കല്‍മാഡിക്ക് ചെരുപ്പേറ്

April 26th, 2011

suresh kalmadi-epathram

ന്യൂഡല്‍ഹി: കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച് അറസ്റ്റിലായ ഗെയിംസ് സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിക്ക് നേരെ ചെരുപ്പേറ്. പോലീസ് അകമ്പടിയോടെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് നേരെ കപില്‍ താക്കൂര്‍ എന്ന മധ്യപ്രദേശ്‌ സ്വദേശി ചെരുപ്പ് എറിയുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെയാണ്‌ വഞ്ചന, ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കല്‍മാഡിയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. ക്യൂന്‍സ് ബാറ്റണ്‍ റിലേ, തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ എന്നിവയുടെ ഇടപാടുകളില്‍ വന്‍ അഴിമതി നടന്നിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആണവനിലയത്തിനെതിരെ പ്രക്ഷോഭം, ഒരാള്‍ കൊല്ലപ്പെട്ടു

April 19th, 2011

Jaitapurprotest-epathram
ജൈതപുര്‍: മഹാരാഷ്ട്രയില്‍ പുതിയ ആണവോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് എതിരെ ജനരോക്ഷം ശക്തമായി. ക്ഷുഭിതരായ ജനങ്ങള്‍ ഇന്ന് രാവിലെ ഒരു ആശുപത്രി കയ്യേറുകയും നിരവധി ബസുകള്‍ക്ക്‌ തീ വയ്ക്കുകയും ചെയ്തു.

തിങ്കളാഴ്ച പ്രക്ഷോഭകര്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയുണ്ടായി. തുടര്‍ന്ന് ജനത്തെ പിരിച്ചു വിടുവാന്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ജൈതപൂര്‍ നിവാസികള്‍ തങ്ങളുടെ ഗ്രാമത്തില്‍ ഒരു ആണവനിലയം വരുന്നു എന്ന വാര്‍ത്തയെ പേടിച്ചാണ് കഴിയുന്നത്. സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി ഇട്ടപ്പോള്‍ തന്നെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച്‌ 11നു ജപ്പാനില്‍ ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും തകര്‍ന്ന ഫുകുഷിമ ആണവ കേന്ദ്രത്തിലെ അടിയന്തര അവസ്ഥ ഇപ്പോഴും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന അവസ്ഥയില്‍  ജൈതപൂരിലെ ഗ്രാമവാസികള്‍ തങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഉയര്‍ന്ന ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ജൈതപൂര്‍. ഈ വര്ഷം തന്നെ നിലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതി.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. ബിനായക്‌ സെന്‍ : സുപ്രീം കോടതി ജാമ്യം അനുവദിച്ചു

April 15th, 2011

dr-binayak-sen-epathram

ന്യൂഡല്‍ഹി : രാജ്യദ്രോഹ കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ചു കൊണ്ട് ഛത്തീസ്ഗഢ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഡോ. ബിനായക്‌ സെന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചു കൊണ്ട് ഉത്തരവായത്‌.

നക്സല്‍ അനുഭാവിയാണ് എന്നത് കൊണ്ട് ബിനായക്‌ സെന്‍ രാജ്യദ്രോഹി ആണ് എന്ന് പറയാനാവില്ല എന്ന സുപ്രധാന നിരീക്ഷണം ജാമ്യം അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. ഒരാളുടെ കയ്യില്‍ നിന്നും ഗാന്ധിയന്‍ സാഹിത്യം കണ്ടെത്തി എന്നത് കൊണ്ട് അയാള്‍ ഗാന്ധിയന്‍ ആണ് എന്ന് പറയാനാവില്ല. ഡോ. ബിനായക്‌ സെന്‍ നക്സല്‍ അനുഭാവം ഉള്ള ആള്‍ ആയിരിക്കാം. എന്നാല്‍ ഇത് അദ്ദേഹത്തെ രാജ്യദ്രോഹി ആക്കുന്നില്ല. നക്സല്‍ സാഹിത്യം കൈവശം വെച്ച് എന്നത്‌ രാജ്യദ്രോഹത്തിനുള്ള തെളിവല്ല എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹ കുറ്റം ചാര്ത്താനായി സംസ്ഥാനം ഹാജരാക്കിയ മറ്റു തെളിവുകളും പ്രസക്തമല്ല എന്ന്  കോടതി ചൂണ്ടിക്കാട്ടി.

ഡോ. ബിനായക്‌ സെന്‍ പിയുഷ്‌ ഗുഹ എന്നയാളെ ജയിലില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും നക്സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തു എന്ന പോലീസിന്റെ വാദത്തില്‍ കഴമ്പില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ജയില്‍ സന്ദര്‍ശകരെ ജയില്‍ അധികൃതര്‍ വിശദമായ സുരക്ഷാ പരിശോധനകള്‍ക്ക്‌ വിധേയമാക്കി മാത്രമാണ് തടവുകാരെ കാണാന്‍ അനുമതി നല്‍കുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ ആണ് ഇത്തരം സന്ദര്‍ശനങ്ങള്‍. ആ നിലയ്ക്ക് ജയില്‍ സന്ദര്‍ശനത്തിനിടയില്‍ ഡോ. സെന്‍ നക്സല്‍ രേഖകള്‍ കൈമാറി എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവില്ല എന്നും കോടതി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. ബിനായക്‌ സെന്‍ : സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു

March 11th, 2011

dr-binayak-sen-epathram
ന്യൂഡല്‍ഹി : ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക്‌ സെന്നിന് ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഛത്തീസ്ഗഢ് സര്‍ക്കാരിന് നോട്ടീസ്‌ അയച്ചു.

നക്സലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചു രാജ്യ ദ്രോഹ കുറ്റം ചുമത്തി നക്സല്‍ ആചാര്യനായ നാരായണ്‍ സന്യാല്‍, കൊല്‍ക്കത്തയിലെ ബിസിനസുകാരനായ പിയുഷ്‌ ഗുഹ എന്നിവരോടൊപ്പം ബിനായക്‌ സെന്നിനെ ജീവ പര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

എന്നാല്‍ മതിയായ തെളിവുകള്‍ ഇല്ലാതെയാണ് വിചാരണ കോടതി സെന്നിനെ ശിക്ഷിച്ചത്‌ എന്ന് ഇദ്ദേഹത്തിന് വേണ്ടി ഹരജി സമര്‍പ്പിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാം ജെത്മലാനി ചൂണ്ടിക്കാട്ടി. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും രണ്ടു വര്ഷം തടവില്‍ കഴിഞ്ഞ ബിനായക്‌ സെന്നിന് ജാമ്യത്തിന് അര്‍ഹതയുണ്ട് എന്നും അദ്ദേഹം ഹരജിയില്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിതാരിയിലെ ഹിംസ്ര ജന്തുവേത്?

February 16th, 2011

nithari-murder-case-epathram

നോയ്ഡ : പത്തൊന്‍പതോളം കുട്ടികളാണ് നോയ്ഡ നിതാരിയില്‍ നിന്നും കാണാതായത്. പോലീസും അധികൃതരും പരാതികള്‍ കിട്ടിയിട്ടും ഇരകളുടെ കുടുംബങ്ങള്‍ ദാരിദ്രരായത് കൊണ്ട് മാത്രം നടപടികള്‍ സ്വീകരിക്കാഞ്ഞതിനാലാണ് മരണ സംഖ്യ ഇത്രയധികമായത്. കാണാതായ പായല്‍ എന്ന പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ പോയതിനു ശേഷം തിരികെ വന്നില്ല എന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി മാത്രം മതിയായിരുന്നു പോലീസിനു അന്വേഷണം നടത്തി കൊലയാളിയെ തളയ്ക്കാന്‍.

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം, 2007 മെയ്‌ 7ന് കാണാതായ പായല്‍ എന്ന ഇരുപതു കാരിയുടെ കൈവശം ഉണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണിന്റെ ഐ. എം. ഇ. ഐ. നമ്പര്‍ (IMEI – International Mobile Equipment Identifier) ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്ക്രീനില്‍ തെളിഞ്ഞതാണ് നിതാരി കൂട്ടക്കൊല കേസ്‌ അന്വേഷണത്തില്‍ വഴിത്തിരിവായത്‌. മൊബൈല്‍ കമ്പനി ഉടന്‍ തന്നെ വിവരം നോയ്ഡ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെ അറിയിച്ചു.

സ്ഥലത്തെ ധനികനായ മോനീന്ദര്‍ സിംഗ് പാന്തെറിന്റെ വീട്ടിലേക്ക്‌ പോയ തന്റെ മകള്‍ തിരിച്ചു വന്നില്ല എന്ന് അടുത്ത ദിവസം തന്നെ പായലിന്റെ അച്ഛനായ നന്ദലാല്‍ പോലീസില്‍ പരാതിപ്പെട്ടതാണ്. മോനീന്ദറിനെയും അയാളുടെ വേലക്കാരന്‍ സുരേന്ദറിനെയും സംശയമുണ്ടെന്ന് പോലീസില്‍ പേരെടുത്ത് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ്‌ ഒരു നടപടിയും എടുത്തില്ല. ഇതിനു ശേഷം നന്ദലാല്‍ പല ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെയും ചെന്ന് കണ്ടുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

ഒടുവില്‍ അയാള്‍ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന് മറുപടിയായി പോലീസ്‌ പായല്‍ ഒരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും അവള്‍ കാമുകനോടൊപ്പം ഒളിച്ചോടി പോയതാണെന്നും കോടതിയെ അറിയിച്ചു.

എന്നാല്‍ കോടതി പോലീസിനോട്‌ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പായലിനെ കാണാതായി 5 മാസം കഴിഞ്ഞാണ് അവസാനം പോലീസ്‌ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്‌. എന്നാല്‍ മോനീന്ദറിനെ രക്ഷിക്കാന്‍ ഉറപ്പിച്ച പോലീസ്‌ അലഹബാദ്‌ ഹൈക്കോടതിയില്‍ അയാള്‍ക്ക്‌ അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഒരു പോലീസുകാരനും ഇതിനായി അലഹബാദിലേക്ക് പോയത്‌ മോനീന്ദറിന്റെ ചിലവിലായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇത് പിന്നീട് സി. ബി. ഐ. യാണ് കണ്ടെത്തിയത്‌.

Moninder-Singh-Pandher-Surender-Koli-ePathram

മോനീന്ദര്‍ സിംഗ് പാന്തെറും സുരേന്ദര്‍ കോലിയും

ഇതിനിടെ കാണാതായ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രതികളായ മോനീന്ദറിന്റെയും സുരേന്ദറിന്റെയും മുന്നിലിട്ട് പോലീസ്‌ പൊതിരെ തല്ലി. മകളെയും മരുമകളെയും വെച്ച് അയാള്‍ വീട്ടില്‍ വേശ്യാലയം നടത്തുകയാണെന്ന് പറഞ്ഞു അപഹസിച്ചു. നന്ദലാലിന്റെ മകനെയും മരുമകളെയും പോലീസ്‌ തല്ലി ചതയ്ക്കുകയും കാണാതായ പായല്‍ ഒരു വേശ്യയാണ് എന്ന് ഇവരെ കൊണ്ട് മൊഴി എഴുതി വാങ്ങിക്കുകയും ചെയ്തു. ഇതിനു പുറമേ പോലീസ്‌ ഗ്രാമ വാസികളെ വിളിച്ചു കൂട്ടി പായല്‍ ഒരു വേശ്യയായിരുന്നു എന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു.

പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ദിവസങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് ഒരു ദിവസം പായലിന്റെ ഫോണ്‍ മൊബൈല്‍ നെറ്റ്വര്‍ക്കില്‍ സജീവമായത്. മൊബൈല്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെ ഈ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് അത് സുരേന്ദറിന്റെ കൈവശം കണ്ടെത്തി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ അയാള്‍ കുറ്റം സമ്മതിച്ചു. പായലിനെ താന്‍ കൊന്നതിനു ശേഷം വെട്ടി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. വാര്‍ത്ത പുറത്തായതോടെ ഗ്രാമത്തില്‍ നിന്നും കാണാതായ കുട്ടികളുടെ ബന്ധുക്കള്‍ മോനീന്ദറിന്റെ വീട്ടില്‍ പാഞ്ഞെത്തി ഓട മുഴുവന്‍ പരിശോധിച്ചു.

എല്ലുകളും മറ്റും പെറുക്കിയെടുത്തു. 4 കൊലപാതകങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്‌. എന്നാല്‍ 19 ഓളം കുട്ടികള്‍ ഗ്രാമത്തില്‍ നിന്നും കാണാതായിട്ടുണ്ട്.

nithari-murdered-children-epathram

കാണാതായ കുട്ടികള്‍

മാധ്യമങ്ങള്‍ കൂടി സ്ഥലത്ത് എത്തിയതോടെ കുറ്റവാളികളെ സംരക്ഷിക്കാന്‍ പോലീസിന് കഴിയാതെ വന്നു. സംഗതി പരസ്യമായതോടെ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. കുറെ പോലീസ്‌ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്‌ ചെയ്തു. കൂട്ടത്തില്‍ ഈ അന്വേഷണം സജീവമാക്കിയ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെയും സസ്പെന്‍ഡ്‌ ചെയ്തു. മൂടി വെച്ചിരുന്ന കേസ്‌ കുത്തി പൊക്കി പോലീസിന് തലവേദന സൃഷ്ടിച്ചതിന്റെ പ്രതികാരം.

കാണാതായ കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ഇതിനു ശേഷം ശരീരം വറ്റി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്നാണ് മോഴിയെങ്കിലും മനുഷ്യ മാംസം ഭക്ഷിച്ചിരുന്നുവോ എന്നും സംശയമുണ്ട്. തന്റെ യജമാനന്‍ നിരപരാധിയാണെന്ന് സുരേന്ദര്‍ ആണയിട്ട് പറയുന്നുണ്ടെങ്കിലും പാന്തെറിനെ വെറുതെ വിടുന്നതിനെതിരെ സി. ബി. ഐ. നല്‍കിയ ഹരജി കോടതി കോടതി നിതാരിയിലെ മറ്റു കൊലപാതകങ്ങള്‍ കൂടി തെളിയുന്നതിനൊപ്പം പരിഗണിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. കേസ്‌ സങ്കീര്‍ണ്ണമാണ് എന്ന് നിരീക്ഷിച്ച കോടതി സ്വന്തം വീട്ടില്‍ നടന്ന ഇത്രയേറെ കൊലപാതകങ്ങള്‍ താന്‍ അറിഞ്ഞില്ല എന്ന മോനീന്ദറിന്റെ വാദം സ്വീകരിച്ചിട്ടില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

10 of 1691011»|

« Previous Page« Previous « നിതാരി കൊലക്കേസ് : കൊഹ്‌ലിക്ക് വധശിക്ഷ
Next »Next Page » വിവരാവകാശം : എയര്‍ ഇന്ത്യയുടെ കള്ളി വെളിച്ചത്തായി »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine