തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ മദപ്പാടില്‍ അല്ലെന്ന് ദേവസ്വം അധികൃതര്‍

January 28th, 2013

techikkottukavu ramchandran

തൃശ്ശൂര്‍: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആന മദപ്പാടിന്റെ ലക്ഷണങ്ങളോടെ ആണ് ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് എന്ന പ്രചാരണം തെറ്റാണെന്ന് ദേവസ്വം അധികൃതര്‍ eപത്രത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ ആഘോഷത്തിനിടയില്‍ തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം വക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയും മറ്റ് ആനകളും ഇടഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഊഹോപോഹങ്ങളുടേയും തെറ്റായ നിഗമനങ്ങളുടേയും അടിസ്ഥാനത്തില്‍ രാമചന്ദ്രന്‍ മദപ്പാടില്‍ ആയിരുന്നു എന്നും അത് വക വെയ്ക്കാതെ ഉത്സവത്തിനു എഴുന്നള്ളിച്ചതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇതു സംബന്ധിച്ച് ഒരു പ്രമുഖ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ രാമചന്ദ്രന്റെ മദപ്പാട് സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആരോപിക്കുകയുമുണ്ടായി. 5 മാസത്തെ മദപ്പാടുകാലം കഴിഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പു വരുത്തുകയും, അധികൃതരില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രന്‍ 2013-ലെ സീസണിലെ ഉത്സവങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ ആരംഭിച്ചത്. ഇതിനോടകം നിരവധി ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഉത്സവങ്ങളില്‍ ഒരിടത്തു പോലും അവന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ പാപ്പാന്മാരെ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല.

കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വലിയ ആരാധക വൃന്ദമാണ് എങ്ങുമുള്ളത്. അതിന്റെ സാക്ഷ്യമാണ് അവനു ലഭിക്കുന്ന സ്വീകരണങ്ങളും അംഗീകാരങ്ങളും. ദേവസ്വത്തിന്റെ ആനകള്‍ തിടമ്പേറ്റുന്ന ഉത്സവങ്ങള്‍ ഒഴിവാക്കിയാല്‍ പങ്കെടുക്കുന്ന എല്ലാ ഉത്സവങ്ങളിലും ഇവനാണ് തിടമ്പേറ്റാറുള്ളത്. 1984-ല്‍ തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തില്‍ നടയിരുത്തിയ അന്നു മുതല്‍ ആവശ്യമായ സുഖചികിത്സകളും വിശ്രമവും ഭക്ഷണവും വെള്ളവും നല്‍കി വളരെ ശ്രദ്ധാപൂര്‍വ്വമാണ് തെച്ചിക്കോട്ട് കാവ് ദേവസ്വം ആനയെ പരിചരിച്ചു വരുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം ചട്ടക്കാരനായ പാലക്കാട് സ്വദേശി മണി തന്നെയാണ് ഈ സീസണിലും ആനയെ കൈകാര്യം ചെയ്യുന്നത്. മണിയേ കൂടാതെ മറ്റു മൂന്ന് പേര്‍ കൂടെ ആനയെ പരിചരിക്കുവാന്‍ ഉണ്ട്. ഇതു കൂടാതെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നിടത്തെല്ലാം തെച്ചിക്കോട്ട് കാവ് ദേവസ്വത്തില്‍ നിന്നും ഉത്തരവാദിത്വപ്പെട്ട ഭാരവാഹികള്‍ എത്താറുമുണ്ട്.

ഇന്നലെ പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണ് തിടമ്പേറ്റിയിരുന്നത്. പകല്‍ പൂരം സമാപിക്കുന്ന സമയത്ത് ക്ഷേത്ര ഗോപുരം കടക്കുമ്പോള്‍ ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ രാമചന്ദ്രന്റെ പുറത്തു നിന്നും തിടമ്പ് മറ്റൊരു ചെറിയ ആനയുടെ പുറത്തേക്ക് മാറ്റുകയും തുടന്ന് ഗോപുരം കടക്കുകയുമായിരുന്നു. ഈ സമയത്ത് കൂട്ടാനയുടെ കൊമ്പ് രാമചന്ദ്രന്റെ മുഖത്ത് അടിക്കുകയും ഒപ്പം കാണികളില്‍ ഒരാള്‍ രാമചന്ദ്രന്റെ കൊമ്പില്‍ പിടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പരിഭ്രാന്തനായ രാമചന്ദ്രന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും മുന്നോട്ട് ഓടുകയും ചെയ്തു. ഈ സമയത്താണ് തൊട്ടടുത്തുണ്ടായിരുന്ന ചില സ്ത്രീകള്‍ക്ക് ആനയുടെ ചവിട്ടേറ്റത്. തുടർന്ന് ഒരു സ്ത്രീയെ ആന തുമ്പി കൊണ്ട് ഒരു കല്ലിലേക്ക് വലിച്ചെറിഞ്ഞു. അക്രമണത്തിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു.

രാമചന്ദ്രന്റെ ഒപ്പം ഉണ്ടായിരുന്ന മറ്റു ചില ആനകളും ഓടുകയുണ്ടായി. സ്ഥല സൌകര്യം കുറഞ്ഞ ക്ഷേത്രാങ്കണത്തില്‍ സംഭവം നടക്കുമ്പോള്‍ നൂറു കണക്കിന് ആളുകള്‍ ഉണ്ടായിരുന്നു. ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്ന് പരിഭാന്ത്രരായ ജനം ചിതറിയോടിയതിനെ തുടര്‍ന്ന്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിഭ്രമം വിട്ടൊഴിഞ്ഞ രാമചന്ദ്രനെ ഉടനെ തന്നെ പാപ്പാന്‍ മണിയും, കടുക്കന്‍ എന്ന് അറിയപ്പെടുന്ന പാപ്പാനും സംഘവും തളയ്ക്കുകയും ചെയ്തു.

ഉത്സവത്തിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ആളുകള്‍ മരിക്കുന്നതിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇട വന്നതില്‍ തെച്ചിക്കോട്ട്കാവ് ദേവസ്വത്തിനു അത്യന്തം ദു:ഖം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.

എത്രയൊക്കെ പരിശീലനം നൽകിയാലും, എന്തൊക്കെ സ്വഭാവ സർട്ടിഫിക്കറ്റുകൾ ലഭിച്ചാലും, ഇത്തരം വന്യ ജീവികളെ വൻ ജനക്കൂട്ടത്തിന് നടുവിൽ കൂട്ടമായി അണി നിരത്തുന്നത് അപകടം തന്നെയാണ്. ഉൽസവങ്ങളുടേയും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരിൽ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഇത്തരം പ്രവർത്തികൾ കോടതി വിധി പോലും മാനിക്കാതെ ഇന്നും തുടരുന്നത് സുരക്ഷാ ബോധമില്ലാത്ത കേരളത്തിൽ വലിയ പുതുമയൊന്നുമല്ലെങ്കിലും തുടരെ തുടരെ ഉണ്ടാവുന്ന അനിഷ്ട സംഭവങ്ങൾ അധികൃതരുടെ കണ്ണ് തുറപ്പിക്കാത്തത് ലജ്ജാകരം തന്നെ.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ഉൽസവത്തിനിടയിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

January 28th, 2013

elephant-eyes-epathram

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ രായമംഗലം കുറുപ്പും പടി കൂട്ടുമഠം ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ മൂന്നു പേര്‍ മരിച്ചു. രായമംഗലം മുട്ടത്തുവീട്ടില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ നാണി (66), ഒക്കല്‍ പെരുമറ്റം കൈപ്പിള്ളി വീട്ടില്‍ ഗോപിയുടെ ഭാര്യ ഇന്ദിര (59), കുറുപ്പം പടി ആറ്റികാലിക്കുടി വീട്ടില്‍ രവിയുടെ ഭാര്യ തങ്കമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴ് ആനകൾ ചിതറി ഓടിയതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വൈകീട്ട് ആറു മണിയോടെ ഉത്സവം സമാപിക്കുന്ന സമയത്ത് തിടമ്പേറ്റിയിരുന്നത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ആയിരുന്നു. ഗോപുരം കടക്കുമ്പോള്‍ തിടമ്പ് മറ്റൊരാനയുടെ മുകളിലേക്ക് മാറ്റി. ഇതിൽ പ്രകോപിതനായാണ് രാമചന്ദ്രൻ ഇടഞ്ഞത് എന്ന് പറയപ്പെടുന്നു. എന്നാൽ തൊട്ടടുത്തുള്ള ആനയുടെ കൊമ്പ് ശരീരത്തിൽ കൊണ്ടതാണ് ആനയെ പ്രകോപിതനാക്കിയത് എന്നും സൂചനയുണ്ട്.

പരിഭ്രാന്തനായ രാമചന്ദ്രന്‍ രണ്ടു സ്ത്രീകളെ കുത്തുകയും ചവിട്ടുകയും മറ്റൊരു സ്ത്രീയെ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിയുകയും ചെയ്തു. അനയുടെ ആക്രമണത്തിൽ മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. ഇതിനിടയിൽ രാമചന്ദ്രൻ മറ്റ് ആനകളേയും കുത്തി പരിക്കേല്പ്പിച്ചു. രാമചന്ദ്രന്റെ ആക്രമണത്തെ തുടർന്ന് കാളകുത്താന്‍ കണ്ണന്‍, പുതുപ്പള്ളി കേശവന്‍ എന്നീ കൂട്ടാനകളും പരിഭ്രാന്തരായി ചിതറിയോടി.

രാമചന്ദ്രനെ പിന്നീട് പാപ്പാന്‍ മണിയുടെ നേതൃത്വത്തില്‍ സമീപത്തു തന്നെ തളച്ചു. നാലര മാസത്തെ മദപ്പാടു കഴിഞ്ഞ് ഡോക്ടര്‍മാരുടെ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമാണ് രാമചന്ദ്രന്‍ ഉത്സവങ്ങളിൽ പങ്കെടുക്കുവാന്‍ തുടങ്ങിയത്. ഈ ഉത്സവകാലത്ത് ഇതിനോടകം നിരവധി ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊണ്ടൊന്നും ആനയെ തളയ്ക്കാൻ ആവില്ല എന്നും, കോടതി നിർദ്ദേശിച്ചത് പോലെ ആനകളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ പാലിക്കണം എന്നുള്ള അവശ്യവും ഓരോ അനിഷ്ട സംഭവങ്ങൾക്കും ശേഷം നടക്കുന്ന ചർച്ചകളിൽ മാത്രം ഒതുങ്ങുകയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചരിത്രം കുറിച്ച് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍

January 23rd, 2013


ഉത്സവകേരളത്തിന്റെ തികക്കുറിയായ തലയെടുപ്പിന്റെ തമ്പുരാന്‍ എന്നറിയപ്പെടുന്ന ഗജരാജന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ പൊന്‍‌കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടെ. കേരളത്തിലെ പൂരങ്ങളുടെ ചരിത്രത്തില്‍ ഒരു ഉത്സവ എഴുന്നള്ളിപ്പിന് ഏറ്റവും കൂടുതല്‍ ഏക്കത്തുകയായ 2,55,000 (രണ്ടു ലക്ഷത്തി അമ്പത്തയ്യായിരം) ഈ ആന സ്വന്തമാക്കി . 2,11,111.11 എന്ന ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്റെ റെക്കോര്‍ഡിനെ ആണ് രാമന്‍ അട്ടിമറിച്ചിരിക്കുന്നത്. പേരു കേട്ട ഉത്സവങ്ങള്‍ പലതുമുണ്ടെങ്കിലും തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ മാമ്പുള്ളിക്കാവ് ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനാണ് രാമചന്ദ്രനെ പുതിയ റിക്കോര്‍ഡിന് അര്‍ഹനാക്കിയത്. വാ‍ശിയേറിയ ലേലത്തില്‍ ഇളയാല്‍ ഉത്സവക്കമ്മറ്റിയാണ് റെക്കോര്‍ഡ് തുക നല്‍കി തങ്ങളുടേ തിടമ്പേറ്റുവാന്‍ സ്വന്തമാക്കിയത്.

തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ട്കാവ് ദേവസ്വത്തിന്റെ സ്വന്തമാണ് തലയെടുപ്പുകൊണ്ടും ഉടലഴകുകൊണ്ടും കാണികളുടേയും ആരാധകരുടേയും മാനസപുത്രന്‍. കാല്‍കുത്തിയ മണ്ണിലെല്ലം വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിട്ടുള്ള രാമചന്ദ്രന്‍ വര്‍ഷങ്ങളായി മത്സരപ്പൂരങ്ങളിലെ പ്രധാനിയാണ്. ഉത്സവ കാലത്ത് രാമനെ ലഭിക്കുവാന്‍ വലിയ ഡിമാന്റാണ്. മിക്കവാറും ദിവസങ്ങളില്‍ ഒന്നിലധികം ആവശ്യക്കാര്‍ ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ തെച്ചിക്കോട്ട് കാവ് ദേവസ്വം ഓഫീസില്‍ ലേലം നടക്കും. ലേലത്തുകയുടെ നിശ്ചിത ഭാഗം അന്നുതന്നെ കെട്ടിവെക്കുകയും വേണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരു ദിവസത്തെ ഏക്കത്തിന് ഒരു ലക്ഷം രൂപയൊക്കെ പലതവണ മറികടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് രണ്ടുലക്ഷം മറികടക്കുന്നത്. കാര്‍ത്തിക നാളില്‍ നിരവധി ഉത്സവങ്ങള്‍ ഉള്ളതിനാല്‍ വാശിയേറിയ ലേലമാണ് നടന്നത്. അന്തിക്കാട് പുത്തന്‍ പള്ളിക്കാവ്, മാമ്പുള്ളീക്കാവ്,വിയ്യൂര്‍, കൂടാതെ തൃശ്ശൂരിലെ ഒരു ആന ഏജന്റുമാണ് പ്രധാനമായും ലേലത്തില്‍ പങ്കെടുത്തത്. തുക ഒന്നര ലക്ഷം കടന്നതൊടെ പലരും പിന്‍‌വാങ്ങി. എന്നാല്‍ ഇളയാല്‍ ഉത്സവകമ്മറ്റി രാമനെ സ്വന്തമാക്കിയേ മടങ്ങൂ എന്ന വാശിയിലായിരുന്നു. അവര്‍ സ്വന്തമാക്കുകയും ചെയ്തു.

ജനുവരി 21 തിങ്കളാഴ്ച ഇളയാല്‍ ഉത്സവക്കമ്മറ്റി അതി ഗംഭീരമായ വരവേല്പായിരുന്നു രാമന് ഏങ്ങണ്ടിയൂരില്‍ നല്‍കിയത്. പാപ്പാന്‍ മണിയേയും അവര്‍ ആദരിച്ചു. തുടര്‍ന്ന് ഏറ്റവും മികച്ച ചമയങ്ങള്‍ അണിയിച്ച് മേളവാദ്യങ്ങളുടെ അകമ്പടിയോടെ ഉത്സവപ്പറമ്പിലേക്ക് ആനയിച്ചു.തുടര്‍ന്ന് നടന്ന ഗംഭീരമായ കൂട്ടി എഴുന്നള്ളിപ്പില്‍ ചിറക്കല്‍ കാളിദാസന്‍ വലം കൂട്ടും, എന്‍.എഫ്.എയുടെ കുട്ടന്‍ കുളങ്ങര അര്‍ജ്ജുനന്‍‌ ഇടം കൂട്ടും ‍, പാറമേക്കാവ് പത്മനാഭന്‍, മംഗലാംകുന്ന് കര്‍ണ്ണന്‍, ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ തുടങ്ങിയ ആനകള്‍ പങ്കെടുത്തു. ആനക്കേരളത്തിന്റെ മെഗാസ്റ്റാറിനെ കാണുവാന്‍ അക്ഷരാര്‍ഥത്തില്‍ ഏങ്ങണ്ടിയൂരിലേക്ക് ജനം ഒഴുകുകയായിരുന്നു. രാഷ്ടീയത്തില്‍ വി.എസ് അച്ച്യുതാനന്ദന്‍ എന്നപോലെ ആനകള്‍ക്കിടയില്‍ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ രാമനെ കഴിഞ്ഞേ ഇന്ന് മറ്റാരും ഉള്ളൂ.

1984-ല്‍ ആണ് ബീഹാറിയായ ഈ ആനയെ തൃശ്ശൂരിലെ ഒരു ആ‍ന ഏജന്റിന്റെ പക്കല്‍ നിന്നും വാങ്ങിയത്. അല്പം വികൃതിയായിരുന്ന ഇവനെ ചെറിയ ഒരു തുകയ്ക്കായിരുന്നു അന്ന് കച്ചവടമാക്കിയത്. ഇന്നിപ്പോള്‍ എത്രകുറച്ചാലും ഒരു ദിവസത്തെ ഏക്കത്തുക ചിലപ്പോള്‍ അന്നത്തെ ഇവന്റെ വിലയെക്കാല്‍ ഉയര്‍ന്നു നില്‍ക്കും. വ്യാഴവട്ടക്കാലം മുമ്പ് യൌവ്വനത്തിളപ്പില്‍ വികൃതിത്തരങ്ങള്‍ കൂടിയപ്പോള്‍ കുറച്ചുകാലം കെട്ടും തറിയില്‍ നില്‍ക്കേണ്ടി വന്നു.അന്ന് സാമ്പത്തികമായും അല്ലാതെയും ഏറെ നഷ്ടം വരുത്തിവച്ചു എങ്കിലും ആനയെ കൈവിടുവാന്‍ ദേവസ്വം അധികാരികളും പേരാമംഗലം ദേശവാസികളും തയ്യാറായില്ല. സൂര്യനു ഗ്രണകാലം പോലെ അവനു ഒരു ഗ്രഹണം എന്നേ അവര്‍ പറഞ്ഞുള്ളൂ. ഒടുവില്‍ വനവാസക്കാലം കഴിഞ്ഞ് മണിയെന്ന പാപ്പാന്റെ പാപ്പാന്റെ പരിചരണത്തില്‍ പുറത്തേക്കിറങ്ങിയപ്പോളേക്കും ആന വളര്‍ന്നിരുന്നു. പഴയകാല വിക്രിയകള്‍ ഇവനു ചില പേരുദോഷങ്ങള്‍ വരുത്തിവച്ചിരുന്നു എങ്കിലും അതെല്ലാം ക്രമേണ മാറുകയും ആരാധകരുടെയും ആവശ്യക്കാരുടേയും എണ്ണം അനുദിനം വര്‍ദ്ധിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണുവാനായത്. ഇന്നിപ്പോള്‍ പകരംവെക്കുവാനില്ലാത്ത പ്രതാപവുമയി തലയെടുപ്പോടെ വിരാജിക്കുന്നു. പഴയകാല കഷ്ടനഷ്ടങ്ങള്‍ക്ക് പ്രായശ്ചിത്തമെന്നോണം പേരും പെരുമയും ഒപ്പം ലക്ഷങ്ങളുമാണ് ഈ ഗജോത്തമന്‍ പേരാമംഗലം തെച്ചിക്കോട്ട്കാവിനു നേടിക്കൊടുക്കുന്നത്. ഇവന്റെ വരുമാനത്തില്‍ നിന്നും ദേവസ്വം സ്വന്തമായി ദേവീദാസന്‍ എന്ന ഒരാനയെ വാങ്ങുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കത്തുക

October 8th, 2012

thechikottukavu-ramachandran-epathram

തൃശ്ശൂര്‍ : ഒരു ദിവസത്തെ എഴുന്നള്ളിപ്പില്‍ പങ്കെടുക്കുവാന്‍ 2,55,000 എന്ന റെക്കൊര്‍ഡ് ഏക്കത്തുകയുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍  എന്ന ഗജവീരന്‍ ചരിത്രമാകുന്നു. നെന്മാറ വല്ലങ്ങി വേലയ്ക്ക് 2,22,222 എന്ന തുകയ്ക്ക് ഗുരുവായൂര്‍ പത്മനാഭനെ വല്ലങ്ങി ദേശക്കാര്‍ ഒരു ദിവസത്തേക്ക് ഏക്കം കൊണ്ടതായിരുന്നു നിലവിലെ റെക്കോര്‍ഡ്. ഇതിനെയാണ് ഇന്നലെ നടന്ന ലേലത്തില്‍ രാമചന്ദ്രന്‍ മറികടന്നത്. ജനുവരിയില്‍ നടക്കുന്ന ഏങ്ങണ്ടിയൂര്‍ മാമ്പിള്ളിക്കാവ് ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിനാണ്  ഇളയാല്‍ ഉത്സവകമ്മറ്റി ഇവനെ രണ്ടുലക്ഷത്തി അമ്പത്തയ്യായിരം രൂപയ്ക്ക് ലേലത്തിനെടുത്തത്. വാശിയേറിയ ലേലം വിളിയില്‍  തൃശ്ശൂരിലെ പ്രമുഖ ആന പാട്ടക്കാരനായ സ്വാമിയെന്നറിയപ്പെടുന്ന വെങ്കിടാദ്രിയും ഇളയാല്‍ ഉത്സവക്കമ്മറ്റിയും ആയിരുന്നു പ്രധാന പങ്കാളികള്‍. വിയ്യൂരില്‍ നിന്നും അന്തിക്കാട്ടു നിന്നും ഉള്ള ചില ഉത്സവക്കമ്മറ്റിക്കാരും പങ്കെടുത്തിരുന്നു എങ്കിലും തുക ഒന്നര ലക്ഷം കടന്നതോടെ അവര്‍ പിന്‍‌വാങ്ങി. രണ്ടര ലക്ഷം വരെ സ്വാമിയും ഒഴിവായി. അങ്ങിനെയാണ് ഇളയാല്‍ ഉത്സവക്കമ്മറ്റിക്ക് ആനയെ ലഭിച്ചത്.

തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെയാണ് തലയെടുപ്പിനൊപ്പം ഭംഗിയുമുള്ള ഈ കൊമ്പന്‍. കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനയായ രാമചന്ദ്രന്‍ ഉത്സവപ്പറമ്പുകളിലെ സൂപ്പര്‍ സ്റ്റാറാണ്. മത്സരപ്പൂരങ്ങളില്‍ രാമചന്ദ്രനെ സ്വന്തമാക്കുവാനായി വാശിയേറിയ ലേലം വിളികള്‍ സാധാരണമാണ്. ഏകദേശം ഒന്നര ലക്ഷത്തിനടുത്ത തുകയ്ക്കാണ് കഴിഞ്ഞ വര്‍ഷം ഇവനെ ഒരു ക്ഷേത്രോത്സവത്തിനു ലേലം കൊണ്ടത്. കുനിശ്ശേരി സ്വദേശി മണിയാണ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി രാമചന്ദ്രന്റെ ഒന്നാം പാപ്പാൻ.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

ലോകമെങ്ങും മലയാളികള്‍ ഓണ ലഹരിയില്‍

August 29th, 2012

onam-in-dubai-epathram

തിരുവനന്തപുരം/ദുബായ്: മാവേലിയുടെ സദ്ഭരണത്തിന്റെ സ്മരണയില്‍ ലോകമെങ്ങുമുള്ള മലയാളികള്‍ ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചും ഓണക്കോടി കൈമാറിയും ഓണത്തെ വന്‍ ആഘോഷമാക്കി മാറ്റുകയാണ്‍` എങ്ങും.  മലയാളികള്‍ കൂടുതല്‍ ഉള്ള ദുബായ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും ഭാഗമായി വിപുലമായ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

രാവിലെ കുളികഴിഞ്ഞ് ക്ഷേത്രദര്‍ശനവും നടത്തി സ്ത്രീകള്‍ അടുക്കളയില്‍ വിവിധ വിഭവങ്ങള്‍ ഒരുക്കുന്ന ഓണസദ്യയെ നാഗരിക സംസ്കാരം മെല്ലെ മെല്ലെ അപഹരിച്ചു തുടങ്ങിയിരിക്കുന്നു. നഗരങ്ങളിലും ചെറു പട്ടണങ്ങളിലും വിവിധ ഹോട്ടലുകള്‍ വിതരണം ചെയ്യുന്ന  പായസവും പഴവും ഇരുപതിലധികം കറികളുമടങ്ങുന്ന ഓണം സദ്യ കിറ്റിന് വലിയ ഡിമാന്റാണ്. ഇതു കൂടാതെ പ്രശസ്തരായ പാചകവിദഗ്ദരുടെ മേല്‍‌നോട്ടത്തിലും ഓണവിഭവങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇരുനൂറ്റമ്പത് മുതല്‍ ആയിരത്തി അഞ്ഞൂറു രൂപവരെയാണ് ഓണത്തിന്റെ ഊണിന് ഈടാക്കുന്നത്. ദുബായിലെ പല പ്രശസ്ത ഹോട്ടലുകളിലും ഊണിന്റെ ബുക്കിങ്ങ് നേരത്തെ തന്നെ തീര്‍ന്നു. ബഹ്‌റൈനില്‍ ബഹ്‌റൈന്‍ കേരളീയ സമാജ്ം, സംസ്കാര തൃശ്ശൂര്‍ തുടങ്ങി വിവിധ സംഘടനകളും കൂട്ടായമകളും ഓണ സദ്യ ഒരുക്കുന്നുണ്ട്.

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ സിനിമകളും സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ ഉള്ള പ്രശസ്തര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളുമായി വലിയ ദൃശ്യ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 1556710»|

« Previous Page« Previous « കെ. പങ്കജാക്ഷന്‍ അന്തരിച്ചു.
Next »Next Page » ഗ്യാസ് ടാങ്കര്‍ അപകടം: ആറുമരണം »



  • സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും പണിമുടക്കുന്നു
  • ചൂട് അധികരിക്കുന്നു : ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
  • വെള്ളാപ്പള്ളിയെ അയോഗ്യനാക്കി
  • ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു
  • നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു
  • പി. എസ്‍. സി. പ്രായ പരിധി ഉയർത്തി
  • നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം
  • അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരല്‍ പ്രയോഗം നടത്താം : ഹൈക്കോടതി
  • എല്ലാ സർക്കാർ സേവനങ്ങളും ‘നമ്മുടെ കേരളം’ എന്ന ഒരു പ്ലാറ്റ് ഫോമിൽ
  • സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും
  • വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
  • പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
  • പ്രധാനമന്ത്രി കേരളത്തിൽ
  • പി. എസ്‍. സി. പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
  • സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ
  • “ശവമുദ്ര” പ്രകാശനം ചെയ്തു
  • കെല്‍ട്രോണില്‍ മാധ്യമ കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • ബാലറ്റ് യൂണിറ്റിൽ ബ്രെയിലി ലിപി
  • അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine