സിക്ക്‌ കലാപം : കോണ്‍ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതി

February 20th, 2012

sikh-riots-epathram

ന്യൂയോര്‍ക്ക് : 1984ല്‍ സിക്ക്‌ ജനതയ്ക്കെതിരെ അഴിച്ചു വിട്ട ആക്രമണത്തിന് ഇന്ത്യയിലെ കോണ്ഗ്രസ് പാര്‍ട്ടിക്ക്‌ എതിരെ അമേരിക്കന്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ കോടതി ആവശ്യപ്പെട്ട വിശദീകരണം നല്‍കാന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനാല്‍ ഏകപക്ഷീയമായി വിധി കല്പ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജിക്കാര്‍ നല്‍കിയ അപേക്ഷയിന്മേല്‍ മാര്‍ച്ച് 15ന് കോടതി വാദം കേള്‍ക്കും.

1984ല്‍ ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് കോണ്ഗ്രസ് പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഡല്‍ഹിയില്‍ സിക്ക്‌ വംശജര്‍ക്ക്‌ എതിരെ നടന്ന സായുധ കലാപത്തില്‍ മൂവായിരത്തോളം സിക്കുകാര്‍ കൊല്ലപ്പെടുകയും അന്‍പതിനായിരം പേര്‍ക്കെങ്കിലും കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. ജഗദീഷ്‌ ടൈറ്റ്ലര്‍, എച്ച്. കെ. എല്‍. ഭഗത് എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ കോണ്ഗ്രസ് പാര്‍ട്ടി വാടകയ്ക്കെടുത്ത കൊലയാളികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഡല്‍ഹി പോലീസ്‌ സിക്കുകാരെ ആക്രമിക്കുവാനും കൊള്ള ചെയ്യാനുമുള്ള എല്ലാ ഒത്താശകളും ചെയ്തു കൊടുത്തതായി അന്നത്തെ ട്രിബ്യൂണ്‍ പത്രം വെളിപ്പെടുത്തി. മൂന്നു ദിവസത്തേക്ക്‌ ഡല്‍ഹിയിലെ പല ജയിലുകളും, സബ് ജയിലുകളും, പോലീസ്‌ ലോക്കപ്പുകളും തുറന്നു കിടന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ നിന്നും ഏറ്റവും ക്രൂരന്മാരായ ക്രിമിനലുകളെ “സിക്കുകാരെ ഒരു പാഠം പഠിപ്പിക്കണം” എന്ന നിര്‍ദ്ദേശവുമായി വേണ്ടതെല്ലാം നല്‍കി തെരുവിലേക്ക്‌ ഇറക്കി വിട്ടു. ഇവരുടെ ആക്രമണത്തെ ചെറുത്ത സിക്കുകാരെ മാസങ്ങളോളം കോടതി നടപടികളുമായി നട്ടം തിരിപ്പിക്കാനും അന്ന് ഭരണത്തില്‍ ഇരുന്ന കോണ്ഗ്രസ് പാര്‍ട്ടിക്കൊപ്പം ഡല്‍ഹി പോലീസ്‌ ഉത്സാഹിച്ചതായി ട്രൈബ്യൂണ്‍ വ്യക്തമാക്കി.

കോണ്ഗ്രസ് പാര്‍ട്ടിക്കെതിരെ അമേരിക്കയില്‍ സിക്ക്‌ വംശജരുടെ സംഘടനയായ സിക്ക്സ്‌ ഫോര്‍ ജസ്റ്റിസ്‌ ആണ് ന്യൂയോര്‍ക്ക്‌ കോടതിയില്‍ പരാതി നല്‍കിയത്‌. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്ഷം മാര്‍ച്ച് 1ന് വിശദീകരണം നല്‍കാന്‍ കോടതി കോണ്ഗ്രസ് പാര്‍ട്ടിയോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കോണ്ഗ്രസ് കോടതിയെ അറിയിച്ചത്‌. നിരവധി തവണ സമയം നീട്ടികൊടുത്തിട്ടും ഇന്ന് വരെ വിശദീകരണം നല്‍കാന്‍ കോണ്ഗ്രസിന് കഴിയാത്ത സാഹചര്യത്തില്‍ ഏകപക്ഷീയമായി വിധി പുറപ്പെടുവിക്കണം എന്നാണ് ഇപ്പോള്‍ ഹരജിക്കാരുടെ ആവശ്യം.

സിക്ക്‌ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ ജി. ടി. നാനാവതിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ആവശ്യപ്പെടും എന്ന് സിക്ക്‌ സംഘടനയുടെ അഭിഭാഷകര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ ഇരകള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

December 6th, 2011

bhopal-protests-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിലെ ഇരകള്‍ക്ക് നേരെ മദ്ധ്യപ്രദേശ് പോലീസ്‌ നടത്തിയ അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിനെതിരെ നടപടി സ്വീകരിച്ചു. ഡിസംബര്‍ മൂന്നിന് ഭോപ്പാല്‍ ദുരന്ത ഇരകള്‍ നടത്തിയ പ്രതിഷേധ സമരത്തിന്‌ എതിരെയാണ് പോലീസ്‌ ലാത്തിച്ചാര്‍ജ് നടത്തിയത്‌.

ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ സ്വമേധയാ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

December 3rd, 2011

bhopal-protests-epathram

ഭോപ്പാല്‍: ഭോപ്പാല്‍ വിഷവാതക വാതക ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ കൃത്യത വരുത്തണമെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ദുരന്തത്തിന്റെ ഇരകള്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിന് നേരെ പോലീസ് ലാത്തിവീശി. ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കാല്‍ നൂറ്റാണ്ടിലധികമായ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്. ഇകരകളോടുള്ള സര്‍ക്കാറിന്‍റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഇ.ടി.വി ന്യൂസിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷുഭിതരായ ജനം ഒരു പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി.

-

വായിക്കുക: , , ,

Comments Off on ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

കിഷന്‍ജി വധം ഏറ്റുമുട്ടലിലല്ല: ഗുരുദാസ് ദാസ് ഗുപ്ത

November 26th, 2011

kishenji-epathram

കൊല്‍ക്കത്ത: നേര്‍ക്കുനേര്‍ ഏറ്റുമുട്ടലില്‍ തന്നെയാണ് കിഷന്‍ജി കൊല്ലപ്പെട്ടത് എന്ന സി. ആര്‍. പി. എഫിന്‍റെ അവകാശ വാദത്തിന്‌ എതിരെ സി. പി. ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത രംഗത്ത്‌ വന്നു. കിഷന്‍ജിയെ അറസ്റ്റ് ചെയ്ത ശേഷം പീഡിപ്പിച്ച് വധിക്കുകയായിരുന്നു എന്നും കിഷന്‍ജിയെ ബുധനാഴ്ച ഉച്ചയ്ക്ക് അറസ്റ്റ്‌ ചെയ്തതായി തനിക്ക് വിവരം ലഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും, നിജസ്ഥിതി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഗുരുദാസ് ദാസ് ഗുപ്ത ആവശ്യപ്പെട്ടു. വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മാവോവാദി നേതാവ് കിഷന്‍ജി കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു എന്നാണ് ആരോപണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍‍‍ റിപ്പോര്‍ട്ട് കോടതിയില്‍

November 21st, 2011

police-encounter-epathram

അഹമ്മദാബാദ്‌: മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട ലഷ്കറെ തോയിബ തീവ്രവാദികള്‍ എന്ന്‌ ആരോപിച്ച് ഇസ്രത്ത്‌ ജഹാന്‍, പ്രാണേഷ്‌ കുമാര്‍ എന്നിവരെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌. ഗുജറാത്ത്‌ ഹൈക്കോടതിയിലാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ഏറ്റുമുട്ടലിനു മുമ്പേ തന്നെ ഇവരെ വധിച്ചിരുന്നുവെന്നാണ് എസ്. ഐ. ടി. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നരേന്ദ്ര മോഡി കൂടുതല്‍ പ്രതിരോധത്തിലായി. കുറ്റാരോപിതരായ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരെ സെക്ഷന്‍ 302 പ്രകാരം പുതിയ എഫ്‌. ഐ. ആര്‍. സമര്‍പ്പിക്കാന്‍ കോടതി അന്വേഷണ സംഘത്തിന്‌ നിര്‍ദ്ദേശം നല്‍കി. ഗുജറാത്തില്‍ ഭീകരാണെന്ന്‌ ആരോപിച്ച്‌ നാലു പേരെ 2004 ജൂണ്‍ 15ന്‌ പോലീസ്‌ വധിച്ചത്‌. ഏറ്റുമുട്ടലിലായിരുന്നു ഇവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു പോലീസിന്റെ വാദം.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

4 of 1634510»|

« Previous Page« Previous « സിസ്റ്റര്‍ വല്‍സജോണ്‍ വധം: 8 പേര്‍ പിടിയില്‍
Next »Next Page » ഡാം 999 നിരോധിക്കണം : തമിഴ്‌നാട്ടില്‍ ഫിലിം ലാബ്‌ അടിച്ചു തകര്‍ത്തു »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine