ഇറാഖില്‍ ആക്രമണ പരമ്പര

September 15th, 2011

iraq attacks-epathram

ഹില്ല: ഇറാഖില്‍ സൈനികരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണ പരമ്പരകളില്‍ അഞ്ച് പൊലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അല്‍ഷുമാലിയിലെ ഹില്ലയില്‍ ഒരു ഹോട്ടലിന് സമീപം നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അം‌ബര്‍ പ്രവിശ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ്‌ സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ ഖാഹിറ ചെക്ക്പോസ്റ്റിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാബിലില്‍ മൂന്ന് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സേന പിന്മാറാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെയാണ് ആക്രമണങ്ങള്‍ നടന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഅമ്മര്‍ ഗദ്ദാഫി സിര്‍ത്തില്‍

September 6th, 2011

Muhammar-Gaddafi-epathram

ട്രിപ്പോളി: ലിബിയ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അദ്ദേഹത്തിന്റെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രാന്തപ്രദേശത്ത് അഭയം തേടിയതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതിയുടെ നേതാവ് അനിസ് ഷെറീഫ് പറഞ്ഞു. സിര്‍ത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ തെക്ക് മാറി ഇപ്പോള്‍ ഗദ്ദാഫിയുണ്ടെന്നും എന്നാല്‍ അദ്ദേഹം സ്ഥിരമായി ഒളിത്താവളം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഷെറീഫ് പറഞ്ഞു.

ഗദ്ദാഫി അനുകൂല സൈന്യത്തിന് ഇപ്പോഴും നിയന്ത്രണമുള്ള നഗരങ്ങളിലൊന്നായ സാഭയിലേക്ക് രക്ഷപ്പെടാന്‍ പഴുതു തേടുകയാണ് ഗദ്ദാഫിയെന്നു വിമതര്‍ പറയുന്നു. ഗദ്ദാഫി അനുകൂല സേനകള്‍ ഇനിയും നിയന്ത്രണം വിട്ടൊഴിയാത്ത നഗരങ്ങളില്‍ നിന്നും ഈ മാസം പത്തിനകം വിട്ടൊഴിയണമെന്ന് കഴിഞ്ഞദിവസം വിമതസേന ആവശ്യപ്പെട്ടിരിക്കുന്നു.

ഇതിനിടെ ലിബിയയിലെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കുമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് താസ്മുസന്‍. ലിബിയയിലെ നാറ്റോ ദൗത്യം പൂര്‍ത്തിയായില്ലെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടുണ്ട്. ലിബിയയിലെ ജനങ്ങളുടെ ഭാവി അവരുടെ കൈയിലാണ്. നാറ്റോ സേനയുടെ പിന്മാറ്റം സംബന്ധിച്ചു കൃത്യമായ ദിവസം പറയാന്‍ കഴിയില്ല. എങ്കിലും ഉടന്‍ ഉണ്ടാകുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും യു.എസ് മിസൈല്‍ ആക്രമണം

September 5th, 2011

Predator-Drone-epathram

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉത്തര വസീറിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് പൈലറ്റ്‌ ഇല്ലാത്ത ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്‌ . ഈ വര്‍ഷത്തെ അമ്പതാമത്തെ ആക്രമണമാണിത്. 451 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മെക്സിക്കോയില്‍ ഗ്രനേഡ്‌ അക്രമം 53 പേര്‍ കൊല്ലപ്പെട്ടു

August 26th, 2011

mexico-grenade-attack-epathram

മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മോന്‍ടെറോയ്‌ കാസിനോ റോയല്‍ ഹോട്ടലില്‍ ഉണ്ടായ ഗ്രനേഡ്‌ അക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെ കാസിനോ റോയല്‍ ഹോട്ടലിനു മുന്നില്‍ വാഹനത്തില്‍ എത്തിയ അക്രമി സംഘം കെട്ടിടത്തിനു നേരെ ഗ്രനേഡ്‌ തൊടുത്തു വിടുകയായിരുന്നു. ഹോട്ടല്‍ കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്ന് സി. എന്‍ ‍. എന്‍ റിപ്പോട്ട് ചെയ്യുന്നു. തീവ്രവാദി അക്രമമാണ് എന്നാണു പ്രാഥമിക നിഗമനം. മെക്സിക്കന്‍ പ്രസിഡന്റ് ഫിലിപോ കാല്‍ബെറോണ്‍ സംഭാത്തെ പറ്റി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ജനാധിപത്യം നടപ്പാക്കും, ഗദ്ദാഫിക്ക് ശിക്ഷ നല്‍കും : വിമതര്‍

August 25th, 2011

libya_rebels-epathram

ട്രിപ്പൊളി: ലിബിയയില്‍ എട്ടു മാസത്തിനുള്ളില്‍ പ്രസിഡന്‍റ്-പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടത്തുമെന്നും, ലിബിയയില്‍ എല്ലാവര്‍ക്കും നീതിയും തുല്യാവകാശവും ഉറപ്പുവരുത്തുന്ന ഭരണഘടന നടപ്പിലാക്കുമെന്നും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ മുസ്തഫ അബ്ദല്‍ ജലീല്‍ വ്യക്തമാക്കി.ഗദ്ദാഫി ഭരണത്തിന് അന്ത്യമായി. എന്നാല്‍ അദ്ദേഹത്തെ പിടികൂടി വിചാരണ ചെയാതാലേ ഗദ്ദാഫിയുഗം പൂര്‍ണമായി അവസാനിക്കൂ. ഗദ്ദാഫി രാജ്യം വിട്ടില്ല, ഗദ്ദാഫിയെ അറസ്റ്റ് ചെയ്താലേ ആഭ്യന്തര യുദ്ധം തീരൂ. എന്നാല്‍ ഗദ്ദാഫിക്കും കൂട്ടാളികള്‍ക്കും നീതിപൂര്‍വ വിചാരണ ഉറപ്പു വരുത്തണമെന്നാണ് ഇടക്കാല ഭരണസമിതിയുടെ നിലപാട്. വിചാരണ ലിബിയയില്‍ തന്നെ നടത്തും. ലിബിയന്‍ തലസ്ഥാനം ട്രിപ്പൊളിയുടെ നിയന്ത്രണം പിടിക്കാന്‍ നടന്ന മൂന്നു ദിവസം നീണ്ട അന്തിമ പോരാട്ടത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 2,000 പേര്‍ക്കു പരുക്കുപറ്റി. 600 ഗദ്ദാഫി സൈനികര്‍ പിടിയിലായെന്നും അദ്ദേഹം ഫ്രാന്‍സ്-24 ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രിപ്പോളി വീണു ഗദ്ദാഫി ഒളിവില്‍

August 23rd, 2011

fireworks-tripoli-epathram

ട്രിപ്പോളി: ലിബിയയില്‍ വിമതര്‍ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചടക്കി. ഇതോടെ 42 വര്‍ഷം നീണ്ട ഗദ്ദാഫി യുഗത്തിന് അന്ത്യമായി. വിമത മുന്നേറ്റത്തിനിടയില്‍ ഗദ്ദാഫിയുടെ മൂന്ന് മക്കളും പിടിയിലായി എന്നാണു റിപ്പോര്‍ട്ട് . എന്നാല്‍ ഗദ്ദാഫി എവിടെയെന്നതിന് വ്യക്തമായി അറിയില്ല, ഒളിവിലാണെന്നാണ് സൂചന .ഗദ്ദാഫി അള്‍ജീറിയയിലേക്ക് കടന്നതായും ട്രിപ്പോളിയിലെ ഒരു ആശുപത്രിയില്‍ഉണ്ടെന്നും ബാബുല്‍ അസീസിയയിലെ ഒരു ഭൂഗര്‍ഭ അറയില്‍ കഴിയുകയാണെന്നു വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗദ്ദാഫിയെ ജീവനോടെ പിടികൂടാനാണ് വിമതര്‍ ശ്രമിക്കുന്നത്. എന്നാല്‍ ട്രിപ്പോളി പിടിച്ചടക്കി എന്ന് വിമതര്‍ അവകാശപ്പെടുമ്പോഴും ഗദ്ദാഫി അനുകൂല സൈന്യം യുദ്ധം അവസാനിപ്പിച്ചിട്ടില്ല. ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബുല്‍ അസീസിയയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗദ്ദാഫി അനുകൂലികള്‍ക്കെതിരെ നിയമം അനുശാസിക്കാത്ത രീതിയില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്ന് വിമത നേതാവ് മഹ്‌മൂദ് ജിബ്രീല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഗദ്ദാഫി അധികാരം വിട്ടൊഴിയണമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ലിബിയയിലെ ജനാധിപത്യ പ്രക്രിയയ്ക്ക് യുഎസ് പിന്തുണ ഉണ്ടായിരിക്കുമെന്നും ഒബാമ വ്യക്തമാക്കി. റഷ്യ, ചൈന, അബുദാബി, ബ്രിട്ടണ്‍ തുടങ്ങി മിക്ക രാജ്യങ്ങളും ലിബിയന്‍ മുന്നേറ്റത്തെ പ്രശംസിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കറാച്ചി കലാപത്തില്‍ മരണം 400 കവിഞ്ഞു

August 21st, 2011

karachi-riots-epathram

കറാച്ചി: കറാച്ചിയില്‍ ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. പാകിസ്താന്റെ വാണിജ്യ നഗരമായ കറാച്ചിയില്‍ പോലീസ് വാന്‍ തടഞ്ഞുനിര്‍ത്തി ആറ് പോലീസുകാരെ വെടിവെച്ചുകൊന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേറ്റു. കൊറാംഗിയിലെ ചക്രാ ഗോത്തില്‍ വെച്ചാണ് വെള്ളിയാഴ്ച രാത്രി ഒരുസംഘം ആളുകള്‍ പോലീസുകാര്‍ക്കുനേരേ ആക്രമണം നടത്തിയത്. വാന്‍ തടഞ്ഞുവെച്ച ശേഷം പോലീസുകാരെ പുറത്തിറക്കി വെടിവെക്കുകയായിരുന്നു. പോലീസുകാര്‍ തിരിച്ചടിച്ചപ്പോള്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലായി നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. 18 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. മുത്താഹിദാ ക്വാമി മൂവ്‌മെന്റും അവാമി നാഷണല്‍ പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയ, സാമുദായിക ഭിന്നതകളാണ് ഇവിടത്തെ സംഘര്‍ഷത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട് .

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രിപ്പോളിയും വീഴുന്നു ഗദ്ദാഫിയുടെ നില പരുങ്ങലില്‍

August 21st, 2011

tripoli-falls-epathram

ട്രിപ്പോളി: ലിബിയയിലെ വിവിധ നഗരങ്ങളില്‍ വിമതസേന മുന്നേറ്റം തുടരുകയാണ് . തലസ്ഥാന നഗരമായ ട്രിപ്പോളിയാണു വിമതര്‍ ലക്ഷ്യമിടുന്നത് . വിമതര്‍ ഏതാണ്ട് കേണല്‍ മുവമ്മര്‍ ഗദ്ദാഫിയുടെ അധികാരകേന്ദ്രമായ ട്രിപ്പോളിയിലേയ്‌ക്കു എത്തികഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്. പോരാട്ടത്തിനൊടുവില്‍ ട്രിപ്പോളിയ്‌ക്കു 160 കിലോമീറ്റര്‍ അകലെയുള്ള സില്‍ടാന്‍ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും പിടിച്ചെടുത്തതായി വിമതര്‍ അറിയിച്ചു. തലസ്ഥാനനഗരിയില്‍ നിന്നു 30 കിലോമീറ്റര്‍ ദൂരെയുള്ള സാവിയ നഗരത്തിന്റെ നിയന്ത്രണവും കഴിഞ്ഞ ദിവസം വിമതര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ ഗദ്ദാഫി സേനയെ തുരത്തിയതായി വിമതര്‍ അവകാശപ്പെട്ടു. വെള്ളിയാഴ്‌ച രാത്രിയോടെ ഗദ്ദാഫി സേനയുടെ അവസാന യൂണിറ്റും നഗരത്തില്‍നിന്നു പാലായനം ചെയ്‌തതായാണ്‌ റിപ്പോര്‍ട്ട്‌. ഗദ്ദാഫിസേനയുമായുണ്‌ടായ ഏറ്റുമുട്ടലില്‍ 31 വിമതര്‍ കൊല്ലപ്പെട്ടതായും 120 പേര്‍ക്കു പരിക്കേറ്റതായും വിമത സേന വക്താവ്‌ അറിയിച്ചു. തന്ത്രപ്രധാനമായ നഗരങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതോടെ വിമതസേനയുടെ ട്രിപ്പോളിയിലേയ്‌ക്കുള്ള നീക്കം വേഗത്തിലാകും. ഗദ്ദാഫി ഇനിയും ചെറുത്തുനില്‍ക്കുന്നതു വെറുതെയാണ് എന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു .

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ പോരാട്ടം രൂക്ഷം സ്കഡ് മിസൈല്‍ പ്രയോഗിച്ചു

August 17th, 2011

libya-scud-missile-attack-epathram

ട്രിപ്പോളി: പോരാട്ടം രൂക്ഷമായ ലിബിയയില്‍   ഗദ്ദാഫി സേന വിമതര്‍ക്കു നേരെ സ്കഡ് മിസൈല്‍ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ബ്രേഗയെ ലക്ഷ്യമാക്കിയാണ് മിസൈല്‍ തൊടുത്തു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രിപ്പോളിക്കു ചുറ്റുമുള്ള പ്രദേശത്തിന്‍റെ നിയന്ത്രണം  ഗദ്ദാഫി സേനയില്‍ നിന്നും വിമതര്‍ പിടിച്ചെടുത്തു. ഇതോടെ  ഗദ്ദാഫി ഒറ്റപ്പെട്ടിരിക്കുന്നതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സാവിയയിലും വിമതര്‍ പിടിച്ചെടുത്തിരുന്നു ഇന്നലെ ഇവിടെ ഗദ്ദാഫി   സൈന്യം  ശക്തമായ ഷെല്ലാക്രമണം നടത്തി. ഓഗസ്റ്റ് അവസാനത്തോടെ ലിബിയയുടെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുക്കാന്‍ കഴിയുമെന്നാണു വിമത പറയുന്നു. ആറു മാസം മുമ്പ്‌  ലിബിയയില്‍  ആരംഭിച്ച പ്രക്ഷോഭം 40 വര്‍ഷത്തെ ഗദ്ദാഫി ഭരണകൂടത്തെ ഇല്ലാതാക്കുമെന്ന് തന്നെ യാണ് വിമതര്‍ പറയുന്നത്

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാഷര്‍ അല്‍ അസദിനു വധശിക്ഷ നല്‍കണം: സിറിയന്‍ പ്രക്ഷോഭകാരികള്‍

August 14th, 2011

syrian-president-Assad-epathram

ബെയ്‌റൂട്ട് ‌:സര്‍ക്കാരിനെതിരെ ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെ വധശിക്ഷയ്‌ക്കു വിധേയനാക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. അഞ്ചുമാസമായി ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം നടന്നുവരികയാണ്. എന്നാല്‍ പ്രക്ഷോഭം കര്‍ശനമായി അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്‌. പ്രക്ഷോഭകര്‍ക്കുനേരേയുണ്ടായ സൈനികനീക്കത്തില്‍ 14 പേര്‍ മരിച്ചു. തലസ്‌ഥാനമായ ദമാസ്‌കസ്‌, ഹോംസ്‌, ഹമാം വടക്കന്‍ നഗരമായ അലെപ്പോ, കിഴക്കന്‍ പ്രവിശ്യയായ ഇദ്‌ലിബ്‌ എന്നിവിടങ്ങളിലാണു പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടത്‌.
ഇതിനകം ആയിരത്തെഴുനൂറുപേര്‍ കൊല്ലപ്പെട്ടതായാണ്‌ അനൗദ്യോഗിക കണക്ക്‌.
‘തടവിലാക്കിയ പ്രക്ഷോഭകാരികളെ തുറന്നുവിടുക’, ‘പ്രസിഡന്റിനു വധശിക്ഷ നല്‍കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണു രാജ്യമെമ്പാടും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1391011»|

« Previous Page« Previous « വെളിച്ചമില്ലാത്ത ഗ്രഹത്തെ കണ്ടെത്തി
Next »Next Page » ശ്രീലങ്കയില്‍ കാട്ടാനകളുടെ സെന്‍സെസ് എടുക്കുന്നു »



  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine