വെണ്മ സൗദി അറേബ്യ യില്‍ രൂപീകരിച്ചു

July 11th, 2011

logo-venma-saudi-ePathram
ദമാം : സൗദി അറേബ്യ യിലെ വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘വെണ്മ – സൗദി’ രൂപീകരിച്ചു.

നിസാം യൂസുഫ്‌ (പ്രസിഡന്‍റ്), സജികുമാര്‍ (ജന.സെക്രട്ടറി), അഭിലാഷ്‌ (ട്രഷറര്‍), അജയകുമാര്‍ (മുഖ്യ രക്ഷാധികാരി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ദമാം കേന്ദ്രമായി ആരംഭിച്ച വെണ്മ, സാമൂഹിക സാംസ്കാരിക മേഖല കളില്‍ പ്രവര്‍ത്തിക്കുന്ന തിനോടൊപ്പം വെഞ്ഞാറമൂടിന്‍റെ വികസന കാര്യങ്ങളില്‍ പങ്കാളികള്‍ ആകുവാനും ‘വെണ്മ – സൗദി’ യുടെ അംഗങ്ങള്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ നടത്തുവാനും ഉദ്ദേശിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന വെഞ്ഞാറമൂട് നിവാസികള്‍ സൗദി അറേബ്യ യില്‍ ബന്ധപ്പെടുക : 05 48 21 34 54.
eMail : venmasaudi at gmail dot com, venmasaudi at yahoo dot com

– അയച്ചു തന്നത് : സജികുമാര്‍ വെഞ്ഞാറമൂട്, ദമാം (സൗദി അറേബ്യ).

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിയാദിലുണ്ടായ തീപിടുത്തത്തില്‍ 5 മലയാളികളടക്കം 7 പേര്‍ മരിച്ചു

July 2nd, 2011

fire-in-riyadh-epathram

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ തീപിടുത്തത്തില്‍ 5 മലയാളികളടക്കം ഏഴ്‌ പേര്‍ മരിച്ചു. അല്‍ ബത്തയിലുള്ള അല്‍ സാലിം സൂപ്പര്‍മാര്‍ക്കറ്റിന് മുകളിലുള്ള താമസ സ്ഥലത്താണ് തീപ്പിടിത്തം ഉണ്ടായത്. അബ്ദുറഹീം (തൃശ്ശൂര്‍), സുലൈമാന്‍, അഹമ്മദ് കബീര്‍ (നിലമ്പൂര്‍), സജിത് (മാവേലിക്കര), അജിത് (എറണാകുളം) എന്നിവരാണ് മരിച്ച മലയാളികള്‍. മുഹമ്മദ് (മംഗലാപുരം), സലാഹി രാജേഷ് (നേപ്പാള്‍) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. ശനിയാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. പുക ശ്വസിച്ചതിനെ ത്തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട ഏതാനും പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേരുടെയും മൃതദേഹങ്ങള്‍ ആസ്പത്രിയിലേക്ക് മാറ്റി. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. സംഭവത്തെ ക്കുറിച്ച്‌ ഇന്ത്യ അംബാസിഡറോട്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വയലാര്‍ രവി കോട്ടയത്ത്‌ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൗഹൃദ വേദി സൗഹൃദ സന്ധ്യ അവിസ്മരണീയമായി

June 26th, 2011

psv-inauguration-ramesh-payyanur-ePathram

റിയാദ് : സൌദി അറേബ്യ യിലെ പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മ  പയ്യന്നൂര്‍ സൗഹൃദ വേദി യുടെ ഉദ്ഘാടനവും തുടര്‍ന്ന് നടന്ന ‘സൗഹൃദ സന്ധ്യ’ എന്ന കലാ വിരുന്നും ശ്രദ്ധേയമായി.
 
പ്രശസ്ത പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടി കളുടെ വത്യസ്തത കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും റിയാദിലെ മലയാളി കള്‍ക്ക് അവിസ്മരണീയമായ അനുഭവമായി മാറി സൗഹൃദ സന്ധ്യ.
 
 
റിയാദിലെ പ്രവാസി പ്രമുഖന്‍ ആയിരുന്ന കെ. എസ്. രാജന്‍റെ ഓര്‍മ്മക്കായി ഒരുക്കിയ കെ. എസ്. രാജന്‍ നഗറില്‍ നടന്ന സമ്മേളനം അദ്ദേഹത്തെ കുറിച്ചുള്ള ഡോകുമെന്‍ററി പ്രദര്‍ശന ത്തോടെയാണ് തുടങ്ങിയത്.

ഉദ്ഘാടന സമ്മേളന ത്തില്‍ കെ. പി. അബ്ദുല്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം ഗള്‍ഫിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് പ്രോഗ്രാം ഡയറക്ടരുമായ രമേശ് പയ്യന്നൂര്‍ നിര്‍വ്വഹിച്ചു. 
 

psv-inauguration-audience-ePathram

പത്ത് വര്ഷം മുമ്പ് ദുബായില്‍ ആദ്യമായി രൂപീകരിച്ച പയ്യന്നൂര്‍ സൗഹൃദ വേദി ഇന്ന് എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ശക്തമായ പ്രാതിനിധ്യ മുള്ള ഒരേയൊരു പ്രാദേശിക സംഘടന യായി വളര്‍ന്നിരിക്കുന്നു എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
 
പയ്യന്നൂര്‍ സൗഹൃദ വേദി ജനറല്‍ സെക്രട്ടറി സനൂപ് പയ്യന്നൂര്‍ സൌഹൃദ വേദിയുടെ പ്രവര്‍ത്തന ങ്ങള്‍ വിശദീകരിച്ചു.
 
റിയാദിലെ പ്രമുഖ നേത്ര രോഗ വിദഗ്ദനും ജനകീയ ഡോക്ടറുമായ ഡോക്ടര്‍ ഭരതനെ റിയാദിലെ ഇന്ത്യന്‍ സമൂഹത്തിനു നല്‍കിയ നിസ്വാര്‍ത്ഥ സേവനങ്ങളെയും ആതുര സേവന രംഗത്തെ സമഗ്ര സംഭാവന കളെയും മാനിച്ചു കൊണ്ട് മോമെന്‌ടോ നല്‍കി ആദരിച്ചു.
 
ഡോക്ടര്‍ ഭരതനെ കുറിച്ചു തയ്യാറാക്കിയ ഡോകുമെന്‍ററി പ്രദര്‍ശനത്തിനു ശേഷം അദ്ദേഹം മറുപടി പ്രസംഗം നടത്തി.

നൂറു കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സൗദി വ്യവസായ പ്രമുഖ രായ ഇബ്രാഹിം അല്‍ ഒതയ്ബി, അലി അല്‍ ഒതയ്ബി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
 
വേദി നടത്താന്‍ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതി യുടെ നിക്ഷേപക സമാഹരണ ത്തിന്‍റെ ആദ്യ ഗഡു, വേദി അംഗം ഇസ്മയില്‍ കരോള ത്തില്‍ നിന്നും രമേശ് പയ്യന്നൂര്‍ ഏറ്റുവാങ്ങി.
 
റിയാദിലെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ജനകീയ വേദിക്ക് പയ്യന്നൂര്‍ സൌഹൃദ വേദി യുടെ 20,000 രൂപ ധന സഹായം നല്‍കി. ഇക്കഴിഞ്ഞ 10 , 12 ക്ലാസ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച അംഗങ്ങളുടെ മക്കളായ കാവ്യ ജയന്‍, ജാസ്മിന്‍, ജസീറ തുടങ്ങിയവരെ അനുമോദിച്ചു.
 
വേദി ഏര്‍പ്പെടുത്തിയ ജീവ കാരുണ്യ ഫണ്ടിലേക്കുള്ള ലക്കി ഡ്രോ വിജയിക്ക് വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ പ്രതിനിധി മുസ്തഫാ കവ്വായി ഒന്നാം സമ്മാനമായ ലാപ്‌ടോപ് വിതരണം ചെയ്യ്തു.
 
റിയാദിലെ എല്ലാ പ്രമുഖ സംഘടന കളുടെ പ്രതിനിധികളും, മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകരും ആരോഗ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. വനിതാ വേദി ജനറല്‍ കണ്‍വീനെര്‍ സീമ മധു ഉദ്ഘാടന സമ്മേളനത്തിന്‍റെ അവതാരക യായിരുന്നു.
 
പയ്യന്നൂരിനെ കുറിച്ചു ബിജു വെള്ളൂര്‍ തയ്യാറാക്കിയ വീഡിയോ ഡോകുമെന്‍ററി പയ്യന്നൂരിന്‍റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന ദൃശ്യ വിരുന്നായി.

തുടര്‍ന്ന് പ്രശസ്ത മലയാള സിനിമ പിന്നണി ഗായകനും സംഗീത സംവിധായകനും സംഗീത അദ്ധ്യാപകനു മായ സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നയിച്ച മലയാള ചലചിത്ര ങ്ങളിലെ അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് ഒരു അപൂര്‍വ്വ ഗാന സന്ധ്യ റിയാദിലെ സംഗീത പ്രേമികള്‍ക്കായി പയ്യന്നൂര്‍ സൗഹൃദ വേദി ഒരുക്കി.
 
ചന്ദ്രമോഹന്‍ അവതാരകന്‍ ആയിരുന്നു. രഞ്ജിനി, വിനോദ് വേങ്ങയില്‍, നിസ്സാര്‍, രാജേഷ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ബാല വേദി അംഗങ്ങളായ അലീന സാജിദ്, നന്ദന ബാബു, ആര്യ വിനോദ്,  ദേവനാരായണന്‍ ശ്രീരാഗ്, സാരംഗ് തുടങ്ങിയവര്‍ അവതരിപ്പിച്ച ഭരതനാട്യവും സിനിമാറ്റിക് ഡാന്‍സും വളരെ ശ്രദ്ധേയമായി.
 
അഷനാ റഹിം, അഭിരാമി അനില്‍, അശ്വതി തുടങ്ങിയവര്‍ അവതരിപ്പിച്ച ഒപ്പനയും നൃത്താദ്ധ്യാപകന്‍ സതീശ് മാസ്റ്റരുടെ നേതൃത്വ ത്തില്‍ അവതരിപ്പിച്ച ബ്രേക്ക് ഡാന്‍സും, ഷിനി ബാബു കോറിയോഗ്രാഫി ചെയ്യ്ത അമൃത സുരേഷും ടീമും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും, പ്രൊഫഷണല്‍ പ്രോഗ്രാമുകളെ വെല്ലുന്ന നിലവാരം പുലര്‍ത്തി.
 
രമേശ് പയ്യന്നൂര്‍ അവതരിപ്പിച്ച മിമിക്രി വന്‍ കൈയടി യോടെയാണ് സദസ്സ് സ്വീകരിച്ചത്.

-അയച്ചു തന്നത് : ബ്രിജേഷ് സി. പി, റിയാദ്‌

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വഴി തെറ്റിയ കുട്ടിയെ കണ്ടു കിട്ടി

June 7th, 2011

lost-kid-epathram

മക്ക : മദീനയില്‍ നിന്ന് മക്കയില്‍ ഉമ്രയ്ക്കു പോയ മലയാളി കുടുംബത്തിലെ അഞ്ചു വയസ്സുള്ള കുട്ടി, വഴി തെറ്റി, മറ്റൊരു മലയാളി കുടുംബത്തോടൊപ്പം ഉണ്ട്. പിതാവിന്റെ പേര് അഷ്‌റഫ്‌ എന്നാണു കുട്ടി പറയുന്നത്. എന്തെങ്കിലും അറിയാവുന്നവര്‍ 0502601488 എന്ന നമ്പരില്‍ എന്‍ജിനീയര്‍ റഹീമുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 3123

« Previous Page« Previous « സൗജന്യ വൈദ്യ പരിശോധനയും ബോധവല്കര​ണ ക്ലാസ്സും നടത്തി
Next »Next Page » ദല സംഗീതോത്സവ വേദി ദുബായ് ക്രസന്‍റ് സ്കൂളിലേക്ക് മാറ്റി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine