മെക്സിക്കന്‍ പടയ്ക്കു മുന്നില്‍ കാമറൂണ്‍ മെരുങ്ങി

June 13th, 2014

mexico-beat-cameroon-epathram

ആഫ്രിക്കന്‍ കരുത്തായി വന്ന കാമറൂണ്‍ മെക്സിക്കന്‍ പടയ്ക്ക് മുമ്പില്‍ കാല്‍ വഴുതി വീണു. കാമറൂണിന് മുമ്പും പറ്റിയ പ്രശ്നം തന്നെ ഇപ്പോഴും. പ്രതിരോധത്തില്‍ വരുന്ന വിള്ളല്‍. സന്‍റോസിനു ഷോട്ട് പായിക്കാന്‍ കൊടുത്ത അവസരം പ്രതിരോധത്തിന്റെ പിഴവ് തന്നെ. എന്നാല്‍ അത് ഗോളി തടുത്തു. എന്നാല്‍ റിട്ടേൺ വന്നത് പേരാല്‍റ്റ അടിച്ചു കയറ്റി. ആരുടേയും ബ്ലോക്ക് ഇല്ലാതെ അറുപത്തി ഒന്നാം മിനുട്ടില്‍ പേരാള്‍ട്ടയുടെ ഒറ്റ ഗോളിന്റെ മികവില്‍ മെക്സിക്കൊ കാമറൂണിനെ വീഴ്ത്തി.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓറഞ്ചു പടയും കാളപ്പോരുകാരും നേര്‍ക്ക് നേര്‍

June 13th, 2014

holland-spain-epathram

രണ്ടു യൂറോപ്യൻ ടീമുകളുടെ പോരാട്ടം ഈ ലോകകപ്പിലെ മികച്ച കളികളിൽ ഒന്നായി മാറാൻ സാധ്യതയുണ്ട്. ചാമ്പ്യൻമാരായ സ്പെയ്നും യൂറോപ്യൻ ഫുട്ബോളിലെ സൌന്ദര്യമായ ഹോളണ്ടും ഏറ്റുമുട്ടുമ്പോൾ ഈ സാധ്യത ഏറെയാണ്‌. പോരു കാളകളുടെ വീര്യത്തോടെ കപ്പ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന സ്പെയിൻ പഴയ പടക്കുതിരകളെ തന്നെയാണ് ഇത്തവണയും നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പരിചയ സമ്പന്നരായ കളിക്കാരാണ് മധ്യനിരയില്‍. ഇനിയേസ്റ്റയും, ഡേവിഡ് വിയ്യ, ഫെര്ണാഗണ്ടോ ടോറസും പഴയ കളി എടുത്താല്‍ നിലവിൽ ലോക ഓന്നാം റാങ്ക് ആയ സ്പെയിനിന് കപ്പ് നില നിര്‍ത്തുക എളുപ്പമാകും. എന്നാല്‍ ഡേവിഡ് വിയ്യയോ ഫെര്ണാഗണ്ടോ ടോറസോ ഫോമിലല്ലാത്തതും, മുന്‍നിര താരം ഡീഗോ കോസ്റ്റയുടെ പരിക്കും സ്പെയിനിന് വെല്ലുവിളിയാണ്. ബാറിനു കീഴില്‍ സ്പെയിനിനെ സുരക്ഷിതമാക്കാന്‍ നായകന്‍ ഇകര്‍ കസീയസ്സ് നില്‍ക്കുമ്പോള്‍ വല കുലുക്കാന്‍ ഹോളണ്ട് ഏറെ പ്രയാസപ്പെടും.

യൂറോപ്യന്‍ ഫുട്ബോളിന്‍റെ സൌന്ദര്യം എന്നറിയുന്ന ഹോളണ്ടിന്റെ ഓറഞ്ച് പട എന്നും നിര്‍ഭാഗ്യം കൂടെയുള്ള ടീമാണ്. എന്നാല്‍ കഴിഞ്ഞ തവണ ഫൈനലില്‍ മുട്ടിയ സ്പെയ്നിനെ ആദ്യ കളിയില്‍ തന്നെ മുന്നില്‍ കിട്ടുമ്പോള്‍ മധുരമായ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഓറഞ്ച് യുവ നിരയ്ക്ക് വന്നിരിക്കുന്നത്. റോബിന്‍ വാന്‍ പെഴ്സിയുടെ നേതൃത്വത്തില്‍ ഓറഞ്ചു പടയുടെ ആക്രമണ നിരയില്‍ കുയ്റ്റുവും എത്തുന്നതോടെ ആക്രമണം പൂര്‍ണമാകും. ആര്യന്‍ റോബനും സ്നൈഡറും ഉള്ള മധ്യനിരയെ തുളച്ച് കയറാന്‍ സ്പെയിനിന് ഏറെ വിയര്‍പ്പോഴുക്കേണ്ടി വരും. നിര്‍ഭാഗ്യം ഇത്തവണയും ഹോളണ്ടിന് വിനയായില്ലെങ്കില്‍ മുന്‍തൂക്കം ഹോളണ്ടിന് തന്നെ. റൂഡ് ഗുള്ളിറ്റും, വാന്‍ ബാസ്റ്റനും അടങ്ങിയ ക്ലാസിക് താരങ്ങള്‍ ഉണ്ടായിരുന്ന ഹോളണ്ട് കപ്പുയുര്‍ത്താന്‍ ഇത്തവണയെങ്കിലും ആകുമെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ആരാധകര്‍ ഉണ്ട്. അവര്‍ ഈ മല്‍സരത്തില്‍ നിന്നും വിജയം എന്ന മന്ത്രം മാത്രമേ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാമറൂണ്‍ – മെക്സികൊ മെയ്കരുത്തിന്റെ പോരാട്ടം

June 13th, 2014

cameroon-mexico-epathram

എ ഗ്രൂപ്പിലെ കറുത്ത കുതിരകളായ കാമറൂണും അമേരിക്കന്‍ ശക്തിയായ മെക്സികൊയും ഏറ്റുമുട്ടുമ്പോള്‍ സാധ്യത കല്‍പ്പിക്കുന്നത് കാമറൂണ്‍ തന്നെയാണ്. എന്നാല്‍ മെക്സികൊ കളിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇരു ടീമുകളും ലോകകപ്പില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ കാമറൂണിന്‍റെ 1990ലെ അരങ്ങേറ്റം ആരെയും ഓര്‍മ്മിപ്പിക്കുന്ന ഒന്നായിരിക്കും. ഫുട്ബോളിന്‍റെ രാജാവ് എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ മറഡോണ നയിച്ച അര്‍ജന്‍റീനയെ അതും 1986ല്‍ മെക്സിക്കോയുടെ പുല്‍ത്തകിടില്‍ അല്‍ഭൂതങ്ങള്‍ കാണിച്ച് കപ്പുയര്‍ത്തി ലോകത്തിന് തന്നെ അഭിമാനമായി ഉയർന്ന മറഡോണ നയിക്കുന്ന അര്‍ജന്‍റീനയെ നേരിടുമ്പോൾ ഒരു പ്രവചനം പോലും കാമറൂണ്‍ അട്ടിമറി ജയം നേടുമെന്ന്‍ പറഞ്ഞില്ല. എന്നാല്‍ അന്ന് ഇറ്റലിയിലെ പുല്‍ത്തകിടില്‍ ലോകകപ്പിലെ ആദ്യ മല്‍സരം തന്നെ ലോകത്തെ കാമറൂണ്‍ എന്ന ടീം ഞെട്ടിച്ചു. അര്‍ജന്‍റീന വീണു. ആ കാമറൂണ്‍ പിന്നീട് അത്ര വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകിയില്ല. ആഫ്രിക്കന്‍ ശക്തികള്‍ എന്നും മാറി മറിഞ്ഞ് വരുന്ന കൂട്ടത്തില്‍ ഇടക്കിടക്ക് കാമറൂണ്‍ വന്നു കൊണ്ടിരുന്നു. ആഫ്രിക്കയിലെ തന്നെ മികച്ച കളിക്കാരനില്‍ ഒരാളായ സാമുവല്‍ ഏറ്റു നയിക്കുന്ന കാമറൂണില്‍ ഫാബ്രിയസ് ഒലിങ്കയും മോട്ടിങ്ങും തിളങ്ങിയാല്‍ മെക്സികൊ വെള്ളം കുടിക്കും. എന്നാല്‍ പിന്നില്‍ നിന്നും ശക്തമായ പ്രതിരോധം തീര്‍ക്കുന്ന മെക്സികോയുടെ റാഫേല്‍ മാര്‍കേസ് നയിക്കുന്ന മെക്സിക്കന്‍ മതില്‍ പൊളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. റൌള്‍ ജെമെനസുയിനെയും ദോസ് സന്‍റോസിനെയും കാമറൂണ്‍ പിടിച്ച് കെട്ടിയില്ലെങ്കില്‍ ലോംഗ് ഷോട്ടില്‍ ഗോളുകള്‍ വീഴും. ഒപ്പം കാര്‍ലോസ് പീനയുടെ പിന്തുണ കൂടി ആയാല്‍ കാമറൂണ്‍ വിറയ്ക്കും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാംബാ, സാംബാ, ബ്രസൂക്കാ!

June 13th, 2014

samba-samba-brasooka-epathram

ലോകം ഒരു പന്തിന് ചുറ്റും കാത്തിരിക്കുന്ന സമയം. ലോകത്താകമാനം മല്‍സരിച്ച് ശക്തി തെളിയിച്ചെത്തിയ 32 ടീമുകള്‍ ഫുട്ബോളിന്‍റെ മെക്കയായ ബ്രസീലില്‍ എല്ലാ പ്രതീക്ഷയും അര്‍പ്പിച്ച് ഒത്തു കൂടുന്നു. 64 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് മല്‍സരം ബ്രസീലിന്റെ പുല്‍ത്തകിടില്‍ എത്തുമ്പോൾ സാംബാ നൃത്ത ചുവടുകള്‍ക്ക് ഇടയില്‍ ആ ചുണ്ടുകള്‍ മന്ത്രിക്കുന്നത് ബ്രസൂക്കാ ബ്രസൂക്കാ എന്നു മാത്രം.

ആദ്യ മല്‍സരം ബ്രസീലും ക്രൊയേഷ്യയുമാണ്. കാനറി പക്ഷികള്‍ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും വേണ്ട. ബ്രസീലിന്റെ രാഷ്ട്രീയ, സാമൂഹിക അവസ്ഥയില്‍ കിരീടമില്ലാത്ത ഈ ലോകകപ്പ് ഊഹിക്കാന്‍ പോലും അവര്‍ക്കാവില്ല.

സാവോ പോളോയില്‍ ആദ്യ മല്‍സരത്തിന് പന്തുരുളുമ്പോള്‍ നെയ്മര്‍ എന്ന കളിക്കാരനില്‍ ലോകശ്രദ്ധ പതിയും. നേയ്മറെ കൂടാതെ ഹള്‍ക്കും, ഫ്രെഡും കുന്തമുനകളായി ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍ ടീമിന്‍റെ നായകത്വം വഹിക്കുന്ന തിയോഗോ സില്‍വ പ്രതിരോധത്തില്‍ ക്രോട്ടുകളുടെ ആക്രമണത്തെ ചെറുക്കും. ബാറിനു കീഴെ പരിചയ സമ്പന്നനായ ജൂലിയോ സെസാര്‍ കൂടിയാകുമ്പോള്‍ ബ്രസീല്‍ എന്ന ടീം ക്രൊയേഷ്യക്ക് ബാലികേറാ മലയാകും എന്നാണ് പലരുടേയും നിരീക്ഷണം. സ്വന്തം തട്ടകത്തില്‍ ബ്രസീല്‍ എങ്ങനെ കളിക്കും എന്നു കാണാം. മറുവശത്ത് ക്രൊയേഷ്യ കരുത്തില്‍ ഒട്ടും കുറവല്ല. യൂറോപ്യന്‍ ഫുട്ബോളിന്‍റെ സൌന്ദര്യം പുല്‍ത്തകിടില്‍ ഒരുക്കാന്‍ ക്രോട്ടുകള്‍ ഒരുങ്ങുംമ്പോൾ ലൂക്കാ മോഡ്രിച്ച് എന്ന കുന്തമുന തന്നെയാകും ബ്രസീലിന് ഭീഷണി ഉയര്‍ത്തുക. ക്രോറ്റുകള്‍ക്ക് വലിയ ചരിത്രം അവകാശപ്പെടാന്‍ ഇല്ലെങ്കിലും 2006 ല്‍ കാക്ക നയിച്ച ബ്രസീലിനെ വിറപ്പിച്ച ചരിത്രം ക്രോട്ടുകള്‍ക്കുണ്ട്. അന്ന് കഷ്ടിച്ച് ഒരു ഗോളിന് ബ്രസീല്‍ രക്ഷപ്പെടുകയായിരുന്നു. ലോക കപ്പില്‍ ഒരിക്കല്‍ കറുത്ത കുതിരകളായി വന്ന ഡാരിയോ സര്‍ന്ന നയിക്കുന്ന ക്രൊയേഷ്യ എഴുതി തള്ളാനാവാത്ത ശക്തിയാണ്.

ആദ്യ മല്‍സരം തന്നെ പുല്‍ത്തകിടിനെ തീ പിടിപ്പിക്കുന്നതാണ്. ഇനി പന്തുരുളുന്നതും നോക്കി ലോകം മന്ത്രിക്കുന്നു, ആരായിരിക്കും ജൂലായ് 13നു കപ്പുയര്‍ത്തുക? ബ്രസീല്‍, അര്‍ജന്‍റീന, ജര്‍മനി, സ്പെയിന്‍, പിന്നെ കറുത്ത കുതിരകള്‍. ആരൊക്കെ? കാത്തിരിക്കാം. സാംബാ സാംബാ സംഗീതത്തോടൊപ്പം ബ്രസൂക്കാ, ബ്രസൂക്കാ!

(കളിയെഴുത്ത് – ഫൈസല്‍ ബാവ)

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ബ്ളോഗറെ പിരിച്ചു വിട്ടു

June 11th, 2014

roy-ngerng-epathram

സിംഗപ്പൂർ: സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയൻ ലൂങ്ങിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച ബ്ളോഗർ റോയ് ഗേങ്ങിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. സർക്കാർ ആശുപത്രിയിൽ പേഷ്യന്റ് കോർഡിനേറ്റർ ആയിരുന്നു റോയ്. സിംഗപ്പൂർ പ്രധാനമന്ത്രി പെൻഷൻ ഫണ്ടിലെ തുക ക്രമവിരുദ്ധമായി കൈകാര്യം ചെയ്തു എന്ന് റോയ് “ദ ഹാർട്ട് ട്രൂത്ത്സ്” എന്ന തന്റെ ബ്ളോഗിലൂടെ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി ലീ സിയൻ ലൂങ് റോയിക്കെതിരെ നിയമ നടപടിയും ആരംഭിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ ബ്ളോഗിലെ പരാമർശങ്ങളുടെ പേരിൽ നിയമ നടപടി നേരിടുന്ന ആദ്യത്തെ ബ്ളോഗറാണ് റോയ്.

തന്നെ പിരിച്ചു വിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന് റോയ് ഇന്നലെ തന്റെ ഫേസ് ബുക്ക് പേജിൽ പറഞ്ഞു

സർക്കാരിന് എതിരെ ഉയരുന്ന ശബ്ദങ്ങളെ അമർച്ച ചെയ്യാൻ നിയമ നടപടികളും മറ്റും സ്വീകരിച്ചു വരുന്നത് ചൂണ്ടിക്കാണിച്ച് ലോകമെമ്പാടും നിന്നുമുള്ള മനുഷ്യാവകാശ സംഘടനകൾ സിംഗപ്പൂർ സർക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

റോയ് നേരിടുന്ന കോടതി കേസിന്റെ ചിലവുകൾ വഹിക്കാനായി നടത്തിയ ധന ശേഖരണ യജ്ഞം ലക്ഷ്യമിട്ടിരുന്ന 70,000 ഡോളർ വെറുമ നാലു ദിവസം കൊണ്ടാണ് പൊതു ജന സംഭാവനകൾ കൊണ്ട് കവിഞ്ഞ് 91,000 ഡോളർ ആയത് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ എം. രവി. അറിയിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്‌ച നടത്തി

June 11th, 2014

india-china-flags-epathram

ന്യൂഡല്‍ഹി: രണ്ട്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ചൈനീസ്‌ വിദേശകാര്യ മന്ത്രി വാങ്‌ യിയുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്‌ച നടത്തി. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന്‌ ശേഷം ചൈനയുമായി നടക്കുന്ന പ്രഥമ ചര്‍ച്ചയാണിത്‌. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയുമായും അദ്ദേഹം ചര്‍ച്ച നടത്തി.

വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുക, ഭീകരവിരുദ്ധ പോരാട്ടത്തിനായി ഇരു രാജ്യങ്ങളും യോജിച്ച്‌ പ്രവര്‍ത്തിക്കുക, അതിര്‍ത്തി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, പ്രതിരോധ സഹകരണത്തിനായുള്ള കരാര്‍ ശക്‌തിപ്പെടുത്തുക, അഫ്‌ഗാനിസ്‌ഥാന്റെ വികസനത്തിനും സുരക്ഷയ്‌ക്കുമായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇനി ലേസർ ഡാറ്റ

June 7th, 2014

nasa-opals-epathram

കാലിഫോണിയ: പരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.

സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.

ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science – OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.

നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.

ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.

ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോകോ ഹറത്തിനെതിരെ സമ്പൂർണ്ണ യുദ്ധം

June 7th, 2014

boko-haram-epathram

അബുജ: 220 സ്ക്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി കുപ്രസിദ്ധി നേടിയ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബോകോ ഹറത്തിനെതിരെ ആഫ്രിക്കൻ രാഷ്ട്ര തലവൻമാർ സമ്പൂർണ്ണ യുദ്ധം പ്രഖ്യാപിച്ചു. നൈജീരിയ, ബെനിൻ, കാമറൂൺ, നൈജർ, ചാഡ് എന്നീ രാഷ്ട്രങ്ങളാണ് പ്രാദേശിക അൽ ഖൈദയായി അറിയപ്പെടുന്ന ഈ തീവ്രവാദി സംഘത്തിനെതിരെ ഒത്തു ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനമായത്.

കഴിഞ്ഞ മാസം നൈജീരിയയിലെ ഒരു സ്ക്കൂളിൽ നിന്നും 223 പെൺകുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയിരുന്നു.

ബോകോ ഹറം സംഘത്തിന്റെ ഭീകര പ്രവർത്തനം മൂലം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും 12,000 ത്തിലേറെ പേരാണ് ഇതു വരെ കൊല്ലപ്പെട്ടിട്ടുള്ളത് എന്നാണ് കണക്ക്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്രസീലും അർജന്റീനയും ഫൈനലിൽ എത്തും: സ്കോളാരി

June 7th, 2014

scolari-epathram

മാറാക്കാന: ലോകകപ്പ് ഫുട്ബോളിന്റെ സ്വപ്ന ഫൈനല്‍ ബ്രസീലും അർജന്റീനയും തമ്മിലായിരിക്കുമെന്ന് ബ്രസീല്‍ കോച്ച് ലൂയീസ് ഫിലിപ്പ് സ്കോളാരി. ബ്രസീലിനെ ഫൈനലിൽ എത്തിക്കുക എന്നതാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും, അതിനു ശേഷം ആരു വന്നാലും പ്രശ്നമില്ലെന്നും സ്കൊളാരി പറഞ്ഞു. ലോകകപ്പില്‍ അര്‍ജന്‍റീനയും ബ്രസീലും ഇതു വരെ നാലു തവണയാണ് മുഖാമുഖം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 1990ൽ മറഡോണയുടെ നേതൃത്വത്തിൽ ഉള്ള അർജന്റീനയുമായുള്ള പരാജയം ഒഴിച്ചാൽ രണ്ടെണ്ണത്തിൽ ബ്രസീലിനായിരുന്നു വിജയം. ഒന്ന് സമനിലയിൽ കലാശിച്ചു. ലോകം കാത്തിരിക്കുന്നതും ഈ സ്വപ്ന ഫൈനൽ തന്നെയാണെന്നാണ് ഓണ്‍ലൈൻ അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.പി. പീഡനം ഭീകരം എന്ന് ഐക്യ രാഷ്ട്ര സഭ

May 31st, 2014

up-caste-rape-killing-epathram

ഐക്യ രാഷ്ട്ര സഭ: ഉത്തർ പ്രദേശിൽ രണ്ട് ദളിത് പെൺകുട്ടികളെ പീഡിപ്പിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്ത സംഭവത്തിൽ ഐക്യ രാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി ബാൻ കി മൂൺ ശക്തമായ ഭാഷയിൽ അപലപിച്ചു. ഈ സംഭവം “ഭീകരം” ആണെന്ന് പറഞ്ഞ അദ്ദേഹം എല്ലാ പൌരന്മാരെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത ഭരണകൂടത്തിനുണ്ട് എന്ന് പറഞ്ഞു.

ഇന്ത്യയിലും പാക്കിസ്ഥാനിലും ഒക്കെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിലേക്ക് വിരൽ ചൂണ്ടിയ അദ്ദേഹത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വക്താവാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.

ജാതി സ്പർദ്ധയാണ് ഈ സംഭവത്തിന് പിന്നിൽ എന്ന് അറിയിച്ചപ്പോൾ, എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും സ്ത്രീ വിരുദ്ധമായി നിലകൊള്ളുന്നത് പലപ്പോഴും കാണപ്പെടുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് ശക്തമായി തന്നെ അപലപിക്കപ്പെടേണ്ടതാണ്.

കഴിഞ്ഞ ദിവസം സ്ത്രീകളാൽ തഴയപ്പെടുന്നു എന്ന കാരണത്താൽ അമേരിക്കയിൽ മൂന്ന് സ്ത്രീകളെ വെടിവെച്ചു കൊന്ന സംഭവവും, തനിക്ക് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തു എന്ന കാരണത്തിന് പാക്കിസ്ഥാനിൽ കല്ലെറിഞ്ഞ് കൊല്ലപ്പെട്ട ഗർഭിണിയായ യുവതിയുടെ സംഭവവും സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണത്തിന്റെ സൂചകങ്ങളാണ്.

ഇത്തരം പ്രവണതകൾക്ക് എതിരായി സ്ത്രീകളുടെ സംരക്ഷണത്തിനായി പുരുഷന്മാരെ അണിനിരത്തി ബാൻ കി മൂൺ തന്നെ ഒരു കാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വീണു കിട്ടിയ 74 ലക്ഷം രൂപ തിരികെ നൽകി
Next »Next Page » ബ്രസീലും അർജന്റീനയും ഫൈനലിൽ എത്തും: സ്കോളാരി »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine