കൊറോണ വൈറസ്; കര്‍ശന നടപടിയുമായി ചൈന, വന്യജീവി വില്‍പ്പന നിരോധിച്ചു

January 26th, 2020

corona-virus_epathram

ഷാങ്ഹായ്: കൊറോണ വൈറസ് ബാധിച്ചുള്ള മരണം 56 ആയി ഉയര്‍ന്നതോടെ ചൈനയില്‍ വന്യജീവികളുടെ വില്‍പന നിരോധിച്ചു. ഇന്ന് മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് ചൈന അറിയിച്ചു. ചന്തകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഭക്ഷണ ശാലകളിലും എല്ലാ രീതിയിലുമുള്ള വന്യജീവി വില്‍പ്പനയാണ് നിരോധിച്ചിരിക്കുന്നത്.

മാംസ വിപണിയിലേക്കും വളര്‍ത്താന്‍ വേണ്ടിയും വന്യമൃഗങ്ങളെ വില്‍ക്കുന്നതിനും വിലക്ക് ബാധകമാണ്. രാജ്യാന്തര തലത്തില്‍ 2000ത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാവുകയും 56 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നടപടിയിലേക്ക് ചൈന കടക്കുന്നത്.

കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്ന് പിടിക്കുന്നത് തടയാനായി ഹോങ്കാങ്ങിലെ ഡിസ്നിലാന്‍ഡ്, ഒഷ്യന്‍ എന്നീ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ അടച്ചിട്ടു. ഷാങ്ഹായ് സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഡിസ്നിലാന്‍ഡിനുള്ളിലെ ഹോട്ടലുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രമേഹ രോഗ ചികിത്സ യുടെ മാന ദണ്ഡം മാറ്റുന്നു

February 26th, 2019

logo-diabetes-blue-circle-ePathram ബർലിൻ : പ്രമേഹ രോഗ ചികിത്സ യുടെ മാന ദണ്ഡ ങ്ങൾ മാറ്റുവാൻ വേൾഡ് ഡയ ബറ്റിക് ടെക്നോള ജീസ് കൺ വൻഷൻ തീരു മാനിച്ചു. രക്ത ത്തിലെ ശരാശരി പഞ്ച സാര നിർണ്ണയം ചെയ്യുന്ന HbA1c യോ ടൊപ്പം ‘ടൈം ഇൻ റേഞ്ച്’ ഉൾപ്പെടുത്തു വാനാണ് തീരുമാനം.

രക്ത ത്തിലെ പഞ്ച സാര എത്ര ശത മാനം സമയം നോർ മൽ ആയി നില നിന്നു എന്ന തിന്റെ കണ ക്കാ ണിത്. 200 ൽ കൂടു തലും 60 ൽ കുറവും തല ച്ചോറി ന്ന് ഉൾ പ്പെടെ ഗുരുതര ആഘാത ങ്ങൾ ക്കു കാരണമാകാം എന്നതി നാലും കുട്ടി കളിൽ ഉണ്ടാ വുന്ന ടൈപ്പ് 1 ഡയ ബറ്റി സിൽ ഇതി ന്റെ പ്രാധാന്യം ഏറെ യാണ് എന്നും കൺവൻ ഷൻ കണ്ടെത്തി.

വർദ്ധിച്ചു വരുന്ന ക്കുന്ന പ്രമേഹ – അനുബന്ധ രോഗ ങ്ങളുടെ പശ്ചാത്ത ല ത്തിൽ ആണ് ചികിത്സ യുടെ മാന ദണ്ഡ ങ്ങൾ മാറ്റു വാൻ വേൾഡ് ഡയ ബറ്റി ക് ടെക്നോള ജീസ് തീരുമാനം എടുത്തത്.

-Image Credit : WikiPedia

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാനഡ യില്‍ കഞ്ചാവ് ഉപയോഗിക്കാം

June 20th, 2018

logo-canada-canadian-flag-ePathram
കഞ്ചാവ് ഉപയോഗം നിയമാനുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് കനേഡിയന്‍ പാര്‍ലമെന്റ് അംഗീ കാരം നല്‍കി. കഞ്ചാവ് ചെടി (മരിജുവാന) വളര്‍ ത്തുന്നതും വില്‍പന നട ത്തു ന്നതും വിതരണം ചെയ്യു ന്നതും നിയ ന്ത്രി ക്കുകയും ക്രമീ കരി ക്കു കയും ചെയ്യു ന്നതാണ് നിയമം.

ദേശവ്യാപക മായി കഞ്ചാവ് ഉപ യോ ഗ ത്തെ നിയമാ നുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് ചൊവ്വാഴ്ച യാണ് കനേഡി യന്‍ പാര്‍ല മെന്റ് അംഗീകാരം നല്‍കി യത്.

കഞ്ചാവ് ഉപയോഗ ത്തിന് നിയമം മൂലം അനു മതി നല്‍ കുന്ന ആദ്യ ജി – 7 രാജ്യമാണ് കാനഡ. രോഗ ചികിത്സ ക്ക് കഞ്ചാവ് ഉപ യോഗി ക്കുവാന്‍ 2001 ൽ തന്നെ കാനഡ അനുവാദം നൽകി യിരുന്നു.

പുതിയ നിയമം വഴി കാനഡ ക്കാര്‍ക്ക് ഈ വർഷം സെപ്റ്റംബര്‍ മാസം മുതല്‍ ലഹരിക്കു വേണ്ടി കഞ്ചാവ് വാങ്ങി ഉപ യോ ഗിക്കു വാന്‍ സാധിക്കും.

”ഇത്രയും നാള്‍ ജന ങ്ങൾക്ക് അനായാസം കഞ്ചാവ് ലഭി ക്കുകയും കുറ്റ വാളി കള്‍ ലാഭം കൊയ്യു കയു മായി രുന്നു. നമ്മള്‍ അത് മാറ്റുക യാണ്. കഞ്ചാവ്‌ ഉപയോഗം നിയമാനുസൃതം ആക്കുന്ന തോടൊപ്പം നിയന്ത്രി ക്കുക യും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുന്നു എന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.

2015 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ ജസ്റ്റിന്‍ ട്രൂഡോ നല്‍കിയ വാഗ്ദാനം ആയിരുന്നു ഇത്. ഈ നിയമ ത്തെ കാനഡ യിലെ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്നും ഭരണ പക്ഷം കണക്കു കൂട്ടുന്നു. കഞ്ചാവ് വിപണി യില്‍ എത്തി ക്കുവാന്‍  8 ആഴ്ച മുതൽ 12 ആഴ്ച വരെ സമയം നൽകി യിട്ടുണ്ട്. ഈ സമയ ത്തിനു ള്ളില്‍ വ്യവ സായി കള്‍ക്കും പോലീ സിനും പുതിയ നിയമ പരിഷ്‌കാരം വരുത്താനും കഴിയും എന്നാണ് വില യിരുത്തല്‍.

പ്രായ പൂര്‍ത്തി യായ ഒരാൾക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈ വശം സൂക്ഷി ക്കുവാൻ അനുമതി നല്‍ കി യി ട്ടുണ്ട്. പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് കഞ്ചവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റ മാണ്.

അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെക്കുവാനും വീട്ടില്‍ നാലില്‍ അധികം ചെടികള്‍ വളര്‍ ത്തു ന്നതും അംഗീ കാരം ഇല്ലാത്ത വില്‍പ്പന കാരില്‍ നിന്നും കഞ്ചാ വ് വാങ്ങി ക്കുന്ന തിനും വിലക്കുണ്ട്. ഇങ്ങിനെ ചെയ്യു ന്ന വര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുവാനും നിയമം അനു ശാസി ക്കുന്നു.

കഞ്ചാവി ന്റെ വിപണനം പ്രോത്സാ ഹിപ്പി ക്കുന്നതിന് പരസ്യ ങ്ങള്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ശക്തമായ മുന്നറി യിപ്പു കളോടെ യായിരിക്കും കഞ്ചാ വ് വിപണി യില്‍ എത്തി ക്കുക. അംഗീകൃത നിര്‍മ്മാ താ ക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്ന ങ്ങളും സെപ്റ്റംബര്‍ മാസത്തോടെ ലഭ്യ മാക്കും. ഇതിന് പുറമെ ഓണ്‍ ലൈനി ലൂടെയും കഞ്ചാവ് വാങ്ങു വാൻ സാധി ക്കും.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഇബോളയ്ക്ക് ദ്രുതപരിശോധന

February 21st, 2015

ebola-virus-outbreak-epathram

ജനീവ: ആഫ്രിക്കയില്‍ പതിനായിരത്തോളം പേരുടെ മരണത്തിന് കാരണമായ ഇബോള വൈറസ് ബാധ അതിവേഗം കണ്ടുപിടിക്കാന്‍ ഉതകുന്ന ഒരു പരിശോധനയ്ക്ക് ലോക ആരോഗ്യ സംഘടന ഇതാദ്യമായി അംഗീകാരം നല്‍കി. ഇബോളയെ നേരിടാനുള്ള ആരോഗ്യ വിദഗ്ദ്ധരുടെ ശ്രമങ്ങള്‍ക്ക് ഏറെ ആക്കം കൂട്ടുന്ന ഒരു നടപടിയാവും ഇത്.

ഇത്തരമൊരു ദ്രുത പരിശോധന ഇത് വരെ ഇബോളയെ കണ്ടെത്താന്‍ ലഭ്യമല്ലാതിരുന്നത് ആദ്യ ദശയില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സ ആരംഭിക്കുവാന്‍ തടസ്സമായിരുന്നു.

നിലവിലുള്ള പരിശോധനയുടെ ഫലം അറിയാന്‍ 24 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നത് ഈ പരിശോധനയോടെ കേവലം 15 മിനിറ്റായി ചുരുങ്ങി. നിലവിലെ അംഗീകൃത പരിശോധനയുടെ അത്രയും കൃത്യമല്ലെങ്കിലും ഈ പരിശോധനയുടെ ഗുണം ഏറെ വലുതാണ്. രോഗം പെട്ടെന്ന് കണ്ടുപിടിച്ച് രോഗ ബാധ സംശയിക്കപ്പെടുന്നവരെ മാറ്റി പാര്‍പ്പിക്കുക വഴി രോഗം പകരുന്നത് തടയാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ ആശ്വാസം.

അമേരിക്കയിലെ കോര്‍ജെനിക്സ് മെഡിക്കല്‍ കോര്‍പ്പ് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ReEBOV Antigen Rapid Test എന്ന ഈ പരിശോധനാ രീതിക്ക് വൈദ്യുതി ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു തുള്ളി രക്തം ഒരു കഷ്ണം പേപ്പറില്‍ വീഴ്ത്തി ഇതിന്റെ രാസപ്രവര്‍ത്തനം ഒരു ടെസ്റ്റ് ട്യൂബില്‍ നിരീക്ഷിക്കുകയാണ് ഇതിന്റെ രീതി. 15 മിനിറ്റിനുള്ളില്‍ ഫലം അറിയാം. 92 ശതമാനം രോഗികളേയും 85 ശതമാനം രോഗ വിമുക്തരേയും ഇങ്ങനെ തിരിച്ചറിയാന്‍ കഴിയും എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിതംബ മത്സര വിജയിയുടെ ദുരന്തം

December 10th, 2014

andressa-urach-epathram

മാറിടത്തിന്റേയും നിതംബത്തിന്റേയും ഉള്‍പ്പെടെ ശരീരത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുവാനായി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ ജാഗ്രത. അത് നിങ്ങളുടെ ജീവിതത്തെ വേദനാ പൂര്‍ണ്ണമാക്കുവാന്‍ ഇടയുണ്ട്. നിതംബ മത്സരത്തില്‍ ഒന്നാമത് എത്തുവാനായി കുറുക്കു വഴി തേടിയ ബ്രസീലിയന്‍ മോഡലായ അന്‍‌ഡ്രെസ യുറക്ക് എന്ന ഇരുപത്തിയേഴുകാരി ഇപ്പോള്‍ ആശുപത്രിയില്‍ നരകയാതന അനുഭവിക്കുകയാണ്. അന്‍‌ഡ്രെസ ശരീരത്തില്‍ രാസ വസ്തുക്കള്‍ കുത്തി വെച്ചാണ് മികച്ച നിതംബം ഉള്ള സ്ത്രീ എന്ന പട്ടം കരസ്ഥമാക്കുവാന്‍ തയ്യാറെടുത്തത്. മരുന്നുകള്‍ ഫലം കണ്ടു. ആന്‍ഡ്രെസയുടെ തുടകളും നിതംബവും എല്ലാം വലുതായി. താന്‍ ആഗ്രഹിച്ച പ്രകാരം ആകൃതിയൊത്ത നിതംബവും തുടകളും സ്വന്തമാക്കിയതില്‍ അന്‍ഡ്രെസ അതിയായി ആഹ്ലാദിക്കുകയും ചെയ്തു.

തുടര്‍ന്ന് 2012-ലെ നിതംബ സുന്ദരീ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന് മോഡലായും അവതാരകയായും എല്ലാം അവര്‍ക്ക് നിരവധി അവസരങ്ങളും കൈവന്നു. എന്നാല്‍ ഈ ആഹ്ലാദം അധിക കാലം നീണ്ടു നിന്നില്ല. അംഗലാവണ്യം കൈവരിക്കുവാനായി നടത്തിയ കുത്തിവെയ്പുകള്‍ പിന്നീട് അവരെ ആശുപത്രി കിടക്കയിലേക്കാണ് എത്തിച്ചത്. രാസ വസ്തുക്കളുടെ അമിതമായ ഉപയോഗത്താല്‍ ശരീര വേദനയും തൊലിക്ക് നിറ വ്യത്യാസവും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് നിതംബത്തില്‍ പഴുപ്പും അണുബാധയും ഉണ്ടായി. ഇപ്പോള്‍ അവ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇവ നീക്കം ചെയ്താല്‍ വേദനയും അണുബാധയും മാറും എന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

രാസ വസ്തുക്കള്‍ ഉപയോഗിച്ചും കൃത്രിമ വസ്തുക്കള്‍ ശരീരത്തിനകത്ത് സ്ഥാപിച്ചും മാറിടവും നിതംബവും വലുതാക്കുന്നവര്‍ ഇത്തരം പാര്‍ശ്വ ഫലങ്ങളെ കുറിച്ച് കൂടെ ചിന്തിക്കുന്നത് നല്ലതാണ്.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇബോളയ്ക്ക് എതിരെ പോപ്പ് ഗായകർ

November 18th, 2014

geldolf-ebola-epathram

ലണ്ടൻ: 5500ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഇബോള വൈറസിനെതിരെ പോപ്പ് ഗായകരും രംഗത്ത്. സ്പർശനത്തിലൂടെ പകരുന്ന വൈറസ് ഏറ്റവും അടുപ്പമുള്ളവരെ പോലും അകറ്റുന്ന സ്ഥിതി വിശേഷം അത്യന്തം വേദനാജനകമാണ് എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വൺ ഡയറക്ഷൻ, എഡ് ഷീറാൻ എന്നിങ്ങനെ ഒട്ടേറെ പ്രശസ്ത പോപ്പ് ഗായകർ ബാൻഡ് എയ്ഡ് ചാരിറ്റി സിംഗ്ൾന്റെ 30ആം വാർഷികത്തോ ടനുബന്ധിച്ച് ഇബോള യ്ക്കെതിരെയുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുകയാണ്. ഇബോളയുടെ ക്രൂരമായ മുഖമാണ് ഇവർ എടുത്തു കാണിക്കുന്നത്. സ്പർശനത്തിലൂടെയാണ് ഇബോള പകരുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും അടുപ്പമുള്ളവരെ പോലും ഈ വൈറസ് അകറ്റുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ മരണ സമയത്ത് പോലും ഒന്ന് സ്പർശിക്കുവാനോ ഒന്ന് തൊട്ട് ആശ്വസിപ്പിക്കാനോ കഴിയാത്ത വിധം അകറ്റി നിർത്തുന്ന ഈ മാരക രോഗത്തെ ഏതു വിധേനയും കീഴ്പ്പെടുത്തുക തന്നെ വേണം എന്ന് ഇവർ പറയുന്നു. അമ്മമാർക്ക് സ്വന്തം മക്കളെ ഒന്നെടുക്കുവാൻ കഴിയുന്നില്ല, കമിതാക്കൾക്ക് ഒന്ന് പരസ്പരം ആശ്വസിപ്പിക്കാൻ കഴിയുന്നില്ല, ഭാര്യമാർക്ക് മരണ വേളയിൽ പോലും സ്വന്തം ഭർത്താവിന്റെ കരങ്ങൾ സ്പർശിക്കാൻ ആവുന്നില്ല. ഇതെന്ത് ദുരിതമാണ്? ഇത് ശരിയല്ല. ഇതിനെ തടയുക തന്നെ വേണം എന്ന് പോപ്പ് ഗായകരുടെ സംഘം അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാലാവസ്ഥാ വ്യതിയാനം: മാറ്റം ആരോഗ്യ രംഗത്തും

November 2nd, 2014

climate-change-epathram

നൈറോബി: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷ ഫലങ്ങൾ ആരോഗ്യ രംഗത്തേയും ബാധിക്കുന്നതായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. അടുത്ത കാലത്തായി കണ്ടു വരുന്ന മലേറിയ, ചികുൻ ഗുനിയ തുടങ്ങി ഇബോള വരെയുള്ള പകർച്ച വ്യാധികൾ അതിവേഗം പടർന്നത് ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായ താപനിലയിലും കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇത് ആഫ്രിക്ക പോലുള്ള ഭൂഖണ്ഡത്തിൽ കൊതുകുകൾ ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്ക് നീങ്ങാൻ കാരണമാവുന്നു. താപനിലയിൽ വർദ്ധനവ് ഉണ്ടാവുന്നതോടെ രോഗങ്ങൾ പടരുന്നു. പ്രാദേശികമായി മുൻപ് കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഇത്തരത്തിൽ പുതിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് പ്രാദേശികമായ ആരോഗ്യ രംഗത്തെയും പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇബോള ബാധ പടരുന്നു

October 15th, 2014

ebola-virus-outbreak-epathram

ജെനീവ: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മാത്രം ഇബോള വൈറസ് 10,000 പേരെയെങ്കിലും പ്രതിവാരം ബാധിക്കാൻ ഇടയുണ്ട് എന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അധുനിക ലോകത്ത് ഒരിക്കലും സംഭവിക്കാത്ത അത്രയും ഭയാനകമാണ് ഇപ്പോഴത്തെ അവസ്ഥ. കണക്കുകൾ നിരത്തി മാത്രം വ്യക്തമാക്കാൻ കഴിയാത്ത വിധം ഗുരുതരമാണ് കാര്യങ്ങൾ എന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ലോക ആരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. രോഗ ബാധിതരായവരിൽ 70 ശതമാനം പേരുടേയും നില അതീവ ഗുരുതരമാണ്. ഗിനി, ലൈബീരിയ, സിയറ ലിയോൺ എന്നീ രാജ്യങ്ങളിലായി പ്രതിവാരം പതിനായിരം പേർ പുതിയതായി രോഗ ബാധിതരാവും എന്നാണ് സൂചന. 4447 പേരാണ് ഇതിനോടകം രോഗബാധ മൂലം കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകം ഇബോള ഭീതിയിൽ

August 3rd, 2014

ebola-virus-outbreak-epathram

സിയറാ ലിയോൺ: അത്യന്തം അപകടകാരിയായ ഇബോള വൈറസ് പകർച്ച വ്യാധിയായി പടരുമ്പോൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും അപകടകരമായി മാറുകയാണ് ഗിനിയിൽ ഇപ്പോൾ കണ്ടു വരുന്ന ഇബോള ബാധ. 1323 പേർക്കാണ് ഇതിനോടകം രോഗം ബാധിച്ചത്. ഇതിൽ 729 പേർ വൈറസിന് കീഴടങ്ങി മരണമടയുകയും ചെയ്തു. ഇത് കേവലം 4 മാസം കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്. വിരലിൽ എണ്ണാവുന്ന കേസുകളുമായി മാർച്ചിൽ ഗിനിയിൽ കാണപ്പെട്ട ഇബോള വൈറസ് ബാധ ഇതിനോടകം സിയറ ലിയോൺ, ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് പടർന്നു. ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് മാത്രമല്ല ആഫ്രിക്കയിൽ നിന്നും പുറത്തേക്കും രോഗം പടരാനുള്ള സാദ്ധ്യത ഭീതിദമാണ്. മുൻപ് കാണപ്പെട്ടതിൽ നിന്നും വ്യതസ്തമായ രീതികളിലാണ് വൈറസ് പടരുന്നത് എന്നത് ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. ഇത്തവണത്തെ പകർച്ച വ്യാധി മുൻപ് കണ്ടതിൽ നിന്നും വ്യത്യസ്തമാണ് എന്നു ഇത് തീർത്തും നിയന്ത്രണാതീതമാണ് എന്നും മെഡിക്കൽ സാൻസ് ഫ്രോണ്ടിയേഴ്സ് (എം. എസ്. എഫ്.) എന്ന ഡോക്ടർമാരുടെ സന്നദ്ധ സംഘടന വിലയിരുത്തി. ദിനം പ്രതി സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളും കൂടുതൽ ആളുകളും രോഗ ബാധിതരായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ പലതും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നേയുള്ളൂ എന്നാണ് ഇവരുടെ വിദഗ്ദ്ധ അഭിപ്രായം.

ലോകത്ത് കാണപ്പെടുന്ന രോഗങ്ങളിൽ ഏറ്റവും അപകടകാരിയായ ഒരു രോഗമെന്ന് ഇബോള വൈറസ് ബാധയെ വിശേഷിപ്പിക്കാമെന്നാണ് എം. എസ്. എഫ്. പറയുന്നത്. പെട്ടെന്ന് പടർന്ന് പിടിക്കുന്ന ഈ രോഗം ബാധിക്കുന്നവരിൽ 90 ശതമാനം പേരെയും കൊല്ലുന്നു. ഈ ഉയർന്ന മരണ നിരക്ക് മൂലം ഇത് ബാധിക്കുന്ന സമൂഹങ്ങളിൽ പെട്ടെന്ന് തന്നെ ഇത് വൻ തോതിൽ രോഗ ഭീതി പടർത്തുകയും ചെയ്യും. ഈ രോഗത്തെ ചെറുക്കാൻ പ്രതിരോധ കുത്തി വെപ്പുകൾ ഒന്നും തന്നെ നിലവിലില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മണ്ടേലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

June 14th, 2013

nelson-mandela-epathram

ജൊഹാന്നസ്ബെർഗ് : കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിൽസയിൽ നെൽസൻ മണ്ടേലയുടെ ആരോഗ്യ നില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡണ്ട് ശ്വാസകോശത്തിൽ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിൽ എമ്പാടും കുട്ടികൾ അദ്ദേഹത്തിന്റെ സൌഖ്യത്തിനായി പാട്ട് പാടുകയും ആശുപത്രിക്ക് പുറത്ത് ബലൂണുകൾ കൊണ്ടു വന്ന് വെയ്ക്കുകയും ചെയ്യുകയാണ്.

വർണ്ണ വിവേചനത്തിനെതിരെ പോരാടിയ നെൽസൻ മണ്ടേലയെ 27 വർഷം വെള്ളക്കാരുടെ ഭരണകൂടം തടങ്കലിൽ പാർപ്പിച്ചു. 1990ൽ മോചിതനായ അദ്ദേഹം 1994ൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 1145610»|

« Previous Page« Previous « എയർബസ് എ-350 യുടെ കന്നി യാത്ര സമാപിച്ചു
Next »Next Page » സഹായിയുടെ പേരിൽ ആരോപണം; ചെക്ക് പ്രധാനമന്ത്രി രാജി വെയ്ക്കുന്നു »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine