ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

March 4th, 2022

australian-cricket-legend-shane-warne-ePathram
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. ഹൃദയാഘാതമാണ് എന്നാണ് റിപ്പോര്‍ട്ട്.
തായ്‌ലൻഡിലെ വില്ലയില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ 1992 -ൽ അരങ്ങേറ്റം കുറിച്ചു.1999-ല്‍ ലോക കപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീം അംഗമായ വോണ്‍ 5 തവണ ആഷസ് കിരീടവും സ്വന്തമാക്കി യിട്ടുണ്ട്. ടെസ്റ്റ് വിക്കറ്റ് നേടിയവരില്‍ ലോകത്തെ രണ്ടാം സ്ഥാനം ഷെയ്ൻ വോൺ നിലനിര്‍ത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇമ്രാൻ ഖാന്‍ പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി സത്യപ്രതിജ്ഞ ചെയ്തു

August 18th, 2018

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി ക്രിക്കറ്റ് ക്യാപ്റ്റന്‍ ആയിരുന്ന തെഹ്‌രി കെ ഇൻ സാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാന്‍ സത്യ പ്രതിജ്ഞ ചെയ്തു അധി കാരം ഏറ്റു.

പ്രസിഡണ്ട് മഹ്മൂൻ ഹുസൈ ൻ സത്യവാചകം ചൊല്ലി ക്കൊടുത്തു. പാക്കിസ്ഥാന്റെ 22–ാം പ്രധാന മന്ത്രി യാണ് അറു പത്തി അഞ്ചു കാര നായ ഇമ്രാൻ ഖാന്‍.

കഴിഞ്ഞ മാസം നടന്ന പൊതു തെര ഞ്ഞെടു പ്പിൽ 116 സീറ്റു കള്‍ നേടി ഏറ്റവും വലിയ ഒറ്റ ക്കക്ഷി യായി പാക്കി സ്ഥാൻ തെഹ്‌രികെ ഇൻ സാഫ് പാർട്ടി (പി. ടി. ഐ) തെര ഞ്ഞെടു ക്ക പ്പെട്ടി രുന്നു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെ ടുപ്പിൽ ഭൂരി പക്ഷം തെളി യിച്ച പ്പോള്‍ പാക്കി സ്ഥാൻ പ്രധാന മന്ത്രി യായി ഇമ്രാൻ ഖാനെ പാർലമെന്റ് അംഗ ങ്ങൾ തെര ഞ്ഞെടു ക്കുക യായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ്‌ ചാമ്പ്യന്മാരായി

April 3rd, 2011

mahendra-singh-dhoni-epathram

മുംബൈ : കപില്‍ ദേവിന്റെ ചുണക്കുട്ടന്മാര്‍ ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടു വന്നതിനു 28 വര്‍ഷങ്ങള്‍ക്കു ശേഷം ധോണിയുടെ ചുണക്കുട്ടന്മാര്‍ ചരിത്രം ആവര്‍ത്തിച്ചു. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച്‌ കൊണ്ടു മഹേന്ദ്ര സിംഗ് ധോണി അടിച്ച സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തിലെ അവിസ്മരണീയമായ ക്യാപ്റ്റന്‍സ് നോക്ക് ആയി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. യുവരാജ്‌ സിംഗ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

world-cup-finals-2011-epathram

ഇന്ത്യക്കാരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത്. സുനാമി പോലെ ആഞ്ഞടിച്ച ലസിത്‌ മലിങ്കയുടെ പന്തേറില്‍ ഇന്നിംഗ്സിലെ രണ്ടാം ബോളില്‍ എല്‍. ബി. ഡബ്ല്യു. ആയി വീരേന്ദ്ര സെഹ്വാഗ് പുറത്തായപ്പോള്‍ ആവേശം കൊണ്ട് ആര്‍ത്തു വിളിച്ച ഗാലറികള്‍ ഒരു നിമിഷം കൊണ്ട് നിശബ്ദമായി.

lasith-malinga-tsunami-epathram

മലിങ്കയുടെ സുനാമിക്ക് മുന്‍പില്‍ വെറും 18 റണ്ണിനു സച്ചിനും ഔട്ടായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പരുങ്ങലില്‍ ആയി. ഗാലറിയില്‍ വിഷണ്ണനായി കാണപ്പെട്ട രജനീകാന്ത്‌ കായിക ഇന്ത്യയുടെ ആശങ്കയുടെ പ്രതീകമായി.

rajnikanth-world-cup-cricket-epathram

275 റണ്സ് എന്ന വിജയ ലക്‌ഷ്യം ദുഷ്കരമായി എന്ന് തോന്നി തുടങ്ങിയപ്പോഴാണ് ഗൌതം ഗംഭീര്‍ – വിരാട്‌ കൊഹലി എന്നിവരുടെ വിവേക പൂര്‍ണ്ണമായ കൂട്ടുകെട്ടില്‍ നിന്നും ഗംഭീറിന്റെ അര്‍ദ്ധ സെഞ്ച്വറി പിറവി എടുത്തത്‌. ഗാലറികള്‍ വീണ്ടും സജീവമായതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നു. കൊഹ്‌ലി 35 റണ്‍സ് നേടി. സെഞ്ച്വറിയ്ക്ക് വെറും മൂന്നു റണ്‍ ബാക്കി ഉള്ളപ്പോഴാണ് ഗംഭീര്‍ ഔട്ട് ആയത്. പിന്നീട് വന്ന യുവരാജ്‌ സിംഗ് – ധോണി കൂട്ടുകെട്ട് ഉജ്ജ്വലമായ ക്രിക്കറ്റാണ് കാഴ്ച വെച്ചത്. ധോണിയുടെ സിക്സര്‍ ക്യാപ്റ്റന്‍സ് നോക്ക് ആയതോടെ ഇന്ത്യ വിജയം കണ്ടെത്തുകയും ചെയ്തു. 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചു ലോകകപ്പ്‌ കിരീടം ചൂടിയത്.

ഇതാദ്യമായാണ് ഒരു ആതിഥേയ രാഷ്ട്രം ലോകകപ്പ്‌ നേടുന്നത്. ലോകകപ്പ്‌ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ഫൈനലില്‍ കളിച്ചു എന്ന പ്രത്യേകതയും ശ്രീശാന്തിന്റെ പങ്കാളിത്തത്തോടെ ഈ വിജയത്തിനുണ്ട്.

ഒരു കോടി രൂപ ബി.സി.സി.ഐ. ഓരോ കളിക്കാരനും സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ സെമി ഫൈനല്‍ : സച്ചിനാണ് താരം

March 31st, 2011

sachin-tendulkar-worldcup-epathram

മൊഹാലി : ലോകം കണ്ട ഏറ്റവും നല്ല ബാറ്റ്സ്മാന്മാരില്‍ ഒരാളായ റെക്കോര്‍ഡുകളുടെ തോഴന്‍ ഇന്ത്യന്‍ മനസ് തൊട്ടറിഞ്ഞ് കളിച്ചു. സച്ചിന്‍ എന്ന മഹാനായ കളിക്കാരന്റെ മികച്ച ഇന്നിങ്ങ്സിലൂടെ ഇന്ത്യ ഫൈനലില്‍ എത്തി. തുടര്‍ച്ചയായ ഫോമില്‍ തുടരുന്ന ഇന്ത്യന്‍ വെറ്ററന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ശര വേഗത്തില്‍ പാഞ്ഞ ഓരോ പന്തും ഇന്ത്യയുടെ വിജയ ലക്ഷ്യത്തെ അടുത്തെത്തി ക്കുന്നതായിരുന്നു. 85 റണ്ണെടുത്ത സച്ചിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 260 എന്നത് പാകിസ്ഥാനെ സംബന്ധിച്ച് അപ്രാപ്യമായ സ്കോറായിരുന്നില്ല എങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതും ഇന്ത്യയെ വിജയത്തിലേ ക്കടുപ്പിക്കാന്‍ ഏറേ സഹായിച്ചു.

ആദ്യ അമ്പത് റണ്ണിനിടയില്‍ തന്നെ സെവാഗ് (38) ഔട്ടായെങ്കിലും സച്ചിന്‍ ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു. തുടര്‍ന്നു വന്ന ഗൌതം ഗംഭീര്‍ (27), ധോണി (25), വിരാട് കൊഹലി (9) ഹര്‍ബജന്‍ സിംഗ് (12), സഹീര്‍ഖാന്‍ (9), നെഹ് റ (1) എന്നിങ്ങനെ സ്കോര്‍ ചെയ്തു. യുവരാജ് സിങ്ങിനെ പൂജ്യത്തില്‍ പൂറത്താക്കിയ വഹാബ് റിയാസിന്റെ മികച്ച ബൌളിംഗിനു മുന്നില്‍ അല്‍പ്പം പതറി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. എന്നാല്‍ സുരേഷ് റെയ്ന ഔട്ടാവാതെ നേടിയ 36 റണ്ണിലൂടെ ഇന്ത്യ വിജയ ലക്ഷ്യത്തെ അടുപ്പിച്ചു. റിയാസ് അഞ്ചു വിക്കറ്റുകളാണ് നേടിയത്. സയ്ദ് അജമല്‍ രണ്ടും, മുഹമ്മദ് ഹഫീസ് ഒരു വിക്കറ്റും നേടി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളിച്ചെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. മിസ് ബാഉല്‍ ഹഖ് 59ഉം ഓപണര്‍ മുഹമ്മദ് ഹഫീസ് 43 റണ്ണും നേടി. സഹീര്‍ ഖാന്‍, നെഹ് റ, പട്ടേല്‍, ഹര്‍ബജന്‍, യുവരാജ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കോടിക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഈ സ്വപ്ന സെമി വീക്ഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനിയും ഇന്ത്യന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗും ഉണ്ടായിരുന്നു. 260നെതിരെ 231 റണ്‍സ് ഏടുക്കാനേ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്‍ മാര്‍ക്ക് കഴിഞ്ഞുള്ളു. അവസാന നിമിഷം വരെ കാണികളെ മുള്‍മുനയില്‍ നിറുത്തിയ മത്സരം ഇന്ത്യന്‍ വിജയം ആഘോഷ മാക്കുകയായിരുന്നു. ഇന്നു വരെ ഒരു ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല എന്ന പ്രത്യേകത ഇത്തവണയും നിലനിര്‍ത്താന്‍ ധോണിക്കായി. മാന്‍ ഓഫ് ദ മാച്ചായി പ്രഖ്യാപിക്കപ്പെട്ട സച്ചിനാണ് കളിയിലെ താരം.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ക്രിക്കറ്റ്‌ : ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചു ഫൈനലില്‍

March 30th, 2011

sachin-tendulkar-epathram

മൊഹാലി : ലോകം ശ്വാസമടക്കി പിടിച്ചു കണ്ട ആവേശകരമായ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഇന്ത്യാ പാക്കിസ്ഥാന്‍ സെമി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ 29 റണ്ണിനു തോല്‍പ്പിച്ചു ഫൈനലില്‍ എത്തി. 9 വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ 260 റണ്ണുകള്‍ നേടിയപ്പോള്‍ പാക്കിസ്ഥാന് 231 റണ്ണുകള്‍ മാത്രമാണ് ലഭിച്ചത്. 85 റണ്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ട്വന്‍റി- 20: ഇംഗ്ലണ്ടിന് കിരീടം

May 17th, 2010

twenty-20- logo-epathramലോക കപ്പ് ട്വന്‍റി- 20 യില്‍ കരുത്തരായ ഓസ്ത്രേലിയ യെ  തകര്‍ത്തു കൊണ്ട് ഇംഗ്ലണ്ട് കിരീട നേട്ടം ആഘോഷിച്ചു.  7 വിക്കറ്റിനു ആയിരുന്നു ഇംഗ്ലണ്ടിന്‍റെ വിജയം. ശക്തരായ ഓസ്ത്രേലിയന്‍ ബാറ്റിംഗ് നിരയെ 147 റണ്‍സില്‍ ഒതുക്കിയ  ഇംഗ്ലീഷ്‌ ബൌളര്‍ മാര്‍  ചാമ്പ്യന്‍ മാര്‍ക്ക് ഒത്ത പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ  3 ഓവറുകളില്‍ തന്നെ 9 റണ്‍സിന് ഓസ്ത്രേലിയ യുടെ  3 മുന്‍ നിര വിക്കറ്റുകള്‍ പിഴുത്  അവരുടെ ബാറ്റിംഗിനെ  പ്രതിരോധ ത്തില്‍ ആക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
 
ഡേവിഡ്‌ ഹസ്സി  നേടിയ 58 റണ്‍സിന്‍റെ പിന്‍ബലത്തിലാണ്  പ്രതിരോധിക്കാവുന്ന  സ്കോര്‍ ആയ  147 റണ്‍സ് കംഗാരുപ്പട പടുത്തു യര്‍ത്തിയത്.  തുടര്‍ന്ന്‍ ബാറ്റിംഗിനെ ത്തിയ  ഇംഗ്ലണ്ടിനു രണ്ടാമത്തെ ഓവറില്‍ തന്നെ ഒരു വിക്കറ്റ്‌ നഷ്ടമായെങ്കിലും  കെവിന്‍ പീറ്റേഴ്സനും  ക്വിസ്‌ വൈറ്ററും ചേര്‍ന്ന്‍ ഇംഗ്ലീഷ് പടയെ  വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
 
31 ബോളില്‍ നിന്നും 47 റണ്‍സ് എടുത്ത പീറ്റേഴ്സന്‍റെ  അത്യുജ്ജല പ്രകടനം ഇംഗ്ലീഷ്‌ ഇന്നിംഗ്സിന്‍റെ സവിശേഷതയാണ്. കേവലം 17  ഓവറില്‍ തന്നെ 148 റണ്‍സ് അടിച്ചെടുത്ത് ഐ. സി. സി വേള്‍ഡ്‌ ട്വന്‍റി- 20 ട്രോഫി ഇംഗ്ലണ്ട് നേടി എടുക്കുകയായിരുന്നു.
49 ബോളില്‍ നിന്നും   67  റണ്‍സ് നേടിയ ഇംഗ്ലീഷ്‌ ഓപ്പണര്‍  ക്വിസ്‌ വൈറ്റര്‍ ഫൈനലിലെ ‘മാന്‍ ഓഫ് ദ മാച്ച്’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണ്ണമെന്‍റില്‍ ഉടനീളം തകര്‍പ്പന്‍ ആള്‍ റൗണ്ട് പ്രകടനം കാഴ്ച വെച്ച  ചാമ്പ്യന്‍ പ്ലെയര്‍ കെവിന്‍ പീറ്റേഴ്സന്‍  ‘മാന്‍ ഓഫ് ദ ടൂര്‍ണ്ണമെന്‍റ്’ അവാര്‍ഡും ലഭിച്ചു.
 
-ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« വിമാനാപകടം – 10 വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ഇറാന്‍ യുറേനിയം കൈമാറും – ഇനി പഴി ചാരാന്‍ കാരണങ്ങളില്ല »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine