പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ തരംഗം

December 26th, 2011

imran-khan-epathram

ലാഹോര്‍: മുന്‍ ക്രിക്കറ്റ് താരവും തഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനില്‍ തരംഗം സൃഷ്ടിക്കുന്നു. അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കറാച്ചിയില്‍ ഇമ്രാന്‍ ഖാന്‍ സംഘടിപ്പിച്ച റാലിയില്‍ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും അനുയായികളും ഇമ്രാന്‍റെ പാര്‍ട്ടിയിലേക്ക് ഒഴുകുകയാണ്. വരാനിരിക്കുന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍റെ പാര്‍ട്ടി അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറുന്നതിന്‍റെ ലക്ഷണമാണ് പാകിസ്ഥാനില്‍ കണ്ടു കൊണ്ടിരിക്കുന്നത്.

പാകിസ്താനെ ഒരു ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കി ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മുന്‍ ദേശീയ ക്രിക്കറ്റ്‌ ടീം നായകന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നീതിയും ഉറപ്പാക്കുകയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം. മനുഷ്യത്വവും നീതിയും അടിസ്ഥാനമാക്കിയ ഭരണ നിര്‍വഹണ സമ്പ്രദായമാണ് ഇസ്ലാം മുന്നോട്ടു വയ്ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പാക്കിസ്ഥാന്‍ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അഴിമതിയില്‍ നിന്നും രാജ്യത്തെ മുക്തമാക്കുകയാണ് പ്രഥമ പരിഗണന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന് ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടി കൊടുത്ത അതേ ആവേശമാണ് ഇമ്രാനും അണികളും പ്രകടിപ്പിക്കുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. ക്യു. ഖാന്‍ ഇന്ത്യയ്ക്ക്‌ ആണവ വിദ്യ കൈമാറി എന്ന് അമേരിക്കന്‍ വിദഗ്ദ്ധന്‍

December 24th, 2011

aq-khan-epathram

വാഷിംഗ്ടണ്‍ : ഉത്തര കൊറിയയ്ക്ക് ആണവ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്തു പിടിയിലായ പാക്‌ ആണവ ശാസ്ത്രജ്ഞന്‍ എ. ക്യു. ഖാന്‍ ഇന്ത്യയ്ക്കും ആണവ വിദ്യ കൈമാറിയിട്ടുണ്ടെന്നു അമേരിക്കന്‍ ആയുധ വിദഗ്ദ്ധന്‍ ഒരു മാസികയില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തി. അമേരിക്കന്‍ ആയുധ നിയന്ത്രണ വിദഗ്ദ്ധന്‍ ജോഷുവ പോള്ളക് ആണ് ഈ വിചിത്രമായ വാദം ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വാദത്തിന്‌ ഉപോല്‍ബലകമായി ഏറെയൊന്നും ഇദ്ദേഹത്തിന് പറയാനില്ല. ഖാന്‍ പാക്കിസ്ഥാന് വേണ്ടി വികസിപ്പിച്ച സെന്‍ട്രിഫ്യൂജ്‌ ഇന്ത്യ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെന്‍ട്രിഫ്യൂജിന് സമാനമാണ് എന്നത് മാത്രമാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഈ ലേഖനം പ്രത്യക്ഷപ്പെട്ടത്‌ നഗ്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്ലേബോയ്‌ മാസികയിലാണ് എന്നത് ഈ വാദത്തിന്റെ ഗൌരവത്തെ പ്രതികൂലമായി ബാധിക്കുന്നതായി കരുതപ്പെടുന്നു.

ഉത്തര കൊറിയയ്ക്ക് യുറേനിയം ബോംബ്‌ നിര്‍മ്മാണത്തിന് സഹായകരമായത് ഖാന്‍ നല്‍കിയ സെന്‍ട്രിഫ്യൂജുകളും മറ്റ് രേഖകളുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

December 13th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വാണിജ്യ പാതകള്‍ അടച്ചതിനു പിന്നാലെ പാക്‌ വ്യാമാതിര്ത്തിയും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി ബി. ബി. സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്‌. “അമേരിക്കയുമായുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെ നാറ്റോ ട്രക്കുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കില്ലെന്ന് ഒന്നിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബന്ധങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു. അമേരിക്ക ഡ്രോണാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഷംസി വ്യോമതാവളം പാക്കിസ്താന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചിരുന്നു. അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരികുക്കുകയാണ്.

-

വായിക്കുക: , , , ,

Comments Off on യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

ഹൃദയാഘാതം: പാക്‌ പ്രസിഡന്റ് സര്‍ദാരി രാജിക്കൊരുങ്ങുന്നു

December 7th, 2011

Asif-Ali-Zardari-epathram

വാഷിങ്ടണ്‍: ആരോഗ്യം മോശമായതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ രാജിക്കൊരുങ്ങുമെന്ന് സൂചന. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അദ്ദേഹം ഇപ്പോള്‍ ദുബായിലാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് അദ്ദേഹം ഉടന്‍ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടു ചെയ്തത്. നാറ്റോ സേന പാക്‌ സൈനികര്‍ക്ക് നേരെ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ പാക് സ്ഥാനപതിയെ രാജിവെക്കാന്‍ നിര്‍ബന്ധിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് അദ്ദേഹം കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ വൈദ്യ പരിശോധനയ്ക്കും മക്കളെ സന്ദര്‍ശിക്കാനുമാണ് സര്‍ദാരി ദുബായിലേക്ക് പോയതെന്ന് പാകിസ്താനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ഈയിടെ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടയിലും അദ്ദേഹം ആശയക്കുഴപ്പത്തില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

-

വായിക്കുക:

Comments Off on ഹൃദയാഘാതം: പാക്‌ പ്രസിഡന്റ് സര്‍ദാരി രാജിക്കൊരുങ്ങുന്നു

നാറ്റോ സേനയുടെ ആക്രമണം പാകിസ്താന്‍ അറിവോടെ

December 3rd, 2011

pakistan-nato-attack-epathram

വാഷിങ്ടണ്‍: നാറ്റോ സേനയ പാകിസ്താന്‍ സൈനികര്‍ക്കു നേരെ നടത്തിയ ആക്രമണം പാകിസ്താന്‍ ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ സൈനികരുണ്ടെന്ന വിവരം അറിയാതെ അനുമതി നല്‍കുകയായിരുന്നുവെന്ന് വാള്‍ സ്ട്രീട്ട് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ പാകിസ്താന്‍ അധികൃതരുടെ അനുമതിയോടുകൂടിയാണ് അഫ്ഗാന്‍-പാക് അതിര്‍ത്തികളില്‍ നാറ്റോ സേന വ്യോമാക്രമണം നടത്തിയതെന്ന് വ്യക്തമായതോടെ നാറ്റോ സേന വ്യമതാവളം ഒഴിയണമെന്ന് ആവശ്യപെട്ട പാകിസ്ഥാന്റെ നടപടി മാറ്റണമെന്നാണ് നാറ്റോ പറയുന്നത്. 24 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്താന്‍ വളരെ ശക്തമായും വൈകാരികമായുമാണ് പ്രതികരിച്ചിരുന്നത്. അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വിതരണ റൂട്ട് തടയുകയും പാകിസ്താന്‍ അമേരിക്കയോട് ബലൂചിസ്താനിലെ വ്യോമകേന്ദ്രം ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അമേരിക്കയ്ക്കും നാറ്റോയുടെ സേനക്കും ആശ്വാസ മേകിയിരിക്കുകയാണ്.

-

വായിക്കുക: , ,

Comments Off on നാറ്റോ സേനയുടെ ആക്രമണം പാകിസ്താന്‍ അറിവോടെ

വ്യോമതാവളത്തില്‍ നിന്ന് അടിയന്തരമായി പിന്മാറണമെന്ന് യു.എസിന് പാക് അന്ത്യശാസനം

November 28th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: നാറ്റോയുടെ ആക്രമണത്തില്‍ 28 സൈനികര്‍ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് അമേരിക്കയുമായുള്ള സൈനിക സഹകരണ ബന്ധം പുനഃപരിശോധിക്കണമെന്ന് പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി ആവശ്യപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയിലെ ശംസി വ്യോമ സേനാതാവളത്തില്‍നിന്ന് 15 ദിവസത്തിനകം പിന്മാറാന്‍ പാകിസ്താന്‍ അമേരിക്കയ്ക്ക് അന്ത്യശാസനം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതോടെ ഈ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അമേരിക്കയുമായും നാറ്റോയുമായുള്ള സൈനിക ബന്ധം, ഇന്‍റലിജന്‍സ് സഹകരണം എന്നിവ പുനഃപരിശോധിക്കാന്‍ പാക് അധികൃതര്‍ ഉത്തരവിട്ടു. യൂസുഫ് റസാ ഗീലാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിരോധ സമിതി യോഗത്തിലാണ് ഈ പുതിയ തീരുമാനം എടുത്തത്‌. രാജ്യത്തിന്‍റെ പരമാധികാരത്തേയും സൈനിക സുരക്ഷിതത്വത്തേയും ഹനിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. നാറ്റോയുടെ ആക്രമണത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുകയാണ്. അതേസമയം, പാക് സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ നാറ്റോ മേധാവി ആന്‍ഡേഴ്സ് ഫോഗ് റാസ്മുസ്സന്‍ ഖേദം പ്രകടിപ്പിച്ചു. അനിഷ്ട സംഭവത്തെ സംബന്ധിച്ച് അന്താരാഷ്ട്ര സേന അന്വേഷണം ആരംഭിച്ചതായി പാക് പ്രധാനമന്ത്രിക്കയച്ച കത്തില്‍ നാറ്റോ മേധാവി വ്യക്തമാക്കി.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാകിസ്ഥാനില്‍ വീണ്ടും ‘നാറ്റോ’ ആക്രമണം; 28 സൈനികര്‍ കൊല്ലപ്പെട്ടു

November 27th, 2011

pakistan-nato-attack-epathram

ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയിലെ പാക് ചെക്‌പോസ്റ്റിനുനേരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ ഭടന്‍മാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മേജറും ക്യാപ്റ്റനുമടക്കം 28 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് അമേരിക്കയുംതമ്മിലുള്ള ബന്ധത്തില്‍ പുതിയ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. സംഭവത്തില്‍ അമേരിക്കയിലെ പാക് ആക്ടിങ് അംബാസഡര്‍ ഇഫാത് ഗര്‍ദേശി അമേരിക്കന്‍ ആഭ്യന്തര വകുപ്പിനെ പ്രതിഷേധം അറിയിച്ചു. പാകിസ്താന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി പറഞ്ഞു. പത്തുവര്‍ഷം പിന്നിട്ട ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്താനും അമേരിക്കയും കൈകോര്‍ത്തതിനു ശേഷം ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയിലുണ്ടാകുന്ന ഏറ്റവുംവലിയ സംഘര്‍ഷമാണ് ഇത്. മൊഹമന്ദ് ഗോത്രവര്‍ഗമേഖലയിലെ സലാല ചെക്‌പോയന്‍റില്‍ ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നാറ്റോയുടെ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയത്. ഒരു പ്രകോപനവുമില്ലാതെ വിവേചനരഹിതമായി വെടിവെക്കുക യായിരുന്നുവെന്ന് പാക് അധികൃതര്‍ ആരോപിച്ചു. ആക്രമണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അഫ്ഗാനിസ്താനിലെ നാറ്റോ സേനയുടെ കമാന്‍ഡര്‍ ജോണ്‍അലന്‍ അറിയിച്ചു

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ നാലു ഹിന്ദു ഡോക്ടര്‍മാരെ വെടിവെച്ചു കൊന്നു

November 9th, 2011

crime-epathram

കറാച്ചി: പാക്കിസ്ഥാനില്‍ ഹിന്ദു സമുദായക്കാരായ നാലു ഡോക്ടര്‍മാരെ ഒരു സംഘം വെടി വെച്ചു കൊലപ്പെടുത്തി. ഡോ. അശോക്, ഡോ. നരേഷ്, ഡോ. അജിത്, ഡോ. സത്യപാല്‍ എന്നിവരാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.  സിന്ധ് പ്രവിശ്യയിലെ ഷിക്കാപൂര്‍ ജില്ലയിലെ ചാക്ക് നഗരത്തിലെ ഒരു ആസ്പത്രിയിലാണ് സംഭവം. അക്രമികളില്‍ രണ്ടു പേര്‍ പിടിയിലായതായാണ് സൂചന. ഒരു ഹിന്ദു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ജീവനും സ്വത്തുക്കള്‍ക്കും ശക്തമായ ഭീഷണിയാണ് ഈ സമുദായത്തില്‍ നിന്നുമുള്ളവര്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ ഹിന്ദു കൌണ്‍സില്‍ അധ്യക്ഷന്‍ ഡോ.രമേഷ് കുമാര്‍ ആരോപിച്ചു. പര്‍വേസ് മുഷറഫ് പാക്കിസ്ഥാന്‍ പ്രസിഡണ്ടായിരുന്ന കാലത്ത് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ സുരക്ഷിതരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

ഗൂഗിള്‍ തടയരുതെന്ന് പാക്കിസ്ഥാന്‍ കോടതി

September 21st, 2011

google-blocked-epathram

ലാഹോര്‍ : മത വിദ്വേഷം വളര്‍ത്തുന്ന വെബ്‌ സൈറ്റുകള്‍ തടയുന്നതിന് പകരം ഗൂഗിള്‍ പോലുള്ള സേര്‍ച്ച്‌ എഞ്ചിനുകള്‍ തടയുന്ന നടപടി ശരിയല്ല എന്ന് ലാഹോര്‍ ഹൈക്കോടതി വിധിച്ചു. ഫേസ്ബുക്ക് അടക്കമുള്ള ചില വെബ്‌ സൈറ്റുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഒരു ഹരജിയില്‍ വിധി പറയുകയായിരുന്നു കോടതി. മത വിദ്വേഷം വളര്‍ത്തുന്ന വെബ്‌ സൈറ്റുകള്‍ തടയണം. എന്നാല്‍ ഗൂഗിള്‍ അടക്കമുള്ള സേര്‍ച്ച്‌ എഞ്ചിനുകള്‍ തടയരുത്. ഈ നിര്‍ദ്ദേശങ്ങള്‍ പാളിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി വിവര സാങ്കേതിക വിദ്യാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 19 മരണം

September 7th, 2011

quetta-suicide-attack-epathram

ക്വെറ്റ : പാക്‌ സൈനികര്‍ക്ക്‌ നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ പട്ടാളക്കാര്‍ അടക്കം 19 പേര്‍ കൊല്ലപ്പെട്ടു. ക്വെറ്റ നഗരത്തിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ ആക്രമണം നടന്നത്. അല്‍ ഖാഇദയുടെയും താലിബാന്റെയും ഒട്ടേറെ ഭീകരര്‍ ഒളിച്ചു താമസിക്കുന്ന നഗരമാണ് ക്വെറ്റ. രണ്ടു ദിവസം മുന്‍പ്‌ അമേരിക്കന്‍ ചാര സംഘടനയുടെ സഹായത്തോടെ നടത്തിയ ഒരു സൈനിക നീക്കത്തില്‍ മൂന്നു അല്‍ ഖാഇദ ഭീകരരെ ഇവിടെ നിന്നും പിടികൂടിയിരുന്നു. ഇതിനു പ്രതികാരമായാണ് ഈ ആക്രമണം എന്ന് കരുതപ്പെടുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒട്ടനവധി ആക്രമണങ്ങളാണ് പാക്കിസ്ഥാനിലെ സര്‍ക്കാര്‍ സൈനികര്‍ക്ക്‌ ഭീകരരില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ഈ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് സൈനികരാണ് ഇത് വരെ കൊല്ലപ്പെട്ടിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

8 of 15789»|

« Previous Page« Previous « സോമാലിയയില്‍ ക്ഷാമം രൂക്ഷം:7.5 ലക്ഷം പേര്‍ മരണ ഭീതിയില്‍
Next »Next Page » റഷ്യന്‍ വിമാനം തകര്‍ന്നു 43 പേര്‍ കൊല്ലപ്പെട്ടു »



  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine