ലോക്കര്‍ബി വിമാന സ്ഫോടനം: പ്രതി മെഗ്രാഹി അന്തരിച്ചു

May 21st, 2012

Abdel_Baset_Al_Megrahi-epathram

ട്രിപ്പോളി:1988 ഡിസംബറില്‍ അമേരിക്കയുടെ പാനാം 103 ബോംബ്‌ വെച്ച് തകര്‍ത്തു എന്ന കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ ബാസിത് അലി അല്‍ മെഗ്രാഹി (60) അന്തരിച്ചു. വിമാനം ന്യൂയോര്‍ക്കിലേക്കു പറക്കുന്നതിനിടെ സ്കോട്ട്ലന്‍ഡിലെ ലോക്കര്‍ബിയില്‍ സ്ഫോടനത്തില്‍ തകര്‍ത്തു എന്നതാണ് കുറ്റം. ദുരന്തത്തില്‍189 അമെരിക്കക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ടു. ഈ വിവാദമായ ലോക്കര്‍ബി വിമാന സ്ഫോടനത്തെ തുടര്‍ന്ന് അമേരിക്കയും ലിബിയയും യുദ്ധമുണ്ടാകുകയും അമേരിക്ക ലിബിയയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുകളില്‍ വര്‍ഷിച്ച ബോംബില്‍ നിന്നും അന്നത്തെ ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഖദ്ദാഫി തലനാരിഴക്ക് രക്ഷപ്പെടുകയുമാണ് ഉണ്ടായത്‌.

തുടര്‍ന്ന് വര്‍ഷങ്ങളോളം ഈ കേസ്‌ അന്താരാഷ്ട്ര കോടതിയില്‍ നിലനില്‍ക്കുകയും ഏറെ അന്താരാഷ്ട്ര സമ്മര്‍ദത്തെ ത്തുടര്‍ന്നാണു ലിബിയയിലേക്കു കടന്ന മെഗ്രാഹിയെ ലിബിയ വിചാരണയ്ക്കു സ്കോട്ട്ലന്‍ഡിനു വിട്ടുനല്‍കിയത്. 2001 മുതല്‍ 2009 അവിടെ തടവിലായിരുന്ന ക്കേസിലെ മുഖ്യപ്രതി മെഗ്രാഹി പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ സംസ്‌കരിച്ചത്‌ ഇന്ത്യന്‍ തീരത്ത്‌‍

May 8th, 2012

bill_warren_osama-epathram

ലണ്ടന്‍: ഇന്ത്യന്‍ തീരത്ത്‌ ഗുജറാത്തിലെ സൂററ്റില്‍ നിന്ന്‌ 320 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ്‌ അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മൃതദേഹം അമേരിക്ക  സംസ്‌കരിച്ചത് എന്ന് ‌ബില്‍ വാറണ്‍ അവകാശപ്പെട്ടു. അറിയപ്പെടുന്ന നിധിവേട്ടക്കാരനാണു  ബില്‍ വാറണ്‍.  അമേരിക്ക തന്നെ  പുറത്തുവിട്ട ചിത്രങ്ങളുടെ സഹായത്തോടെയാണ്   ‘സംസ്‌കാര’ സ്‌ഥലം കണ്ടെത്തിയത് എന്ന് വാറണ്‍‍ പറഞ്ഞു‌. മൃതദേഹം കണ്ടെത്തല്‍ എളുപ്പമല്ലെന്നും ഇതിനായി ‍ രണ്ടു ലക്ഷം ഡോളറെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം ഒരു സ്‌പാനിഷ്‌ പത്രത്തോടു പറഞ്ഞു. കടലിന്റെ അടിത്തട്ടിലുള്ള ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളെടുക്കാനും ഡി.എന്‍.എ. പരിശോധന നടത്താനും ലക്ഷ്യമിടുന്നതായും എന്നാല്‍  തന്റെ ദൗത്യം അട്ടിമറിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന്‌ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

Comments Off on അല്‍ ക്വയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദനെ സംസ്‌കരിച്ചത്‌ ഇന്ത്യന്‍ തീരത്ത്‌‍

സവാഹിരിയെയും വധിക്കും: അമേരിക്ക

May 2nd, 2012

lgqmMpchief
വാഷിങ്ടണ്‍: പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അല്‍ ഖ്വയ്ദയുടെ പുതിയ മേധാവി അയ്മാന്‍ അല്‍ സവാഹിരിക്കും ഉസാമാക്കുണ്ടായ അന്ത്യം തന്നെ യായിരിക്കുമെന്നും, ഉസാമ ബിന്‍ലാദനെ വധിച്ചതുപോലെ സവാഹിരിയേയും വധിക്കാന്‍ അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോണ്‍ ബ്രന്നന്‍ പറഞ്ഞു. ഉസാമയെ വധിച്ച് ഒരു വര്ഷം തികയുന്ന അവസരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മെയ്‌ രണ്ടിനാണ് അബത്താബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമയുടെ വീട്ടിലേക്കു നുഴഞ്ഞു കയറി അമേരിക്കന്‍ പട്ടാളം വെടിവെച്ചിട്ടത്. ഇത്തവണത്തെ യു. എസ് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ വീണ്ടും മത്സരിക്കുന്ന ഒബാമയുടെ പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണായുധമാണ് ഉസാമ വധം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

1 അഭിപ്രായം »

ബിൻ ലാദനെ പിടികൂടാൻ സഹായിച്ചെന്ന് ഐ.എസ്.ഐ.

April 29th, 2012

osama-bin-laden-epathram

വാഷിംഗ്ടൺ : ഒസാമാ ബിൻ ലാദനെ പിടികൂടാൻ അമേരിക്കയെ സഹായിച്ചത് തങ്ങളാണെന്ന വാദവുമായി പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. രംഗത്തു വന്നു. ബിൻ ലാദനെ പിടി കൂടിയതിന്റെ വാർഷികം അടുത്തു വരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അവകാശവാദം.

ബിൻ ലാദനെ സഹായിക്കാൻ സഹായിച്ച ടെലിഫോൺ നമ്പർ തങ്ങളാണ് അമേരിക്കൻ അധികൃതർക്ക് നല്കിയത് എന്നാണ് ഐ. എസ്. ഐ. പറയുന്നത്. എന്നാൽ നമ്പർ ലഭിച്ചതിനു ശേഷം അമേരിക്ക തങ്ങളിൽ നിന്ന് തുടർ നടപടികൾ മറച്ചു വെച്ചു തങ്ങളെ വഞ്ചിച്ചു എന്നും വാഷിംഗ്ടൺ പോസ്റ്റ് പത്രത്തോട് ഐ. എസ്. ഐ. ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ബിൻ ലാദനെ ഏറെ നാൾ സംരക്ഷിച്ചത് ഐ. എസ്. ഐ. ആണെന്ന് ആരോപണം നിലനിൽക്കുന്നുണ്ട്. അതിനിടയിൽ നടത്തുന്ന ഈ അവകാശ വാദത്തെ അമേരിക്കൻ അധികൃതർ തള്ളിക്കളഞ്ഞു. നമ്പർ തങ്ങൾക്ക് നേരത്തേ അറിയാമായിരുന്നു എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

ബിൻ ലാദനെ പിടികൂടാൻ അമേരിക്ക നടത്തിയ നീക്കം പാക്കിസ്ഥാന്റെ പരമാധികാരത്തിന് വെല്ലുവിളിയായിരുന്നു എന്നാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം അന്ന് അഭിപ്രായപ്പെട്ടിരുന്നത്. മാത്രമല്ല ബിൻ ലാദനെ പിടികൂടാൻ അമേരിക്കൻ ചാര സംഘടനയെ സഹായിച്ച ഒരു പാക്കിസ്ഥാനി ഡോക്ടറെ രാജ്യദ്രോഹ കുറ്റത്തിന് പാക്കിസ്ഥാൻ തടവിൽ ഇട്ടിരിക്കുകയുമാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോഡിക്ക് വിസ നൽകില്ല

April 27th, 2012

narendra-modi-epathram

വാഷിംഗ്ടൺ : ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കയിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ടുള്ള നിലപാടിൽ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് അമേരിക്ക വ്യക്തമാക്കി. ടൈം മാസികയുടെ മുഖചിത്രമായി മോഡിയുടെ ചിത്രം വരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രചരണ സംവിധാനത്തിന് കഴിഞ്ഞെങ്കിലും സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് നടത്തിയ സദ്ഭാവനാ നിരാഹാര സത്യഗ്രഹ യജ്ഞത്തിനൊന്നും മോഡിയുടെ പ്രതിച്ഛായക്ക് മാറ്റ് കൂട്ടാൻ കഴിഞ്ഞില്ല എന്ന് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുന്നു.

അമേരിക്കൻ കോൺഗ്രസ് അംഗമായ ജോ വാൽഷ് മോഡിക്ക് വിസ നല്കണം എന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് എഴുത്തയച്ചിരുന്നു. ഇത് സംബന്ധിച്ച പ്രതികരണം മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോഴാണ് തങ്ങളുടെ നിലപാടിൽ മാറ്റമൊന്നും ഇല്ല എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.

- ജെ.എസ്.

വായിക്കുക: ,

4 അഭിപ്രായങ്ങള്‍ »

ഷാരൂഖ് ഖാനെ അമേരിക്കയില്‍ തടഞ്ഞു വെച്ചു

April 13th, 2012

ന്യൂയോര്‍ക്ക്‌: പ്രശസ്ത ബോളിവുഡ്‌ സൂപ്പര്‍ താരം ഷാരൂഖ്‌ ഖാനെ സുരക്ഷാ പരിശോധനയുടെ പേരില്‍ വീണ്ടും അമേരിക്കന്‍ വിമാനത്താവളത്തില്‍ അപമാനം. യേല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനായി പോകുമ്പോഴാണ്‌ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍ വിമാനത്താവളത്തില്‍ ഷാരൂഖിനെ രണ്ട്‌ മണിക്കൂറോളം തടഞ്ഞുവച്ചത്. ഷാരൂഖിനൊപ്പം മുകേഷ്‌ അംബാനിയുടെ ഭാര്യ നിത അംബാനിയും ഉണ്ടായിരുന്നു. 2009 ലും ഷാരൂഖിനെ അമേരിക്കയില്‍ ന്യൂവാര്‍ക്ക്‌ വിമാനത്താവളത്തില്‍ വെച്ച് സമാന സംഭവം ഉണ്ടായത്‌ ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പേരിന്റെ അവസാനം ഖാന്‍ എന്നുളളതായിരുന്നു അധികൃതര്‍ക്ക്‌ ആശയക്കുഴപ്പം സൃഷ്‌ടിച്ചത്‌. ലോക വ്യാപാര കേന്ദ്രത്തിനു നേര്‍ക്ക്‌ നടന്ന ആക്രമണത്തിനു ശേഷം രാജ്യം പുറത്തിറക്കിയ കരിമ്പട്ടികയില്‍ ഈ പേരും ഉള്‍പ്പെട്ടിട്ടുണ്ട്‌.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ എംബസിക്ക് ബോംബ് ഭീഷണി

April 11th, 2012

indian-embassy-washington-epathram

വാഷിംഗ്ടൺ : അമേരിക്കയിലെ ഇന്ത്യൻ എംബസി ബോംബ് ഭീഷണിയെ തുടർന്ന് ചൊവ്വാഴ്ച്ച ഒഴിപ്പിച്ചു. എംബസി ജീവനക്കാർ സുരക്ഷിതരാണ്. ഇന്ത്യൻ എംബസി കെട്ടിടത്തിലും കോൺസുലേറ്റിലും അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. എംബസിയിൽ ബോംബ് ഉണ്ടെന്ന ഒരു അജ്ഞാത ടെലിഫോൺ സന്ദേശത്തെ തുടർന്നാണ് സുരക്ഷാ നടപടികൾ സ്വീകരിച്ചത് എന്ന് ഇന്ത്യൻ അംബാസിഡർ നിരുപമാ റാവു അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണത്തിനു പുറകിൽ സയീദ് തന്നെ

April 6th, 2012

hafiz-saeed-epathram

വാഷിംഗ്ടൺ : 2008ലെ മുംബൈ ഭീകരാക്രമണത്തിനു പുറകിൽ പ്രവർത്തിച്ചത് ലെഷ്ക്കർ എ തൊയ്ബ സ്ഥാപകനായ ഹാഫിസ് സയീദ് തന്നെയാണ് എന്ന കാര്യം തങ്ങൾക്ക് ഉറപ്പാണ് എന്നും സയീദിനെ നിയമത്തിന് മുൻപിൽ കൊണ്ടു വരുവാൻ വേണ്ടിയാണ് സയീദിന്റെ തലയ്ക്ക് വിലയിട്ടത് എന്നും അമേരിക്ക അറിയിച്ചു. സയീദിനെ പിടികൂടാനോ വധിക്കാനോ അല്ല ഈ പ്രതിഫലം എന്നും അമേരിക്കൻ വക്താവ് വ്യക്തമാക്കി. സയീദിനെ പിടികൂടാൻ സഹായകരമായ വിവരം നൽകുന്നവർക്ക് പ്രതിഫലം ലഭിക്കും. സയീദ് എവിടെയാണ് എന്നതിൽ ആർക്കും സംശയമില്ല. അയാൾ പാക്കിസ്ഥാനിൽ പരസ്യമായി സ്വൈര്യവിഹാരം നടത്തുന്നത് എല്ലാവർക്കും അറിയാം. എന്നാൽ സയീദിനെ പ്രോസിക്യൂട്ട് ചെയ്യാൻ സഹായകരമായ വിവരങ്ങൾ ആണ് തങ്ങൾക്ക് വേണ്ടത്. ഇത്തരം വിവരങ്ങൾ നൽകുന്നവർക്കാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹാഫിസ് സയീദിന്റെ തലയ്ക്ക് 50 കോടി രൂപ

April 4th, 2012

hafiz-saeed-epathram

വാഷിംഗ്ടൺ : ലെഷ്കർ എ തയ്ബ സ്ഥാപകൻ ഹാഫിസ് സയിദിന്റെ തലയ്ക്ക് അമേരിക്ക 50 കോടി രൂപ വില നിശ്ചയിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന സയിദ് പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ റാലികൾ സംഘടിപ്പിച്ചു സ്വതന്ത്രനായി പ്രവർത്തിച്ചു വരികയാണ്. സയിദിനെതിരെ ഒട്ടേറെ തെളിവുകൾ നൽകിയിട്ടും പാക്കിസ്ഥാൻ സയിദിനെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കിയിട്ടില്ല. എന്നാൽ അമേരിക്കയുടെ ഈ പ്രഖ്യാപനം പാക്കിസ്ഥാനു മേൽ സമ്മാർദ്ദം ചെലുത്തും എന്ന് കരുതപ്പെടുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 6 അമേരിക്കക്കാരും ഉൾപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

പാക്കിസ്ഥാനില്‍ നാറ്റോയ്ക്കെതിരെ വന്‍ റാലി

March 28th, 2012

anti-us-rally-pakistan-epathram

ഇസ്‌ലാമാബാദ് : നാറ്റോ സൈന്യത്തിന് വീണ്ടും ഗതാഗത സൌകര്യങ്ങള്‍ തുറന്നു കൊടുക്കരുത് എന്ന് പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ട് തീവ്രവാദ സംഘങ്ങളിലെ പ്രവര്‍ത്തകര്‍ പാര്‍ലിമെന്റ് മന്ദിരത്തിനരികെ വന്‍ റാലി സംഘടിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പാക്‌ പാര്‍ലിമെന്റില്‍ തുടങ്ങാന്‍ പോകുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധ പ്രകടനം. ചര്‍ച്ചകള്‍ക്കൊടുവില്‍ നാറ്റോ സൈന്യത്തിന് സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായുള്ള പാതകള്‍ വീണ്ടും തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാവും എന്ന് കരുതപ്പെടുന്നു.

ദഫാ എ പാക്കിസ്ഥാന്‍ , ലഷ്കര്‍ എ തൈബ, ജമാഅത്ത് ഉദ് ദവ, അഹല്‍ എ സുന്നത്ത്‌ വല്‍ ജമാഅത്ത്, സിപാ എ സഹബ എന്നീ സംഘങ്ങളുടെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

ജിഹാദ്‌ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ ഇന്തോ അമേരിക്കന്‍ ഇസ്രയേലി സഖ്യത്തിനെതിരെയും, അമേരിക്ക തുലയട്ടെ എന്നും അമേരിക്കന്‍ അധിനിവേശം അനുവദിക്കില്ല എന്നും മുദ്രാവാക്യങ്ങള്‍ മുഴക്കി. നാറ്റോ സഖ്യത്തിന് പാതകള്‍ തുറന്നു കൊടുത്താല്‍ അമേരിക്കന്‍ ഏജന്റുമാര്‍ പാക്കിസ്ഥാനില്‍ എത്തുമെന്നും പഴയത് പോലെ നിരപരാധികളായ പാക്‌ പൌരന്മാരെ കശാപ്പ് ചെയ്യുമെന്നും റാലിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിവില്ലെങ്കില്‍ പാക്‌ രാഷ്ട്രീയ നേതാക്കളും സൈനിക തലവന്‍ ജെനറല്‍ അഷ്ഫാക് പര്‍വേസ് കയാനിയും രാജി വെയ്ക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

8 of 2178920»|

« Previous Page« Previous « മാര്‍പ്പാപ്പ ചുവന്ന മണ്ണില്‍
Next »Next Page » ഇറാനെതിരെ സൈനിക നടപടി : ഖത്തര്‍ എതിര്‍ക്കും »



  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine