അമേരിക്ക വീണ്ടും ലോക പോലീസ്‌ ചമയുന്നു

December 7th, 2010

interpol-julian-assange-epathram

വാഷിംഗ്ടണ്‍ : അന്താരാഷ്‌ട്ര തലത്തില്‍ തങ്ങള്‍ക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ വിക്കി ലീക്ക്സ്‌ വെബ് സൈറ്റിനെതിരെ അമേരിക്ക ആഞ്ഞടിക്കുന്നു. അമേരിക്കന്‍ നയതന്ത്ര രേഖകള്‍ പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്കകം അമേരിക്കയിലെ സെര്‍വറുകളില്‍ നിന്നും വെബ് സൈറ്റ്‌ നീക്കം ചെയ്യപ്പെട്ടു. ആമസോണ്‍ പോലുള്ള വന്‍ വെബ് ഹോസ്റ്റിംഗ് കമ്പനികളെ വരെ അമേരിക്കന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തി വിക്കി ലീക്ക്സ്‌ വെബ് സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതില്‍ നിന്നും വിലക്കി. വിക്കി ലീക്ക്സിന്റെ ബാങ്ക് അക്കൌണ്ടുകളും മരവിപ്പിച്ചു. ദക്ഷിണ ഇംഗ്ലണ്ടില്‍ എവിടെയോ ഒളിച്ചു കഴിയുന്ന വിക്കി ലീക്ക്സ്‌ സ്ഥാപകനായ ജൂലിയന്‍ അസ്സാന്ജെയെ പണ്ടെങ്ങോ കെട്ടിച്ചമച്ച ഒരു ലൈംഗിക പീഡന കേസിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യാന്‍ അന്താരാഷ്‌ട്ര പോലീസ്‌ സംഘടനയായ ഇന്റര്‍പോളിനേ കൊണ്ട് ഒരു അന്താരാഷ്ട്ര അറസ്റ്റ്‌ വാറണ്ടും പുറപ്പെടുവിച്ചു.

ജൂലിയന്‍ പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന സ്ത്രീകള്‍ തങ്ങള്‍ ഒരിക്കലും ജൂലിയന് എതിരെ പീഡനത്തിന് കേസെടുക്കണം എന്ന് ഉദ്ദേശിച്ചിരുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഇഷ്ടപ്രകാരമാണ് ജൂലിയനുമായി ബന്ധപ്പെട്ടത്‌ എന്നും ഇവര്‍ സമ്മതിച്ചു. കേസ്‌ അന്വേഷിച്ച സ്വീഡിഷ്‌ അധികൃതര്‍ കേസ്‌ നിലനില്‍ക്കത്തക്കതല്ല എന്ന് കണ്ട് കേസ്‌ ഫയല്‍ പൂട്ടിയതായിരുന്നു. എന്നാല്‍ പിന്നീട് അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാവണം ഇപ്പോള്‍ വീണ്ടും കേസ്‌ സജീവമായത് എന്ന് കരുതപ്പെടുന്നു.

സ്വിസ്സ് അധികൃതര്‍ വിക്കി ലീക്ക്സിന്റെ 35 ലക്ഷത്തോളം രൂപയുടെ അക്കൌണ്ട് മരവിപ്പിച്ചപ്പോള്‍ ആമസോണ്‍, പേ പല്‍, എവരി ഡി.എന്‍.എസ്. എന്നീ വന്‍ കിട ഓണ്‍ലൈന്‍ കമ്പനികള്‍ വിക്കി ലീക്ക്സുമായുള്ള തങ്ങളുടെ എല്ലാ ബന്ധങ്ങളും മുറിച്ചു മാറ്റി.

wikileaks.org എന്ന പേര്‌ തന്നെ എവരി ഡി.എന്‍.എസ്. എന്ന കമ്പനി പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ wikileaks.ch എന്ന പേരിലാണ് വിക്കി ലീക്ക്സ്‌ പ്രവര്‍ത്തിക്കുന്നത്.

ചൈനയില്‍ വിക്കി ലീക്ക്സ്‌ വെബ് സൈറ്റ്‌ നിരോധിച്ചിട്ടുണ്ട്.

wikileaks-shutdown-epathram

wikileaks.org എന്ന പേരില്‍ ഇപ്പോള്‍ സൈറ്റ്‌ ലഭ്യമല്ല

അമേരിക്കന്‍ നീതി ന്യായ വകുപ്പ്‌ ജൂലിയന് എതിരെ അമേരിക്കന്‍ ചാര പ്രവര്‍ത്തന നിയമം ലംഘിച്ചതിന്റെ പേരില്‍ കേസെടുക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ നിയമ വശങ്ങള്‍ ഇപ്പോള്‍ പഠിച്ചു വരികയാണ്. 1917 ലെ അമേരിക്കന്‍ ചാരപ്രവര്‍ത്തന നിയമം അമേരിക്കന്‍ സര്‍ക്കാരിന് ഇഷ്ടമില്ലാത്ത എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാണ് എന്ന് അനുശാസിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിയമമാണ് എന്നതിനാല്‍ ഇത് സാധാരണ പ്രയോഗിക്കപ്പെടാറില്ല. ഇതാണ് ഇപ്പോള്‍ വിക്കി ലീക്ക്സിനെതിരെ പ്രയോഗിക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്.

ജൂലിയന്‍ ഒരു അമേരിക്കന്‍ പൌരനോ, അമേരിക്കയില്‍ വസിക്കുന്ന ആളോ അല്ല എന്നത് തങ്ങള്‍ക്ക് പ്രശ്നമല്ല എന്നതാണ് അമേരിക്കയുടെ നിലപാട്‌. ലോക പോലീസ്‌ ചമയാനുള്ള ജോര്‍ജ്‌ ബുഷ്‌ തന്ത്രം ഭരണം മാറിയിട്ടും അമേരിക്ക തുടരുന്നതിന്റെ സൂചനയാണിത്. രാഷ്ട്രീയ കക്ഷികള്‍ക്കും ഭരണ നേതൃത്വങ്ങള്‍ക്കും അതീതമായി നിലനില്‍ക്കുന്ന അമേരിക്കന്‍ നയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാണക്കേട് !

November 30th, 2010

julian-assange-wikileaks-cablegate-epathram

വാഷിംഗ്ടണ്‍ : അമേരിക്കയെ നാണം കെടുത്തിക്കൊണ്ട് വിക്കി ലീക്ക്സ്‌ രണ്ടര ലക്ഷം രഹസ്യ രേഖകള്‍ കൂടി പുറത്തു വിട്ടു. 1966 ഡിസംബര്‍ 28 മുതല്‍ 2010 ഫെബ്രുവരി 28 വരെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ നയതന്ത്ര ഓഫീസുകളില്‍ നിന്നും വാഷിംഗ്ടണ്‍ ഡി. സി. യിലെ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയച്ച കേബിള്‍ സന്ദേശങ്ങളാണ് നവംബര്‍ 28 ഞായറാഴ്ച മുതല്‍ വിക്കി ലീക്ക്സ്‌ പുറത്തു വിട്ടു തുടങ്ങിയത്. വിദേശ രാജ്യങ്ങളില്‍ അമേരിക്ക ചെയ്യുന്ന ഇടപെടലുകളെ കുറിച്ച് ഈ രഹസ്യ രേഖകള്‍ പൊതുജനത്തിന് വ്യക്തമായ ഒരു ചിത്രം നല്‍കും എന്നാണ് വിക്കി ലീക്ക്സ്‌ വെബ് സൈറ്റ്‌ പറയുന്നത്.

അടുത്ത ഏതാനും മാസങ്ങള്‍ കൊണ്ട് ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ രേഖകള്‍ മുഴുവനായി പ്രസിദ്ധപ്പെടുത്തുക. ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്യങ്ങളുടെ ഗൌരവവും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും കണക്കിലെടുക്കുമ്പോള്‍ ഇവ പ്രസിദ്ധപ്പെടുത്താ തിരിക്കുന്നത് ഇവയോട് ചെയ്യുന്ന അനീതിയായിരിക്കും എന്നും വെബ് സൈറ്റില്‍ വിശദീകരിക്കുന്നു.

അമേരിക്ക സ്വന്തം സഖ്യ കക്ഷികളുടെയും ഐക്യ രാഷ്ട്ര സംഘടനയുടെയും മേലെ നടത്തുന്ന ചാര പ്രവര്‍ത്തനങ്ങള്‍, സ്വന്തം കക്ഷി രാഷ്ട്രങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും അഴിമതിയുടേയും നേര്‍ക്ക്‌ കണ്ണടയ്ക്കുന്നതും, “നിഷ്പക്ഷ” രാഷ്ട്രങ്ങളുമായി ഉണ്ടാക്കുന്ന പിന്നാമ്പുറ ഇടപാടുകളും, അമേരിക്കന്‍ കോര്‍പ്പൊറേറ്റുകള്‍ക്ക് വേണ്ടി നടത്തുന്ന ഉപജാപങ്ങളും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ചെയ്തു കൊടുക്കുന്ന സഹായങ്ങളും എല്ലാം ഈ രേഖകള്‍ വെളിവാക്കുന്നു.

അമേരിക്ക ലോകത്തിനു മുന്‍പില്‍ കാഴ്ച വെയ്ക്കുന്ന പരസ്യമായ പ്രതിച്ഛായ അടഞ്ഞ വാതിലുകള്‍ക്ക് പുറകിലെ യഥാര്‍ത്ഥ അമേരിക്കന്‍ മുഖത്തില്‍ നിന്നും എത്ര വ്യത്യസ്തമാണ് എന്ന് ഈ രേഖകള്‍ വെളിപ്പെടുത്തുന്നു. ജനാധിപത്യ രാഷ്ട്രത്തിലെ സര്‍ക്കാരുകള്‍ തങ്ങളുടെ താല്പര്യങ്ങള്‍ പ്രതിഫലിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന പൌരന്മാര്‍ യഥാര്‍ത്ഥത്തില്‍ അണിയറയില്‍ നടക്കുന്ന രംഗങ്ങള്‍ കാണേണ്ടതിന്റെ പ്രാധാന്യം ഈ വെളിപ്പെടുത്തലുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയുടെ ആദ്യത്തെ പ്രസിഡണ്ടായ ജോര്‍ജ്ജ് വാഷിംഗ്ടണ് നുണ പറയാന്‍ കഴിയുമായിരുന്നില്ല എന്നത് ഓരോ അമേരിക്കന്‍ കുട്ടിയേയും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ക്ക് ഈ തത്വം എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുവെന്ന ചോദ്യത്തിന് ഈ രേഖകളുടെ വെളിപ്പെടുത്തലോടെ ഉത്തരമാകുന്നു.

വിക്കി ലീക്ക്സ്‌ ഈ രഹസ്യ രേഖകള്‍ വെളിപ്പെടുത്തുന്നത് ആളുകളുടെ ജീവന് ഭീഷണിയാവും എന്നാണ് അമേരിക്കയുടെ പ്രതികരണം. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി തങ്ങള്‍ വെളിപ്പെടുത്തിയ രഹസ്യ രേഖകള്‍ ഒന്നും തന്നെ ഇത് വരെ ഒരാള്‍ക്കും അപകടകരമായി തീര്‍ന്നിട്ടില്ല എന്ന് വിക്കി ലീക്ക്സ്‌ പറയുന്നു.

പരസ്യപ്പെടുത്തുന്നതിന് മുന്‍പ്‌ രേഖകളില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നവ വ്യക്തമാക്കുവാന്‍ അമേരിക്കന്‍ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റിനോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ തങ്ങളോട്‌ സഹകരിക്കുവാന്‍ വിസമ്മതിക്കുകയാണ് ഉണ്ടായത്. ഈ രേഖകള്‍ പുറത്തു വിട്ടാല്‍ ഉണ്ടാവുമെന്ന് അമേരിക്ക പറയുന്ന വിപത്തിനേക്കാള്‍ ഈ രേഖകള്‍ പുറത്തു വരുന്നത് തടയുവാനായിരുന്നു അമേരിക്കയ്ക്ക്‌ താല്പര്യം എന്നും വിക്കി ലീക്ക്സ്‌ പറയുന്നു.

യഥാര്‍ത്ഥത്തില്‍ ലോകത്തില്‍ എന്താണ് നടക്കുന്നത് എന്ന അറിവ്‌ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അതിനാല്‍ ഈ രേഖകളിലെ വിവരങ്ങള്‍ രാഷ്ട്രീയ പരിഷ്കരണത്തിനും മാറ്റത്തിനും വഴി വെയ്ക്കും. ഈ രേഖകള്‍ മധ്യ പൂര്‍വേഷ്യയില്‍ അസ്ഥിരത സൃഷ്ടിക്കും എന്ന ആരോപണത്തിലും കഴമ്പില്ല. തങ്ങളെ യഥാര്‍ത്ഥത്തില്‍ അമേരിക്ക എങ്ങനെയാണ് കാണുന്നത് എന്ന വ്യക്തമായ ചിത്രം ഈ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ലഭിക്കുന്നതോടെ ന്യായമായ ഒരു പൊതു നിലപാട്‌ സ്വീകരിച്ചു കൊണ്ട് സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഗള്‍ഫ്‌ രാഷ്ട്രങ്ങള്‍ക്ക് സാദ്ധ്യമാവുകയും ഇത് ഈ പ്രദേശത്തെ സമാധാന പ്രക്രിയക്ക്‌ ആക്കം കൂട്ടുകയും ചെയ്യും എന്നും വിക്കി ലീക്ക്സ്‌ പ്രത്യാശ പ്രകടിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

അസ്സാന്‍ജെയെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവ്‌

November 19th, 2010

Julian-Assange-wikileaks-ePathram

സ്റ്റോക്ക്‌ഹോം : വിക്കി ലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെയ്ക്കെതിരെ സ്വീഡിഷ്‌ കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. ലൈംഗിക പീഡനം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് അസ്സാന്‍ജെയെ അറസ്റ്റ്‌ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. അസ്സാന്‍ജെ സ്വീഡനില്‍ ഇല്ലാത്തതിനാല്‍ അസ്സാന്‍ജെയെ പിടികൂടാനായി അന്താരാഷ്‌ട്ര വാറന്റ് പുറപ്പെടുവിക്കും എന്ന് സ്വീഡന്‍ അറിയിച്ചു.

അസ്സാന്‍ജെ ഓഗസ്റ്റില്‍ സ്വീഡന്‍ സന്ദര്‍ശിച്ച വേളയില്‍ രണ്ടു സ്ത്രീകളുമായി നടന്ന കൂടിക്കാഴ്ചയാണ് കേസിന് ആസ്പദമായത്. എന്നാല്‍ ഈ ആരോപണം അസ്സാന്‍ജെ നിഷേധിച്ചിട്ടുണ്ട്. ഇറാഖ്‌ യുദ്ധ കാലത്തെയും അഫ്ഗാന്‍ യുദ്ധ കാലത്തെയും അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിസില്‍ ബ്ലോവര്‍ (whistleblower) വെബ് സൈറ്റായ വിക്കി ലീക്ക്സ്‌ അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണ് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. തങ്ങളുടെ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ്‌ വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടുവെങ്കിലും അസ്സാന്‍ജെ ഈ ആവശ്യം നിരാകരിച്ചു. ഇതിനു പ്രതികാരമായിട്ടാണ് അമേരിക്കന്‍ ചാര സംഘടന അസ്സാന്‍ജെയ്ക്കെതിരെ കള്ളക്കേസ്‌ ചമച്ചത് എന്നാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിക്കി ലീക്ക്സ്‌ വെബ് സൈറ്റിന്റെ ചില സെര്‍വറുകള്‍ സ്ഥിതി ചെയ്യുന്ന സ്വീഡനില്‍ അസ്സാന്‍ജെയ്ക്ക് താമസാവകാശം സ്വീഡന്‍ നിഷേധിച്ചിരുന്നു. ഇന്റര്‍നെറ്റ്‌ സ്വകാര്യത പൂര്‍ണ്ണമായി ഉറപ്പു നല്‍കുന്ന നിയമ പരിരക്ഷയുള്ള രാജ്യമാണ് സ്വീഡന്‍ എന്നതിനാലാണ് വിക്കി ലീക്ക്സ്‌ സെര്‍വറുകള്‍ സ്വീഡനില്‍ സ്ഥാപിച്ചിരുന്നത്.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിക്കി ലീക്ക്സ്‌ അമേരിക്കയ്ക്കെതിരെ വീണ്ടും

October 24th, 2010

Julian-Assange-wikileaks-ePathram

ബാഗ്ദാദ് : ഇറാഖ്‌ യുദ്ധ കാലത്തെ അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിക്കി ലീക്ക്സ്‌ വെബ് സൈറ്റിനെതിരെ ഇറാഖ്‌ രംഗത്തെത്തി. ഈ രേഖകള്‍ പുറത്തു വിട്ട സമയം കണക്കിലെ ടുക്കുമ്പോള്‍ ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നാണ് ഇറാഖി പ്രധാന മന്ത്രി നുരി അല്‍ മാലികി ആരോപിക്കുന്നത്. ഇന്റലിജന്‍സ്‌ രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇറാഖില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ഐക്യ രാഷ്ട്ര സഭ അമേരിക്കയോട് ആവശ്യപ്പെട്ടു. വിക്കി ലീക്ക്സ്‌ രേഖകള്‍ പുറത്തു വിട്ടത് ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയായി എന്ന് അമേരിക്ക പറഞ്ഞു. എന്നാല്‍ അടുത്ത് തന്നെ അഫ്ഗാന്‍ യുദ്ധം സംബന്ധിച്ച 15000 ത്തോളം രഹസ്യ രേഖകള്‍ തങ്ങള്‍ പുറത്തു വിടും എന്ന് വിക്കി ലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെ പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാറിടം കാണിച്ച് കൊള്ള

August 15th, 2010

girl-atm-machine-epathram

എ.ടി.എം. മെഷിനില്‍ നിന്നും പണം എടുക്കാന്‍ ചെന്ന ആളുടെ അടുത്ത് രണ്ടു സുന്ദരികളായ യുവതികള്‍ ചെന്നപ്പോള്‍ പണമെടുക്കാന്‍ കാര്‍ഡ്‌ ഇട്ട് പിന്‍ കോഡും അടിച്ച ആള്‍ ഇത്രയും കരുതിയില്ല. ഇരുപതുകാരിയായ സുന്ദരി പെട്ടെന്നാണ് തന്റെ വസ്ത്രം നീക്കി സ്വന്തം മാറിടം പ്രദര്‍ശിപ്പിച്ചത്. സുന്ദരിയായ യുവതിയുടെ മാറിടം കണ്ടു അത് നോക്കി നിന്ന നേരം കൊണ്ട് മറ്റേ യുവതി ഇയാളുടെ അക്കൌണ്ടില്‍ നിന്നും 300 യൂറോ എടുത്തത്‌ ഇയാള്‍ അറിഞ്ഞതേയില്ല. പണം കൈക്കലാക്കിയ ഉടന്‍ ഇരുവരും ഓടി പോയപ്പോഴാണ് താന്‍ കബളിക്കപ്പെട്ട കാര്യം ഇയാള്‍ മനസ്സിലാക്കിയത്. അപ്പോഴേക്കും പെണ്‍കുട്ടികള്‍ ഓടിയകന്നിരുന്നു.

പാരീസിലാണ് രസകരമായ ഈ സംഭവം നടന്നത്. സംഭവം അപ്പാടെ അവിടെ ഉണ്ടായിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടി. വി. യില്‍ റെക്കോഡ്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ ആരെന്ന് തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

പണം പിന്‍വലിക്കാന്‍ ബാങ്കില്‍ വരുന്നവര്‍ അവര്‍ ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കണം എന്ന് സംഭവത്തെ തുടര്‍ന്ന് പോലീസ്‌ പൊതു ജനത്തിന് നിര്‍ദ്ദേശം നല്‍കി. എത്ര തന്നെ സുന്ദരമായ കാഴ്ചകള്‍ കണ്ടാലും തങ്ങളുടെ ശ്രദ്ധ മാറരുത് എന്നും പോലീസ്‌ ഉപദേശിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിക്കി ലീക്ക്സിനു അമേരിക്കന്‍ താക്കീത്‌

August 7th, 2010

Julian-Assange-ePathramവാഷിംഗ്ടന്‍ : അഫ്ഗാന്‍ യുദ്ധത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുവാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ്‌ ഇന്റര്‍നെറ്റിലെ വിസില്‍ ബ്ലോവര്‍ വെബ് സൈറ്റായ വിക്കി ലീക്ക്സിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം വിക്കി ലീക്ക്സ്‌ ഏതാണ്ട് 71,000 അമേരിക്കന്‍ രഹസ്യ രേഖകള്‍ തങ്ങളുടെ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തിയത് അമേരിക്കയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഈ രേഖകള്‍ എത്രയും പെട്ടെന്ന് വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്തു തങ്ങളെ തിരികെ ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ അമേരിക്ക ആവശ്യപ്പെടുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന പ്രസക്തിക്ക് മറ്റൊരു ഉദാഹരണമാണ് വിക്കിലീക്ക്സ്‌. കേന്ദ്രീകൃതമായ ഒരു ഓഫീസോ, ശമ്പളത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരോ ഇല്ലാത്ത വിക്കി ലീക്ക്സ്‌ വെബ് സൈറ്റ്‌ ഒരു ചെറിയ സംഘം ആളുകളാണ് നടത്തി കൊണ്ട് പോകുന്നത്. 800 ഓളം സന്നദ്ധ പ്രവര്‍ത്തകരും ഇവര്‍ക്ക്‌ സഹായത്തിനുണ്ട്. വിക്കി ലീക്ക്സിന്റെ ഉടമയായ ജൂലിയന്‍ അസ്സാന്‍ജെ ഓസ്ട്രേലിയക്കാരന്‍ ആണെങ്കിലും സുരക്ഷിതത്വ കാരണങ്ങളാല്‍ സ്വീഡനിലും ഐസ് ലാന്‍ഡിലും മാത്രമേ കാണപ്പെടാറുള്ളൂ. ഈ രണ്ടു രാജ്യങ്ങളും പൂര്‍ണ്ണമായ ഇന്റര്‍നെറ്റ്‌ സ്വകാര്യത ഉറപ്പു നല്‍കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീലങ്ക – യുദ്ധ കുറ്റകൃത്യത്തിനു പുതിയ തെളിവ്‌

May 22nd, 2010

srilanka-warcrime-victimന്യൂയോര്‍ക്ക് : ശ്രീലങ്കയില്‍ തമിഴ്‌ പുലികള്‍ക്ക് നേരെ നടത്തിയ ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ വ്യാപകമായ യുദ്ധ കുറ്റകൃത്യങ്ങള്‍ നടന്നു എന്നതിന് പുതിയ തെളിവുകള്‍ ലഭിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച് എന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടന അറിയിച്ചു. തമിഴ്‌ പുലികളുടെ രാഷ്ട്രീയ വിഭാഗം അംഗമായ ഒരാളെ ശ്രീലങ്കന്‍ സൈന്യം പിടിച്ചു കെട്ടി ചോദ്യം ചെയ്യുന്ന ഫോട്ടോകളാണ് പുറത്തു വന്നിരിക്കുന്നത്. ചോരയില്‍ കുളിച്ച്, ദേഹം ആസകലം മുറിവുകളുമായി ആദ്യ രണ്ടു ഫോട്ടോകളില്‍ കാണപ്പെടുന്ന ഇയാള്‍ പിന്നീടുള്ള ഫോട്ടോകളില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. അവസാന ഫോട്ടോകളില്‍ ദേഹത്തും ശിരസ്സിലും കൂടുതല്‍ മുറിവുകളും കാണാം.

ബ്രസ്സല്‍സ്‌ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ക്രൈസിസ് സെന്റര്‍ സമാനമായ ഒരു റിപ്പോര്‍ട്ട് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. മുപ്പതു വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിന്റെ അവസാന അഞ്ചു മാസങ്ങളില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കം പതിനായിര ക്കണക്കിന് തമിഴ്‌ വംശജരെ കൊന്നൊടുക്കി യതായ്‌ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ശ്രീലങ്കന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഈ കൂട്ടക്കൊലയില്‍ പങ്കുണ്ടെന്നും ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

കടല്‍ കൊള്ളക്കാരെ നേരിടാന്‍ ഇന്ത്യന്‍ പടക്കപ്പല്‍

April 15th, 2010

മൊഗാദിഷു : ഏദന്‍ കടലിടുക്കിലെ കടല്‍ കൊള്ളക്കാരെ നേരിടാന്‍ ഇന്ത്യന്‍ നാവിക സേന പുതിയ യുദ്ധക്കപ്പല്‍ അയച്ചു. രണ്ടു മലയാളികള്‍ ഉള്ള ഇന്ത്യന്‍ ചരക്കു കപ്പല്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത സാഹചര്യത്തിലാണ് നാവിക സേനയുടെ ഈ തീരുമാനം. ആയുധ ധാരികളായ കമാന്‍ഡോകളും ഹെലികോപ്ടറും അടങ്ങുന്ന ഐ. എന്‍. എസ്. വിധ്വ എന്ന യുദ്ധ ക്കപ്പലാണ് നാവിക സേന അയച്ചത്‌. ഏദന്‍ കടലിടുക്കിലൂടെ പോകുന്ന എല്ലാ ചരക്കു കപ്പലുകളുടെയും സുരക്ഷ യ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഇതില്‍ ഉണ്ടെന്നും, ചരക്കു കപ്പലുകലുടെ സുരക്ഷ ഉറപ്പാക്കുമെന്നും നാവിക സേന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മഹമൂദ് അല്‍ മബ്ഹൂവ് കൊല; 11 പേരെ തിരിച്ചറിഞ്ഞുവെന്ന് ദുബായ് പോലീസ്

February 16th, 2010

Mahmoud-Al-Mabhouhദുബായ്‌ : ഹമാസ് നേതാവ് മഹമൂദ് അല്‍ മബ്ഹൂവ് ദുബായില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞി ട്ടുണ്ടെന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റന്‍റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അറിയിച്ചു. ആറ് ബ്രിട്ടീഷുകാരും ഒരു ഫ്രഞ്ച് കാരനും ഒരു ജര്‍മന്‍ കാരനും ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഐറിഷ്കാരുമാണ് കൊലപാതകത്തില്‍ പങ്കാളികളായത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇവരെ പിടികൂടാനായി ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും ദാഹി ഖല്‍ഫാന്‍ അറിയിച്ചു.
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
 

വീഡിയോ കടപ്പാട് : ഗള്‍ഫ്‌ ന്യൂസ് ദിനപത്രം

 
ജനുവരി 20 ന് ദുബായ് വിമാനത്താവളത്തിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് മഹമൂദ് അല്‍ മബ്ഹൂവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
 


Dubai police issues arrest warrant against suspected murderers of Mahmoud Al Mabhouh


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ യുദ്ധത്തില്‍

February 15th, 2010

hackers-union-of-indiaമെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ നടക്കുന്ന അക്രമത്തിന് പ്രതികാരം എന്നവണ്ണം ഒരു കൂട്ടം ഇന്ത്യന്‍ ഹാക്കര്‍മാര്‍ ഓസ്ട്രേലിയക്കെതിരെ ഓണ്‍ ലൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു എന്ന് സൂചന. ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന സംഘമാണ് ഇതിനു പിന്നില്‍ എന്നാണ് സംശയം. ഇവരുടെ ആക്രമണത്തിന് ഇരയായ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിലെ വ്യവസായ വ്യാപാര സ്ഥാപനങ്ങള്‍ക്ക്‌ ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്‌ എന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്ട്രേലിയന്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
 
രാവിലെ ജോലിക്ക് വന്ന ജീവനക്കാര്‍ തങ്ങളുടെ കമ്പ്യൂട്ടര്‍ സര്‍വര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ നേരെയുള്ള ആക്രമണം നിര്‍ത്തുന്നത്‌ വരെ ഹാക്കിംഗ് തുടരുമെന്ന ഭീഷണിയും ഇവര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്.
 

indian-hackers-attack-australia

ഓസ്ട്രേലിയക്കെതിരെ ഹാക്കിംഗ് യുദ്ധം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റില്‍

 
ഓണ്‍ ലൈന്‍ ആയാലും നേരിട്ടായാലും ആക്രമണം അനുവദനീയമല്ല എന്നാണ് ഓസ്ട്രേലിയന്‍ വിദ്യാര്‍ത്ഥി കളുടെ യൂണിയന്റെ പ്രതികരണം. ഓസ്ട്രേലിയന്‍ തെരുവുകളുടെ സുരക്ഷിതത്വം ഇല്ലായ്മയ്ക്ക്‌ വ്യാപാര സ്ഥാപനങ്ങള്‍ വില കൊടുക്കേണ്ടി വരുന്നത് ശരിയല്ല എന്നും അതിനാല്‍ ഇത്തരക്കാര്‍ വ്യാപാര സ്ഥാപനങ്ങളുടെ നേരെയുള്ള ഓണ്‍ ലൈന്‍ ആക്രമണങ്ങള്‍ തുടരരുത് എന്നും വിദ്യാര്‍ത്ഥി നേതാവായ ഗൌതം ഗുപ്ത അറിയിച്ചു.
 

hackers-union-of-india

ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ്‌

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
എന്നാല്‍ ആക്രമണത്തിന്റെ വാര്‍ത്ത പുറത്തായതോടെ ഹാക്കേഴ്സ് യൂണിയന്റെ വെബ്സൈറ്റ്‌ താല്‍ക്കാലികമായി ലഭ്യമല്ലാതായി. ഈ വെബ് സൈറ്റില്‍ നേരത്തെ ഇതിലെ അംഗങ്ങളുടെ പേരും ഫോട്ടോയും ഈമെയില്‍ വിലാസങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.
 
അന്വേഷണ ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാനായി ഹാക്കേഴ്സ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ ഒരു പുതിയ വെബ് സൈറ്റും ഒരുക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

16 of 1910151617»|

« Previous Page« Previous « ഇന്ത്യയും ബ്രിട്ടനും ആണവ കരാര്‍ ഒപ്പ്‌ വെച്ചു
Next »Next Page » മഹമൂദ് അല്‍ മബ്ഹൂവ് കൊല; 11 പേരെ തിരിച്ചറിഞ്ഞുവെന്ന് ദുബായ് പോലീസ് »



  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine