Monday, February 7th, 2011

സൌമ്യയുടെ മരണം : ഷൊര്‍ണ്ണൂരില്‍ ഹര്‍ത്താല്‍

violence-against-women-epathram

ഷൊര്‍ണ്ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ടെയിനില്‍ നിന്നു തള്ളിയിട്ട് പീഡനത്തിന് ഇരയായ സൌമ്യയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുവാന്‍ ഇന്ന് ഷൊര്‍ണ്ണൂര്‍ നഗര സഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.

യുവതിയെ തള്ളിയിട്ട് മാനഭംഗം നടത്തിയ സംഭവത്തില്‍ പോലീസ് ഗോവിന്ദ ചാമി എന്ന യുവാവിനെ പിടി കൂടിയിട്ടുണ്ട്. പീഡന ശേഷം യുവതിയെ നഗ്നയായി ട്രാക്കിന്റെ വശത്ത് ഉപേക്ഷിച്ച ഇയാള്‍ യുവതിയുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശിയാണ് ഗോവിന്ദ ചാമി.

ചൊവ്വാഴ്ച രാത്രി വള്ളത്തോള്‍ നഗര്‍ സ്റ്റേഷനും ഷൊര്‍ണ്ണൂര്‍ സ്റ്റേഷനും ഇടയില്‍ വച്ച് കൊച്ചി ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം നടന്നത്. വനിതാ കമ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കടന്ന്‍ യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ചെങ്കിലും ആരും സഹായ ത്തിനെത്തിയില്ല. ഷൊര്‍ണ്ണൂര്‍ സ്റ്റേഷന്‍ അധികം ദൂരത്തല്ലാത്തതിനാല്‍ ട്രെയിന്‍ സാവധാനത്തിലായിരുന്നു നീങ്ങി ക്കൊണ്ടിരുന്നത്. ഇതിനിടയില്‍ യുവതിയെ പുറത്തേക്ക് തള്ളിയിട്ട് ഇയാള്‍ പുറത്തേക്ക് ചാടി. തുടര്‍ന്ന് അവരെ പീഡിപ്പിച്ചു. ട്രെയിനില്‍ നിന്നും വീണ് യുവതിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ട്രെയിനില്‍ നിന്നും രണ്ടു പേര്‍ താഴെ വീണതായി ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവശയായ യുവതിയെ കണ്ടെത്തിയത്. അവരെ പിന്നീട് അതു വഴി പോകുകയായിരുന്ന മന്ത്രി രാജേന്ദ്രന്റെ എസ്കോര്‍ട്ട് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഇന്നലെ മരിക്കുകയായിരുന്നു.

ഷൊര്‍ണ്ണൂര്‍ മഞ്ഞക്കാട് സ്വദേശിനിയായ  സൌമ്യ (23) ജോലി കഴിഞ്ഞു തിരികെ വരുമ്പോഴാണ് ഈ ദുരന്തത്തിനു ഇരയായത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine