ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ ശുപാർശ

January 5th, 2013

juvenile-rape-epathram

ന്യൂഡൽഹി : ക്രിമിനൽ ശിക്ഷാ നിയമം പ്രകാരം ശിക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 16 ആക്കാൻ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ സമ്മതിച്ചു. അഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ സമ്മതം അറിയിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധ ശിക്ഷ നല്കുന്ന കാര്യത്തിലും കുറ്റക്കാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കിലും ജുവനൈൽ പ്രായപരിധി കുറയ്ക്കുന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല.

ലോകത്തെ നടുക്കിയ ഡൽഹി പീഡന കേസിലെ ഒരു പ്രതി തന്റെ പ്രായം തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് ഈ പുനർ വിചിന്തനത്തിന് കാരണമായത്. പ്രസ്തുത സംഭവത്തിൽ ഏറ്റവും അധികം ക്രൂരത കാണിച്ചത് ഈ “ബാലൻ” ആയിരുന്നു. ബസ് കാത്തു നിന്ന പെൺകുട്ടിയേയും സുഹൃത്തിനേയും എവിടേയ്ക്കാണ് പോകേണ്ടത് എന്ന് വിളിച്ചു ചോദിച്ച് തങ്ങൾ ആ വഴിക്കാണെന്ന് പറഞ്ഞ് ബസിൽ വിളിച്ചു കയറ്റിയത് ഈ “ബാലൻ” തന്നെ. തുടർന്ന് രാത്രി ഒരു ആണിനോടൊപ്പം എവിടെ പോയി വരികയാണ് എന്നൊക്കെ അശ്ലീല ചുവയുള്ള ചോദ്യങ്ങൾ “ബാലൻ” പെൺകുട്ടിയോട് ചോദിച്ചു. പെൺകുട്ടിയുടെ രക്ഷയ്ക്കെത്തിയ സുഹൃത്തിനെ “ബാലൻ” ഇരുമ്പ് ദണ്ഡ് കൊണ്ട് ക്രൂരമായി മർദ്ദിച്ചു. സുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി ശ്രമിച്ചതോടെ “ബാലൻ” പെൺകുട്ടിയേയും ഇരുമ്പ് ദണ്ഡ് കൊണ്ട് അതി ക്രൂരമായി മർദ്ദിച്ചു. ഈ ക്രൂര മർദ്ദനത്തിന്റെ ഫലമായാണ് പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിച്ചതും കുടൽ നീക്കം ചെയ്യേണ്ടി വന്നതും. തുടർന്ന് “ബാലനും” മറ്റ് പ്രതികളും പെൺകുട്ടിയെ മാറി മാറി ബലാൽസംഗം ചെയ്തു. “ബാലൻ” രണ്ടു തവണ പെൺകുട്ടിയെ ബലാൽസംഗം ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടി ബോധരഹിതയായ ശേഷമായിരുന്നു രണ്ടാമത്തെ ആക്രമണം.

തനിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കാൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കിയ “ബാലനെ” ഇനി ക്രിമിനൽ ശിക്ഷാ നിയമ പ്രകാരം വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ ആവില്ല. ജുവനൈൽ കോടതിയിൽ വിചാരണ ചെയ്ത് ഇയാൾക്ക് പരമാവധി രണ്ടോ മൂന്നോ വർഷത്തെ ദുർഗ്ഗുണ പാഠശാല മാത്രമേ വിധിക്കാനാവൂ. ഇവിടെ നിന്ന് “ബാലന്” പരോൾ ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ശിക്ഷാ നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഗൌരവമായി ചർച്ച ചെയ്യുന്നത്. ജുവനൈൽ പ്രായപരിധി കുറച്ച് 16 വയസിന് മുകളിലുള്ള പ്രതികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ കീഴിൽ കൊണ്ടു വരുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സമ്മതം പ്രകടിപ്പിച്ചത് നിയമം പരിഷ്കരിക്കുന്നതിന് സഹായകരമാവും.

സ്ക്കൂൾ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് കണ്ടു പിടിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തന്റെ മകളെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച ഈ പ്രതിയേയും തൂക്കിലേറ്റണമെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ അഭ്യർത്ഥന. പതിനേഴാം വയസിൽ ഇതാണ് സ്ഥിതിയെങ്കിൽ കുറച്ചു കഴിഞ്ഞാൽ എന്തായിരിക്കും ഇയാളുടെ ക്രൂരത എന്നാണ് പിതാവിന്റെ ചോദ്യം.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുതുവൽസര ആഘോഷങ്ങൾ റദ്ദ് ചെയ്തു

January 1st, 2013

2013-no-rape-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മരണത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇന്ത്യ. എല്ലാ വർഷവും ഡൽഹിയിലെ പുതുവൽസര ആഘോഷങ്ങളുടെ കേന്ദ്രമായി മാറാറുള്ള കോണാട്ട് പ്ലേസ് ഇന്നലെ രാത്രി വിജനമായിരുന്നു. വർണ്ണ ശബളമായ പുതുവൽസര ആഘോഷങ്ങൾക്ക് പ്രസിദ്ധമായ ഡൽഹി ജിംഖാന ഇത്തവണത്തെ ആഘോഷം പൂർണ്ണമായി വേണ്ടെന്ന് വെച്ചു. പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇത്തവണത്തെ പുതുവൽസരം ആഘോഷിക്കുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പുതുവൽസരം ആഘോഷിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യവും തങ്ങളുടെ ആഘോഷ പരിപാടികൾ റദ്ദ് ചെയ്തു.

തന്റെ ഗാനങ്ങളിലൂടെ സ്ത്രീകൾക്ക് എതിരെയുള്ള അക്രമത്തിന് ആക്കം കൂട്ടുന്നു എന്ന ആരോപണത്തിന് വിധേയനായ യോ യോ ഹണി സിങ്ങ് എന്ന റാപ്പ് ഗായകന്റെ പുതുവൽസര പരിപാടി സോഷ്യൽ മാദ്ധ്യമങ്ങളിൽ ഉയർന്ന വൻ എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദ് ചെയ്തു.

ഒട്ടേറെ ഹോട്ടലുകളും തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്ന ആഘോഷ പരിപാടികൾ റദ്ദ് ചെയ്തതായി അറിയിച്ചു. ബോളിവുഡ് താരങ്ങളും തങ്ങൾ ഒരു ആഘോഷത്തിനുള്ള മാനസികാവസ്ഥയിൽ അല്ല എന്ന് അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അതിശൈത്യം – 14 മരണം കൂടി

January 1st, 2013

cold-wave-india-epathram

ഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കഴിഞ്ഞ രാത്രി തലസ്ഥാന നഗരമായ ഡൽഹിയിൽ 5.5 ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ തണുപ്പ് മൂലം 14 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 84 ആയി. കടുത്ത മഞ്ഞ് മൂലം പലയിടത്തും തീവണ്ടികളും വിമാനങ്ങളും സർവീസുകൾ റദ്ദ് ചെയ്തു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ തണുപ്പ് 1.9 ഡിഗ്രി വരെ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഞായറാഴ്ച്ച ഇവിടെ 0.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു തണുപ്പ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെൺകുട്ടിയുടെ ശവസംസ്കാരം അതീവ രഹസ്യമായി

December 30th, 2012

wreath-epathram

ന്യൂഡൽഹി : ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് മരണമടഞ്ഞ പെൺകുട്ടിയുടെ ശവ സംസ്കാരം അതീവ രഹസ്യമായി ഡൽഹിയിൽ നടത്തി. സിംഗപ്പൂരിൽ വെച്ചു മരണമടഞ്ഞ പെൺകുട്ടിയുടെ മൃതശരീരം പ്രത്യേക വിമാനത്തിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ എത്തിയപ്പോൾ സ്വീകരിക്കാൻ പ്രധാന മന്ത്രി മന്മോഹൻ സിങ്ങും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും സന്നിഹിതരായിരുന്നു. ഇവർ പെൺകുട്ടിയുടെ ബന്ധുക്കളോട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ താമസ സ്ഥലത്തിന് അടുത്തുള്ള മഹാവീർ എൻക്ലേവിന് സമീപത്തുള്ള ശ്മശാനത്തിൽ ആയിരുന്നു ശവ സംസ്കാരം. മാദ്ധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ച ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, അഭ്യന്തര സഹമന്ത്രി അർ. പി. എൻ. സിങ്ങ്, എം. പി. മഹാബൽ മിശ്ര, ഡൽഹി ബി. ജെ. പി. നേതാവ് വിജേന്ദ്ര ഗുപ്ത തുടങ്ങിയവരും പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പെൺകുട്ടി മരിച്ചു

December 29th, 2012

delhi-rape-victim-profile-pic-epathram

ന്യൂഡൽഹി : ബസിൽ വെച്ച് ആക്രമിക്കപ്പെടുകയും കൂട്ടമാനഭംഗത്തിന് ഇരയാവുകയും ചെയ്ത പെൺകുട്ടി ഇന്ന് രാവിലെ സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. സംഭവത്തെ തുടർന്ന് സർക്കാരിനെതിരെ തലസ്ഥാന നഗരമായ ഡെൽഹിയിൽ അഭൂതപൂർവ്വമായ പ്രതിഷേധമാണ് യുവാക്കൾ ഉയർത്തിയത്. പ്രതിഷേധ കൊടുങ്കാറ്റാൽ ജനസാന്ദ്രമായ ഡൽഹിയിലെ തെരുവുകളും രാഷ്ട്രപതി ഭവന്റെ കവാടവും ഒരു രാഷ്ട്രത്തിന്റെ മുഴുവൻ വികാരങ്ങളും ഉൾക്കൊണ്ടപ്പോൾ സർക്കാരും അധികാര വർഗ്ഗവും സ്വീകരിച്ച തണുത്ത പ്രതികരണം വൻ ചർച്ചാ വിഷയമായി. പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 23കാരിയാണ് മാനഭംഗപ്പെട്ടത്. ക്രൂരമായി മർദ്ദനമേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച് കഴിയുമ്പോഴും തന്നെ ആക്രമിച്ചവരെ പിടികൂടിയോ എന്നൊക്കെ ആരായുന്നുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇനിയും പ്രശ്നം അവഗണിക്കാൻ ആവില്ലെന്ന് അധികൃതർ മനസ്സിലാക്കുകയും അക്രമികളെ പിടികൂടുകയും ചെയ്തു. മാനഭംഗത്തിന് വധശിക്ഷ നൽകണം എന്ന ആവശ്യം പ്രതിഷേധക്കാരോടൊപ്പം രാഷ്ട്രീയ പ്രമുഖരും ആവശ്യപ്പെട്ടതിനെ തുടർന്ന് നിയമ ഭേദഗതി നടത്താനും സർക്കാർ തയ്യാറായി. ഇതിനിടെയാണ് പെൺകുട്ടിയെ വിദഗ്ദ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടു പോയത്. എന്നാൽ പെൺകുട്ടി മരണപ്പെട്ടാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ മുന്നറിയിപ്പ് നൽകിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ഇത്ര തിടുക്കത്തിൽ ചികിൽസിക്കുന്ന ഡോക്ടർമാരുടെ സമ്മതത്തിന് പോലും കാത്തു നിൽക്കാതെ പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടു പോയത് എന്ന് ഇതിനിടെ ആരോപണം ഉയർന്നു.

ഏതായാലും തന്നെ പറ്റിയുള്ള വിവാദങ്ങൾ കെട്ടടങ്ങാൻ കാത്തു നിൽക്കാതെ പെൺകുട്ടി ഇന്ന് രാവിലെ ഇന്ത്യൻ സമയം 2:15ന് ഇഹലോക വാസം വെടിഞ്ഞു. സ്വസ്ഥമായായിരുന്നു മരണം എന്ന് ആശുപത്രിയിൽ നിന്നുമുള്ള കുറിപ്പ് വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളും ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരും മരണ സമയത്ത് കൂടെയുണ്ടായിരുന്നു എന്നും പെൺകുട്ടിയെ ചികിൽസിച്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെവിൻ ലോഹ് അറിയിച്ചു.

പ്രത്യേക വിമാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിക്കും.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

9 of 22891020»|

« Previous Page« Previous « ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Next »Next Page » പീഢനക്കാർക്ക് ശിക്ഷ ഷണ്ഡത്വം »



  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine