ വളര്‍ന്നതുമില്ല. നമ്മള്‍ കോണ്‍ക്രീറ്റ്‌ കൃഷിയാണ്‌ ചെയ്തത്‌. കോണ്‍ക്രീറ്റ്‌ കൃഷി ചെയ്താല്‍ ശരിയാകുമെന്ന്‌ വിചാരിച്ചു. സ്വാഭാവികമായിട്ടും ഇങ്ങനത്തെ ഉപഭോഗ സംസ്ക്കാരമാണ്‌ കേരളത്തിലെങ്കില്‍ അതിന്റെ 70 ശതമാനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്‌. അങ്ങനെ വരുമ്പോള്‍ ഒരു ചെറിയ ശ്രമം എന്ന നിലയില്‍ ഉള്ള കൃഷി ഭൂമിയെ സംരക്ഷിക്കാനും, ഇപ്പോ നശിച്ചു കൊണ്ടിരിക്കുന്ന നീര്‍ത്തടങ്ങളെ വീണ്ടെടുക്കാനും ശ്രമം നടത്തിയാല്‍ ഒരു പരിധി വരെ നമുക്കാവശ്യമുള്ള ഭക്ഷണ ധാന്യങ്ങള്‍, അല്ലെങ്കില്‍ പച്ചക്കറികള്‍ നമുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. അതിനുള്ള ശ്രമം, ഇപ്പോ, നീര്‍ത്തടത്തെ സംബന്ധിച്ചൊക്കെ ബില്ല്‌ സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുണ്ട്‌. പക്ഷെ, എന്നാല്‍ പോലും കേരളം ഉപഭോഗ സംസ്ഥാനമായി തുടരും. കാരണം ഇപ്പോ ഉപഭോഗം ചെയ്യുന്നതില്‍ ഭൂരിഭാഗവും വെളിയില്‍ നിന്നാണ്‌ വരുന്നത്‌. അതിന്റെ ഒരു 10 ശതമാനം ഈ പറയുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്താലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല.

മണികണ്ഠന്‍ : അങ്ങനെ വരുമ്പോള്‍ പുതിയ സ്വത്വബോധ നിര്‍മ്മിതിക്കെല്ലാം അത്‌ ഒരു വലിയ ഭീഷണിയല്ലേ?

വൈശാഖന്‍ : അഴിച്ചു പണി നടത്തേണ്ടി വരും. സ്വത്വബോധം എന്ന വാക്കിനെ അഴിച്ചു പണിയേണ്ടി വരും. സ്വാഭാവികമായും ട്രാന്‍സിഷന്‍ വരുമ്പോള്‍ മാറ്റത്തിന്റെ അതിനനുസരിച്ച്‌ ആ സ്വത്വബോധത്തെ അഴിച്ചു പണിയുകയും ആവശ്യമുള്ള വ്യതിയാനങ്ങള്‍ അതില്‍ വരുത്താന്‍ ഫ്ലെക്സിബിള്‍ ആയിരിക്കണം നമ്മള്‍. ആയെങ്കിലേ പറ്റു. അതൊരു കയ്പ്പു നിറഞ്ഞതാണെങ്കിലും നമ്മള്‍ സ്വീകരിക്കേണ്ട സത്യമായി മാറിയിരിക്കുന്നു. അതിനനുസരിച്ച്‌ സാംസ്ക്കാരികമായ മാറ്റം വേണം, രാഷ്ട്രീയമായ മാറ്റം വേണം.

മണികണ്ഠന്‍ : നമ്മളിപ്പൊ ചരിത്രത്തെ കുറിച്ചും അതു പോലെ തന്നെ ഉപഭോഗ സംസ്ക്കാരത്തെ കുറിച്ചും പ്രണയത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ജനകീയതയെക്കുറിച്ചും പറഞ്ഞു. ഇനി സ്വല്‍പം കഥയിലേക്ക്‌ വരാം. ഒരു നാലഞ്ചു വര്‍ഷം മുമ്പ്‌ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അതിസാങ്കേതികത മലയാള കഥയെ കൊല്ലുന്നു എന്ന്‌ കെ. പി. അപ്പന്‍ എഴുതുകയുണ്ടായി. അതിന്‌ ഉത്തരം കൊടുത്തു കൊണ്ട്‌ കെ. ആര്‍. പ്രസാദ്‌ പറഞ്ഞു. അപ്പന്‍ കണ്ണടച്ച്‌ ആനയെ വര്‍ണ്ണിക്കുന്നു, എന്ന്‌. അതിനെക്കുറിച്ച്‌ ഒന്നു വിശദീകരിക്കാമോ?

വൈശാഖന്‍ : കൊറേ കാര്യങ്ങളൊണ്ട്‌. കാരണം, പരീക്ഷണത്തിന്‌ വേണ്ടി നടത്തുന്ന പരീക്ഷണം, ഈ ടെക്നിക്ക്‌ എന്തിനാണെന്നു വച്ചാല്‍ കൂടുതല്‍ ജനങ്ങളിലേ ക്കെത്താനിടയുണ്ട്‌. അതേ സമയത്ത്‌ വായനക്കാരനും കലയ്ക്കും ഇടയില്‍ ഒരു മറ സൃഷ്ടിച്ചുകൊണ്ട്‌ അല്ലെങ്കില്‍ ഒരു തടസ്സം സൃഷ്ടിച്ചു കൊണ്ട്‌ നില്‍ക്കുന്ന തരത്തില്‍ ചില പ്രചരണങ്ങളൊക്കെ മലയാളത്തില്‍ നടന്നിരുന്നു. ഇപ്പോ അതൊക്കെ ഏകദേശം ഇല്ലാണ്ടായി. കാരണം എഴുത്തുകാരന്‌ മനസ്സിലായിട്ടുണ്ട്‌ ആര്‍ക്കും നിര്‍ബ്ബന്ധമൊന്നുമില്ല, ഇതൊന്നും വായിക്കണമെന്ന്‌. ഇതിപ്പൊ ഒരു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലിട്ടിട്ട്‌ വായിച്ചില്ലേല്‍ തൂക്കിക്കൊല്ലുമെന്ന്‌ പറയേണ്ട കാര്യമല്ലല്ലോ. അതു കൊണ്ട്‌ ഇത്‌ ഏതു സമയവും നിരസിക്ക പ്പെടാവുന്നതാണെന്നുള്ള ബോധം എഴുത്തുകാര്‍ക്കുണ്ടായി ത്തുടങ്ങി. അന്ന്‌ അങ്ങനെ പറഞ്ഞിരുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നു. കാരണം, അതി സാങ്കേതികമായ ടെക്നിക്സ്‌ ഉപയോഗിച്ചു കൊണ്ട്‌ ആഖ്യാനം നടത്തുമ്പോള്‍ അത്‌ ജനങ്ങളില്‍ നിന്ന്‌ അകന്നു പോകും. ആധുനികതയുടെ കാലത്തു പോലും അങ്ങനെ സംഭവിച്ചിട്ടുണ്ട്‌. ആധുനികയുടെ കാലത്ത്‌ സാങ്കേതികമായിട്ട്‌ അത്‌ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്‌. കൂടുതല്‍ ജനപ്രിയ മാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്‌. ഭാഷയെ ലാളിത്യമാക്കാന്‍; അതിനിടയ്ക്കാണ്‌ ഇത്തരം ചില വൈഷമ്യങ്ങള്‍. അത്‌ അത്ര വ്യാപകമൊന്നുമല്ല കേട്ടോ… ലളിതമായി എഴുതുന്നവര്‍ ലളിതമായി തന്നെ എഴുതിക്കൊണ്ടിരിക്കും. പക്ഷെ, അങ്ങനെയുള്ള ചില കള്ള നാണയങ്ങള്‍ വരുന്നതു പോലെ ചില പരീക്ഷണ കുതുകികള്‍ വന്നിട്ട്‌ കഥയിലും നോവലിലുമൊക്കെ സ്വഭാവികമായിട്ടും കാലം അതിന്‌ മാറ്റം വരുത്തും.

മണികണ്ഠന്‍ : ഇപ്പോള്‍ കഥ എഴുതുന്ന ഒരാള്‍ എന്ന നിലയില്‍ ഏത്‌ രീതിയിലാണ്‌ ആഖ്യാനവും അനുഭവവും തമ്മിലുള്ള സംഘര്‍ഷത്തെ കാണുന്നത്‌?

വൈശാഖന്‍ : എന്നെ സംബന്ധിച്ച്‌ പ്രമേയത്തിന്‌ അനുസൃതമായ തരത്തില്‍ ആഖ്യാനം രൂപപ്പെടുന്നതായിട്ടാണ്‌ വരുന്നത്‌. അതു കൊണ്ട്‌ ആഖ്യാനത്തില്‍ ബോധപൂര്‍വ്വമായ ഒരിടപെടലും ഞാന്‍ നടത്തിയിട്ടില്ല. അതിനുള്ള കഴിവ്‌ എനിക്ക്‌ ഒരു പക്ഷെ ഇല്ലായിരിക്കും. എന്നാല്‍, എനിക്കത്‌ തോന്നിയിട്ടില്ല. പ്രമേയത്തിന്‌ അനുസൃതമായ തരത്തിലുള്ള ഒരു ആഖ്യാന രീതി. ഭാഷയും ശൈലിയുമൊക്കെ സ്വാഭാവികമായിട്ട്‌ വരുന്നതാണ്‌.

മണികണ്ഠന്‍ : ഗള്‍ഫിലെ കഥാകാരന്മാരില്‍ നല്ലൊരു കൂട്ടം വസിക്കുന്ന നാടാണ്‌ യു. എ. ഇ. അവര്‍ക്കു വേണ്ടി ഒരു ചോദ്യം. എന്താണ്‌ സമകാലീന ചെറുകഥയുടെ ഭാവി?

വൈശാഖന്‍ : സമകാലീന കഥ ശക്തമായി ത്തന്നെ അതിന്റെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കും. സമകാലീന ജീവിതവുമായിട്ടും സാര്‍വ്വ ലൗകിക ജീവിതവുമായിട്ടും ഇഴ ചേര്‍ന്ന്‌ പ്രതികരിക്കുന്ന നിരവധി കഥാകൃത്തുക്കളുണ്ട്‌ നമുക്ക്‌. അവരില്‍ കുറേപ്പേര്‍ അമിത ശ്രദ്ധ ഭാഷയ്ക്ക്‌ കൊടുക്കുന്നതായിട്ട്‌ എനിക്ക്‌ സംശയം തോന്നിയിട്ടുണ്ട്‌. അവരോട്‌ എനിക്ക്‌ അപേക്ഷിക്കാനുള്ളത്‌ അഭ്യര്‍ത്ഥിക്കാനുള്ളത്‌ ഗഹനമായ ജീവിത സത്യങ്ങള്‍ ചിത്രീകരിക്കുന്നത്‌ കഴിയുന്നത്ര ലളിതമായി ചിത്രീകരിക്കണം. മാധ്യമപ്പെരുക്കം വ്യഗ്രതയേറിയ ജീവിതം തെരക്കു പിടിച്ച്‌ ഇതിനെല്ലാം ഇടയില്‍ വായനക്കാരനെ സ്വന്തമാക്കി നിര്‍ത്താനുള്ള ഒരു എളിയ ശ്രമം എന്ന നിലയില്‍ നമ്മള്‍ ആഖ്യാനം ചെയ്യണം.

മണികണ്ഠന്‍ : അടുത്ത വര്‍ക്ക്‌ എങ്ങിനെയുള്ളതാണ്‌. ഒരു വലിയ കഥ എന്ന സംഭവത്തിലേക്ക്‌ തിരിയുന്നുണ്ടോ, പ്രത്യേകിച്ചും ഞാനുദ്ദേശിച്ചതു നോവല്‍, അതിലേക്ക്‌ തിരിയാന്‍ താല്‍പര്യമുണ്ടോ? അതോ ചെറിയ കഥകളില്‍ തന്നെ വിപ്ലവം സൃഷ്ടിച്ചുകൊണ്ട്‌ മുന്നേറാമെന്നോ?

വൈശാഖന്‍ : നോവലെഴുതിയാല്‍ കൊള്ളാമെന്ന്‌ ആഗ്രഹമുണ്ട്‌. എന്നെത്തന്നെ ഈ കാര്യത്തില്‍ വിശ്വാസമില്ല. പക്ഷെ, ഒരു ശ്രമം ഞാന്‍ നടത്തിയിട്ടുണ്ട്‌.

മണികണ്ഠന്‍ : ഈ വയസ്സില്‍ ഒരു നോവലെഴുതുക എന്നു പറഞ്ഞാല്‍ തന്നെ കേരളത്തില്‍ ഒരു വിപ്ലവ വേല ആയിരിക്കും. അതിനുള്ള എല്ലാവിധ ആശംസകളും നേരുന്നു. എല്ലാവിധ പിന്തുണയും e-പത്രവും ചെയ്യും. വേഗം തന്നെ ആ ചെറിയ വലിയ ജോലിയിലേക്ക്‌ പ്രവേശിച്ചാലും.

വൈശാഖന്‍ : എല്ലാവര്‍ക്കും നന്ദി. e-പത്രത്തിനും, e-പത്രത്തിന്റെ വായനക്കാര്‍ക്കും, എല്ലാവര്‍ക്കും.

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വാസു പ്രദീപ് അന്തരിച്ചു

May 3rd, 2011

vasu-pradeep-epathram
കോഴിക്കോട് : പ്രശസ്ത നടനും നാടക സംവിധാകനും ചിത്രകാരനും ആയിരുന്ന വാസു പ്രദീപ് (81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു. ഇന്ന് രാവിലെ ഒന്‍പതര മണിയോടെ ആയിരുന്നു അന്ത്യം.

മികച്ച നാടക ത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, മികച്ച നടനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം അഞ്ചു തവണ അദ്ദേഹത്തിന് ലഭിച്ചു. 150 ഓളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 20ഓളം നാടക ങ്ങള്‍ പ്രസിദ്ധീ കരിക്കുകയും ചെയ്തു.

കണ്ണാടി ക്കഷണങ്ങള്‍, മത്സരം, മുക്തി, നിലവിളി, താഴും താക്കോലും തുടങ്ങിയവ യാണ് ശ്രദ്ധേയമായ നാടക ങ്ങള്‍. കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ശാന്താദേവി എന്നിവരെ അരങ്ങി ലേക്ക് എത്തിച്ചത് വാസു പ്രദീപ്‌ ആയിരുന്നു. തിക്കോടിയന്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരന്‍, ബാലന്‍ കെ. നായര്‍ തുടങ്ങിയ വരുടെ സഹ പ്രവര്‍ത്തകന്‍ ആയിരുന്നു.

നിരവധി നാടക ങ്ങളിലും അങ്ങാടി അടക്കം ഏതാനും സിനിമ കളിലും അഭിനയിച്ചു. 1954 മുതല്‍ കോഴിക്കോട്ട് പ്രദീപ് ആര്‍ട്‌സ് എന്ന സ്ഥാപനം നടത്തി വരിക യായിരുന്നു. പ്രദീപ് ആര്‍ട്‌സ് കോഴിക്കോട്ടെ കലാ സാസ്‌കാരിക കേന്ദ്രം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രംഗ ചേതന നാടകോത്സവം ആരംഭിച്ചു

April 24th, 2011

old-man-and-the-sea-epathram

തൃശൂര്‍ : 10 ഓര്‍മ്മപ്പെടുത്തലുകള്‍ എന്ന പേരില്‍ കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന രംഗ ചേതന നാടകോത്സവം ഇന്നലെ വൈകീട്ട് 06 മണിക്ക് പ്രസിദ്ധ കവിയും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ രാവുണ്ണി ഉദ്ഘാടനം ചെയ്തു.

കെ. പി. എ. സി. ലളിത മുഖ്യാതിഥി ആയിരുന്നു. ഐ. ജി. ബി. സന്ധ്യ അദ്ധ്യക്ഷയായിരുന്നു. പ്രിയനന്ദനന്‍, ജോയ് എം. മണ്ണൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ശ്രീ കെ. ടി. മുഹമ്മദ്‌ സ്മാരക ഹാളില്‍ (തൃശൂര്‍ റീജണല്‍ തിയ്യറ്റര്‍) ദിവസേന വൈകീട്ട് 06:30ക്ക് നാടകങ്ങള്‍ അരങ്ങേറും. ഉദ്ഘാടന ദിനമായ ഇന്നലെ ഹെമിംഗ്‌വേയുടെ കിഴവനും കടലും എന്ന നാടകമാണ് അരങ്ങേറിയത്‌. അവതരണം രംഗ ചേതന, തൃശൂര്‍. പി. ടി. മനോജ്‌, അഭിലാഷ്‌, പ്രേം കുമാര്‍, ആന്റോ കല്ലേരി, പ്രശാന്ത്‌, നിതിന്‍ തിമോത്തി, വിഷ്ണു പ്രസാദ്‌ എന്നിവര്‍ അഭിനയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു

March 25th, 2011

g-janardhana-kurup-epathram

കൊച്ചി: ആദ്യ കാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായ ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കരിമ്പാലൂര്‍ കളരി അഴികത്ത് വീട്ടില്‍ 1920 ജൂ‍ണ്‍ എട്ടിനു കൊച്ചുണ്ണിത്താന്റെ മകനായി ജനിച്ച ജനാര്‍ദ്ദനക്കുറുപ്പ് എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം 1959 മുതല്‍ അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയ കുറുപ്പ് ക്രിമിനല്‍ കേസുകളിലാണ് അധികവും ഹാജരാകാറ്. അഞ്ഞൂറോളം ക്രിമിനല്‍ കേസുകള്‍ വാദിച്ച് ജയിച്ചിട്ടുണ്ട്. രണ്ടാം മാറാട് കേസുള്‍പ്പെടെ പ്രമാദമായ പല കേസുകളിലും ജനാര്‍ദ്ദനക്കുറുപ്പ് ഹാജരായിട്ടുണ്ട്. സൂര്യനെല്ലി പെണ്‍‌വാണിഭ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കേസില്‍ ഉന്നത രാഷ്ടീയ ഇടപെടല്‍ ആരോപിച്ച് പിന്നീട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജി വെച്ചു.

അഭിഭാഷകന്‍ എന്നതിലുപരി മികച്ച ഒരു വാഗ്മിയും സംഘാടകനും കലാകാരനും ആയിരുന്നു അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു നിര്‍വ്വഹിച്ച കെ. പി. എ. സി. യുടെ സംഘാടകരില്‍ ഒരാളായിരുന്നു. കെ. പി. എ. സി. യുടെ പ്രസിഡണ്ടായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” എന്ന നാടകത്തിന്റെ സംവിധാനത്തിലും സഹകരിച്ചിട്ടുണ്ട്. ഈ നാടകത്തില്‍ ജന്മിയായ കേശവന്‍ നായരായി ജനാര്‍ദ്ദനക്കുറുപ്പ് അഭിനയിച്ചിട്ടുമുണ്ട്. “എന്റെ ജീവിതം“ എന്ന പേരില്‍ ആത്മ കഥയും എഴുതിയിട്ടുണ്ട്.

പരേതയായ ശ്രീകുമാരിയമ്മയാണ് ഭാര്യ. കലൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൌതിക ദേഹം നാളെ രാവിലെ പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കും. പ്രമുഖനായ ഒരു ക്രിമിനല്‍ അഭിഭാഷകനെയാണ് ജനാര്‍ദ്ദനക്കുറുപ്പിന്റെ നിര്യാണത്തോടെ കേരളീയ സമൂഹത്തിനു നഷ്ടമാകുന്നത്.

-

വായിക്കുക: , , ,

1 അഭിപ്രായം »

വയലാര്‍ രവിയുടെ മകള്‍ മത്സരിക്കില്ല

March 15th, 2011

election-epathram

കോട്ടയം : വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകള്‍ ലക്ഷ്മി മത്സരിക്കില്ലെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. നേരത്തെ ഇവരെ കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കുവാന്‍ നീക്കങ്ങള്‍ നടന്നിരുന്നു. മുന്‍പ് മേഴ്സി രവി വിജയിച്ച മണ്ഡലമായതിനാല്‍ ഇത് തിരിച്ചു പിടിക്കുവാന്‍ എന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം.

കോട്ടയം ഡി. സി. സി. പ്രസിഡണ്ട് നേരത്തെ തയ്യാറാക്കിയ പട്ടികയിലും ലക്ഷ്മിയുടെ പേര്‍ ഉണ്ടായിരുന്നില്ല. ഇറക്കുമതി സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് വേണ്ടെന്ന് മണ്ഡലം കമ്മറ്റികളും യൂത്ത് കോണ്‍‌ഗ്രസ്സും വ്യക്തമാക്കി യതോടെ മകള്‍ മത്സരിക്കുന്നത് തിരിച്ചടിയാകും എന്ന് ബോധ്യമായതാവും പിന്മാറ്റത്തിന്റെ കാരണം എന്ന് കരുതപ്പെടുന്നു. മുന്‍പ് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇത് പോലെ മത്സരിച്ച് പരാജയപ്പെട്ട അനുഭവം കോണ്‍‌ഗ്രസ്സില്‍ ഉണ്ട്.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

30 of 371020293031»|

« Previous Page« Previous « പൂര്‍ണ്ണിമ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനയോടെ ലോക മലയാളി സമൂഹം
Next »Next Page » എല്‍. ഡി. എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine