ആറുമാസത്തിനിടെ 2437 കൊലപാതകങ്ങള്‍; യു.പി.കൊലപാതക പ്രദേശ്?

September 17th, 2012
ലഖ്നോ: അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി ഭരണമേറ്റതിനു ശേഷം ആറുമാസത്തിനിടെ ഉത്തര്‍ പ്രദേശില്‍ 2437 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ 1100-ല്‍ അധികം ലൈംഗിക പീഢന കേസുകളും 450-ല്‍ അധികം വന്‍‌കിട കൊള്ളയും സംസ്ഥാനത്തു നടന്നു. ചെറുകിട കവര്‍ച്ചകളും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും സംസ്ഥാനത്ത് സര്‍വ്വ സാധാരണമാണ്.   യു.പിയിലെ ക്രമസമാധാന രംഗം ആകെ താറുമാറായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷ് യാദവ് തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ പോലീസ് സേനയുടെ നിലവാരത്തകര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും താന്‍ അധികാരമേറ്റതിനു ശേഷം മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് അഖിലേഷിന്റെ വാദം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവം: ഒബാമ അന്വേഷണം ആവശ്യപ്പെട്ടു

September 13th, 2012
ബെന്‍‌ഗാസി(ലിബിയ): ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമിക്കുകയും സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സിനെ കൊലചെയ്യുകയും ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി   ആയുധ ധാരികളായ ഒരു സംഘം അക്രമികള്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇവര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സംഭവ സ്ഥലത്തു നിന്നും  രക്ഷപ്പെടുവാന്‍ ശ്രമിച്ച സ്റ്റീവന്‍സിനെ അക്രമികള്‍ കൊലചെയ്തു. സ്ഥാനപതിയെ കൂടാതെ കോണ്‍സുലേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരും വധിക്കപ്പെട്ടു. കോണ്‍സുലേറ്റ് കെട്ടിടം അഗ്നിക്കിരയാക്കിയതിനൊപ്പം കൊള്ളയടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ശക്തിയായി പ്രതിഷേധിച്ചു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 11നു ആണ് ഈ ആക്രമണവും  നടന്നത് . കോണ്‍സുലേറ്റിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ യു.എസിന്റെ രണ്ട് നാവിക സേനാ കപ്പലുകള്‍ ലിബിയയിലേക്ക് നീങ്ങിയിട്ടുണ്ട്. ആധുനിക പടക്കോപ്പുകള്‍ വഹിക്കുന്ന യു.എസ്.എസ്. ലബൂണ്‍, യു.എസ്.എസ് മക് ഹൌള്‍ എന്നീ യുദ്ധക്കപ്പലുകളാണ് ലിബിയന്‍ സമുദ്രാതിര്‍ത്തിയെ ലക്ഷ്യമാക്കി നീങ്ങുന്നത്. പ്രവാചകനെകുറിച്ച് മോശമായി ചിത്രീകരിച്ചു എന്ന് ആരോപിക്കുന്ന സിനിമക്ക്
അനുമതി നല്‍കി എന്നതാണ് പ്രതിഷേധത്തിനു കാരണമായി പറയുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ജഡ്ജിയടക്കം മൂന്ന് പേരെ വെടിവെച്ച് കൊന്നു

August 30th, 2012

session-judge-among-three-dead-in-quetta-firing-epathram
ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വാത്തയില്‍ ജഡ്ജിയടക്കം മൂന്ന് പേരെ അക്രമികള്‍ വെടിവെച്ച് കൊന്നു. സെഷന്‍സ് ജഡ്ജിയായ നഖ്‌വിയും അംഗരക്ഷകനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഡ്രൈവറും അംഗരക്ഷകനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതികള്‍ക്കായി പോലിസ് തെരച്ചില്‍ ആരംഭിച്ചു. ആരും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on പാക്കിസ്ഥാനില്‍ ജഡ്ജിയടക്കം മൂന്ന് പേരെ വെടിവെച്ച് കൊന്നു

അമേരിക്കയില്‍ തിയറ്ററില്‍ വെടിവയ്‌പ്; 12 മരണം

July 21st, 2012

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ സിനിമാ തീയറ്ററില്‍ ബാറ്റ്‌മാന്‍ പരമ്പരയിലെ പുതിയ ചിത്രമായ ‘ദ്‌ ഡാര്‍ക്‌ നൈറ്റ്‌ റൈസി’ന്റെ പ്രദര്‍ശനത്തിനിടെ മുഖംമൂടിധാരി നടത്തിയ വെടിവയ്‌പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരുക്കേറ്റു. ജയിംസ്‌ ഹോംസ്‌ എന്ന 24 കാരനാണ് അക്രമിയെന്നു കരുതുന്നു. ഇയാള്‍ അമേരിക്കന്‍ പൌരന്‍ തന്നെയാണ്. ഇയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡെന്‍വറിലെ അറോറയിലുള്ള തീയറ്റര്‍ കോംപ്ലക്‌സിലാണ്‌ അമേരിക്കയെ നടുക്കിയ കൂട്ടക്കൊല നടന്നത്. വെടിവയ്‌പിനുള്ള കാരണം വ്യക്‌തമായിട്ടില്ല. സംഭവത്തെക്കുറിച്ച്‌ എഫ്‌.ബി.ഐ. അന്വേഷണം ആരംഭിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരാഗ്വേ പ്രസിഡണ്ട് പുറത്ത്

June 23rd, 2012

fernando-lugo-epathram

അസാൻഷൻ : അട്ടിമറി എന്ന് വിശേഷിപ്പിക്കാവുന്ന വേഗത്തിൽ പരാഗ്വേയിലെ കോൺഗ്രസ് പ്രസിഡണ്ട് ഫെർനാൻഡോ ലുഗോയെ പുറത്താക്കി. പ്രസിഡണ്ടിനെ പുറത്താക്കാനുള്ള ഇമ്പീച്ച്മെന്റ് പ്രമേയം പാസാക്കിയാണ് ഇന്നലെ അദ്ദേഹത്തെ പ്രസിഡണ്ട് പദവിയിൽ നിന്നും പുറത്താക്കിയത്. ഒരു ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സംഘർഷം കൈകാര്യം ചെയ്യാൻ ബലം പ്രയോഗിച്ചത് ഏറെ രക്തച്ചൊരിച്ചിലിൽ കലാശിച്ചത് രാജ്യവ്യാപകമായി അദ്ദേഹത്തിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയ എതിരാളികൾ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. 4 വോട്ടുകൾക്കെതിരെ 39 വോട്ടുകൾ നേടിയാണ് പ്രസിഡണ്ടിനെ സെനറ്റ് സ്ഥാനഭ്രഷ്ട്ടനാക്കിയത്. അദ്ദേഹത്തിനു പകരം എതിരാളിയും വൈസ് പ്രസിഡണ്ടുമായിരുന്ന ഫെഡെറിക്കോ ഫ്രാങ്കോ പ്രസിഡണ്ടായി സ്ഥാനമേറ്റു. എന്നാൽ ഫ്രാങ്കോയെ അംഗീകരിക്കില്ല എന്ന് പ്രദേശത്തെ മറ്റു രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. അർജന്റീന, വെനെസ്വേല, ബൊളീവിയ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ ഇടതുപക്ഷ സർക്കാരുകളാണ് സെനറ്റ് നടപടി നിയമവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റോഡ്നി കിങ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

June 19th, 2012

rodney-king-epathram

വാഷിങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ച വംശീയ കലാപവുമായി ബന്ധപ്പെട്ടാണ് കിങ്ങിനെ ലോകമറിയുന്നത്. അമേരിക്കന്‍ പൊലീസിന്റെ വംശവെറിയുടെ ഇരയായി അറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരന്‍ റോഡ്നി കിങ്ങിനെ(47) ദുരൂഹസാഹചര്യത്തില് നീന്തല്‍ക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ കിങ്ങിന്റെ മൃതദേഹത്തില്‍ അപായപ്പെടുത്തിയതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ബി. ബി. സി. റിപ്പോര്‍ട്ട് ചെയ്തു.  കിങ്ങിന്റെ പ്രതിശ്രുത വധുവായ സിന്തിയ കെല്ലിയാണ് മൃതദേഹം ആദ്യം  കണ്ടത്. ഇദ്ദേഹത്തിന് 47 വയസ്സായിരുന്നു. 1991 മാര്‍ച്ചില്‍ അമിതവേഗത്തില്‍ വാഹനമോടിച്ചെന്ന കുറ്റംചുമത്തി കിങ്ങിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതോടെ രോഷാകുലരായ ജനങ്ങള്‍ പോലീസിനെതിരെ കേസ്സെടുക്കാന്‍ ആവശ്യപ്പെട്ടു.  എന്നാല്‍  വ്യക്തമായ തെളിവുകളുണ്ടായിട്ടും സംഭവത്തിനുത്തരവാദികളായ വെളുത്ത വര്‍ഗക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ അധികൃതര്‍ വെറുതെ വിടുകയായിരുന്നു. ഇതേതുടര്‍ന്നുണ്ടായ വംശീയ ലഹളയില്‍ 55 പേര്‍ മരിക്കുകയും 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു. എസ്. വംശവെറിയുടെ ഇര എന്നാണ് റോഡ്നി കിങ്ങിനെ പിന്നീട് മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജമൈക്കന്‍ മയക്കുമരുന്ന്‌ രാജാവിന്‌ തടവുശിക്ഷ

June 11th, 2012

Cristopher cock-epathram

കിംഗ്സ്റ്റന്‍: ജമൈക്കയിലെ കുപ്രസിദ്ധ കള്ളകടത്തുകാരനും  മയക്കുമരുന്നു രാജാവുമായ ക്രിസ്റ്റഫര്‍ കോക്കിന് അമേരിക്കയിലെ കോടതി 23 വര്‍ഷം തടവുശിക്ഷ വിധിച്ചു. മയക്കുമരുന്നു കടത്തിന് അമേരിക്കയില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ഇത്. 43 കാരനായ കോക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാ പുള്ളിയായിരുന്നു. മയക്കുമരുന്നുകടത്തു കേസിലും വ്യാപകമായി അക്രമം നടത്തിയ കേസിലുമാണ് കോക്കിന് ശിക്ഷ ലഭിച്ചത്. മരിജുവാന, കൊക്കയിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ലോകവ്യാപകമായി വിതരണം ശൃംഖലയുടെ തലവന്‍ ആയിരുന്നു ഇയാള്‍.  ഇത്തരം മയക്കുമരുന്ന് ലോബിയായ ‘ഷവര്‍ പോസെ’ എന്ന അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനയുടെ തലവനായിരുന്നു 1990കളില്‍ കോക്ക്. അമേരിക്കയുടെ കടുത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് ജമൈക്കന്‍ ഭരണകൂടം 2010ല്‍ കോക്കിനെ അറസ്റ്റ് ചെയ്യുന്നതും അമേരിക്കയ്ക്ക് വിട്ടുനല്‍കുന്നതും. കിംഗ്സ്റ്റനു സമീപം തിവോലി ഗാര്‍ഡനില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് കോക്കിനെ അറസ്റ്റ് ചെയ്തത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യ സിറിയയെ പിന്തുണക്കുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍

June 5th, 2012

syria-epathram

മോസ്കോ: ഭരണകൂടത്തിനെതിരായി ശക്തമായ പ്രക്ഷോഭം നടക്കുന്ന സിറിയയില്‍ നിരപരാധികളായ ജനങ്ങളെ ബഷറല്‍ അസദിന്റെ സൈന്യം കൊന്നൊടുക്കുകയാണെന്നും യു.എന്‍ സമാധാന ഉടമ്പടി ലംഘിച്ച് സൈനിക നടപടി തുടരുന്ന അസാദിനെതിരെ ലോകം മുഴുവന്‍ തിരിയുമ്പോള്‍ റഷ്യ സിറിയക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. സിറിയയില്‍ ഭരണകൂടത്തിനെതിരായനിലപാട് ശക്തമാക്കാന്‍ റഷ്യക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍െറ സമ്മര്‍ദം ഉണ്ട്. നൂറിലേറെ സിവിലിയന്മാരുടെ കൊലയില്‍ കലാശിച്ച ഹൗല കൂട്ടക്കുരുതിക്ക് ശേഷവും ബശ്ശാര്‍ ഭരണകൂടത്തോട് മൃദു സമീപനം സ്വീകരിച്ച റഷ്യ, ആക്രമണത്തിന് പിന്നില്‍ വിമത സേനക്കും പങ്കുണ്ടെന്ന നിലപാടാണ് തുടക്കം മുതല്‍ സ്വീകരിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്രായേല്‍ അന്തര്‍വാഹിനികളിലെ മിസൈലുകളില്‍ ആണവായുധം ഘടിപ്പിക്കുന്നു

June 5th, 2012

israel submarines-epathram

ബര്‍ലിന്‍: ഇസ്രായേല്‍ തങ്ങളുടെ അന്തര്‍വാഹിനികളിലെ ക്രൂയിസ് മിസൈല്‍ മുനകളില്‍ ആണവായുധം ഘടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന ആരോപണ നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ ഈ നടപടി. ജര്‍മനിയില്‍ നിന്ന് അടുത്തിടെ വാങ്ങിയ അത്യന്താധുനിക ഡീസല്‍-ഇലക്ട്രിക് ‘ഡോള്‍ഫിന്‍’ അന്തര്‍വാഹിനികളില്‍ ഘടിപ്പിച്ചിട്ടുള്ള മധ്യദൂര മിസൈലുകളിലാണ് ആണവായുധം ഘടിപ്പിച്ചിരിക്കുന്നത്.  ജര്‍മന്‍ മാസികയായ ദെര്‍ സ്പീജല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിറിയൻ പ്രക്ഷോഭം : 92 പേർ കൊല്ലപ്പെട്ടു

May 28th, 2012

syria-shelling-massacre-epathram

ബെയ്റൂട്ട് : സിറിയയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ സർക്കാർ സൈനികമായി നേരിട്ടതിനെ തുടർന്ന് നടന്ന രക്തച്ചൊരിച്ചിൽ തടയാനായി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമാധാന പ്രക്രിയ ആരംഭിച്ചതിനു ശേഷം നടന്ന എറ്റവും കടുത്ത ആക്രമണത്തിൽ 92 പേർ കൊല്ലപ്പെട്ടതായി ഐക്യ രാഷ്ട്ര സഭ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 32 കുട്ടികളും ഉൾപ്പെടുന്നു. ഹൂല നഗരത്തിൽ വെള്ളിയാഴ്ച്ച നടന്ന കനത്ത ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നിരത്തി വെച്ച മുറിയുടെ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അർട്ടിലറി ടാങ്കുകൾ ഉതിർത്ത ഷെൽ ആക്രമണമാണ് ഹൂലാ നഗരത്തിൽ മരണം വിതച്ചത് എന്ന് നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

5 of 1445610»|

« Previous Page« Previous « സിറിയയില്‍ കുട്ടികളെ കൂട്ടകൊല ചെയ്തു
Next »Next Page » ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറെ ചോദ്യം ചെയ്തു »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine