ഗാസയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മരണം നൂറ്റമ്പത് കവിഞ്ഞു

July 13th, 2014

israel-air-strike-gaza-epathram

ഗാസ: വെടി നിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച മാത്രം മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാന്‍ വേണ്ട സൌകര്യം പ്രദേശത്തെ ആശുപത്രികളില്‍ ഇല്ല. കൊല്ലപ്പെടുന്നവരില്‍ അധികവും സാധാരണക്കാരാണ്.

വെടി നിര്‍ത്തലിനുള്ള രക്ഷാ സമിതിയുടെ ആഹ്വാനത്തെ ഇരുപക്ഷവും തള്ളിയത് കനത്ത ആള്‍‌ നാശത്തിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. ഇതിനിടയില്‍ അതിര്‍ത്തിയില്‍ കര യുദ്ധത്തിനായി ഇസ്രയേല്‍ സൈനിക വിന്യാസം ആരംഭിച്ചു. നിരവധി ടാങ്കുകള്‍ ഈ പ്രദേശത്ത് എത്തിക്കൊണ്ടിരിക്കുന്നു. നൂറു കണക്കിനു മിസൈലുകളും റോക്കറ്റുകളുമാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. ടെല്‍‌ അവീവിനു നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. ജറുസലേമിനു നേരെ അവര്‍ തൊടുത്ത റോക്കറ്റ് ലക്ഷ്യം കണ്ടില്ല. ടെല്‍‌ അവീവിനു നേരെ നടത്തിയ വ്യോമാക്രമണത്തെ ഇസ്രായേല്‍ റോക്കറ്റ് വേധ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാംബ സംഗീതം നിലച്ചു, ബ്രസീല്‍ നിശ്ശബ്ദമാണ്

July 9th, 2014

brazil-defeat-epathram

റിയോ ഡി ജനേറോ: ബ്രസീല്‍ ഇതു പോലൊരു ദുരന്തം ഇതു വരെ ഏറ്റു വാങ്ങിയിട്ടുണ്ടാവില്ല. ജര്‍മന്‍ ടീമിന്‍റെ സര്‍വാധിപത്യത്തിന് മുന്നില്‍ ബ്രസീല്‍ എന്ന സ്വപ്ന ടീം തകര്‍ന്നടിയുമ്പോള്‍ ഒരു രാജ്യം മുഴുവന്‍ കരയുകയാണ്.

കളി തുടങ്ങി ആദ്യ നിമിഷങ്ങള്‍ മാത്രം ബ്രസീല്‍ കളിച്ചു എന്നു പറയാം. പതിനൊന്നാം മിനുട്ടില്‍ മുള്ളറുടെ ബൂട്ടില്‍ നിന്നും പിറന്ന ഗോളോടെ തുടങ്ങിയ ഗോള്‍ വർഷം ആദ്യ പകുതിയില്‍ തന്നെ 5 പൂര്‍ത്തിയാക്കി. ആദ്യ ഗോളോടെ തന്നെ തീർത്തും ദുര്‍ബലമായ ബ്രസീലിന്‍റെ പ്രതിരോധ നിര പതറി. പിന്നെ പരസ്പരം ബന്ധമില്ലാത്ത പോലെയുള്ള കളിയായിരുന്നു ബ്രസീലിന്റേത്. ഒരിക്കല്‍ പോലും ജര്‍മന്‍ ഗോള്‍ മുഖത്ത് ഒരു കടന്നാക്രമണം നടത്താന്‍ നെയ്മര്‍ ഇല്ലാത്ത ബ്രസീല്‍ ടീമിനായില്ല. ഹള്‍ക്കും ഫ്രെഡും ഓസ്കറും തീര്‍ത്തും പരാജയമായി. ഇതിനിടയിലൊക്കെ യഥാ സമയം ജര്‍മനി ബ്രസീലിയന്‍ വല കുലുക്കി കൊണ്ടിരുന്നു. തൊണ്ണൂറാം മിനുട്ടില്‍ ഏറെ പരിശ്രമത്തിന് ശേഷം ഓസ്കര്‍ ബ്രസീലിന് വേണ്ടി ഒരാശ്വാസ ഗോള്‍ നേടുമ്പോഴേക്കും 7 ഗോളുകള്‍ എന്ന എക്കാലത്തെയും നാണക്കേടില്‍ ബ്രസീല്‍ എത്തി ചേര്‍ന്നിരുന്നു. ഇരുപത്തി മൂന്നാം മിനുട്ടില്‍ മിറോസാവ് ക്ലോസെ, 24ല്‍ ടോണി ക്രൂസ്, 26ല്‍ വീണ്ടും ക്രൂസ്, 29ല്‍ സാമി ഖേദിര എന്നിങ്ങനെയായിരുന്നു ആദ്യ പകുതിയിൽ. രണ്ടാം പകുതിയില്‍ അറുപത്തി ഒമ്പതാം മിനുറ്റിലും എഴുപത്തി ഒമ്പതാം മിനുറ്റിലും ആന്ദ്രെ ഷൂല്‍രെ വല കുലുക്കി.

david-luiz-epathram

ഇപ്പോള്‍ ബ്രസീലില്‍ എവിടെയും സാമ്പാ സംഗീതമില്ല. ബ്രസീൽ തെരുവുകളിൽ ഹൃദയം തകർന്നു കരയുന്ന, ഫുട്ബോൾ ഒരു വികാരമായി കാണുന്ന ഒരു ജനതയ്ക്ക്, ഈ പരാജയം താങ്ങാവുന്നതിലും അപ്പുറമാണ്.

brazil-fans-crying-epathram

അഭ്യന്തര കലാപം ഫുട്ബോൾ എന്ന വികാരം കൊണ്ട് തടയിട്ട ബ്രസീൽ ജനതയ്ക്ക് കൂടുതൽ കരുത്തു നേടി അരക്ഷിതമായ രാഷ്ട്രീയ അവസ്ഥകൾ മറികടക്കാൻ കഴിയട്ടെ എന്നാണ് ഇപ്പോള്‍ ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നത്.

എവിടെയും വിതുമ്പലിന്റെ നേര്‍ത്ത സ്വരം മാത്രം! ഒരു ജനത ഒന്നാകെ കരയുന്നു. ജര്‍മന്‍ തേരോട്ടത്തില്‍ തകര്‍ന്ന ബ്രസീൽ. ഈ ദുരന്തം താങ്ങാന്‍ ബ്രസീല്‍ ജനതക്ക് കഴിയട്ടെ, അരുതാത്തതൊന്നും സംഭവിക്കാതിരിക്കട്ടെ!

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്രാന്‍സിലെ ബുര്‍ഖ നിരോധനം കോടതി ശരിവച്ചു

July 2nd, 2014

സ്ട്രാസ്ബര്‍ഗ്: പൊതു സ്ഥലത്ത് ശിരോവസ്ത്രം (ബുര്‍ഖ) നിരോധിച്ചുകൊണ്ടുള്ള ഫ്രാന്‍സിന്റെ തീരുമാനത്തെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി ശരിവച്ചു. ഫഞ്ച് നിയ്ം സമൂഹത്തില്‍ പാരസ്പര്യം നിലനിര്‍ത്തുവാന്‍ ഉതകുന്നതാണെന്ന് കോടതി വിലയിരുത്തി. പേരു വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് ബുര്‍ഖ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് മുഖപടം ധരിക്കുന്നതെന്നും അത് മാറ്റുന്നത് തന്നെ തരം താഴ്ത്തുന്ന നടപടിയാകുമെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഇത് അംഗീകരിക്കുവാന്‍ കോടതി തയ്യാറായില്ല.

ലിംഗ സമത്വം , അന്തസ്സ്, സമൂഹത്തില്‍ ജീവിക്കുവാന്‍ ആവശ്യമായ ചുരുങ്ങിയ പരസ്പര ബഹുമാനം എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ബുര്‍ഖ നിരോധനം നടപ്പിലാക്കിയതെന്നും ബുര്‍ഖ നിരോധനത്തിനു വന്‍ പൊതുജന സ്വീകാര്യതയുള്ളതായും സര്‍ക്കാര്‍ അവകാശപ്പെട്ടു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് തടസ്സമാണെന്നും ആളുകളുടെ വ്യക്തിത്വത്തെ മറക്കുന്നതുമായും ബുര്‍ഖ ധരിക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് 2010-ല്‍ സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്. ഈ നിയമ പ്രകാരം ആര്‍ക്കും പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചു നടക്കാന്‍ അവകാശമില്ലെന്ന് പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 150 യൂറോ പിഴ ചുമത്തുകയും ചെയ്യും.

പൊതുസ്ഥലത്ത് ബുര്‍ഖ നിരോധിക്കുന്ന ആദ്യത്തെ രാജ്യമാണ് ഫ്രാന്‍സ്. തുടര്‍ന്ന് 2011-ല്‍ ബെല്‍ജിയവും നിരോധനം നടപ്പിലാക്കി. സ്പെയിന്‍ ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളിലും ബുര്‍ഖ നിരോധനം വന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാഖിനു മുകളിൽ അമേരിക്കൻ പോർ വിമാനങ്ങൾ വീണ്ടും

June 28th, 2014

iraq-body-count-epathram

ബാഗ്ദാദ്: ഇറാഖിന് മുകളിൽ അമേരിക്ക വീണ്ടും പോർ വിമാനങ്ങൾ പറപ്പിച്ചു തുടങ്ങി. ആക്രമണമല്ല വിമാനങ്ങളുടെ ലക്ഷ്യം എന്ന് അമേരിക്ക വ്യക്തമാക്കുന്നുണ്ട്. ഇറാഖിലുള്ള അമേരിക്കൻ സൈനികരുടെ സുരക്ഷയ്ക്കും തന്ത്ര പ്രധാന വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് വിമാനങ്ങൾ വിന്യസിക്കുന്നത് എന്ന് പെന്റഗൺ വക്താവ് അറിയിച്ചു. ഇറാഖ് സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. പൈലറ്റുള്ള വിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും പറപ്പിക്കുന്നുണ്ട്. ഇതിൽ ചിലതെല്ലാം സായുധ വിമാനങ്ങളാണ് എന്നും പെന്റഗൺ വെളിപ്പെടുത്തി.

അമേരിക്ക ഇറാഖിൽ നിന്നും സൈനികരെ പിൻവലിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. ഇനിയും യുദ്ധത്തിനായി സൈനികരെ ഇറാഖിലേക്ക് അയക്കില്ല എന്നും വൈറ്റ് ഹൌസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചില വിദഗ്ദ്ധ സൈനിക ഉപദേഷ്ടാക്കളെ അമേരിക്ക ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷയ്ക്ക് കൂടെയാണ് ഇപ്പോൾ വിമാനങ്ങൾ പറപ്പിക്കുന്നത്. പ്രതിദിനം 30 – 35 പോർ വിമാനങ്ങളാണ് ഇപ്പോൾ ഇറാഖിന്റെ ആകാശത്തിലൂടെ പറക്കുന്നത്.

ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ്‌ യുദ്ധം 2011 ഡിസംബറിൽ ഔദ്യോഗികമായി അവസാനിച്ചപ്പോൾ 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ്‌ അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക്‌ സൂക്ഷിക്കുന്ന ഇറാഖ്‌ ബോഡി കൌണ്ട് എന്ന വെബ്സൈറ്റ്‌ സാക്ഷ്യപ്പെടുത്തുന്നു.

ജോര്‍ജ്‌ ബുഷ്‌ ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുവാറസിനു ഇനി കളിക്കാനാവില്ല

June 28th, 2014

suvarez-bite-epathram

സാവോപോളോ: ഉറുഗ്വയുടെ സൂപ്പർ താരം ലൂയി സുവാറസിനെ ഫിഫ വിലക്കി. ഇറ്റലിക്കെതിരെയുള്ള മത്സരത്തിനിടെ എണ്‍പതാം മിനിറ്റിൽ ജോര്‍ജിയോ ചെല്ലിനിയെ തോളിന് കടിച്ചതിനെ തുടർന്നാണ്‌ വിലക്ക്. ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാലു മാസത്തേക്കും, ഒമ്പത് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുമാണ് ഫിഫയുടെ വിലക്ക്. കൂടാതെ 66,000 പൗണ്ട് (67 ലക്ഷംരൂപ) പിഴയും. ഇതിന് പുറമെ വിലക്ക് കാലാവധിയില്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

സുവാറസിന്റെ വിലക്കോടെ ഉറുഗ്വെന്‍ ലോകകപ്പ് സ്വപ്നത്തിനു മീതെ കരിനിഴൽ വീണു. സുവാറസിന്റെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരെ കുറിച്ച് വിവരമില്ലെന്ന് ഇറാഖ്

June 24th, 2014

missing-indians-iraq-epathram

ന്യൂഡൽഹി: കാണാതായ ഇന്ത്യാക്കാരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് ഇറാഖ് വ്യക്തമാക്കി. ഇറാഖിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തെ കുറിച്ച് ഇന്ത്യൻ സർക്കാർ കാണാതായവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ഇറാഖ് അംബാസഡർ അഹമ്മദ് തഹ്സീന്റെ ഈ വെളിപ്പെടുത്തൽ.

കാണാതയ 39 ഇന്ത്യാക്കാർ ഭീകരരുടെ പിടിയിലാണോ എന്നതിനെ സംബന്ധിച്ച് തന്റെ സർക്കാരിന്റെ പക്കൽ വ്യക്തമായ വിവരങ്ങൾ ഇല്ല എന്നാണ് അംബാസഡർ പറയുന്നത്. ഇവർ ജീവനോടെയുണ്ട് എന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. എന്നാൽ ഇവർ എവിടെയാണ് എന്നത് വ്യക്തമല്ല.

കെട്ടിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന 39 ഇന്ത്യൻ തൊഴിലാളികൾ ഇപ്പോൾ ഇറാഖിൽ ഇന്ത്യയിലേക്ക് വരാൻ ആവാതെ കുടുങ്ങി കിടക്കുകയാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോക ചാമ്പ്യന്‍മാരുടെ വന്‍ വീഴ്ച

June 19th, 2014

spain-defeated-epathram

ബി ഗ്രൂപ്പിന്റെ ആദ്യ റൌണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ കരുത്തരും ലോക ചാമ്പ്യൻമാരും ആയ സ്പെയ്നിന്‍റെ ദയനീയ പരാജയം കാണേണ്ടി വന്നു. പൊതുവെ ഈ ലോക കപ്പില്‍ കരുത്തരെന്നു കരുതിയ വലിയ ടീമുകള്‍ പലതും നന്നായി വിറയ്ക്കുന്ന കാഴ്ചയാണ് ഉണ്ടായത്. പുല്‍ത്തകിടില്‍ മാസ്മരിക പ്രകടനം കാഴ്ച വെയ്ക്കും എന്നു കരുതിയ വമ്പന്‍മാര്‍ പലരും നിറം മങ്ങി. എന്നാല്‍ പ്രതീക്ഷിക്കാത്ത കുറെ മുന്നേറ്റങ്ങളും ഉണ്ടായി.

എടുത്തു പറയാന്‍ ഉള്ള ഒരു കളി കാളപ്പോരുകാരെ വരിഞ്ഞു മുറുക്കി നാണം കെടുത്തി വിട്ട കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ് ആയ ഹോളണ്ടിന്‍റെ വിജയമാണ്. പ്രായം അധികരിച്ച ഡേവിഡ് വിയ്യയോ, ഫെര്ണാഗണ്ടോ ടോറസോ ഫോമിലല്ലാത്തത് സ്പെയിനിനു ദോഷം ചെയ്തു. ഹോളണ്ടിന്റേത് യുവ നിരയായിരുന്നു. ഓറഞ്ച് പട കത്തി കയറിയപ്പോള്‍ സ്പെയിനിന്‍റെ സാധ്യത ഇല്ലാതായി. മുന്നേറ്റത്തില്‍ റോബന്‍, വെസ്ലി സ്‌നൈഡർ‍, വാൻ പേഴ്സി ത്രയം അങ്ങേയറ്റം അപകടകാരി കളായപ്പോള്‍ ലോക ചാംപ്യന്‍മാര്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട തോല്‍വിയില്‍ നാണം കെട്ടു. വാന്‍ പേഴ്സി, ആര്യൻ റോബന്‍ എന്നിവർ അപാര ഫോമിലായപ്പോള്‍ ഇരുവരും എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍ അടിച്ചു കയറ്റി. ഇതില്‍ വാന്‍ പെഴ്സിയുടെ ‘അസാധ്യമായ ഹെഡ്’ എടുത്തു പറയേണ്ട ഒന്നാണ്. ഈ ലോക കപ്പിലെ ഏറ്റവും മികച്ച ഗോള്‍ ഇതാകാനാണ് സാധ്യത.

ഹോളണ്ട് ഓസ്ത്രേലിയ മല്‍സരം ഹോളണ്ടിന് ഒരു ഈസി വാക്കോവര്‍ ആകുമെന്ന് കരുതി എങ്കില്‍ അവര്‍ക്ക് തെറ്റി. ഹോളണ്ടിന്‍റെ എതിരാളികളായ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വെല്ലുവിളി 3-2 ന്‌ മറി കടന്നതോടെയാണ് ഓറഞ്ച്‌ പട രണ്ടാം റൗണ്ട്‌ ഉറപ്പിച്ചത്. റോബന്‍ വാന്‍പഴ്‌സിയും ആര്യന്‍ റോബനും ഹോളണ്ടിനായി വല ചലിപ്പിച്ചു. 68-ാം മിനിട്ടില്‍ മെംഫിസ്‌ ഡീപേ അവരുടെ വിജയ ഗോള്‍ കുറിച്ചു. ഓസ്‌ട്രേലിയയ്‌ക്കു വേണ്ടി ടിം കാഹിൽ, മിലി ജെഡിനാക്‌ എന്നിവരാണ് സ്‌കോര്‍ ചെയ്‌തത്.

ചിലിയുടെ വരവ് വിജയത്തോടെ യായിരുന്നു. ആദ്യ കളിയില്‍ താരതമ്യേന കരുത്തരല്ലെങ്കിലും ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബി ഗ്രൂപ്പിലെ സ്പെയ്നിന് ഭീഷണിയായി ഉയരുമെന്ന് പറഞ്ഞത് ശരി വെയ്ക്കുന്ന തരത്തിലായിരുന്നു ഇരു ടീമുകളും. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ചിലി ലോക ചാമ്പ്യന്‍മാരെ വീഴ്ത്തിയതോടെ സ്പെയിനിന്റെ ജാതകം എഴുതപ്പെട്ടു. ക്ലോഡിയോ ബ്രാവോ ചിലിയുടെ ഗോള്‍വലയം കാക്കുന്ന ഗോള്‍കീപ്പര്‍ മാത്രമല്ല എന്നും, ചിലിയും ഒരു ലാറ്റിനമേരിക്കന്‍ ശക്തിയാണെന്നും തെളിയിക്കപ്പെട്ടു.

ഈ കൊല്ലത്തെ വന്‍ വീഴ്ചയെന്ന് പറയാവുന്നത് ലോക ചാംപ്യന്‍മാരുടെ ദയനീയ പതനം തന്നെ. രണ്ടു കളികളിലുമായി ഏഴു ഗോളുകള്‍ ആണ് ലോക ചാമ്പ്യന്‍മാരുടെ വലയില്‍ വീണത്. ഗ്രൂപ്പില്‍ ചിലി രണ്ടാം റൌണ്ടില്‍ കടന്നു എന്നുറപ്പായി. ഇനി 23നു നടക്കുന്ന ഹോളണ്ട് ചിലി മല്‍സരത്തിന്റെ ഗതി അനുസരിച്ചു മാത്രമേ ഗ്രൂപ്പ് ചാംപ്യന്‍ ആരെന്നു പറയാനാകൂ.

രണ്ടു കളികള്‍ വീതം തോറ്റ ഓസ്ത്രേലിയ, സ്പെയിന്‍ എന്നിവര്‍ പുറത്തതായി. ഇനി ഇവര്‍ തമ്മിലുള്ള മല്‍സരം അപ്രസക്തമായി. അങ്ങിനെ ബി ഗ്രൂപ്പിന്‍റെ ചിത്രം ഏറെക്കുറെ ഉറപ്പായി. ഇനി ഒന്നും രണ്ടും സ്ഥാനങ്ങൾ ആര്‍ക്കെന്ന് അറിഞ്ഞാല്‍ മതി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാഖിലെ കശാപ്പിന്റെ ചിത്രങ്ങൾ പുറത്ത്

June 16th, 2014

iraq-militants-attack-epathram

ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികൾ അഴിഞ്ഞാടുന്ന ഇറാഖ് പട്ടണങ്ങളിൽ നിന്നും കീഴ്പ്പെടുത്തിയ സൈനികരെ കശാപ്പ് ചെയ്യുന്ന ചിത്രങ്ങൾ ഭീകരർ പുറത്ത് വിട്ടു. ഭീകരരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ മുഖം മൂടി അണിഞ്ഞ ഭീകരർ സൈനികരെ ട്രക്കുകളിൽ കയറ്റി കൊണ്ടു പോവുന്നതും പിന്നീട് ഇവരെ കൈ പുറകിൽ കെട്ടി തറയിലെ കുഴികളിൽ കമഴ്ത്തി കിടത്തുന്നതും കാണിക്കുന്നു. പിന്നീടുള്ള ചിത്രങ്ങൾ രക്തത്തിൽ കുളിച്ച മൃതശരീരങ്ങളുടേതാണ്. 170ഓളം സൈനികർ ഇങ്ങനെ കശാപ്പ് ചെയ്യപ്പെട്ടതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഇതിനിടെ, ഭീകരർ പിടിച്ചടക്കിയ ഓരോ ഇഞ്ചു ഭൂമിയും തങ്ങൾ തിരിച്ചു പിടിക്കും എന്ന ഇറാഖ് പ്രധാനമന്ത്രിയുടെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബ്രസൂക്കാ… ക്രോട്ടുകള്‍ വീണു

June 16th, 2014

neymar-goal-epathram

ഇരുപതാം ഫിഫ ലോക കപ്പിന്റെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ വീഴ്ത്തി. സവോ പോളോ അരീന ഡി സ്റ്റേഡിയത്തില്‍ പന്തുരുണ്ടു തുടങ്ങിയതോടെ മഞ്ഞ കടലായി മാറിയ സ്റ്റേഡിയം ആര്‍ത്തിരമ്പി. മഞ്ഞപ്പടയുടെ തുടക്കം മന്ദഗതിയില്‍ ആയിരുന്നു. ബ്രസീല്‍ കാണിച്ച ഉണര്‍വില്ലായ്മ ക്രൊയേഷ്യ ശരിക്കും മുതലെടുത്തു. ബ്രസീലിന്‍റെ ഗോള്‍മുഖത്ത് കിട്ടിയ അവസരം ക്രോട്ടുകള്‍ക്ക് അനുകൂലമായി സെല്‍ഫ് ഗോള്‍ പിറന്നു. പതിനൊന്നാം മിനുട്ടില്‍ സര്‍ണയുടെ പാസ് മാഴ്സലോയുടെ കാലിൽ തട്ടി ഗോളി ജൂലിയസ് സെസാറെ ഞെട്ടിച്ചു കൊണ്ട് വല കുലുക്കിയതോടെ ആദ്യം എല്ലാവരും സ്തബ്ധരായി. മഹാ മല്‍സരത്തില്‍ ആദ്യ ഗോള്‍ സെല്‍ഫ് ആകുക എന്നത് നിരാശ ജനിപ്പിക്കുന്ന കാര്യം തന്നെ. മാത്രമല്ല, ജയത്തില്‍ കുറഞ്ഞതൊന്നും വേണ്ടാത്ത ജനതയ്ക്ക് മുന്നില്‍ മഞ്ഞപ്പട പരുങ്ങി. അതോടെ ബ്രസീല്‍ പടയോട്ടം ചടുലമാക്കി. 21 മിനുറ്റില്‍ പൌളീന്യോയും ഉടനടി തന്നെ ഓസ്കാറും നടത്തിയ തുടരെ തുടരെയുള്ള ഷോട്ടുകള്‍ ക്രോട്ടിഷ് ഗോളി പ്ലേറ്റിക്കൊസ തടുത്തെങ്കിലും പിന്നെ ആ ഉഷാര്‍ കണ്ടില്ലെന്നു മാത്രമല്ല മുന്‍കൂട്ടിയുള്ള ചാട്ടം വിനയാകുകയും ചെയ്തു. ഇരുപത്തിയെട്ടാം മിനുട്ടില്‍ നേയ്മര്‍ നടത്തിയ മുന്നേറ്റം ബ്രസീലിനെ സമനിലയിലെത്തിച്ചു. ബോക്സിന് പുറത്തു നിന്നും തൊടുത്തു വിട്ട ഷോട്ട് പ്ലേറ്റിക്കോസക്ക് തടുക്കാനായില്ല. സമനില പിടിച്ചതോടെ സ്റ്റേഡിയം വീണ്ടും ഇളകി മറിയാന്‍ തുടങ്ങി.

അതോടെ കളിയില്‍ ഫൌളുകളും കൂടി. ക്രൊയേഷ്യയിലെ വേര്‍ഡര്‍ കോലുക്കയും ദേയ്റാന്‍ ലവ്റാനും മഞ്ഞ കാര്‍ഡ് കണ്ടു. എന്നാല്‍ എഴുപതാം മിനുട്ടില്‍ ഇവാന്‍ റാക്കിടിച്ച് പെനാല്‍റ്റി ബോക്സിനകത്ത് ഫൌള്‍ ചെയ്തപ്പോള്‍ ബ്രസീലിന്‍റെ പേടി സ്വപ്നമായ ജപ്പാന്‍കാരന്‍ റഫറി യൂയിച്ചി നിഷിമുറക്ക് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ബ്രസീലിന് അനുകൂലമായി വിധിച്ച പെനാല്‍റ്റി കിക്ക് നേയ്മര്‍ എടുത്തു. അതോടെ ആദ്യ മല്‍സരത്തില്‍ തന്നെ തുടര്‍ച്ചയായ ആദ്യ രണ്ടു ഗോളുകളും നെയ്മര്‍ നേടി. ബ്രസീലിന് ആത്മ വിശ്വസം വീണ്ടുകിട്ടി. തൊണ്ണൂറാം മിനുട്ടില്‍ ഓസ്കര്‍ നേടിയ ഗോളോടെ ബ്രസീല്‍ ജയം ഉറപ്പിച്ചു. ബ്രസീലിന്‍റെ ഹള്‍ക്കിന് മഞ്ഞക്കാര്‍ഡ് കിട്ടിയത് ബ്രസീലിനെ ഞെട്ടിച്ചു. ഇനി ഹള്‍ക്ക് സൂക്ഷിക്കണം. എന്നാലും ജയം ഉറപ്പിച്ച വഴിയില്‍ കാനറി പക്ഷികള്‍ സ്റ്റേഡിയം നിറഞ്ഞു കൂവി. ബ്രസൂക്ക എന്ന മന്ത്രം അന്തരീക്ഷത്തില്‍ നിറഞ്ഞു.

എന്നാല്‍ ബ്രസീല്‍ ആരാധകര്‍ ആഗ്രഹിച്ച ഒരു മല്‍സരം അവിടെ ഉണ്ടായില്ല. വരാനിരിക്കുന്ന മല്‍സരങ്ങള്‍ ബ്രസീല്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ക്വാര്‍ട്ടറിന് അപ്പുറത്തേക്ക് ഈ കളി നീങ്ങുമോ എന്നു സംശയമാണ്. നേയ്മറും ഹള്‍ക്കും കൂടുതല്‍ ഉണരേണ്ടതുണ്ട്. ഓസ്കറിനെ കൂടുതല്‍ തുറന്നു വിടണം. ഹള്‍ക്കും നേയ്മറും ഓസ്കാറും ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയാല്‍ ഇത്തവണ സാംബാ നൃത്ത ചുവടുകള്‍ ആവേശമാകും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

മെക്സിക്കന്‍ പടയ്ക്കു മുന്നില്‍ കാമറൂണ്‍ മെരുങ്ങി

June 13th, 2014

mexico-beat-cameroon-epathram

ആഫ്രിക്കന്‍ കരുത്തായി വന്ന കാമറൂണ്‍ മെക്സിക്കന്‍ പടയ്ക്ക് മുമ്പില്‍ കാല്‍ വഴുതി വീണു. കാമറൂണിന് മുമ്പും പറ്റിയ പ്രശ്നം തന്നെ ഇപ്പോഴും. പ്രതിരോധത്തില്‍ വരുന്ന വിള്ളല്‍. സന്‍റോസിനു ഷോട്ട് പായിക്കാന്‍ കൊടുത്ത അവസരം പ്രതിരോധത്തിന്റെ പിഴവ് തന്നെ. എന്നാല്‍ അത് ഗോളി തടുത്തു. എന്നാല്‍ റിട്ടേൺ വന്നത് പേരാല്‍റ്റ അടിച്ചു കയറ്റി. ആരുടേയും ബ്ലോക്ക് ഇല്ലാതെ അറുപത്തി ഒന്നാം മിനുട്ടില്‍ പേരാള്‍ട്ടയുടെ ഒറ്റ ഗോളിന്റെ മികവില്‍ മെക്സിക്കൊ കാമറൂണിനെ വീഴ്ത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓറഞ്ചു പടയും കാളപ്പോരുകാരും നേര്‍ക്ക് നേര്‍
Next »Next Page » ബ്രസൂക്കാ… ക്രോട്ടുകള്‍ വീണു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine