സ്കോട്ട്ലൻഡ് ഇന്ന് തീരുമാനിക്കും

September 18th, 2014

scotland-referendum-epathram

എഡിൻബർഗ്: ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴെ നിൽക്കണമോ എന്ന കാര്യത്തിൽ രാജ്യമെമ്പാടും നടക്കുന്ന ഹിത പരിശോധനയിൽ സ്കോട്ട് ജനത ഇന്ന് തങ്ങളുടെ തീരുമാനം വ്യക്തമാക്കും. നൂറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന തർക്കമാണ് ഇന്ന് തീരുമാനം ആകാൻ പോകുന്നത് എന്ന പ്രതീക്ഷ നില നിൽക്കെ തന്നെ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂൺ നൽകിയ താക്കീത് ആശങ്കയ്ക്ക് വക നൽകുന്നുണ്ട്. സ്കോട്ട്ലൻഡ് ബ്രിട്ടീഷ് യൂണിയനിൽ നിന്നും വേർപിരിയാൻ തീരുമാനം എടുക്കുകയാണെങ്കിൽ അത് വേദനാജനകം ആയിരിക്കും അതത്ര സുഖകരമായിരിക്കില്ല എന്നും ഒരു താക്കീതിന്റെ സ്വരത്തിൽ തന്നെയാണ് പ്രധാനമന്ത്രി പറഞ്ഞത്. വളരെയേറെ ആലോചിച്ചിട്ട് വേണം ഈ കാര്യത്തിൽ തങ്ങളുടെ നിലപാട് സ്കോട്ട് ജനത വ്യക്തമാക്കേണ്ടത് എന്ന് ഈ കാര്യത്തിൽ ആദ്യമായി അഭിപ്രായ പ്രകടനം നടത്തിയ എലിസബത്ത് റാണിയും സ്കോട്ട് ജനതയെ ഉപദേശിച്ചു.

വേർപിരിയാതെ നിന്നാൽ കൂടുതൽ അധികാരങ്ങൾ നൽകാം എന്നാണ് ബ്രിട്ടൻ സ്കോട്ട്ലൻഡിന് നൽകുന്ന വാഗ്ദാനം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്ലാം മത പണ്ഡിതര്‍ക്കു ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

September 10th, 2014

logo-release-of-zayed-peace-foundation-ePathram
ലണ്ടന്‍ : വിവിധ പരിപാടി കളില്‍ സംബന്ധിക്കുന്നതിന് യു. കെ. യില്‍ എത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ക്ക് ലണ്ടനില്‍ ഒരുക്കിയ സ്വീകരണ സംഗമം യു. കെ. യിലെ ഇന്ത്യന്‍ സമൂഹത്തിന്റെ അപൂര്‍വ്വ കൂട്ടായ്മയായി മാറി.

വൈറ്റ് ചാപ്പല്‍ വിക്കാം സ്വീറ്റില്‍ നൂറു കണക്കിന് പേര്‍ സംബ ന്ധിച്ച പരിപാടി യില്‍ മര്‍കസ് സമ്മേളന ത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി യില്‍ നടക്കുന്ന ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സിന്റെ ലോഗോ പ്രകാശനവും നടന്നു.

കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ശാന്തി യുടേയും സമാധാന ത്തിന്റെയും വഴിയിലുള്ള പ്രവര്‍ത്തന ങ്ങളാണ് മനുഷ്യ ചരിത്ര ത്തില്‍ ഗുണപര മായ മാറ്റ ങ്ങള്‍ക്ക് വഴിമരുന്നിട്ടത് എന്നും കാന്തപുരം പറഞ്ഞു.

ഐക്യവും ഒരുമ യുമാണ് ആരോഗ്യമുള്ള ഏതു സമൂഹ ത്തിന്റെയും നെട്ടെല്ല്. അതില്ലാതെ യായാല്‍ കുടുംബവും സമുഹവും രാഷ്ട്ര ങ്ങളു മെല്ലാം ശിഥിലമാകും. പാരസ്പര്യ മില്ലായ്മ യില്‍ നിന്നാണ് എല്ലാ കുഴപ്പ ങ്ങളും തുടങ്ങുന്നത് എന്നും അദ്ദേഹം ഉണര്‍ത്തി. സമാധാനം കളിയാടുന്ന ലോക ത്തിനായി ജീവിച്ച ശൈഖ് സായിദി ന്റെ സന്ദേശ ങ്ങള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ലോക ക്രമ ത്തില്‍ സമാധാന ത്തിനായുള്ള കൂടുതല്‍ ശബ്ദങ്ങള്‍ ഉയരേ ണ്ടതു ണ്ട്. ആ കര്‍ത്തവ്യ മാണ് പണ്ഡിതന്മാര്‍ നിര്‍വ്വഹി ക്കുന്നത്. മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ, മഅ്ദിന്‍ അക്കാദമി പോലുള്ള സ്ഥാപന ങ്ങള്‍ മുന്നോട്ടു വെക്കുന്ന സന്ദേശവും ഇതാണ്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ കനേഡിയന്‍ – ബ്രിട്ടീഷ് കവിയും എഴുത്തു കാരനുമായ പോള്‍ അബ്ദുല്‍ വദൂദ് സദര്‍ലന്റ്, ഇദ്‌രീസ് മേഴ്‌സ് (അസോസിയേഷന്‍ ഓഫ് മുസ്‌ലിം സ്‌കൂള്‍സ് – യു. കെ), ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ പ്രസംഗിച്ചു. അബ്ദു റഹിമാന്‍ നൂറാനി സ്വാഗതവും ഇ. വി. അബ്ദുല്‍ അസീസ് ആമുഖ പ്രഭാഷ ണവും മുനീര്‍ വയനാട് നന്ദിയും പറഞ്ഞു.

-മുനീര്‍ പാണ്ട്യാല

- pma

വായിക്കുക: , ,

Comments Off on ഇസ്ലാം മത പണ്ഡിതര്‍ക്കു ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആദരം

ഇന്തോ – അഫ്ഗാൻ സൈനിക ബന്ധം ശക്തമാകും

September 10th, 2014

sushma-swaraj-hamid-karzai-epathram

കാബുൾ: ഇന്ത്യൻ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് അഫ്ഗാനിസ്ഥാൻ രാഷ്ട്രപതി ഹമീദ് കർസായിയുമായി കാബുളിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇന്തോ അഫ്ഗാൻ ബന്ധം ശക്തിപ്പെടുത്തുവാൻ തീരുമാനമായി. സുരക്ഷ, രാജ്യ രക്ഷ എന്നീ രംഗങ്ങളിൽ ഇന്ത്യയുആയി കൂടുതൽ ശക്തമായ സഹകരണമാണ് യുദ്ധം മൂലവും സുരക്ഷാ പ്രശ്നങ്ങൾ മൂലവും ഏറെ കാലമായി കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന അഫ്ഗാനിസ്ഥാൻ സർക്കാർ ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാൻ നേരിടുന്ന വെല്ലുവിളികളിൽ ഇന്ത്യയുടെ പൂർണ്ണമായ ഷകരണം സുഷമാ സ്വരാജ് വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉരുത്തിരിഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അൽ ഖൈദ ഇന്ത്യ ലക്ഷ്യമിടുന്നു

September 4th, 2014

terrorist-epathram

കാബൂൾ: ജിഹാദിന്റെ പതാക ഉപഭൂഖണ്ഡത്തിൽ വ്യാപകമാക്കുന്നതിന്റെ അടുത്ത പടിയായി ഇന്ത്യയെ ലക്ഷ്യം വെച്ച് ഒരു ഇന്ത്യൻ ശാഖ ആരംഭിച്ചതായി അൽ ഖൈദ അറിയിച്ചു. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ ചിത്രത്തിലാണ് അൽ ഖൈദ നേതാവ് അയ്മാൻ അൽ സവാഹിരി ഈ കാര്യം അറിയിച്ചത്. 55 മിനിറ്റ് ദൈർഘ്യമുണ്ട് ഈ വീഡിയോ ചിത്രത്തിന്. അൽ ഖൈദയുടെ ഇന്ത്യൻ ശാഖയുടെ രൂപീകരണം ബർമ, ബംഗ്ളാദേശ്, അസം, ഗുജറാത്ത്, കാശ്മീർ എന്നിവിടങ്ങളിലെ മുസ്ലീങ്ങൾക്ക് അനീതിക്കും അടിച്ചമർത്തലിനും എതിരെ പരിരക്ഷ നല്കും എന്നും അദ്ദേഹം അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീത അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

August 19th, 2014

മോസ്കോ: സംഗീത അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സൌഹൃദ കൂട്ടായ്മയുടെ വെബ്സൈറ്റായ വികോണ്‍‌ടേകിലാണ് റഷ്യയിലെ ട്വെറിലെ സ്കൂളിലെ അധ്യാപികയായ യെലേന കോര്‍ണിഷോകോവ തന്റെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ടീച്ചറുടെ പരിപൂര്‍ണ്ണ നഗ്നവും അര്‍ദ്ധ നഗ്നവുമായ സെല്ഫികള്‍ കണ്ട് വിദ്യാര്‍ഥികള്‍ അന്തംവിട്ടു. അവര്‍ ഇത് മാതാപിതാക്കളുടേയും സ്കൂള്‍ അധികൃതരുടേയും ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് എത്രയും വേഗം ചിത്രങ്ങള്‍ നീക്കം ചെയ്യുവാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു എങ്കിലും അവര്‍ അതിനെ ഗൌരവമായി കാണേണ്ടതില്ല എന്നാണ് പ്രതികരിച്ചത്.

തന്റെ നഗ്ന സെല്ഫികള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് കാണാന്‍ മാത്രമായി പോസ്റ്റു ചെയ്തതാണെന്നും അത് നീക്കം ചെയ്യുവാനോ ക്ഷമാപണം നടത്തുവാനോ താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല മറ്റു പല അധ്യാപകരേക്കാളും മാന്യമായിട്ടാണ് താന്‍ ജീവിക്കുന്നതെന്നായിരുന്നു അവരുടെ മറുപടി.

നഗ്നത പ്രദര്‍ശനം തന്റെ സ്വകാര്യതയാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് നാല്പതുകാരിയായ അധ്യാപിക. എന്നാല്‍ അധ്യാപികയുടെ ഈ നടപടിയില്‍ രക്ഷിതാക്കള്‍ കടുത്ത അസംതൃപ്തരാണ്. അധ്യാപക വൃത്തിയുടേയും സ്കൂളിന്റെയും അന്തസ്സിനു നിരക്കാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും അതിനാല്‍ എത്രയും വേഗം ഇവരെ പുറത്താക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. അധ്യാപികയുടെവിശദീകരണത്തില്‍ തൃപ്തരാകാത്ത സ്കൂള്‍ അധികൃതര്‍ ഒയെലേനയോട് ആഗസ്റ്റ് 25 നു മുമ്പ് രാജിവെക്കുവാന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവരെ സ്കൂളില്‍ നിന്നും പുറത്താക്കുവാനാണ് തീരുമാനം.

സ്പെയിനിലെ അവധിക്കാലത്തിനിടയ്ക്ക് എടുത്തിട്ടുള്ളതാണ് അധികം ചിത്രങ്ങളും. ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതും വികോണ്‍‌ടേകിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും ടീച്ചര്‍ തന്നെയാണ്. യൂറോപ്പില്‍ ഫേസ്ബുക്ക് കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്രിയത ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് വികോണ്‍‌ടേകി. അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ യൂറോപ്പും കടന്ന് മറ്റിടങ്ങളിലും വൈറലായി മാറിയിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മരണഭീതി; ഇറാഖിലെ ന്യൂനപക്ഷങ്ങള്‍ പലായനം ചെയ്യുന്നു

August 10th, 2014

iraq-war-epathram

ക്വാറഖോഷ്: ഇറാഖിലെ വിമതരുടെ കൈകളില്‍ അകപ്പെട്ടാല്‍ തങ്ങളെ കൊല്ലുകയോ മതം മാറ്റുകയോ ചെയ്യുമെന്ന ഭീതിയില്‍ കൃസ്ത്യാനികള്‍ ഉള്‍പ്പെടെ ഉള്ള ഇറാഖിലെ ന്യൂനപക്ഷ മതത്തില്‍ പെട്ടവര്‍ സ്വന്തം നാടുപേക്ഷിച്ച് പലായനം ചെയ്യുന്നു. കടുത്ത മത മൌലികവാദികളായ ഐസിസ് അന്യ മത വിഭാഗങ്ങളോട് വളരെ മോശമായാണ് പെരുമാറുന്നത്. അവര്‍ പിടിച്ചെടുക്കുന്ന നഗരങ്ങളില്‍ കര്‍ശനമായ മത നിയമങ്ങളാണ് നടപ്പാക്കുന്നത്. പലയിടങ്ങളിലും ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇറാ‍ഖിലെ ഏറ്റവും വലിയ ക്രിസ്തീയ നഗരമെന്ന് അറിയപ്പെടുന്ന ക്വാറഖോഷ് കൂടാതെ റ്റിങ്കായിഫ്, അല്‍ കെയ്‌വയര്‍ എന്നിവിടങ്ങളില്‍ നിന്നും ആയിരക്കണക്കിനു പേരാണ് പലായനം ചെയ്യുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പല ഗ്രാമങ്ങളും ശൂന്യമാണ്. സുരക്ഷിത കേന്ദ്രങ്ങള്‍ തേടിയുള്ള പലായനത്തില്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ചതെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഇറാഖിലെ ന്യൂനപക്ഷങ്ങള്‍.

ഗ്രാമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ഥം ഓടിപ്പോകുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുവാന്‍ നടപടി കൈകൊള്ളമെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകം ഇബോള ഭീതിയിൽ

August 3rd, 2014

ebola-virus-outbreak-epathram

സിയറാ ലിയോൺ: അത്യന്തം അപകടകാരിയായ ഇബോള വൈറസ് പകർച്ച വ്യാധിയായി പടരുമ്പോൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും അപകടകരമായി മാറുകയാണ് ഗിനിയിൽ ഇപ്പോൾ കണ്ടു വരുന്ന ഇബോള ബാധ. 1323 പേർക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. ഇതിൽ 729 പേർ വൈറസിന് കീഴടങ്ങി മരണമടയുകയും ചെയ്തു. ഇത് കേവലം 4 മാസം കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്. വിരലിൽ എണ്ണാവുന്ന കേസുകളുമായി മാർച്ചിൽ ഗിനിയിൽ കാണപ്പെട്ട ഇബോള വൈറസ് ബാധ ഇതിനോടകം സിയറ ലിയോൺ, ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് പടർന്നു. ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് മാത്രമല്ല ആഫ്രിക്കയിൽ നിന്നും പുറത്തേക്കും രോഗം പടരാനുള്ള സാദ്ധ്യത ഭീതിദമാണ്. മുൻപ് കാണപ്പെട്ടതിൽ നിന്നും വ്യതസ്തമായ രീതികളിലാണ് വൈറസ് പടരുന്നത് എന്നത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തവണത്തെ പകർച്ച വ്യാധി മുൻപ് കണ്ടതിൽ നിന്നും വ്യത്യസ്തമാണ് എന്നു ഇത് തീർത്തും നിയന്ത്രണാതീതമാണ് എന്നും മെഡിക്കൽ സാൻസ് ഫ്രോണ്ടിയേഴ്സ് (എം. എസ്. എഫ്.) എന്ന ഡോക്ടർമാരുടെ സന്നദ്ധ സംഘടന വിലയിരുത്തി. ദിനം പ്രതി സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളും കൂടുതൽ ആളുകളും രോഗ ബാധിതരായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ പലതും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നേയുള്ളൂ എന്നാണ് ഇവരുടെ വിദഗ്ദ്ധ അഭിപ്രായം.

ലോകത്ത് കാണപ്പെടുന്ന രോഗങ്ങളിൽ ഏറ്റവും അപകടകാരിയായ ഒരു രോഗമെന്ന് ഇബോള വൈറസ് ബാധയെ വിശേഷിപ്പിക്കാമെന്നാണ് എം. എസ്. എഫ്. പറയുന്നത്. പെട്ടെന്ന് പടർന്ന് പിടിക്കുന്ന ഈ രോഗം ബാധിക്കുന്നവരിൽ 90 ശതമാനം പേരെയും കൊല്ലുന്നു. ഈ ഉയർന്ന മരണ നിരക്ക് മൂലം ഇത് ബാധിക്കുന്ന സമൂഹങ്ങളിൽ പെട്ടെന്ന് തന്നെ ഇത് വൻ തോതിൽ രോഗ ഭീതി പടർത്തുകയും ചെയ്യും. ഈ രോഗത്തെ ചെറുക്കാൻ പ്രതിരോധ കുത്തി വെപ്പുകൾ ഒന്നും തന്നെ നിലവിലില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്രയേൽ വീണ്ടും ആക്രമിക്കുന്നു

July 28th, 2014

israel-airstrike-epathram

ഗാസ: പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്ന വെടി നിർത്തൽ അവസാനിച്ചതോടെ ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം പുനരാരംബിച്ചു. തങ്ങളുടെ നേരെ ഒരു റോക്കറ്റ് വന്നതിനെ തുടർന്നാണ് ഇസ്രയേൽ പോർ വിമാനങ്ങൾ ഗാസയിൽ മൂന്നിടത്ത് വ്യോമാക്രമണം നടത്തിയത് എന്നാണ് സൂചന. ഇന്ന് രാവിലെയാണ് ഇസ്രയേലിന്റെ തെക്കൻ ഭാഗത്ത് ഒരു റോക്കറ്റ് വന്നു പതിച്ചത്. റോക്കറ്റ് ആക്രമണത്തിൽ ആളപായം ഉണ്ടായില്ല. ഇതിനെ തുടർന്ന് ഇസ്രയേൽ വ്യോമാക്രമണത്തിൽ മദ്ധ്യ ഗാസയിലെ ഒരു റോക്കറ്റ് നിർമ്മാണ ശാല നശിപ്പിക്കുകയും രണ്ട് റോക്കറ്റ് വിക്ഷേപിണികൾ തകർക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാസയിൽ വെടിനിർത്തൽ

July 26th, 2014

gaza-ceasefire-epathram

ഗാസ: ഐക്യ രാഷ്ട്ര സഭയുടെ അഭ്യർത്ഥന മാനിച്ച് പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് വെടി നിർത്തൽ നടപ്പിലാക്കാം എന്ന് ഗാസാ മുനമ്പിൽ ഇസ്രയേൽ പലസ്തീൻ സായുധ സംഘങ്ങൾ സമ്മതിച്ചു. ഒരു ദീർഘ കാല വെടി നിർത്തലിനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നുണ്ട്. ശനിയാഴ്ച്ച രാവിലെ പ്രാദേശിക സമയം 8 മണി മുതൽ തങ്ങൾ വെടി നിർത്തും എന്ന് ഇസ്രയേൽ അറിയിച്ചു കഴിഞ്ഞു. എന്നാൽ ഭീകരർ ഉപയോഗിച്ചു വരുന്ന തുരങ്കങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. ഇസ്ലാമിക സംഘമായ ഹമാസിന്റെ വക്താവും തങ്ങൾ വെടി നിർത്തൽ മാനിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പത്തൊൻപത് ദിവസമായി തുടർന്നു വരുന്ന യുദ്ധം നിർത്താനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിലായി തുടർന്നു വരുന്നതിനിടയിലാണ് ഈ തീരുമാനം.

സാധാരണ ജനങ്ങൾ അടക്കം 865 പേർ തങ്ങളുടെ ഭാഗത്ത് കൊല്ലപ്പെട്ടു എന്നാണ് പലസ്തീൻ പറയുന്നത്. 35ഓളം ഇസ്രയേൽ ഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ ആകെ മരണ സംഖ്യ അറിവായിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാസയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മരണം നൂറ്റമ്പത് കവിഞ്ഞു

July 13th, 2014

israel-air-strike-gaza-epathram

ഗാസ: വെടി നിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച മാത്രം മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാന്‍ വേണ്ട സൌകര്യം പ്രദേശത്തെ ആശുപത്രികളില്‍ ഇല്ല. കൊല്ലപ്പെടുന്നവരില്‍ അധികവും സാധാരണക്കാരാണ്.

വെടി നിര്‍ത്തലിനുള്ള രക്ഷാ സമിതിയുടെ ആഹ്വാനത്തെ ഇരുപക്ഷവും തള്ളിയത് കനത്ത ആള്‍‌ നാശത്തിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. ഇതിനിടയില്‍ അതിര്‍ത്തിയില്‍ കര യുദ്ധത്തിനായി ഇസ്രയേല്‍ സൈനിക വിന്യാസം ആരംഭിച്ചു. നിരവധി ടാങ്കുകള്‍ ഈ പ്രദേശത്ത് എത്തിക്കൊണ്ടിരിക്കുന്നു. നൂറു കണക്കിനു മിസൈലുകളും റോക്കറ്റുകളുമാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. ടെല്‍‌ അവീവിനു നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. ജറുസലേമിനു നേരെ അവര്‍ തൊടുത്ത റോക്കറ്റ് ലക്ഷ്യം കണ്ടില്ല. ടെല്‍‌ അവീവിനു നേരെ നടത്തിയ വ്യോമാക്രമണത്തെ ഇസ്രായേല്‍ റോക്കറ്റ് വേധ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സാംബ സംഗീതം നിലച്ചു, ബ്രസീല്‍ നിശ്ശബ്ദമാണ്
Next »Next Page » ഗാസയിൽ വെടിനിർത്തൽ »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine