തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുടെ പങ്കാളിയായത് പാകിസ്ഥാന്‍റെ മണ്ടത്തരം: ഇമ്രാന്‍ ഖാന്‍

September 24th, 2019

imran-khan-epathram

ന്യൂയോര്‍ക്ക്: യുഎസ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായതാണ് പാകിസ്ഥാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 9/11 ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ അമേരിക്കയുടെ ഒപ്പം ചേര്‍ന്നത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. 70,000 പാകിസ്ഥാനികള്‍ക്കാണ് ഇതിലൂടെ ജീവന്‍ നഷ്ടപ്പെട്ടത്. ഏകദേശം 200 ബില്യണ്‍ നഷ്ടമാണ് പാക് സമ്പത്ത് വ്യവസ്ഥയ്ക്കുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ ഫോറിന്‍റിലേഷന്‍സ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനില്‍ ഭീകരരെ പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതില്‍ നാം ഇപ്പോഴും യുഎസിനെ പഴിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാനകാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘1980 കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്‍റെ അധിനിവേശത്തെ ചെറുക്കുന്നതിന് വേണ്ടി അമേരിക്കയെ സഹായിച്ചത് പാക്കിസ്ഥാനും പരിശീലനം ലഭിച്ച അല്‍ഖ്വയിദ ഗ്രൂപ്പുമായിരുന്നു. അന്ന് പാക്കിസ്ഥാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയുമാണ് അല്‍ഖ്വയിദയെ പരിശീലിപ്പിച്ചത്.

പിന്നീട് അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയപ്പോള്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രവാദത്തിനെതിരെ എന്ന നിലയിലേക്ക് വിലയിരുത്തപ്പെട്ടു.അന്ന് പരിശീലനം നേടിയ എല്ലാവരെയും പിന്നീട് ഭീകരവാദികളായി യുഎസ് മുദ്രകുത്തുകയാണ് ചെയ്തത്’. 9/11 ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ അമേരിക്കയ്ക്ക് ഒപ്പം ചേരുകയും, ഞങ്ങള്‍ പരിശീലിപ്പിച്ചവര്‍ക്കെതിരെ തന്നെ ഞങ്ങള്‍ക്ക്തിരിയേണ്ടി വന്നുവെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാൻ ആക്രമി ക്കുവാൻ മന്‍ മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നു : ഡേവിഡ് കാമറോണ്‍

September 19th, 2019

david-cameron-manmohan-singh-epathram ലണ്ടന്‍ : മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രി യായിരുന്നപ്പോള്‍ പാകി സ്ഥാന് എതിരെ സൈനിക നടപടി ക്ക് ഇന്ത്യ തയ്യാറെടു ത്തിരുന്നു എന്നുള്ള വെളി പ്പെടു ത്തലു മായി ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍.

2011 ലെ മുംബൈ ഭീകരാക്രമണത്തി ന്റെ പശ്ചാത്ത ലത്തില്‍ ആയിരുന്നു ഇത് എന്ന് ‘ഫോര്‍ ദ റിക്കോര്‍ഡ്’ എന്ന പേരില്‍ ഇറങ്ങിയ ഓര്‍മ്മ ക്കുറിപ്പു കളുടെ സമാഹാര ത്തിലാണ് ഡേവിഡ് കാമ റോണ്‍ ഇക്കാര്യം പറഞ്ഞിരി ക്കുന്നത്.

മന്‍മോഹന്‍ സിംഗ് ഒരു വിശുദ്ധനായ മനുഷ്യന്‍ എന്നാണ് കാമറോണ്‍ വിശേ ഷിപ്പിച്ചത്. സിംഗുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. 2011 ലെ മുംബൈ ഭീകര ആക്രമണ ത്തിനു ശേഷം ഡേവിഡ് കാമറോൺ ഇന്ത്യ സന്ദർശി ച്ചിരുന്നു. അന്ന് മന്‍ മോഹൻ സിംഗു മായി നടത്തിയ ചർച്ചയിലാണ് സൈനിക നടപടി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് തന്നോട് വിശദീ കരിച്ചത്.

ഇന്ത്യ നേരിടുന്ന വെല്ലുവിളി കളെ കുറിച്ചു വ്യക്ത മായ ധാരണ മന്‍ മോഹന്‍ സിംഗിന്ന് ഉണ്ടായി രുന്നു എന്നും കാമറോണ്‍ കുറിച്ചു. ഇന്ത്യയുമായി പുതിയ പങ്കാളി ത്തം ആവശ്യ മാണ് എന്ന നില പാടാണ് താന്‍ സ്വീകരി ച്ചിരു ന്നത്. ലോകത്തിലെ ഏറ്റവും പഴയ ജനാധി പത്യ രാജ്യവും ലോക ത്തിലെ ഏറ്റവും വലിയ ജനാധി പത്യ രാജ്യവും തമ്മി ലുള്ള ബന്ധ ത്തി ന്റെ സാദ്ധ്യതകളാണ് താന്‍ തേടിയി രുന്നത്.

അമേരിക്ക യുമായി ഉണ്ടായിരുന്ന പ്രത്യേക ബന്ധത്തി നു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളു മായുള്ള സവിശേഷ ബന്ധമാണ് താന്‍ ആഗ്രഹിച്ചിരു ന്നത് എന്നും കാമറോണ്‍ വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്

August 15th, 2019

Trump_epathram

വാഷിംഗ്‌ടൺ: ഇന്ത്യക്കും ചൈനക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയും ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര തർക്കങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് ദോഷകരമായ രീതിയിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ നിന്നും വികസ്വര രാഷ്ട്ര പദവി നേടി ഇന്ത്യയും ചൈനയും നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും ഇനിയും അമേരിക്കയിൽ നിന്ന് നേട്ടമുണ്ടാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഇന്ത്യ അത്യധികം ഉയർന്ന നികുതിയാണ് ചുമത്തുന്നതെന്നും കുറ്റപ്പെടുത്തി. ഇന്ത്യയെ താരിഫ് കിംഗ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് വിമർശിച്ചത്.

എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് വികസ്വര രാഷ്ട്ര പദവി നൽകുന്നതെന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷനോട് അദ്ദേഹം ചോദിച്ചു. ആഗോള വ്യാപര ചട്ടത്തിൽ ഏറെ ഇളവ് ലഭിക്കുന്ന ഇന്ത്യക്കും ചൈനക്കും തുർക്കിക്കും എതിരായുള്ള വിമർശനമായിരുന്നു ഇത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജമ്മു കശ്മീ‍ർ വിഭജനത്തിനെതിരെ നിലപാടെടുത്ത് ചൈന

August 7th, 2019

china-epathram

ബെയ്ജിംഗ്: ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ചൈന. ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ ഏകപക്ഷീയ നടപടികൾ പാടില്ലെന്നും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും ചൈന വ്യക്തമാക്കി.

ഇന്ത്യ – പാക് സംഘർഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ചൈന ആരോപിക്കുന്നു . ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഇന്ത്യും പാക്കിസ്ഥാനും സംഘർഷത്തിനിടയാക്കുന്ന നടപടികൾ എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര വിഷയങ്ങളിൽ പരസ്പരം ഇടപെടരുതെന്നും ഇന്ത്യ ഇതിന് മറുപടി നൽകി. ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാൻ നിലവിലുള്ള ധാരണയുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി

July 23rd, 2019

boris-johnson-epathram

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു. 66 ശതമാനം വോട്ടോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു. നാളെ അദ്ദേഹം പ്രധാനമന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും.

തെരേസ മേ രാജിവച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടന്നത്. 1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എംപിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു തെരേസ മേ രാജിവച്ചത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യിലേക്ക് കൂടുതൽ സൈന്യത്തെ അയക്കും : അമേരിക്ക

July 21st, 2019

white-house-epathram
വാഷിംഗ്ടൺ : ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രകോപനം തുടരുന്ന സാഹ ചര്യ ത്തിൽ സൗദി അറേബ്യ യിലേ ക്ക് കൂടുതൽ സൈന്യത്തെ അയക്കും എന്ന് അമേരിക്ക.

മേഖലയിലെ നിലവിലെ സൈനിക ബലം മെച്ച പ്പെടു ത്തുക യാണ് ലക്ഷ്യം എന്നും പെട്ടെന്ന് ഉണ്ടാവുന്ന ഭീഷണി നേരിടുന്ന തിനും കൂടി യാണ് ഈ നടപടി എന്നും പെന്റഗൺ അറി യിച്ചു.

സൗദി അറേബ്യ യിലെ പ്രിൻസ് സുൽത്താൻ എയർ ബേസി ലേക്ക് 500 സൈനി കരെ ക്കൂടി അയക്കു വാന്‍ ഒരുങ്ങുന്നു എന്ന് മാധ്യമ ങ്ങൾ റിപ്പോർട്ടു ചെയ്തി രുന്നു. എന്നാല്‍ എത്ര സൈനി കരെ യാണ് അയക്കു ന്നത് എന്നുള്ള കാര്യം പെന്റഗൺ വ്യക്തമാക്കിയിട്ടില്ല.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ 57 കാരനെ വളര്‍ത്തു നായ്ക്കള്‍ തിന്നു

July 11th, 2019

missing-man-in-texas-was-eaten-by-his-dogs-ePathram
ന്യൂയോര്‍ക്ക് : ഏപ്രില്‍ മാസത്തില്‍ കാണാതായ 57 വയസ്സു കാരനെ വളര്‍ത്തു നായ്ക്കള്‍ തന്നെ ഭക്ഷിച്ചു എന്ന് അമേരിക്കന്‍ പോലീസ്.

ടെക്സാസ്സിലെ വീട്ടില്‍ ഒറ്റക്കു താമസി ച്ചിരുന്ന ഫ്രെഡി മാക്ക് എന്ന ആളെ യാണ് 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചത് എന്ന് പോലീസ് കണ്ടെത്തി യിരി ക്കുന്നത്.

എന്നാല്‍ ഇയാളെ കൊന്നത് നായ്ക്കള്‍ തന്നെ യാണൊ എന്നതില്‍ ഇതു വരെ വ്യക്തത വന്നി ട്ടില്ല. ടെക്‌സാസ് വീനസിലെ ഉള്‍ പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലത്ത് ആയി രുന്നു തന്റെ 18 വളര്‍ത്തു നായ്ക്കള്‍ക്ക് ഒപ്പം ഫ്രെഡി മാക്ക് താമസി ച്ചി രു ന്നത്.

ഫ്രെഡി  മാക്കിനെ കാണാനില്ല എന്നു കാണിച്ച് ബന്ധു ക്കള്‍ നല്‍കിയ പരാതി യിന്‍ മേല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഫ്രെഡി യുടെ വീട്ടു വളപ്പില്‍ കയറി പരി ശോധി ക്കാന്‍ ശ്രമിച്ചു എങ്കിലും വളര്‍ത്തു നായ്ക്കള്‍ സമ്മതിച്ചില്ല.

ഇതിനിടെയാണ് ഫ്രെഡിയുടെ വീടിനു പരിസരത്തു നിന്നും മനു ഷ്യന്റെ എല്ലു കളുടെ അവ ശിഷ്ട ങ്ങള്‍ പോലീസ് സംഘ ത്തിന് ലഭിച്ചത്. ഇത് അന്വേ ഷണ ത്തിനു വഴി ത്തിരിവ് ആയി തീര്‍ന്നു.

നായ്ക്കളുടെ വിസര്‍ജ്ജ്യ ത്തില്‍  നിന്നും മനുഷ്യ ന്റെ തല മുടിയും തുണി ക്കഷ്ണ ങ്ങളും കണ്ടെത്തി യതിനെ തുടര്‍ന്ന് ഫ്രെഡിയെ വളര്‍ത്തു നായ്ക്കള്‍ ഭക്ഷിച്ചതു തന്നെ യാകും എന്ന സംശയം ബലപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍ കഷ്ണ ങ്ങളുടെ ഡി. എന്‍. എ. പരി ശോധന ഫലം പുറത്തു വന്നതോടെ ഇക്കാര്യം ഉറപ്പു വരുത്തുക യായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

July 9th, 2019

america-rain-flood-in-washington-ePathram
വാഷിംഗ്ടണ്‍ : തിങ്കളാഴ്ച മുതല്‍ അമേരിക്ക യില്‍ പെയ്ത കനത്ത മഴ യെ തുടര്‍ന്ന് തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ള പ്പൊക്കം. ഭരണ സിരാ കേന്ദ്ര മായ വൈറ്റ് ഹൗസില്‍ വെള്ളം കയറി എന്ന് റിപ്പോര്‍ട്ട്.

മേഘ വിസ്ഫോടനം കൊണ്ടാണ് തുടർച്ച യായ മഴ പെയ്യാൻ കാരണം ആയത്. വൈദ്യുതി വിതരണ ത്തെയും മഴ ബാധിച്ചു. റെയില്‍ – റോഡ് ഗതാഗതം താറു മാറായി. പോടോമാക് നദി കര കവിഞ്ഞ് ഒഴുകുന്നതാണ് വെള്ള പ്പൊക്ക ത്തിന് കാരണ മായത്. ചൊവ്വ, ബുധന്‍ ദിവസ ങ്ങളിലും മഴ തുടരും എന്നാണ് കാലാ വസ്ഥാ പ്രവചനം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടുണീഷ്യയിൽ പൊതു സ്ഥാപന ങ്ങളിൽ മുഖാവരണം നിരോധിച്ചു

July 6th, 2019

face-veil-epathram
ടുണീസ് : മുഖാവരണം നിരോധിച്ചു കൊണ്ട് ടുണീഷ്യൻ പ്രധാനമന്ത്രി യൂസഫ് ചാഹേദ് ഉത്തരവ് ഇറക്കി. മുഖം ഭാഗിക മായോ പൂര്‍ണ്ണ മായോ മറക്കുന്ന തരത്തി ലുള്ള വസ്ത്ര ങ്ങള്‍ ഇനി മുതല്‍ പൊതു സ്ഥാപന ങ്ങ ളിൽ അനുവദിക്കുകയില്ല. രാജ്യതലസ്ഥാനമായ ടുണീസില്‍ ജൂൺ 27 നുണ്ടായ രണ്ട് ചാവേർ ആക്രമണ ങ്ങളെ ത്തുടർ ന്നാണ് ഉത്തരവ്. ചാവേറു കളിൽ ഒരാൾ നിഖാബ് ധരി ച്ചിരുന്നു എന്നുള്ള ദൃക്സാക്ഷി മൊഴി യുടെ അടി സ്ഥാന ത്തില്‍ ആണ് ഈ ഉത്തര വിനു വഴി ഒരുക്കിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേല്‍ അര മണിക്കൂറിനകം ഇല്ലാതാവും : മുന്നറി യിപ്പു മായി ഇറാന്‍

July 3rd, 2019

iran-nuclear-programme-epathram
ടെഹ്‌റാന്‍ : അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ ഇസ്ര യേലി ന്റെ ആയുസ്സ് അര മണി ക്കൂര്‍ മാത്രം എന്ന് ഇറാന്‍.

ഇറാനി യന്‍ പാര്‍ല മെന്റി ന്റെ ദേശീയ സുരക്ഷ – വിദേശ നയ കമ്മീഷന്‍ ചെയര്‍ മാന്‍ മൊജ്താബ സൊന്നൂര്‍ ആണ് മുന്നറി യിപ്പു മായി രംഗത്ത് വന്നത്. അല്‍ അലാം എന്ന അറബിക് ന്യൂസ് ചാനലു മായുള്ള മുഖാ മുഖത്തില്‍ ആണ് മൊജ്താബ സൊന്നൂര്‍ ആക്രമണ ഭീഷണി ഉയര്‍ത്തിയത്.

ഇറാനെ ആക്രമി ക്കുവാന്‍ ഉള്ള അമേരിക്ക യുടെ തീരു മാനം അവസാന നിമിഷം വേണ്ട എന്നു വെച്ചു എന്നുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപി ന്റെ വാദം നാടകം ആണെന്നും അദ്ദേഹം ആരോപിച്ചു.

ആക്രമണം വിജയിക്കും എന്ന് അമേരി ക്കക്ക് ഉറപ്പ് ഉണ്ടായിരുന്നു എങ്കില്‍ അവര്‍ അത് ചെയ്യാതിരി ക്കില്ലാ യിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്
Next »Next Page » ടുണീഷ്യയിൽ പൊതു സ്ഥാപന ങ്ങളിൽ മുഖാവരണം നിരോധിച്ചു »



  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine