ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കും

December 5th, 2015

chennai-airport-flooded-epathram

ചെന്നൈ: വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ച ചെന്നൈ വിമാനത്താവളത്തിന്റെ റൺവേയിൽ നിന്നും വെള്ളം പൂർണ്ണമായി വാർന്നതോടെ വിമാനത്താവളം തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് മുതൽ ഭാഗികമായി വിമാനത്താവളം പ്രവർത്തിപ്പിക്കാനാണ് നീക്കം. ചെന്നൈയിൽ നിന്നും പുറത്തേക്ക് വിമാനങ്ങൾ പറക്കാനുള്ള അനുമതിയാണ് തൽക്കാലം നൽകിയത്. ടെർമിനൽ പൂർണ്ണമായി പ്രവർത്തന സജ്ജമായിട്ടില്ലെങ്കിലും തൽക്കാലം പറക്കാൻ ആവാതെ കുടുങ്ങി കിടക്കുന്ന 22 വിമാനങ്ങൾക്ക് പറക്കാൻ ഈ അനുമതി സഹായകരമാവും. വിമാനത്താവളത്തിന്റെ  പ്രവർത്തനം പൂർണ്ണമായി പൂർവ്വ സ്ഥിതിയിൽ ആവാൻ കാലതാമസം ഉണ്ടാവും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മരണാനന്തര ബഹുമതി യായി മലയാളി നഴ്‌സുമാര്‍ക്ക് ധീരതാ പുരസ്‌കാരം

January 16th, 2013

vinitha-ramya-sarvotham-jeevan-raksha-pathak-ePathram
ന്യൂഡല്‍ഹി : ധീരത യ്ക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമായ ‘സര്‍വോത്തം ജീവന്‍ രക്ഷാ പഥക്’ രമ്യ രാജപ്പന്‍, പി. കെ. വിനീത എന്നിവര്‍ക്ക് മരണാനന്തര ബഹുമതി യായി നല്‍കും.

ദക്ഷിണ കൊല്‍ക്കത്ത യിലെ ദക്കൂരിയ യിലുള്ള എ. എം. ആര്‍. ഐ. ആശുപത്രി യില്‍ തീപ്പിടിത്തത്തിനിടെ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് ഒമ്പതു പേരെ രക്ഷിച്ച മലയാളി നഴ്‌സു മാരായിരുന്നു രമ്യയും വിനീതയും. 2011 ഡിസംബര്‍ 10 നാണ് ആശുപത്രി യില്‍ തീപ്പിടിത്തമുണ്ടായത്.

ഒരു ലക്ഷം രൂപയും ബഹുമതി പത്രവുമാണ് പുരസ്‌കാരം. ഉത്തരാഖണ്ഡ് സ്വദേശിനിയായ സംഗീതാ അഗര്‍വാളിനും മരണാനന്തര ബഹുമതി യായി സര്‍വോത്തം ജീവന്‍രക്ഷാ പഥക് നല്‍കും.

കേരളത്തില്‍നിന്നുള്ള അഞ്ചു പേര്‍ക്ക് ജീവന്‍ രക്ഷാ പഥക്കും ലഭിക്കും. സി. എസ്. സുരേഷ് കുമാര്‍(മരണാനന്തര ബഹുമതി), അജി ചേരിപ്പനത്ത് കൊച്ച്, സി. കെ. അന്‍ഷിഫ്, കെ. സഹ്‌സാദ്, ജിഷ്ണു വി.നായര്‍ എന്നിവരാണ് 40,000 രൂപയടങ്ങുന്ന ഈ പുരസ്‌കാരം ലഭിച്ച മറ്റ് മലയാളികള്‍. ആകെ 37 പേര്‍ക്കാണ് ജീവന്‍രക്ഷാ പഥക് ലഭിക്കുന്നത്.

കേരളത്തി ല്‍നിന്നുള്ള വി. പി. മുഹമ്മദ് നിഷാദിന് ധീരത യ്ക്കുള്ള ‘ഉത്തം ജീവന്‍ രക്ഷാ പഥക്’ ലഭിക്കും. ആകെ പത്തു പേര്‍ക്കാണ് ഉത്തം ജീവന്‍ രക്ഷാ പഥക് ലഭിക്കുന്നത്.  അറുപതിനായിരം രൂപ യാണ് പുരസ്‌കാര ത്തുക.

വായിക്കുക :  e പത്രം ഗള്‍ഫ് വാര്‍ത്തകള്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ ശുപാർശ

January 5th, 2013

juvenile-rape-epathram

ന്യൂഡൽഹി : ക്രിമിനൽ ശിക്ഷാ നിയമം പ്രകാരം ശിക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 16 ആക്കാൻ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ സമ്മതിച്ചു. അഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ സമ്മതം അറിയിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ നല്കുന്ന കാര്യത്തിലും കുറ്റക്കാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കിലും ജുവനൈൽ പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല.

ലോകത്തെ നടുക്കിയ ഡൽഹി പീഡന കേസിലെ ഒരു പ്രതി തന്റെ പ്രായം തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് ഈ പുനർ വിചിന്തനത്തിന് കാരണമായത്. പ്രസ്തുത സംഭവത്തിൽ ഏറ്റവും അധികം ക്രൂരത കാണിച്ചത് ഈ “ബാലൻ” ആയിരുന്നു. ബസ് കാത്തു നിന്ന പെൺകുട്ടിയേയും സുഹൃത്തിനേയും എവിടേയ്ക്കാണ് പോകേണ്ടത് എന്ന് വിളിച്ചു ചോദിച്ച് തങ്ങൾ ആ വഴിക്കാണെന്ന് പറഞ്ഞ് ബസിൽ വിളിച്ചു കയറ്റിയത് ഈ “ബാലൻ” തന്നെ. തുടർന്ന് രാത്രി ഒരു ആണിനോടൊപ്പം എവിടെ പോയി വരികയാണ് എന്നൊക്കെ അശ്ലീല ചുവയുള്ള ചോദ്യങ്ങൾ “ബാലൻ” പെൺകുട്ടിയോട് ചോദിച്ചു. പെൺകുട്ടിയുടെ രക്ഷയ്ക്കെത്തിയ സുഹൃത്തിനെ “ബാലൻ” ഇരുമ്പ് ദണ്ഡ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു. സുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി ശ്രമിച്ചതോടെ “ബാലൻ” പെൺകുട്ടിയേയും ഇരുമ്പ് ദണ്ഡ് കൊണ്ട് അതി ക്രൂരമായി മർദ്ദിച്ചു. ഈ ക്രൂര മർദ്ദനത്തിന്റെ ഫലമായാണ് പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതും കുടൽ നീക്കം ചെയ്യേണ്ടി വന്നതും. തുടർന്ന് “ബാലനും” മറ്റ് പ്രതികളും പെൺകുട്ടിയെ മാറി മാറി ബലാൽസംഗം ചെയ്തു. “ബാലൻ” രണ്ടു തവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ബോധരഹിതയായ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം.

തനിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയ “ബാലനെ” ഇനി ക്രിമിനൽ ശിക്ഷാ നിയമ പ്രകാരം വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആവില്ല. ജുവനൈൽ കോടതിയിൽ വിചാരണ ചെയ്ത് ഇയാൾക്ക് പരമാവധി രണ്ടോ മൂന്നോ വർഷത്തെ ദുർഗ്ഗുണ പാഠശാല മാത്രമേ വിധിക്കാനാവൂ. ഇവിടെ നിന്ന് “ബാലന്” പരോൾ ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ശിക്ഷാ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഗൌരവമായി ചർച്ച ചെയ്യുന്നത്. ജുവനൈൽ പ്രായപരിധി കുറച്ച് 16 വയസിന് മുകളിലുള്ള പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കീഴിൽ കൊണ്ടു വരുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സമ്മതം പ്രകടിപ്പിച്ചത് നിയമം പരിഷ്കരിക്കുന്നതിന് സഹായകരമാവും.

സ്ക്കൂൾ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് കണ്ടു പിടിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തന്റെ മകളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച ഈ പ്രതിയേയും തൂക്കിലേറ്റണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ അഭ്യർത്ഥന. പതിനേഴാം വയസിൽ ഇതാണ് സ്ഥിതിയെങ്കിൽ കുറച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഇയാളുടെ ക്രൂരത എന്നാണ് പിതാവിന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുതുവൽസര ആഘോഷങ്ങൾ റദ്ദ് ചെയ്തു

January 1st, 2013

2013-no-rape-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മരണത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇന്ത്യ. എല്ലാ വർഷവും ഡൽഹിയിലെ പുതുവൽസര ആഘോഷങ്ങളുടെ കേന്ദ്രമായി മാറാറുള്ള കോണാട്ട് പ്ലേസ് ഇന്നലെ രാത്രി വിജനമായിരുന്നു. വർണ്ണ ശബളമായ പുതുവൽസര ആഘോഷങ്ങൾക്ക് പ്രസിദ്ധമായ ഡൽഹി ജിംഖാന ഇത്തവണത്തെ ആഘോഷം പൂർണ്ണമായി വേണ്ടെന്ന് വെച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇത്തവണത്തെ പുതുവൽസരം ആഘോഷിക്കുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പുതുവൽസരം ആഘോഷിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യവും തങ്ങളുടെ ആഘോഷ പരിപാടികൾ റദ്ദ് ചെയ്തു.

തന്റെ ഗാനങ്ങളിലൂടെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമത്തിന് ആക്കം കൂട്ടുന്നു എന്ന ആരോപണത്തിന് വിധേയനായ യോ യോ ഹണി സിങ്ങ് എന്ന റാപ്പ് ഗായകന്റെ പുതുവൽസര പരിപാടി സോഷ്യൽ മാദ്ധ്യമങ്ങളിൽ ഉയർന്ന വൻ എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദ് ചെയ്തു.

ഒട്ടേറെ ഹോട്ടലുകളും തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഘോഷ പരിപാടികൾ റദ്ദ് ചെയ്തതായി അറിയിച്ചു. ബോളിവുഡ് താരങ്ങളും തങ്ങൾ ഒരു ആഘോഷത്തിനുള്ള മാനസികാവസ്ഥയിൽ അല്ല എന്ന് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിശൈത്യം – 14 മരണം കൂടി

January 1st, 2013

cold-wave-india-epathram

ഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കഴിഞ്ഞ രാത്രി തലസ്ഥാന നഗരമായ ഡൽഹിയിൽ 5.5 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ തണുപ്പ് മൂലം 14 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 84 ആയി. കടുത്ത മഞ്ഞ് മൂലം പലയിടത്തും തീവണ്ടികളും വിമാനങ്ങളും സർവീസുകൾ റദ്ദ് ചെയ്തു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ തണുപ്പ് 1.9 ഡിഗ്രി വരെ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച്ച ഇവിടെ 0.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തണുപ്പ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 23891020»|

« Previous Page« Previous « പാവാട നിരോധനം ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനു പാവാട നല്‍കി പ്രതിഷേധം
Next »Next Page » പുതുവൽസര ആഘോഷങ്ങൾ റദ്ദ് ചെയ്തു »



  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine