ഫിദൽ കാസ്ട്രോ അന്തരിച്ചു

November 26th, 2016

kastro_epathram

വാഷിംഗ്ടൺ: ക്യൂബയുടെ മുൻ പ്രസിഡന്റും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ ഫിദൽ കാസ്ട്രോ അന്തരിച്ചു. അദ്ദേഹത്തിന്റെ സഹോദരനും ക്യൂബൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോയാണ് വിവരം പുറത്തുവിട്ടത്. 90 വയസ്സായിരുന്നു.

ഹവാന സർവ്വകലാശാലയിൽ നിയമത്തിനു പഠിക്കുന്ന സമയത്താണ് ഫിദലിലെ വിപ്ലവകാരി ഉണരുന്നത്. പിന്നീട് ഡൊമനിക്കൻ റിപ്പബ്ലിക്കിലും കൊളാംബിയയിലും നടന്ന വിപ്ലവങ്ങളിൽ ഫിദൽ പങ്കാളിയായി. ജയിൽ വാസത്തിനു ശേഷം ചെഗുവേരയുമായി കണ്ടുമുട്ടുകയും അത് ചരിത്രത്തിലെ തന്നെ നിർണായകമായ സംഭവങ്ങൾക്ക് കാരണമാകുകയും ചെയ്തു. അങ്ങനെ ക്യൂബൻ വിപ്ലവത്തിന് തുടക്കമായി. കലാപത്തിനൊടുവിൽ ക്യൂബയിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റു.

അമേരിക്കയുടെ ശക്തനായ എതിരാളിയായിരുന്നു കാസ്ട്രോ. 638 തവണയാണ് അദ്ദേഹത്തെ കൊല്ലാൻ അമേരിക്ക ശ്രമിച്ചിട്ടുള്ളത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്യൂബയില്‍ ഇനി സ്വത്തു വാങ്ങാം

April 21st, 2011

ഹവാന : ക്യൂബ യിലെ ജനങ്ങള്‍ക്ക് സ്വത്തുക്കള്‍ വാങ്ങുവാനും വില്‍ക്കുവാനും ഉള്ള അനുമതി നല്‍കു വാന്‍ ക്യൂബന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി തീരുമാനിച്ചു. പതിനാലു വര്‍ഷ ത്തിനു ശേഷം ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ അനുമതി യുടെ മറവില്‍ സ്വകാര്യ സ്വത്തു ക്കള്‍ കുന്നു കൂട്ടുവാന്‍ അനുവദിക്കില്ല എന്ന് കമ്യൂണിസ്റ്റ് ക്യൂബ യുടെ സ്ഥാപകന്‍ ഫിഡല്‍ കാസ്ട്രോ യുടെ സഹോദരനും ക്യൂബന്‍ പ്രസിഡണ്ടു മായ റൌള്‍ കാസ്ട്രോ വ്യക്തമാക്കി യിട്ടുണ്ട്.

1959-ലെ കമ്യൂണിസ്റ്റു വിപ്ലവ ത്തിനു ശേഷം ക്യൂബ യില്‍ സ്വകാര്യ സ്വത്ത് സമ്പാദനം അനുവദി ച്ചിരുന്നില്ല. അനന്തരാവകാശി കള്‍ക്ക് കൈമാറുവാനോ പരസ്പരം സ്വത്തുക്കള്‍ കൈമാറു വാനോ മാത്രമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ സ്വത്തിന് അനുമതി നല്‍കുന്നതു കൂടാതെ മറ്റൊരു നിര്‍ണ്ണായക മായ തീരുമാനമാണ് ക്യൂബ യില്‍ ഉന്നതമായ അധികാര പദവി കളില്‍ ഒരാള്‍ക്ക് പത്തു വര്‍ഷ ത്തിലധികം തുടരുവാന്‍ അനുവദിക്കില്ല എന്നതും.

48 വര്‍ഷം തുടര്‍ച്ച യായി ഫിഡല്‍ കാസ്ട്രോ ആയിരുന്നു ക്യൂബയുടെ പ്രസിഡണ്ട്. 2008-ല്‍ റൌള്‍ കാസ്ട്രോ അധികാരത്തില്‍ എത്തിയതിനു ശേഷം രാജ്യത്ത് സ്വകാര്യ സംരംഭകരെ പ്രോത്സാഹി പ്പിക്കുന്ന തടക്കം പലതര ത്തിലുള്ള സാമ്പത്തിക – രാഷ്ട്രീയ പരിഷ്കരണ പരിപാടികളും കൊണ്ടു വരുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിച്ചുരുക്കു വാനുള്ള തീരുമാനം പ്രതിഷേധ ത്തിനിട യാക്കിയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ഫിഡല്‍ കാസ്‌ട്രോ സ്ഥാനം ഒഴിഞ്ഞു
ഇന്ത്യന്‍ വംശജന് പുലിറ്റ്സര്‍ പുരസ്കാരം »



  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine