തീവണ്ടി ബോഗിക്ക് തീ പിടിച്ചു അമ്പതോളം പേര്‍ മരിച്ചു

July 30th, 2012

train-burning-epathram

ഹൈദരാബാദ്‌: ചെന്നൈ – ന്യൂഡല്‍ഹി തമിഴ്‌നാട്‌ എക്‌സ്പ്രസില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ അമ്പതോളം പേര്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്നും ചെന്നൈക്കു പോവുകയായിരുന്ന വണ്ടി പുലര്‍ച്ചെ 4.28ന് നെല്ലൂരിനും വിജയവാഡയ്ക്കും ഇടയിൽ എത്തിയപ്പോൾ ആയിരുന്നു അപകടം.‌ അമ്പതോളം പേർ അപകടത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കത്തിക്കരിഞ്ഞ ബോഗിയില്‍ നിന്ന് ഇതു വരെ 25 മൃതദേഹങ്ങളാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുള്ളത്. ഗുരുതരമായ പരിക്കുകളുള്ള ആറു പേരടക്കം 20 പേര്‍ക്ക്‌ പരുക്കേറ്റു. മരിച്ചവരില്‍ നാലു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇവര്‍ പഞ്ചാബ്‌ സ്വദേശികളാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.
തീവണ്ടിയുടെ കക്കൂസിന് സമീപമുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്ന്‌ നെല്ലൂര്‍ ജില്ലാ കലക്‌ടര്‍ ശ്രീധര്‍ അറിയിച്ചു. നക്സലേറ്റുകള്‍ക്ക് സ്വാധനീമുള്ള മേഖലയായാതിനാല്‍ അട്ടിമറി സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്‌: സെക്കന്ദരാബാദ്‌ : 040-27786723, 27700868, വിജയവാഡ : 0866-2345863, 2345864, നെല്ലൂര്‍ : 0861-2331477, 2576924; ന്യൂഡല്‍ഹി : 011-23342954, 23341072, 23341074, ഹസ്രത്ത്‌ നിസാമുദ്ദീൻ ‍: 011-24359748.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

അസം : അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും വിരളം

July 28th, 2012

assam-relief-camp-epathram

ദിസ്പുർ : അസമിൽ രണ്ടു ലക്ഷത്തിൽ പരം പേർ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. വൈദ്യുതി പലപ്പോഴും ഇവിടെ ലഭ്യമല്ല. അരിയും പരിപ്പും ഉപ്പുമാണ് ക്യാമ്പുകളിൽ വിതരണം ചെയ്യുന്നത്. വീടുകൾ കലാപകാരികൾ അഗ്നിക്കിരയാക്കിയപ്പോൾ സർവ്വസ്വവും നഷ്ടപ്പെട്ടവരാണ് ഇവിടെ കഴിയുന്ന ഭൂരിഭാഗവും. ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ. ഗർഭിണികളായ പല സ്ത്രീകളും കുഞ്ഞുങ്ങളെ ഈ ക്യാമ്പുകളിൽ വെച്ച് പ്രസവിക്കുന്നു. കുഞ്ഞുങ്ങൾക്ക് നൽകുവാനുള്ള ഭക്ഷണമൊന്നും ഇവിടെ ലഭ്യമല്ല. വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ഇരു വിഭാഗത്തെയും ജനങ്ങൾ ഒത്തൊരുമയോടെയാണ് കഴിഞ്ഞിരുന്നത് എന്ന് അഭയാർത്ഥി ക്യാമ്പുകളിൽ പലരും സാക്ഷ്യപ്പെടുത്തുന്നു. പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണമെന്തെന്ന് പലർക്കും അറിയില്ല. കലാപം തുടങ്ങിയപ്പോൾ ജീവനും കൊണ്ട് വീടുകളിൽ നിന്ന് ഇറങ്ങി ഓടിയവരാണ് പലരും. ഇവരുടെ ധൈര്യവും ആത്മവിശ്വാസവും സ്വസ്ഥമായ ജീവിതവുമൊക്കെ പുനഃസ്ഥാപിക്കുന്നത് സർക്കാരിന് മുന്നിൽ വലിയൊരു വെല്ലുവിളിയാണ് ഉയർത്തുന്നത്.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

മഹി ഇനി ഒരു വേദനിക്കുന്ന ഓര്‍മ്മ

June 25th, 2012

mahi-epathram

ന്യൂഡല്‍ഹി: നാടിന്റെ പ്രാര്‍ഥനകളും നൂറിലേറെപ്പേരുടെ കഠിനശ്രമങ്ങളും വിഫലമായപ്പോള്‍ 85 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ വീണുകിടന്ന നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മഹിയെന്നെ നാല് വയസ്സുകാരി ഇനി ഓര്‍മ്മ മാത്രം. ഹരിയാണയിലെ മനേസറിലെ കാസന്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11 നാണ്‌ നാലാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ടിരുന്ന മഹി കുഴല്‍ക്കിണറില്‍ വീണത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് പുറത്തെടുക്കാനായത്‌ കുരുന്നു മഹിയുടെ മൃതദേഹം ആണ്. യു.പിയിലെ അലിഗഡ് സ്വദേശി നീരജ് ഉപാധ്യായയുടെയും സോണിയയുടെയും മകളാണ് മഹി. ദമ്പതിമാര്‍ക്ക് രണ്ടുവയസ്സുള്ള മകള്‍ കൂടിയുണ്ട്.

സൈന്യം, അഗ്‌നിശമനസേന, പോലീസ്, ഗുഡ്ഗാവ് റാപിഡ് മെട്രോറെയില്‍, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, ദേശീയ സുരക്ഷാഗാര്‍ഡ് എന്നിവയില്‍ നിന്നായി നൂറിലേറെ ഉദ്യോഗസ്ഥര്‍ ഒത്തൊരുമിച്ചാണ് മഹിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം (ജി.പി.ആര്‍.എസ്) ഉപയോഗിച്ച് കുട്ടി കിടക്കുന്ന കൃത്യം സ്ഥലം കണ്ടെത്തിയിരുന്നു. കുട്ടിക്ക് കൃത്രിമമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കുകയും. ചലനങ്ങള്‍ കാണാനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും  ചെയ്തിരുന്ന. കുഴല്‍ക്കിണറില്‍ കിടക്കുന്ന മഹിക്കടുത്തെത്താന്‍ ഇതിനു സമാന്തരമായി വലിയ കുഴിയെടുത്തു. എന്നാല്‍ ഇതിനിടയില്‍ വലിയ പാറ കണ്ടെത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.

യന്ത്രം ഉപയോഗിച്ച് പാറ തുരക്കുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കട്ടിയുള്ള പാറ തകര്‍ക്കാന്‍ മൂന്നുദിവസം വേണ്ടിവന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പുറത്തെടുത്ത മഹിയെ ഉടന്‍ തന്നെ ഗുഡ്ഗാവിലെ  ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അധികൃതരുടെ അനാസ്ഥയാണ് തന്റെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് നീരജ് ഉപാധ്യായ കുറ്റപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ മൂടണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് ഇത്തരം സംഭവങ്ങള്‍ തുടരാന്‍ കാരണമെന്ന് പറയുന്നു. മഹിയുടേത് പുതിയ സംഭവമൊന്നുമല്ലെന്ന് ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുല്ലപെരിയാരില്‍ തമിഴ്‌നാട്‌ പോലീസിനെ വിന്യസിക്കുന്നു

May 27th, 2012

Jayalalitha-epathram

ചെന്നൈ: മുല്ലപ്പെരിയാറില്‍ തമിഴ്‌നാട്‌ പോലീസിനെ വിന്യസിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. അണക്കെട്ട് സംരക്ഷിക്കാന്‍ കേന്ദ്രസേനയെ ഉടന്‍ നിയോഗിച്ചില്ലെങ്കില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്  ജയലളിത അയച്ച കത്തില്‍ സൂചിപ്പിച്ചു. അണക്കെട്ടില്‍ ഉണ്ടാക്കിയ ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. സുരക്ഷാ പരിശോധനയ്ക്കുവേണ്ടി സുര്‍ക്കി ശേഖരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാ ധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ചവയാണ് ബോര്‍ഹോളുകള്‍ ഇവ അടയ്ക്കാന്‍ തമിഴ്‌നാടിനെ അനുവദിക്കണമെന്നും ജയലളിത കത്തില്‍ ആവശ്യപ്പെട്ടു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂരില് മലയാളി എഞ്ചിനീയര്‍ ‍ കൊല്ലപ്പെട്ടു

May 23rd, 2012
Sreeraj-killed-epathram
ബാംഗ്ലൂര് : മലയാളി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ശ്രീരാജ് (27) ബാംഗ്ലൂരില്‍ മൃഗീയമായി കൊല്ലപ്പെട്ടു. കോഴിക്കോട് മലാപ്പറമ്പ് മാസ് കോര്‍ണര്‍ റിട്ടയേഡ് എല്‍. ഐ. സി. ഉദ്യോഗസ്ഥന്‍ ഇന്ദീവരത്തില്‍ സുബ്രഹ്മണ്യന്റെ മകനാണ്. ദേഹമാസകലം സെലോടേപ്പ് കൊണ്ടു വരിഞ്ഞുകെട്ടി, തലയില്‍ പ്ലാസ്റ്റിക് കവര്‍ മുറുക്കിയ നിലയില്‍ പൂട്ടിയിട്ട കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു ഐ. ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് എ. ഇ. സി. എസ്. ലേഔട്ടില്‍ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 219101120»|

« Previous Page« Previous « തീവണ്ടികള്‍ കൂട്ടിയിടിച്ചു 14 മരണം
Next »Next Page » നാവികരുടെ വിചാരണ: ഇറ്റാലിയന്‍ സമ്മര്‍ദമില്ല »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine