പുതുവൽസര ആഘോഷങ്ങൾ റദ്ദ് ചെയ്തു

January 1st, 2013

2013-no-rape-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മരണത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇന്ത്യ. എല്ലാ വർഷവും ഡൽഹിയിലെ പുതുവൽസര ആഘോഷങ്ങളുടെ കേന്ദ്രമായി മാറാറുള്ള കോണാട്ട് പ്ലേസ് ഇന്നലെ രാത്രി വിജനമായിരുന്നു. വർണ്ണ ശബളമായ പുതുവൽസര ആഘോഷങ്ങൾക്ക് പ്രസിദ്ധമായ ഡൽഹി ജിംഖാന ഇത്തവണത്തെ ആഘോഷം പൂർണ്ണമായി വേണ്ടെന്ന് വെച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇത്തവണത്തെ പുതുവൽസരം ആഘോഷിക്കുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പുതുവൽസരം ആഘോഷിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യവും തങ്ങളുടെ ആഘോഷ പരിപാടികൾ റദ്ദ് ചെയ്തു.

തന്റെ ഗാനങ്ങളിലൂടെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമത്തിന് ആക്കം കൂട്ടുന്നു എന്ന ആരോപണത്തിന് വിധേയനായ യോ യോ ഹണി സിങ്ങ് എന്ന റാപ്പ് ഗായകന്റെ പുതുവൽസര പരിപാടി സോഷ്യൽ മാദ്ധ്യമങ്ങളിൽ ഉയർന്ന വൻ എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദ് ചെയ്തു.

ഒട്ടേറെ ഹോട്ടലുകളും തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഘോഷ പരിപാടികൾ റദ്ദ് ചെയ്തതായി അറിയിച്ചു. ബോളിവുഡ് താരങ്ങളും തങ്ങൾ ഒരു ആഘോഷത്തിനുള്ള മാനസികാവസ്ഥയിൽ അല്ല എന്ന് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിശൈത്യം – 14 മരണം കൂടി

January 1st, 2013

cold-wave-india-epathram

ഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കഴിഞ്ഞ രാത്രി തലസ്ഥാന നഗരമായ ഡൽഹിയിൽ 5.5 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ തണുപ്പ് മൂലം 14 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 84 ആയി. കടുത്ത മഞ്ഞ് മൂലം പലയിടത്തും തീവണ്ടികളും വിമാനങ്ങളും സർവീസുകൾ റദ്ദ് ചെയ്തു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ തണുപ്പ് 1.9 ഡിഗ്രി വരെ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച്ച ഇവിടെ 0.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തണുപ്പ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെൺകുട്ടിയുടെ ശവസംസ്കാരം അതീവ രഹസ്യമായി

December 30th, 2012

wreath-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മരണമടഞ്ഞ പെൺകുട്ടിയുടെ ശവ സംസ്കാരം അതീവ രഹസ്യമായി ഡൽഹിയിൽ നടത്തി. സിംഗപ്പൂരിൽ വെച്ചു മരണമടഞ്ഞ പെൺകുട്ടിയുടെ മൃതശരീരം പ്രത്യേക വിമാനത്തിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ എത്തിയപ്പോൾ സ്വീകരിക്കാൻ പ്രധാന മന്ത്രി മന്മോഹൻ സിങ്ങും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും സന്നിഹിതരായിരുന്നു. ഇവർ പെൺകുട്ടിയുടെ ബന്ധുക്കളോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള മഹാവീർ എൻക്ലേവിന് സമീപത്തുള്ള ശ്മശാനത്തിൽ ആയിരുന്നു ശവ സംസ്കാരം. മാദ്ധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ച ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അഭ്യന്തര സഹമന്ത്രി അർ. പി. എൻ. സിങ്ങ്, എം. പി. മഹാബൽ മിശ്ര, ഡൽഹി ബി. ജെ. പി. നേതാവ് വിജേന്ദ്ര ഗുപ്ത തുടങ്ങിയവരും പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെൺകുട്ടി മരിച്ചു

December 29th, 2012

delhi-rape-victim-profile-pic-epathram

ന്യൂഡൽഹി : ബസിൽ വെച്ച് ആക്രമിക്കപ്പെടുകയും കൂട്ടമാനഭംഗത്തിന് ഇരയാവുകയും ചെയ്ത പെൺകുട്ടി ഇന്ന് രാവിലെ സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ തലസ്ഥാന നഗരമായ ഡെൽഹിയിൽ അഭൂതപൂർവ്വമായ പ്രതിഷേധമാണ് യുവാക്കൾ ഉയർത്തിയത്. പ്രതിഷേധ കൊടുങ്കാറ്റാൽ ജനസാന്ദ്രമായ ഡൽഹിയിലെ തെരുവുകളും രാഷ്ട്രപതി ഭവന്റെ കവാടവും ഒരു രാഷ്ട്രത്തിന്റെ മുഴുവൻ വികാരങ്ങളും ഉൾക്കൊണ്ടപ്പോൾ സർക്കാരും അധികാര വർഗ്ഗവും സ്വീകരിച്ച തണുത്ത പ്രതികരണം വൻ ചർച്ചാ വിഷയമായി. പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 23കാരിയാണ് മാനഭംഗപ്പെട്ടത്. ക്രൂരമായി മർദ്ദനമേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച് കഴിയുമ്പോഴും തന്നെ ആക്രമിച്ചവരെ പിടികൂടിയോ എന്നൊക്കെ ആരായുന്നുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇനിയും പ്രശ്നം അവഗണിക്കാൻ ആവില്ലെന്ന് അധികൃതർ മനസ്സിലാക്കുകയും അക്രമികളെ പിടികൂടുകയും ചെയ്തു. മാനഭംഗത്തിന് വധശിക്ഷ നൽകണം എന്ന ആവശ്യം പ്രതിഷേധക്കാരോടൊപ്പം രാഷ്ട്രീയ പ്രമുഖരും ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമ ഭേദഗതി നടത്താനും സർക്കാർ തയ്യാറായി. ഇതിനിടെയാണ് പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടു പോയത്. എന്നാൽ പെൺകുട്ടി മരണപ്പെട്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ മുന്നറിയിപ്പ് നൽകിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ഇത്ര തിടുക്കത്തിൽ ചികിൽസിക്കുന്ന ഡോക്ടർമാരുടെ സമ്മതത്തിന് പോലും കാത്തു നിൽക്കാതെ പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയത് എന്ന് ഇതിനിടെ ആരോപണം ഉയർന്നു.

ഏതായാലും തന്നെ പറ്റിയുള്ള വിവാദങ്ങൾ കെട്ടടങ്ങാൻ കാത്തു നിൽക്കാതെ പെൺകുട്ടി ഇന്ന് രാവിലെ ഇന്ത്യൻ സമയം 2:15ന് ഇഹലോക വാസം വെടിഞ്ഞു. സ്വസ്ഥമായായിരുന്നു മരണം എന്ന് ആശുപത്രിയിൽ നിന്നുമുള്ള കുറിപ്പ് വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും മരണ സമയത്ത് കൂടെയുണ്ടായിരുന്നു എന്നും പെൺകുട്ടിയെ ചികിൽസിച്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെവിൻ ലോഹ് അറിയിച്ചു.

പ്രത്യേക വിമാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിക്കും.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

പടക്കശാലയില്‍ സ്ഫോടനം : 52 പേര്‍ മരിച്ചു

September 6th, 2012

explosion-fireworks-factory-epathram

ചെന്നൈ: പടക്ക നിര്‍മ്മാണ ശാലയില്‍ തീ പിടിച്ച് 52 പേര്‍ മരിച്ചു. ശിവകാശിക്ക് സമീപം മുതലപ്പെട്ടിയിലെ ഓംശക്തി എന്ന പടക്കശാലയിലാണ് വന്‍ തീപ്പിടിത്തം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് പോലീസ് പറഞ്ഞു. 70 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ ഞെട്ടിച്ച തീപ്പിടിത്തം ഉണ്ടായത്. പരിക്കേറ്റവരെ സത്തൂര്‍, വിരുതുനഗര്‍, ശിവകാശി, മധുര എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദീപാവലി അടുത്തെത്തിയതോടെ ശിവകാശിയില്‍ വന്‍തോതില്‍ പടക്ക നിര്‍മ്മാണം നടക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ കാര്യങ്ങളില്‍ ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഈ മേഖലയിൽ പടക്ക നിര്‍മ്മാണം നടത്തുന്നതെന്ന് സമീപ വാസികള്‍ പറയുന്നു. ദുരന്തം നടന്ന പടക്ക ശാലയില്‍ 300 ലേറെപ്പേര്‍ ജോലി ചെയ്തിരുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

9 of 22891020»|

« Previous Page« Previous « ശിവകാശിയില്‍ പടക്കശാലയില്‍ തീപിടിത്തം: മരണം അമ്പത് കവിഞ്ഞു
Next »Next Page » വാഷിങ്ടണ്‍ പോസ്റ്റിന്റെ നടപടി അധാര്‍മികം : പ്രധാന മന്ത്രിയുടെ ഓഫിസ് »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine