വിയറ്റ്നാം എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസുമാരുടെ ബിക്കിനി വിപ്ളവം

September 28th, 2014

bikini-airhostess-epathram

വിയറ്റ്‌നാം:യാത്രക്കാരെ ആകര്‍ഷിക്കുവാനായി ടിക്കറ്റ് നിരക്ക് കുറക്കുന്നതിനും ഒരു പടി കൂടി കടന്ന് എയര്‍ഹോസ്റ്റസുമാരുടെ വസ്ത്രം കുറച്ച് വിപ്ലവകരമായ മാറ്റവുമായി വിയറ്റ്‌നാം എയര്‍ലൈന്‍സ്. ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാരാണ് നിറപുഞ്ചിരിയോടെ വിമാനത്തിന്റെ വാതില്‍ക്കല്‍ നിന്നും യാത്രക്കാരെ അകത്തേക്ക് ആനയിക്കുന്നത്. വിമാനത്തില്‍ ബിക്കിനി ധരിച്ച സുന്ദരികളായ എയര്‍ഹോസ്റ്റസുമാരുടെ സേവനവും ഉണ്ടായിരിക്കും. ബിക്കിനി ധരിച്ച എയര്‍ഹോസ്റ്റസുമാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കൊണ്ടിരിക്കുകയാണ്.

വിയറ്റ്‌നാമിലെ ഒരു പ്രശസ്ത മോഡല്‍ ഈ ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ ആണ് അവ വൈറലായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തെത്തി. സംഭവം വിവാദമായതോടെ ചിത്രം ഔദ്യോഗികമല്ലെന്നും ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് മോഡലുകളാണെന്നുമാണ് എയര്‍ലൈന്‍സ് അധികൃതരുടെ വാദം. എന്തായാലും ബിക്കിനി ധാരിണികളായ എയര്‍ ഹോസ്റ്റസുമാര്‍ നിറപുഞ്ചിരിയോടെ സേവന സന്നദ്ധരായി വരുന്നതിനെ സ്വാഗതം ചെയ്യുന്നവരുടെ കൂട്ടത്തില്‍ മലയാളികളും ഉണ്ട്. പലരും ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തി.

ബിക്കിനി വിവാദം വിയറ്റ്നാം എയര്‍ലൈന്‍സിനു പുത്തരിയല്ല. 2012-ല്‍ ഹോച്ചുമിന്‍ സിറ്റിയില്‍ നിന്നും ഉള്ള പുതിയ സര്‍വ്വീസിന്റെ ആദ്യ യാത്രയില്‍ എയര്‍ഹോസ്റ്റസുമാര്‍ ബ്ക്കിനി ഡാന്‍സ് ചെയ്തിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് വിയറ്റ്‌നാം സിവില്‍ ഏവിയേഷന്‍ അതോരിറ്റി വിയറ്റ്നാം എയര്‍ലൈന്‍സില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംഗീത അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

August 19th, 2014

മോസ്കോ: സംഗീത അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സൌഹൃദ കൂട്ടായ്മയുടെ വെബ്സൈറ്റായ വികോണ്‍‌ടേകിലാണ് റഷ്യയിലെ ട്വെറിലെ സ്കൂളിലെ അധ്യാപികയായ യെലേന കോര്‍ണിഷോകോവ തന്റെ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ടീച്ചറുടെ പരിപൂര്‍ണ്ണ നഗ്നവും അര്‍ദ്ധ നഗ്നവുമായ സെല്ഫികള്‍ കണ്ട് വിദ്യാര്‍ഥികള്‍ അന്തംവിട്ടു. അവര്‍ ഇത് മാതാപിതാക്കളുടേയും സ്കൂള്‍ അധികൃതരുടേയും ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് എത്രയും വേഗം ചിത്രങ്ങള്‍ നീക്കം ചെയ്യുവാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു എങ്കിലും അവര്‍ അതിനെ ഗൌരവമായി കാണേണ്ടതില്ല എന്നാണ് പ്രതികരിച്ചത്.

തന്റെ നഗ്ന സെല്ഫികള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് കാണാന്‍ മാത്രമായി പോസ്റ്റു ചെയ്തതാണെന്നും അത് നീക്കം ചെയ്യുവാനോ ക്ഷമാപണം നടത്തുവാനോ താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല മറ്റു പല അധ്യാപകരേക്കാളും മാന്യമായിട്ടാണ് താന്‍ ജീവിക്കുന്നതെന്നായിരുന്നു അവരുടെ മറുപടി.

നഗ്നത പ്രദര്‍ശനം തന്റെ സ്വകാര്യതയാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് നാല്പതുകാരിയായ അധ്യാപിക. എന്നാല്‍ അധ്യാപികയുടെ ഈ നടപടിയില്‍ രക്ഷിതാക്കള്‍ കടുത്ത അസംതൃപ്തരാണ്. അധ്യാപക വൃത്തിയുടേയും സ്കൂളിന്റെയും അന്തസ്സിനു നിരക്കാത്ത കാര്യമാണ് അവര്‍ ചെയ്തതെന്നും അതിനാല്‍ എത്രയും വേഗം ഇവരെ പുറത്താക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. അധ്യാപികയുടെവിശദീകരണത്തില്‍ തൃപ്തരാകാത്ത സ്കൂള്‍ അധികൃതര്‍ ഒയെലേനയോട് ആഗസ്റ്റ് 25 നു മുമ്പ് രാജിവെക്കുവാന്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അവരെ സ്കൂളില്‍ നിന്നും പുറത്താക്കുവാനാണ് തീരുമാനം.

സ്പെയിനിലെ അവധിക്കാലത്തിനിടയ്ക്ക് എടുത്തിട്ടുള്ളതാണ് അധികം ചിത്രങ്ങളും. ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നതും വികോണ്‍‌ടേകിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും ടീച്ചര്‍ തന്നെയാണ്. യൂറോപ്പില്‍ ഫേസ്ബുക്ക് കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്രിയത ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് വികോണ്‍‌ടേകി. അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ യൂറോപ്പും കടന്ന് മറ്റിടങ്ങളിലും വൈറലായി മാറിയിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബി ഫോർ ഗൂഗ്ൾ

February 11th, 2014

google-gandhi-doodle-epathram

ന്യൂയോർക്ക് : വിപണിയിലെ മൂല്യത്തിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ആപ്പിൾ തുടരുമ്പോഴും, രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഭീമൻ അമേരിക്കൻ എണ്ണ കമ്പനി എക്സോൺ മൊബിലിനെ പിന്തള്ളിക്കൊണ്ട് ഇന്റർനെറ്റ് ഭീമൻ ഗൂഗ്ൾ രണ്ടാമതായി.
ഗൂഗ്ൾ ഷെയറുകളുടെ മൂല്യം ചെറുതായി ഇടിഞ്ഞെങ്കിലും എക്സോണിന്റെ ഷെയറുകൾ അതിലേറെ ഇടിഞ്ഞതാണ് ഗൂഗ്ൾ രണ്ടാം സ്ഥാനത്ത് എത്താൻ ഇടയാക്കിയത്.

ഷെയർ മാർക്കറ്റിൽ കച്ചവടം അവസാനിപ്പിച്ചപ്പോൾ ഗൂഗ്ളിന്റെ മൂല്യം 394 ബില്യൺ അമേരിക്കൻ ഡോളർ രേഖപ്പെടുത്തിയപ്പോൾ എക്സോൺ 388 ബില്യൺ ഡോളർ ആയിരുന്നു. ആപ്പിൾ അപ്പോഴും 472 ബില്യൺ ഡോളറുമായി ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കളിയിൽ അൽപ്പമല്ല കാര്യം

January 30th, 2014

angry-birds-spy-epathram

ഹെൽസിങ്കി: ലോകമെമ്പാടുമുള്ള സ്മാർട്ട് ഫോണുകളിലൂടെ അത്യധികം ജനപ്രീതി നേടിയ “ആങ്ക്രി ബേർഡ്സ്” എന്ന കളിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത് എന്ന് കളിയുടെ ഉപജ്ഞാതാക്കളായ റോവിയോ എന്റർടെയിന്മെന്റ് എന്ന ഫിൻലൻഡ് ആസ്ഥാനമായ കമ്പനിയുടെ വക്താക്കൾ അറിയിച്ചു.

ഹാക്കർമാരുടെ ഉദ്ദേശം വ്യക്തമല്ലെങ്കിലും ഈ കളി കളിക്കുന്നവരുടെ സ്മാർട്ട് ഫോണുകൾ വഴി സ്വകാര്യ വിവരങ്ങൾ അമേരിക്കൻ ബ്രിട്ടീഷ് ചാര സംഘടനകൾ ചോർത്തുന്നതായി കഴിഞ്ഞ ദിവസം എഡ്വേർഡ് സ്നോഡൻ വെളിപ്പെടുത്തിയിരുന്നു. സ്മാർട്ട് ഫോണിൽ ആങ്ക്രി ബേർഡ്സ് എന്ന കളി കളിക്കുന്നവരുടെ ഫോണുകളിലൂടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന രഹസ്യം പുറത്തായത് ലോകമെമ്പാടും വൻ ആശങ്കയാണ് ഉയർത്തിയത്. ഇതിനോടുള്ള പ്രതികരണമാവാം ഈ കമ്പനിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവം എന്ന് കരുതപ്പെടുന്നു.

ഒരു ചാര സംഘടനയുമായി തങ്ങൾ ചേർന്ന് പ്രവർത്തിക്കുകയോ തങ്ങലുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാർകോണി പുരസ്കാരം പോൾരാജിന്

January 24th, 2014

arogyaswami-joseph-paulraj-epathram

കാലിഫോണിയ: വാർത്താ വിനിമയ രംഗത്തെ സാങ്കേതിക മികവിനുള്ള 2014ലെ മാർകോണി പുരസ്കാരം ഇന്ത്യൻ വംശജനായ ആരോഗ്യസ്വാമി ജോസഫ് പോൾരാജിന് ലഭിച്ചു. നൊബേൽ സമ്മാന ജേതാവും റേഡിയോയുടെ ഉപജ്ഞാതാവുമായ മാർകോണിയുടെ ബഹുമാനാർത്ഥം സ്ഥാപിച്ച മാർകോണി സൊസൈറ്റി ഏപ്പെടുത്തിയതാണ് ഈ പുരസ്കാരം.

ഇന്ന് ലോകമെമ്പാടുമുള്ള സകല 3ജി, 4ജി മൊബൈൽ ഫോണുകളിലും, വൈഫൈ (WiFi) റൌട്ടറുകളിലും, വൈഫൈ മോഡം മുതലായ വയർലെസ് ഉപകരണങ്ങളിലും ഒക്കെ ഉപയോഗിക്കപ്പെടുന്ന മിമോ (MIMO – Multiple-Input and Multiple-Output) ആന്റിനയുടെ കണ്ടുപിടുത്തത്തിനാണ് പോൾരാജിന് പുരസ്കാരം ലഭിച്ചത്.

ഒന്നിലേറെ റേഡിയോ ചാനൽ ആന്റിനകൾ ഉപയോഗിക്കുക വഴി ഊർജ്ജ ഉപയോഗം കൂട്ടാതെ ലഭ്യമായ ബാൻഡ് വിഡ്ത്തിൽ തന്നെ ഡാറ്റാ ട്രാൻസ്ഫർ അളവിൽ ഗണ്യമായ വർദ്ധനവ് കൈവരിച്ചതാണ് മിമോ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ആധുനിക വയർലെസ് സാങ്കേതിക വിദ്യയുടെ അവിഭാജ്യ ഘടകമാണ് മിമോ.

മലയാളിയായ തോമസ് കൈലത്തിനൊപ്പം 1993ലാണ് ആരോഗ്യസ്വാമി ആദ്യമായി ഈ ആശയം അവതരിപ്പിച്ചത്. 1994ൽ ഇതിന്റെ പേറ്റന്റ് ഇവർക്ക് ലഭിച്ചു.

ശാസ്ത്ര സാങ്കേതിക രംഗത്തെ ഇവരുടെ സംഭാവനകൾ കണക്കിലെടുത്ത് ഭാരത സർക്കാർ ഇരുവരേയും പദ്മ ഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. തോമസ് കൈലത്തിന് 2009ലും ആരോഗ്യസ്വാമിക്ക് 2010ലുമാണ് പദ്മ ഭൂഷൺ ലഭിച്ചത്.

ഇന്ത്യയിലെ യുവ തലമുറയിൽ ശാസ്ത്ര ബോധം വളർത്തി എടുക്കുന്നതിൽ സുപ്രധാന പങ്ക്‍ വഹിച്ച പ്രൊഫസർ യശ് പാൽ, ഇന്റർനെറ്റിനെ ഇത്രയധികം ജനപ്രിയമാക്കിയ വേൾഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാവായ ടിം ബേണേസ് ലീ, വേൾഡ് വൈഡ് വെബ്ബിനെ ജനോപകാരപ്രദമാക്കിയ ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ സെർഗീ ബ്രിൻ, ലാറി പേജ് എന്നിവർ മുൻപ് മാർകോണി പുരസ്കാരം ലഭിച്ചവരിൽ ചിലരാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്നോഡനെ വധിക്കാൻ അമേരിക്കയുടെ ഗൂഢാലോചന

January 22nd, 2014

edward-snowden-epathram

മോസ്കോ: സുഹൃദ് രാജ്യങ്ങളിൽ പോലും ചാര പ്രവർത്തനം നടത്തുകയും സ്വന്തം പൌരന്മാരുടെ ഫോൺ സന്ദേശങ്ങൾ രഹസ്യമായി ചോർത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് നയം വെളിച്ചത്ത് കൊണ്ടു വന്ന മുൻ സി. ഐ. എ. ഉദ്യോഗസ്ഥനും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ എഡ്വേർഡ് സ്നോഡനെ വധിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പദ്ധതി ഇടുന്നതായി സ്നോഡന്റെ അഭിഭാഷകൻ ആരോപിച്ചു. പെന്റഗൺ ഉദ്യോഗസ്ഥർ സ്നോഡനെ വധിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം ഒരു മാദ്ധ്യമം പുറത്തു വിട്ടിരുന്നു. സ്നോഡന്റെ തലയിലൂടെ ഒരു വെടിയുണ്ട പായിക്കാൻ താൻ അഗ്രഹിക്കുന്നു എന്ന് ഈ ചർച്ചയ്ക്കിടെ ഒരു ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. ശീത യുദ്ധ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഈ ചർച്ച സ്നോഡന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത് എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

പലചരക്ക് കടയിൽ നിന്നും വീട്ടിലേക്ക് തിരികെ നടന്ന് പോകുന്ന സ്നോഡനെ വിഷം നിറച്ച സൂചി കൊണ്ട് പതുക്കെ ഒന്ന് കുത്തി ആരും അറിയാതെ വധിക്കുന്ന ശീത യുദ്ധ കാല സാദ്ധ്യതയാണ് സുരക്ഷാ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. പാസ്പോർട്ട് അമേരിക്ക റദ്ദ് ചെയ്തതിനെ തുടർന്ന് മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ സ്നോഡന് റഷ്യ താൽക്കാലിക രാഷ്ട്രീയ അഭയം നൽകുകയായിരുന്നു. സ്നോഡനെ അമേരിക്ക അപായപ്പെടുത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് റഷ്യ സ്നോഡന് ചുറ്റും സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ടെങ്കിലും സ്നോഡൻ ഒരു സാധാരണ മനുഷ്യനെ പോലെ പലചരക്ക് കടയിലേക്ക് നടന്ന് പോകുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്. റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്നോഡനെ അമേരിക്കൻ വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച് വരികയാണ് എന്ന് അമേരിക്കയും ആരോപിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.പി.എ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: നരേന്ദ്ര മോഡി

May 14th, 2013

വാഷിങ്ങ്‌ടണ്‍: മോശപ്പെട്ട ഭരണവും അഴിമതിയും മൂലം ജനങ്ങള്‍ക്ക് യു.പി.എ സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഗുജറാത്ത് ദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ ഗുജറാത്തി സമൂഹത്തെ വീഡിയോ കോണ്‍‌ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെ യു.പി.എ സര്‍ക്കാറിനെതിരെ കടുത്ത ഭാഷയിലാണ് മോഡി പ്രസംഗിച്ചത്.
ഡെല്‍ഹിയില്‍ ഉള്ളത് ദുര്‍ബലരായ ഭരണാധികാരികളാണെന്നും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നും മോഡി പറഞ്ഞു. അവര്‍ നമ്മുടെ പട്ടാളക്കാരുടെ തലവെട്ടുന്നു. ചൈന അതിര്‍ത്തി കടന്ന് നമ്മുടെ പടിവാതിലില്‍ മുട്ടുന്നു തുടങ്ങി അയല്‍ രാജ്യങ്ങളില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മോഡി സൂചിപ്പിച്ചു. തന്റെ ഭരണകാലത്ത് വിവേചനമില്ലാതെ വികസനം എത്തിച്ചെന്നും ഒരു വ്യാഴവട്ടക്കാലത്തെ ഭരണം കൊണ്ട് ഗുജറാത്തില്‍ താന്‍ വികസനത്തിനു പുതിയ അര്‍ഥം നല്‍കിയെന്ന് മോഡി അവകാശപ്പെട്ടു. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഇന്ത്യന്‍ വംശജരായ നൂറുകണക്കിന്‍ വിദ്യാര്‍ഥികളാണ്‍` മോഡിയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്രസംഗം കേള്‍ക്കാന്‍ എത്തിയത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യമെന്ന് ചൈന

May 8th, 2013

cracking-epathram

ബെയ്ജിങ്ങ് : ചൈന അക്രമണോൽസുകമായ രാഷ്ട്രമാണ് എന്ന പ്രചരണം വഴി അമേരിക്ക തങ്ങളുടെ അയൽ രാജ്യങ്ങളിൽ ഭീതി പരത്തി അമേരിക്കൻ ആയുധ കമ്പനികളുടെ വിൽപ്പന വർദ്ധിപ്പിക്കാനുള്ള കളമൊരുക്കുകയാണെന്ന് ചൈന ആരോപിച്ചു. ചൈന അമേരിക്കയുടെ സൈനിക കമ്പ്യൂട്ടറുകളിൽ ആക്രമണം നടത്തി എന്ന അമേരിക്കയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചൈന. പീപ്പ്ൾസ് ലിബറേഷൻ ആർമി ദിനപത്രത്തിലൂടെയാണ് ചൈന ഇത് വ്യക്തമാക്കിയത്. അമേരിക്കൻ ആയുധ വ്യാപാരികൾ പണം എണ്ണാൻ തയ്യാറെടുക്കുകയാണ് എന്നും പത്രം കളിയാക്കി.

ചൈന യുദ്ധ വിമാനങ്ങളും വിമാന വാഹിനി കപ്പലുകളും നിർമ്മിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പെന്റഗൺ പ്രസിദ്ധപ്പെടുത്തിയിരുന്നു.

കമ്പ്യൂട്ടർ ശൃംഖലകൾ ആക്രമിച്ച് നൂറോളം കമ്പനികളുടെ വിവരങ്ങൾ മോഷ്ടിച്ച ഹാക്കിംഗ് ആക്രമണത്തിന് പുറകിൽ ചൈനയാണ് എന്ന ആരോപണത്തിന് മറുപടിയായി തങ്ങളുടെ കമ്പ്യൂട്ടറുകൾ അമേരിക്ക നിരന്തരമായി ആക്രമിക്കുന്നുണ്ട് എന്നും അമേരിക്കയാണ് യഥാർത്ഥ ഹാക്കിംഗ് സാമ്രാജ്യം എന്നും ചൈന പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരുക്ക് എന്ന് വ്യാജ ട്വീറ്റ്

April 24th, 2013

twitter-epathram

വാഷിംഗ്‌ടൺ‍: പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ്‌ പ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ അതിക്രമിച്ചു കയറിയ സൈബർ ക്രിമിനലുകൾ അമേരിക്കൻ പ്രസിഡന്റ്‌ ബറാൿ ഒബാമയ്‌ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു എന്ന വ്യാജ വാർത്ത ട്വീറ്റ് ചെയ്തു. അസോസിയേറ്റഡ് പ്രസിന്റെ മൊബൈൽ ട്വിറ്റർ അക്കൌണ്ടും ഇവർ കയ്യേറി. വാർത്ത പരന്നതിനേ തുടർന്ന് സാമ്പത്തിക രംഗത്ത് അൽപ്പ നേരത്തേയ്ക്ക് അനിശ്ചിതത്വം നിലനിന്നുവെങ്കിലും ഉടൻ തന്നെ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതായി അസോസിയേറ്റ്‌ പ്രസ് വിശദീകരണം നൽകി.

വൈറ്റ്‌ഹൗസില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ ഒബാമയ്‌ക്ക് പരിക്ക് എന്നായിരുന്നു വ്യാജ ട്വീറ്റ്.

ഒബാമയ്‌ക്ക് പരുക്ക്‌ പറ്റിയിട്ടില്ല എന്നും വൈറ്റ്‌ഹൗസില്‍ സ്‌ഫോടനം നടന്നിട്ടില്ലെന്നും പിന്നീട് വൈറ്റ്‌ഹൗസ്‌ വക്‌താവ്‌ ജേ. കാര്‍ണി പറഞ്ഞു. ഈ ട്വീറ്റിന്റെ ഉത്തരവാദിത്വം സിറിയന്‍ ഇലക്‌ട്രാണിക്‌ ആര്‍മി എന്ന ക്രാക്കർ സംഘം ഏറ്റെടുത്തു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാൻ യൂട്യൂബ് വീണ്ടും നിരോധിച്ചു

December 30th, 2012

youtube-ban-epathram

ഇസ്ലാമാബാദ് : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചതിനെ തുടർന്ന് പാക്കിസ്ഥാനിൽ യൂട്യൂബിന് എതിരെ ഏർപ്പെടുത്തിയ നിരോധനം പാക്കിസ്ഥാൻ നീക്കം ചെയ്ത് മൂന്ന് മിനിറ്റുകൾക്കകം വീണ്ടും ഏർപ്പെടുത്തി. യൂട്യൂബിന്റെ നിരോധനം പാക്കിസ്ഥാനിൽ വൻ തോതിൽ ചർച്ചകൾക്ക് കാരണമായിരുന്നു. വിവാദമായ ചിത്രം നീക്കം ചെയ്തു എന്നും ഇനി ലഭ്യമാകില്ല എന്നുമുള്ള ഉറപ്പിനെ തുടർന്നായിരുന്നു നിരോധനം നീക്കം ചെയ്യാൻ അധികൃതർ തയ്യാറായത്. എന്നാൽ നിരോധനം നീക്കം ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വിവാദ വീഡിയോ ഇപ്പോഴും സൈറ്റിൽ ലഭ്യമാണ് എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നിരോധനം വീണ്ടും ഏർപ്പെടുത്തുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 1012310»|

« Previous Page« Previous « ഗർഭച്ഛിദ്രത്തിനെതിരെ കത്തോലിക്കാ സഭയുടെ ക്രിസ്മസ് സന്ദേശം
Next »Next Page » ഇന്ത്യയിലെ ജനാധിപത്യം പാളുന്നു എന്ന് ചൈനീസ് പത്രം »



  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine