വര്‍ണ്ണം 2011 : സെന്റ്‌ തെരേസാസ് മുന്നില്‍

January 30th, 2011

st-teresas-varnam-2011-epathram

കോട്ടയം : എം.ജി. സര്‍വകലാശാല യുവജനോത്സവം വര്‍ണ്ണം 2011, നാലാം ദിനത്തില്‍ പ്രവേശിച്ചപ്പോള്‍ 41 പൊയന്റുകളുമായി എറണാകുളം സെന്റ്‌ തെരേസാസ് മുന്നില്‍. തൊട്ടു പിന്നാലെ തൃപ്പൂണിത്തുറ ആര്‍. എല്‍. വി. കോളേജും, എറണാകുളം മഹാരാജാസ് കോളേജും യഥാക്രമം 2 ഉം 3 ഉം സ്ഥാനങ്ങളില്‍ തുടരുന്നു.

st_teresas_college_youth_festivalകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ആദ്യ ദിനത്തില്‍ തന്നെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലി എസ്. എഫ്‌. ഐ. – കെ. എസ്. യു. പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യേറ്റം ഉണ്ടായെങ്കിലും തുടര്‍ന്ന് വന്ന 3 ദിവസങ്ങളിലും കാര്യമായ ക്രമക്കേടുകള്‍ ഒന്നും ഉണ്ടായില്ല. എന്നാല്‍ മത്സരാര്‍ത്ഥികള്‍ അധികമായി രുന്നതിനാല്‍ മോണോ ആക്ട്‌ പോലെ ഉള്ള പല മത്സരങ്ങളും വളരെ വൈകിയാണ് അവസാനിച്ചത്‌.

ജനുവരി 28 നു ആരംഭിച്ച കലോത്സവം 31 നു അവസാനിക്കും.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജുഡീഷ്യല്‍ ആക്ടിവിസം കോര്‍പ്പൊറേറ്റ്‌ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍

January 7th, 2011

lady-of-justice-epathram

തിരുവനന്തപുരം : സാധാരണ ജനത്തിന്റെ ഉന്നമനത്തിനായി നീതി പീഠങ്ങള്‍ മൌലിക അവകാശങ്ങളും സമത്വവും ഉയര്‍ത്തി പിടിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍. ജസ്റ്റിസ്‌ ഭഗവതി, ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ്‌ ചിന്നപ്പ റെഡ്ഢി എന്നിവര്‍ ഇത്തരത്തില്‍ ഭരണഘടനയെ നിര്‍വചിച്ച ന്യായാധിപന്മാര്‍ ആയിരുന്നു. എന്നാല്‍ ഇന്നത്തെ നവ പുരോഗമന വാദ ചിന്താഗതി ഇത്തരം “പഴഞ്ചന്‍” ആദര്‍ശങ്ങളെ പുറന്തള്ളു ന്നതിലേക്കാണ് അടുത്ത കാലത്ത് വന്ന പല കോടതി വിധികളും വിരല്‍ ചൂണ്ടുന്നത്.

കൊക്കകോള യ്ക്കെതിരെയുള്ള കേസില്‍ പലപ്പോഴും ബഹുരാഷ്ട്ര കമ്പനിയുടെ വ്യാപാര താല്‍പര്യങ്ങള്‍ ആയിരുന്നു പൊതു ജനത്തിന്റെ ആരോഗ്യത്തേക്കാള്‍ കോടതിയെ ആകുലപ്പെടുത്തിയത്. കേരള ഹൈക്കോടതിയുടെ ബന്ദ് നിരോധനം, വിദ്യാര്‍ത്ഥി രാഷ്ട്രീയം നിഷേധിക്കുക വഴി അവരുടെ ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നു കയറ്റം, എന്നിവയിലെല്ലാം കണ്ടത്‌ നിസ്സാരമായ കാരണങ്ങള്‍ പറഞ്ഞ് ഭരണ ഘടനയെ വ്യാഖാനം ചെയ്ത് ഭരണ ഘടന വിഭാവനം ചെയ്ത ജനാധിപത്യ തത്വങ്ങളെ തുരങ്കം വെയ്ക്കുന്നതാണ്.

കേരളത്തിന്‌ വെളിയിലും ഇത് തന്നെ സ്ഥിതി. തമിഴ്നാട്ടിലെ ഭാരത്‌ അലുമിനിയം കമ്പനി 170000 തൊഴിലാളികളെ പിരിച്ചു വിടാന്‍ തീരുമാനം എടുത്തപ്പോഴും സമരം ചെയ്യാനുള്ള അവകാശത്തെ കോടതി തടയുകയാണ് ഉണ്ടായത്‌.

നവ പുരോഗമന കാഴ്ചപ്പാട്‌ ഇന്ത്യയിലെ ജുഡീഷ്യറിയെ ബാധിക്കുന്നതിന് മുന്‍പായിരുന്നു സര്‍ക്കാര്‍ കോളജുകള്‍ ഈടാക്കുന്ന ഫീസിനെക്കാള്‍ അധികം ഫീസ്‌ സ്വകാര്യ കോളജുകള്‍ ഈടാക്കരുത് എന്ന് മോഹിനി ജെയിന്‍ കേസില്‍ കോടതി വിധിച്ചത്‌. ഭരണ ഘടനയുടെ 21 ആം വകുപ്പില്‍ പെടുന്ന ജീവിക്കാനുള്ള മൌലിക അവകാശമായാണ് അന്ന് വിദ്യാഭ്യാസത്തെ കോടതി കണ്ടത്‌. ജീവിക്കാനുള്ള അവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് എന്നും അന്തസായി ജീവിക്കാന്‍ വിദ്യാഭ്യാസം നേടേണ്ടത് ആവശ്യമാണ്‌ എന്നും അന്ന് കോടതി നിര്‍വചിച്ചു. പിന്നീട് വന്ന ഉണ്ണികൃഷ്ണന്‍ കേസില്‍ വിദ്യാഭ്യാസം നല്‍കേണ്ടത് മൌലിക അവകാശമാണ് എന്ന് കോടതി പറഞ്ഞില്ലെങ്കിലും ഇന്ത്യയില്‍ വിദ്യാഭ്യാസം ഒരു വ്യവസായമായി കണക്കാക്കുന്നില്ല എന്ന് പറയാന്‍ കോടതി മറന്നില്ല. എന്നാല്‍ നവ പുരോഗമന കാലഘട്ടത്തിലെ ടി. എം. എ. പൈ ഫൌണ്ടേഷന്‍ കേസില്‍ കോടതി തീര്‍ത്തും വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്‌. ഉയര്‍ന്ന ഫീസ്‌ നല്‍കി വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാധാരണ വിദ്യാര്‍ത്ഥികളെ കുറിച്ചായിരുന്നു മോഹിനി ജെയിന്‍ കേസില്‍ കോടതിയുടെ ഉല്‍ക്കണ്ഠ എങ്കില്‍ വിദ്യാഭ്യാസം ഒരു വ്യവസായമാണ് എന്ന് അംഗീകരിച്ച കോടതി സ്വകാര്യ വ്യവസായ സംരംഭകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ടി. എം. എ. പൈ ഫൌണ്ടേഷന്‍ കേസില്‍ വ്യഗ്രത കാണിച്ചത്‌.

കോര്‍പ്പൊറേറ്റ് അജണ്ടകള്‍ സംരക്ഷിക്കാനും ഭരണ ഘടന കനിഞ്ഞു നല്‍കുന്ന അല്‍പ്പമാത്രമായ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടാനും ജുഡീഷ്യല്‍ ആക്ടിവിസം എന്ന ആയുധം പുറത്തെടുക്കുന്ന നീതി പീഠങ്ങള്‍ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വരുന്ന കര്‍ഷകനെ രക്ഷിക്കാനോ കട ബാദ്ധ്യത കൊണ്ട് പൊറുതി മുട്ടുന്ന കൃഷിക്കാരനെ രക്ഷിക്കാനോ ഈ ആക്ടിവിസമൊന്നും കാണിക്കാറില്ല.

ജന വിരുദ്ധ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാവുമ്പോള്‍ അതിനെ തടയാനുള്ള ബാദ്ധ്യതയുള്ള ജുഡീഷ്യറി തന്നെ പൊതു ജനത്തിന്റെ യോഗം ചേരാനുള്ള അവകാശത്തിന് കടിഞ്ഞാണിട്ട വിരോധാഭാസമാണ് പാതയോരത്തെ പൊതു യോഗങ്ങള്‍ നിരോധിച്ച നടപടിയിലൂടെ കണ്ടത്‌. ആലുവ റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ പൊതു യോഗം നടക്കുന്നതിന് എതിരെ നല്‍കിയ ഹര്‍ജിയാണ് ഈ വിധിക്ക്‌ കാരണമായത്‌. ഇത്തരത്തില്‍ യോഗം നടക്കുന്നത് തൊട്ടടുത്തുള്ള പൊതു നിരത്തിലെ വാഹന ഗതാഗതത്തിന് തടസ്സമാകുന്നു എന്നും ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ലംഘനമാണ് എന്നുമായിരുന്നു പരാതി.

ഇത്തരമൊരു പരാതി ലഭിച്ചാല്‍ അതിന്റെ ഗുണ ദോഷങ്ങള്‍ വിശദമായി പഠിക്കേണ്ട കോടതി സര്‍ക്കാരിന്റെ പക്ഷം കേള്‍ക്കാന്‍ പോലും തയ്യാറായില്ല. പൊതു പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോഡരികില്‍ യോഗം ചേരുന്നത് ജനാധിപത്യ ഇന്ത്യയില്‍ സര്‍വ സാധാരണമാണ്. പ്രത്യേകിച്ച് രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തില്‍. അപൂര്‍വം ചില വലിയ യോഗങ്ങളില്‍ ഒഴികെ ഇത് വലിയ ഗതാഗത പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറുമില്ല.

സായുധരല്ലാതെ സംഘം ചേരാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടന അനുവദിച്ചിട്ടുള്ളതാണ്. പൊതു സ്ഥലത്ത് ഇത്തരത്തില്‍ സംഘം ചേരാനും, യോഗത്തില്‍ പങ്കെടുക്കാനും, സര്‍ക്കാരിന്റെ നിയന്ത്രണമില്ലാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഇതില്‍ പെടുന്നു. ഈ അവകാശങ്ങള്‍ എടുത്തു കളയുന്ന തരത്തില്‍ നിയമ നിര്‍മ്മാണം നടത്തുന്നതും ഭരണ ഘടന വിലക്കുന്നുണ്ട്. ഇത്തരം നിയമങ്ങള്‍ക്ക് സാധുത ഉണ്ടാവുന്നതല്ല എന്നും ഭരണ ഘടന വ്യക്തമാക്കുന്നു.

പാതവക്കില്‍ പൊതു യോഗങ്ങള്‍ നിരോധിക്കുന്നതിന് കോടതി പറഞ്ഞ കാരണങ്ങള്‍ പരിഹാസ്യമാണ്. ഗതാഗത കുരുക്കുകള്‍ക്കൊപ്പം, ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ ജനക്കൂട്ടത്തിലേക്ക്‌ ഇരച്ചു കയറി ആളപായം ഉണ്ടാക്കും എന്നും ആശങ്ക പൂണ്ടു കോടതി.

ഫീസടയ്ക്കാന്‍ നിര്‍വാഹം ഇല്ലാതെ, പഠനം തുടരാന്‍ ആവാത്ത വിഷമം മൂലം ആത്മഹത്യ ചെയ്യുന്ന ഭാവി തലമുറയെ രക്ഷിക്കാനോ, കട ബാദ്ധ്യത മൂലം ജീവിക്കാന്‍ ആവാതെ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ രക്ഷിക്കാനോ താല്പര്യം കാണിക്കാത്ത കോടതി, ജോലി നഷ്ടപ്പെട്ട് ജീവിക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക്‌ പ്രതിഷേധിക്കാനുള്ള അവസരം നിഷേധിക്കുന്ന കോടതി, പക്ഷെ ചീറി പാഞ്ഞു വരുന്ന വാഹനങ്ങളില്‍ നിന്നും പാത വക്കില്‍ യോഗം ചേരുന്ന പൊതു ജനത്തിനെ രക്ഷിക്കാനും, വാഹനങ്ങളുടെ സുഗമമായി യാത്ര ഉറപ്പു വരുത്താനും കാണിക്കുന്ന ഔത്സുക്യം അധികാര സ്ഥാനങ്ങ ള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ അവസാന ചലനം പോലും ഇല്ലാതാക്കാനും, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്‌ അനുകൂലമായി ഭരണ ഘടനയെ നിര്‍വചിക്കാനുമുള്ള കോര്‍പ്പൊറേറ്റ്‌ ശക്തികളുടെ സംഘടിത നീക്കമാണ് എന്നത് നിഷേധിക്കാനാവില്ല.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മേരി റോയ്‌ കേസില്‍ അന്തിമ വിധി നടപ്പിലാക്കി

October 21st, 2010

mary-roy-epathram

കോട്ടയം : സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ തുല്യ പങ്കാളിത്തം ആവശ്യപ്പെട്ട് കൊണ്ട് കാല്‍ നൂറ്റാണ്ടു കാലം നിയമ യുദ്ധം നടത്തി ചരിത്രത്തില്‍ ഇടം നേടിയ മേരി റോയിക്ക് അവസാനം തന്റെ സ്വത്ത്‌ കൈവശമായി. കേസില്‍ മേരി റോയിക്ക് അനുകൂലമായി 2008 ഡിസംബറില്‍ അന്തിമ വിധി വന്നിരുന്നു. എന്നാല്‍ തര്‍ക്കത്തിന് കാരണമായ വീട്ടില്‍ റോയിയുടെ സഹോദരന്‍ ജോര്‍ജ്ജ് ഐസക്‌ താമസമായിരുന്നു. തനിക്ക്‌ അനുകൂലമായ വിധി ലഭിച്ചിട്ടും അത് നടപ്പിലാകുന്നില്ലെന്ന് കാണിച്ച് 2009 ജനുവരിയില്‍ അന്തിമ വിധി നടപ്പിലാക്കണം എന്ന് മേരി റോയ്‌ കോട്ടയം സബ് കോടതിയില്‍ ഹരജി നല്‍കി. ഈ കേസിലാണ് ഇന്നലെ കോടതി നടപടി സ്വീകരിച്ചത്. ഇതോടെ വീടിന്റെ പൂര്‍ണ അവകാശം മേരി റോയിക്ക് ലഭിക്കും.

26 വര്‍ഷമായി താന്‍ നീതിക്കായി പൊരുതുന്നു എന്നും സ്വത്തിലുള്ള തങ്ങളുടെ പങ്ക് അവസാനം തനിക്കും സഹോദരിക്കും ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും കോട്ടയത്തെ ഇവര്‍ സ്ഥാപിച്ച പ്രശസ്തമായ “പള്ളിക്കൂടം” സ്ക്കൂള്‍ വളപ്പിലെ സ്വവസതിയില്‍ വെച്ച് മേരി റോയ്‌ അറിയിച്ചു.

പിതൃ സ്വത്തില്‍ ആണ്‍ മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ അയ്യായിരം രൂപയോ ഇതില്‍ ഏതാണോ കുറവ്‌ അതിനു മാത്രം അവകാശമുള്ള 1916 ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921 ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയ ചരിത്ര പ്രധാനമായ വിധി 1986 ലാണ് മേരി റോയ്‌ സുപ്രീം കോടതിയില്‍ നിന്നും നേടിയെടുത്തത്‌.

ബുക്കര്‍ പുരസ്ക്കാര ജേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ അമ്മയാണ് മേരി റോയ്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി മൂല്യ നിര്‍ണയം ചെയ്യിക്കുന്നു

October 18th, 2010

answer-papers-epathram

തൃശൂര്‍ : കോഴിക്കോട്‌ സര്‍വകലാശാലയുടെ ബിരുദ പരീക്ഷയുടെ ഉത്തര കടലാസുകള്‍ മൂല്യ നിര്‍ണ്ണയം ചെയ്യാന്‍ നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ ഇവ തങ്ങളുടെ കീഴില്‍ പഠിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കാശ് കൊടുത്ത് മൂല്യ നിര്‍ണ്ണയം ചെയ്യിപ്പിക്കുന്നതായി കണ്ടെത്തി. ബിരുദാനന്തര ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാല അതീവ സുരക്ഷിതമായി പ്രത്യേക വാനുകളില്‍ കോളജുകളിലേക്ക് കൊടുത്തയക്കുന്ന ഉത്തര കടലാസുകളുമായി തങ്ങളുടെ വീടുകളിലേക്ക്‌ പോകുന്നത്. തങ്ങളുടെ ജോലി ഭാരം കുറയ്ക്കാനാണ് അദ്ധ്യാപകര്‍ ഈ പുതിയ വിദ്യ കണ്ടെത്തിയത്‌. ഉത്തര കടലാസുകള്‍ ഇവര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പകുത്തു നല്‍കുന്നു. മൂല്യ നിര്‍ണ്ണയത്തിനു തങ്ങള്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം ഇവര്‍ നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പോക്കറ്റില്‍ നിന്നും നല്‍കുന്നു. സുരക്ഷിതമായും രഹസ്യമായും കൈകാര്യം ചെയ്യേണ്ട ഉത്തരകടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വീടുകളിലേക്ക്‌ കൊണ്ട് പോയാണ് മൂല്യ നിര്‍ണയം ചെയ്യുന്നത്. അതീവ ഗുരുതരമായ ക്രമക്കേടാണ് ഇത് എന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യോഗ്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തണം : ഹൈക്കോടതി

September 23rd, 2010

medical-entrance-kerala-epathram

എറണാകുളം : സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതാ പരീക്ഷയുടെയും മെഡിക്കല്‍ പ്രവേശന പരീക്ഷയുടെയും മാര്‍ക്കുകള്‍ പ്രസിദ്ധപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. മാര്‍ക്ക്‌ ലിസ്റ്റ് പ്രസിദ്ധപ്പെടു ത്തുന്നതോടെ മെഡിക്കല്‍ പ്രവേശന ത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന പ്രക്രിയ സുതാര്യമാവും. തെറ്റായ മാര്‍ക്കുകള്‍ കാണിച്ചു കൃത്രിമമായി മെഡിക്കല്‍ പ്രവേശനം നേടുന്ന സംഭവങ്ങള്‍ വ്യാപകമാണ് എന്ന് പരാതിക്കാരി പറയുന്നു. മാര്‍ക്കുകള്‍ വെളിപ്പെടുത്തണം എന്ന് താന്‍ മാനേജ്മെന്റുകളോട് ആവശ്യപ്പെ ട്ടിരുന്നുവെങ്കിലും തന്റെ ആവശ്യം മാനേജ്മെന്റുകള്‍ നിരസിക്കു കയായിരുന്നു എന്നും പരാതിക്കാരി അറിയിച്ചു.
മാനേജ്മെന്റുകള്‍ മെഡിക്കല്‍ പ്രവേശന യോഗ്യതാ നിര്‍ണ്ണയ പ്രക്രിയ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്ന് പരാതിക്കാരി ആരോപിച്ചു. കഴിവിന്റെ അടിസ്ഥാനത്തില്‍ നടക്കേണ്ട ഈ പ്രക്രിയ നീതിപൂര്‍വം നടത്തേണ്ട ബാദ്ധ്യത മാനേജ്മെന്റു കള്‍ക്കുണ്ട്. മാര്‍ക്ക്‌ ലിസ്റ്റ് വെളിപ്പെടുത്താന്‍ തയ്യാറാവാത്തത് തന്റെ ഭരണഘടനാ പരമായ മൌലികാവ കാശത്തിന്റെ ലംഖനമാണ് എന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

33 of 351020323334»|

« Previous Page« Previous « വൈകല്യങ്ങള്‍ തടസമായില്ല; ഷാജിക്ക് മികവുറ്റ വിജയം
Next »Next Page » മുസ്ലിം ലീഗിന്റെ പെരുമാറ്റച്ചട്ടം ചര്‍ച്ചയാകുന്നു »



  • മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല
  • നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ്
  • വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം
  • പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
  • സൗജന്യ പി. എസ്. സി. പരിശീലനം
  • ഭിന്ന ശേഷി വ്യക്തിത്വങ്ങൾക്ക് യുവ പ്രതിഭാ പുരസ്‌കാരം : അപേക്ഷകൾ ക്ഷണിച്ചു
  • വിലയില്‍ വന്‍ കുതിപ്പ് : സ്വർണ്ണത്തിനു സർവ്വ കാല റെക്കോർഡ്
  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine