
സ്റ്റോക്ഹോം : വൈദ്യശാസ്ത്ര രംഗ ത്തെ നോബല്‍ പുരസ്‌കാരം മൂന്ന് ഗവേഷ കര്‍ക്ക്. ബ്രിട്ടിഷ് ഗവേഷകന്‍ പീറ്റർ റാറ്റ്ക്ലിഫ്, അമേരിക്കന്‍ ഗവേഷക രായ ഗ്രെഗ് സെമേൻസ, വില്യം കെയ്‌ലിൻ എന്നി വര്‍ ക്കാണ് പുരസ്കാരം. ക്യാന്‍സര്‍, വിളർച്ച, ഹൃദയാഘാതം, പക്ഷാ ഘാതം തുടങ്ങിയ രോഗങ്ങൾ ക്കുള്ള മരുന്നു കണ്ടെ ത്തുന്ന തിൽ നിർണ്ണായക പങ്കു വഹിച്ചു എന്ന തിനാ ലാണ് പുരസ്കാര നേട്ടം.
Watch the very moment the 2019 Nobel Prize in Physiology or Medicine is announced.
Presented by Thomas Perlmann, Secretary of the Nobel Committee.#NobelPrize pic.twitter.com/LFswOT24AJ
— The Nobel Prize (@NobelPrize) October 7, 2019
ശരീര കോശങ്ങള്‍ എങ്ങനെ യാണ് ഓക്‌സി ജന്റെ ലഭ്യത തിരിച്ചറി യുന്നത് എന്നും അതു മായി എങ്ങനെയാണ് പൊരുത്തപ്പെടുന്നത് എന്നുമാണ് ഇവര്‍ പരിശോധിച്ചത്. കോശങ്ങ ളില്‍ നടക്കുന്ന മെറ്റബോളിസം (ചയാപചയം) ശാരീരിക പ്രവർത്തന ങ്ങളെയും എങ്ങനെ യാണ് ഓക്സിജന്റ അളവ് സ്വാധീനി ക്കുന്നത് എന്നും ഇവർ പഠന വിധേയ മാക്കി യിരുന്നു.
ഇവരുടെ കണ്ടെത്തല്‍ ക്യാന്‍സര്‍ അടക്കം നേരത്തേ പറഞ്ഞ രോഗങ്ങ ളുടെ ചികിത്സക്ക് ഫല പ്രദമായ പുതിയ വഴി കണ്ടെത്തുവാന്‍ സഹായി ക്കും എന്നും പുരസ്‌കാര ജൂറി പറഞ്ഞു.



ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസഭ സാമ്പ ത്തിക പ്രതി സന്ധിയില്‍ ആണെന്നും 230 മില്ല്യണ്‍ ഡോളര്‍ കുറവ് എന്നും യു. എന്‍. സെക്രട്ടറി ജനറല്‍ അന്റോ ണിയോ ഗുട്ടെറസ്. ഒക്ടോബര്‍ തീരുന്ന തോടെ ഐക്യ രാഷ്ട്ര സഭ യുടെ കൈവശമുള്ള പണം തീരും എന്നും ഗുട്ടെറസ്. യു. എന്‍. സെക്ര ട്ടേറിയേറ്റിലെ 37000 ഓളം ജീവനക്കാര്‍ ക്കായി അയച്ച കത്തില്‍ കുറിച്ചതാണ് ഇക്കാര്യം.
ലണ്ടന്‍ : മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രി യായിരുന്നപ്പോള്‍ പാകി സ്ഥാന് എതിരെ സൈനിക നടപടി ക്ക് ഇന്ത്യ തയ്യാറെടു ത്തിരുന്നു എന്നുള്ള വെളി പ്പെടു ത്തലു മായി ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍.




























