സോമാലിയയിലേക്ക് സൈന്യത്തെ അയക്കാമെന്ന് കെനിയ

November 17th, 2011

somalia-civil-war-epathram

മൊഗാദിഷു: ആഭ്യന്തര യുദ്ധം രൂക്ഷമായ സോമാലിയയിലേക്ക് ആഫ്രിക്കന്‍ യൂണിയന്‍ സൈനിക ട്രൂപ്പിനെ സഹായിക്കാന്‍ സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് കെനിയന്‍ വിദേശ കാര്യ മന്ത്രി മോസേസ്‌ വെറ്റന്ഗുലന്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ആഫ്രിക്കന്‍ യൂണിയന്റെ 9000 സൈനികര്‍ അടങ്ങിയ ട്രൂപ് സോമാലിയയില്‍ ഉണ്ട്. ഇതിനു പുറമെയാണ് കെനിയയുടെ വാഗ്ദാനം. അല്‍ ഖ്വൈദ ബന്ധമുണ്ടെന്ന് പറയുന്ന അല്‍ ശബാബ് എന്ന വിമത സംഘത്തിന്റെ ഭീഷണിയെ നേരിടാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സൈന്യങ്ങള്‍ സോമാലിയയില്‍ താവളമുറപ്പിച്ചിട്ടുണ്ട്.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാറ്റോ തലവന്‍ ലിബിയ സന്ദര്‍ശിച്ചു

October 31st, 2011

Anders Fogh-epathram

ട്രിപ്പോളി: ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി ലിബിയയില്‍ നാറ്റോയുടെ ദൌത്യം അവസാനിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസന്‍ അറിയിച്ചു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സന്ദര്‍ശിച്ച അദ്ദേഹം നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലിബിയയിലേതെന്ന് പറഞ്ഞു. നാറ്റോയുടെ സേവനം ഈവര്‍ഷാവസാനം വരെ തുടരണമെന്ന ലിബിയയിലെ പുതിയ സര്‍ക്കാറിന്റെ അഭ്യര്‍ഥന തള്ളിയാണ് യു. എന്‍. രക്ഷാസമിതി ദൌത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്. കഴിഞ്ഞയാഴ്ചയാണ് ഇതുസംബന്ധിച്ച പ്രമേയം രക്ഷാസമിതി ഏകകണ്ഠേന പാസാക്കിയത്. ഏഴു മാസം നീണ്ട ദൌത്യത്തിനു ശേഷമാണ് നാറ്റോ ലിബിയ വിടുന്നത്. ലിബിയയിലെ സാധാരണക്കാര്‍ക്ക് നേരേ ഗദ്ദാഫി ഭരണകൂടം അഴിച്ചുവിട്ട അതിക്രമത്തെ നേരിടുന്നതിനും അധികാരമേറ്റെടുക്കുന്നതിന് വിമതസേനയെ സഹായിക്കുന്നതിനുമായാണ് നാറ്റോ ഇടപെടലിന് യു. എന്‍. അംഗീകാരം നല്‍കിയത്. നാറ്റോ ദൌത്യം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം ബ്രിട്ടനാണ് 15 അംഗ രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. അതേ സമയം, ലിബിയയിലെ സാധാരണക്കാര്‍ക്കിടയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട പ്രഹരശേഷി കൂടിയ ആയുധങ്ങളും തോക്കുകളും തിരികെവാങ്ങി ജനങ്ങളെ നിരായുധീകരിക്കുകയെന്ന റഷ്യയുടെ പ്രമേയത്തില്‍ യു. എന്‍ തീരുമാനമായിട്ടില്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗദ്ദാഫി അനുയായികളെ വെടിവെച്ചുകൊന്നു

October 25th, 2011

gaddafi followers executed-epathram

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ 50 ഓളം അനുയായികളെ വിമതര്‍ വെടിവെച്ചുകൊന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തല്‍. സിര്‍തെയിലുള്ള മഹാരി ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ ഹോട്ടല്‍ വിമതരുടെ നിയന്ത്രണത്തില്‍ ആയിരുന്നു. ഇതില്‍ ചിലരുടെ കൈ പിറകില്‍ കെട്ടിയതിനുശേഷം വെടിവെച്ചു കൊന്ന രീതിയിലാണുള്ളത്. ഇത് മനുഷ്യാവകാശ ലംഘനമാണ് എന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവ്‌ പറഞ്ഞു ലിബിയയിലെ പുതിയ ഭരണകൂടം എത്രയും പെട്ടെന്ന് ഈ കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാവണം. ആരാണ് ഇതിനു ഉത്തരവാദിയെന്നു കണ്ടെത്തണം. നാറ്റോയുടെ പക്കല്‍നിന്നും ലഭിച്ച ആയുധങ്ങള്‍ കൊണ്ട് വിമത സേനാംഗങ്ങള്‍ തങ്ങള്‍ക്കു തോന്നിയ പോലെ അതാത് മേഖലകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഇത് വലിയ അരാജകത്വം സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാള്‍സ്ട്രീറ്റ്‌ പ്രക്ഷോഭം ലോകവ്യാപകമായി

October 16th, 2011

occupy-wall-street-epathram

ലണ്ടന്‍ : ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായ കോര്‍പ്പൊറേറ്റ്‌ അത്യാഗ്രഹത്തിനും ബാങ്കര്‍മാരുടെ അതിമോഹത്തിനും തെറ്റായ സര്‍ക്കാര്‍ നയങ്ങള്‍ക്കും വിലക്കയറ്റത്തിനും എതിരെ ആഗോള വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയ ഒരു ഫേസ്ബുക്ക് പ്രതിഷേധത്തിന് ലോകമെമ്പാടും നിന്നും വമ്പിച്ച പ്രതികരണമാണ് ഇന്നലെ ലഭിച്ചത്. Occupy Wall Street എന്ന പേരില്‍ അറിയപ്പെട്ട ഈ പ്രതിഷേധ പ്രകടനത്തില്‍ 82 ലോക രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുത്തു. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത ആയിരങ്ങള്‍ അറസ്റ്റിലായി. പല ഇടങ്ങളിലും ചെറു സംഘങ്ങളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. എന്നാല്‍ റോമാ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധിക്കാന്‍ സംഘടിച്ചത്. ഇത് വന്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും കാരണമായി. കാറുകള്‍ക്ക് തീയിട്ടും, ബാങ്കുകള്‍ അടിച്ചു തകര്‍ത്തും, പടക്കങ്ങളും കുപ്പികളും വലിച്ചെറിഞ്ഞും മുന്നേറിയ ജനക്കൂട്ടത്തിനെ പോലീസ്‌ ജല പീരങ്കികള്‍ കൊണ്ട് നേരിട്ടു.

ന്യൂസീലാന്‍ഡിലെ ഓക്ക് ലാന്‍ഡില്‍ മൂവായിരത്തോളം പേര്‍ ചെണ്ട കൊട്ടി പ്രതിഷേധിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ തദ്ദേശീയരായ അബോറിജിന്‍ വംശജര്‍ അടക്കം ഓസ്ട്രേലിയന്‍ റിസര്‍വ്‌ ബാങ്കിന് പുറത്തു നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ജപ്പാനിലെ ടോക്യോയില്‍ ആണവോര്‍ജ വിരുദ്ധ പ്രകടനക്കാര്‍ വോള്‍ സ്ട്രീറ്റ്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് വ്യത്യസ്തമായ അനുഭവമായി. ഫിലിപ്പൈന്‍സിലെ മാനിലയില്‍ “അമേരിക്കന്‍ സാമ്രാജ്യത്വം തുലയട്ടെ” എന്നും “ഫിലിപ്പൈന്‍സ് വില്‍പ്പനയ്ക്കല്ല” എന്നുമുള്ള ബോര്‍ഡുകള്‍ ഏന്തിയാണ് പ്രകടനക്കാര്‍ അമേരിക്കന്‍ എംബസിക്ക് മുന്‍പില്‍ എത്തിയത്. തായ്‌വാനിലെ തായ്പേയില്‍ സാമ്പത്തിക വളര്‍ച്ച വന്‍കിട കോര്‍പ്പൊറേറ്റ്‌ കമ്പനികളെ മാത്രമാണ് സഹായിച്ചത്‌ എന്ന് പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി. ബാങ്ക് ഓഫ് ഇറ്റലിക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ജര്‍മ്മനിയിലെ ഒട്ടേറെ നഗരങ്ങള്‍, മാഡ്രിഡ്‌, സൂറിച്ച്, ഏതെന്‍സ് എന്നിങ്ങനെ ഒട്ടേറെ യൂറോപ്യന്‍ നഗരങ്ങളിലെ ജനങ്ങളും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ വിക്കിലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന് അസ്സാന്ജെ പ്രകടനക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാഖില്‍ ആക്രമണ പരമ്പര

September 15th, 2011

iraq attacks-epathram

ഹില്ല: ഇറാഖില്‍ സൈനികരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണ പരമ്പരകളില്‍ അഞ്ച് പൊലീസുകാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. അല്‍ഷുമാലിയിലെ ഹില്ലയില്‍ ഒരു ഹോട്ടലിന് സമീപം നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. അം‌ബര്‍ പ്രവിശ്യയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറ്‌ സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ ഖാഹിറ ചെക്ക്പോസ്റ്റിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാബിലില്‍ മൂന്ന് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വെടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സേന പിന്മാറാന്‍ മാസങ്ങള്‍ ബാക്കിയിരിക്കെയാണ് ആക്രമണങ്ങള്‍ നടന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഅമ്മര്‍ ഗദ്ദാഫി സിര്‍ത്തില്‍

September 6th, 2011

Muhammar-Gaddafi-epathram

ട്രിപ്പോളി: ലിബിയ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഗദ്ദാഫി അദ്ദേഹത്തിന്റെ ജന്മനഗരമായ സിര്‍ത്തിന്റെ പ്രാന്തപ്രദേശത്ത് അഭയം തേടിയതായി വിമത സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതിയുടെ നേതാവ് അനിസ് ഷെറീഫ് പറഞ്ഞു. സിര്‍ത്തില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ തെക്ക് മാറി ഇപ്പോള്‍ ഗദ്ദാഫിയുണ്ടെന്നും എന്നാല്‍ അദ്ദേഹം സ്ഥിരമായി ഒളിത്താവളം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഷെറീഫ് പറഞ്ഞു.

ഗദ്ദാഫി അനുകൂല സൈന്യത്തിന് ഇപ്പോഴും നിയന്ത്രണമുള്ള നഗരങ്ങളിലൊന്നായ സാഭയിലേക്ക് രക്ഷപ്പെടാന്‍ പഴുതു തേടുകയാണ് ഗദ്ദാഫിയെന്നു വിമതര്‍ പറയുന്നു. ഗദ്ദാഫി അനുകൂല സേനകള്‍ ഇനിയും നിയന്ത്രണം വിട്ടൊഴിയാത്ത നഗരങ്ങളില്‍ നിന്നും ഈ മാസം പത്തിനകം വിട്ടൊഴിയണമെന്ന് കഴിഞ്ഞദിവസം വിമതസേന ആവശ്യപ്പെട്ടിരിക്കുന്നു.

ഇതിനിടെ ലിബിയയിലെ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കുമെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് താസ്മുസന്‍. ലിബിയയിലെ നാറ്റോ ദൗത്യം പൂര്‍ത്തിയായില്ലെങ്കിലും ലക്ഷ്യത്തിലെത്തിയിട്ടുണ്ട്. ലിബിയയിലെ ജനങ്ങളുടെ ഭാവി അവരുടെ കൈയിലാണ്. നാറ്റോ സേനയുടെ പിന്മാറ്റം സംബന്ധിച്ചു കൃത്യമായ ദിവസം പറയാന്‍ കഴിയില്ല. എങ്കിലും ഉടന്‍ ഉണ്ടാകുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും യു.എസ് മിസൈല്‍ ആക്രമണം

September 5th, 2011

Predator-Drone-epathram

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ ഗോത്ര മേഖലയില്‍ യുഎസ് മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഉത്തര വസീറിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് പൈലറ്റ്‌ ഇല്ലാത്ത ചെറു വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്‌ . ഈ വര്‍ഷത്തെ അമ്പതാമത്തെ ആക്രമണമാണിത്. 451 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി പറയപ്പെടുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മെക്സിക്കോയില്‍ ഗ്രനേഡ്‌ അക്രമം 53 പേര്‍ കൊല്ലപ്പെട്ടു

August 26th, 2011

mexico-grenade-attack-epathram

മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മോന്‍ടെറോയ്‌ കാസിനോ റോയല്‍ ഹോട്ടലില്‍ ഉണ്ടായ ഗ്രനേഡ്‌ അക്രമത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെ കാസിനോ റോയല്‍ ഹോട്ടലിനു മുന്നില്‍ വാഹനത്തില്‍ എത്തിയ അക്രമി സംഘം കെട്ടിടത്തിനു നേരെ ഗ്രനേഡ്‌ തൊടുത്തു വിടുകയായിരുന്നു. ഹോട്ടല്‍ കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത എന്ന് സി. എന്‍ ‍. എന്‍ റിപ്പോട്ട് ചെയ്യുന്നു. തീവ്രവാദി അക്രമമാണ് എന്നാണു പ്രാഥമിക നിഗമനം. മെക്സിക്കന്‍ പ്രസിഡന്റ് ഫിലിപോ കാല്‍ബെറോണ്‍ സംഭാത്തെ പറ്റി അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലിബിയയില്‍ ജനാധിപത്യം നടപ്പാക്കും, ഗദ്ദാഫിക്ക് ശിക്ഷ നല്‍കും : വിമതര്‍

August 25th, 2011

libya_rebels-epathram

ട്രിപ്പൊളി: ലിബിയയില്‍ എട്ടു മാസത്തിനുള്ളില്‍ പ്രസിഡന്‍റ്-പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു നടത്തുമെന്നും, ലിബിയയില്‍ എല്ലാവര്‍ക്കും നീതിയും തുല്യാവകാശവും ഉറപ്പുവരുത്തുന്ന ഭരണഘടന നടപ്പിലാക്കുമെന്നും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ മുസ്തഫ അബ്ദല്‍ ജലീല്‍ വ്യക്തമാക്കി.ഗദ്ദാഫി ഭരണത്തിന് അന്ത്യമായി. എന്നാല്‍ അദ്ദേഹത്തെ പിടികൂടി വിചാരണ ചെയാതാലേ ഗദ്ദാഫിയുഗം പൂര്‍ണമായി അവസാനിക്കൂ. ഗദ്ദാഫി രാജ്യം വിട്ടില്ല, ഗദ്ദാഫിയെ അറസ്റ്റ് ചെയ്താലേ ആഭ്യന്തര യുദ്ധം തീരൂ. എന്നാല്‍ ഗദ്ദാഫിക്കും കൂട്ടാളികള്‍ക്കും നീതിപൂര്‍വ വിചാരണ ഉറപ്പു വരുത്തണമെന്നാണ് ഇടക്കാല ഭരണസമിതിയുടെ നിലപാട്. വിചാരണ ലിബിയയില്‍ തന്നെ നടത്തും. ലിബിയന്‍ തലസ്ഥാനം ട്രിപ്പൊളിയുടെ നിയന്ത്രണം പിടിക്കാന്‍ നടന്ന മൂന്നു ദിവസം നീണ്ട അന്തിമ പോരാട്ടത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 2,000 പേര്‍ക്കു പരുക്കുപറ്റി. 600 ഗദ്ദാഫി സൈനികര്‍ പിടിയിലായെന്നും അദ്ദേഹം ഫ്രാന്‍സ്-24 ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ട്രിപ്പോളി വീണു ഗദ്ദാഫി ഒളിവില്‍

August 23rd, 2011

fireworks-tripoli-epathram

ട്രിപ്പോളി: ലിബിയയില്‍ വിമതര്‍ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചടക്കി. ഇതോടെ 42 വര്‍ഷം നീണ്ട ഗദ്ദാഫി യുഗത്തിന് അന്ത്യമായി. വിമത മുന്നേറ്റത്തിനിടയില്‍ ഗദ്ദാഫിയുടെ മൂന്ന് മക്കളും പിടിയിലായി എന്നാണു റിപ്പോര്‍ട്ട് . എന്നാല്‍ ഗദ്ദാഫി എവിടെയെന്നതിന് വ്യക്തമായി അറിയില്ല, ഒളിവിലാണെന്നാണ് സൂചന .ഗദ്ദാഫി അള്‍ജീറിയയിലേക്ക് കടന്നതായും ട്രിപ്പോളിയിലെ ഒരു ആശുപത്രിയില്‍ഉണ്ടെന്നും ബാബുല്‍ അസീസിയയിലെ ഒരു ഭൂഗര്‍ഭ അറയില്‍ കഴിയുകയാണെന്നു വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗദ്ദാഫിയെ ജീവനോടെ പിടികൂടാനാണ് വിമതര്‍ ശ്രമിക്കുന്നത്. എന്നാല്‍ ട്രിപ്പോളി പിടിച്ചടക്കി എന്ന് വിമതര്‍ അവകാശപ്പെടുമ്പോഴും ഗദ്ദാഫി അനുകൂല സൈന്യം യുദ്ധം അവസാനിപ്പിച്ചിട്ടില്ല. ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബുല്‍ അസീസിയയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗദ്ദാഫി അനുകൂലികള്‍ക്കെതിരെ നിയമം അനുശാസിക്കാത്ത രീതിയില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുത് എന്ന് വിമത നേതാവ് മഹ്‌മൂദ് ജിബ്രീല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ഗദ്ദാഫി അധികാരം വിട്ടൊഴിയണമെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ലിബിയയിലെ ജനാധിപത്യ പ്രക്രിയയ്ക്ക് യുഎസ് പിന്തുണ ഉണ്ടായിരിക്കുമെന്നും ഒബാമ വ്യക്തമാക്കി. റഷ്യ, ചൈന, അബുദാബി, ബ്രിട്ടണ്‍ തുടങ്ങി മിക്ക രാജ്യങ്ങളും ലിബിയന്‍ മുന്നേറ്റത്തെ പ്രശംസിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 1491011»|

« Previous Page« Previous « ഒമാന്‍ തീരത്ത് മലയാളികളടക്കം 21 പേരടങ്ങിയ ചരക്കു കപ്പല്‍ റാഞ്ചി
Next »Next Page » മുംബൈ ഭീകരാക്രമണത്തിലെ ഇര ഐ.എസ്.ഐ.ക്കെതിരെ അമേരിക്കയില്‍ കേസ് നല്‍കി »



  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine