Monday, February 14th, 2011

പകരം ചോദിക്കുവാന്‍ പാപ്പാന്‍ ആനയുമായി എത്തി

തിരുവനന്തപുരം: തന്നെ മര്‍ദ്ധിച്ച ജീപ്പ് ഡ്രൈവര്‍മാരോട് പകരം ചോദിക്കുവാനാന്‍ പാപ്പാന്‍ മദയാനയുമായി വന്നത് അച്ചന്‍ കോവിലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് വിനയചന്ദ്രന്‍ എന്ന പാപ്പാന്‍ മദ്യപിച്ചെത്തി അച്ചന്‍‌കോവിലിലെ ചില ജീപ്പ് ഡ്രൈവര്‍മാരുമായി വാക്കു തര്‍ക്കം ഉണ്ടാകുകയും അവരില്‍ ചിലര്‍ അയാളെ മര്‍ദ്ധിക്കുകയും ചെയ്തിരുന്നു. മര്‍ദ്ധനമേറ്റ പാപ്പാന്‍ അവിടെ നിന്നു പോകുകയും ചെയ്തു. പിന്നീട് ഇയാള്‍ മദക്കോളിന്റെ ലക്ഷണമുള്ള ആനയുടെ പുറത്തു കയറി തിരിച്ച് വരികയും ജീപ്പ് ഡ്രൈവര്‍മരെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശാനുസരണം ആന അക്രമണം അഴിച്ചു വിട്ടു. രണ്ടു ജീപ്പ് കുത്തിമറിച്ചു. കൂടാതെ ആനയെ തലങ്ങും വിലങ്ങും ഓടിച്ചു. മദക്കോളുള്ള ആനകള്‍ പൊതുവെ അനുസരണക്കേട് കാണിക്കുക പതിവുള്ളതാണ് എന്നാല്‍ ഇതിനു വിപരീതമായി ഈ ആന പാപ്പാന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന ആളുകള്‍ കടകള്‍ അടച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ജീപ്പുകള്‍ കുത്തിമറിക്കുന്നതിനിടെ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ആനയെ അച്ചങ്കോവില്‍ റോഡിന്റെ നടുക്ക് നിര്‍ത്തി പാപ്പാന്‍ ബഹളംവച്ചപ്പോള്‍ അതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവരം അറിഞ്ഞ് എത്തിയ റേഞ്ച് ഓഫീസറും പോലീസും ചേര്‍ന്ന് പാപ്പനെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. തന്നെ മര്‍ദ്ധിച്ച ജീപ്പ്‌ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാം എന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പാപ്പാന്‍ ആനയുമായി മടങ്ങി.ഏതാനും ദിവസം മുമ്പ് പ്രദേശത്ത് തടിപിടിക്കുവാനായി ആനയെ കോണ്ടുവന്നതെങ്കിലും ഉള്‍ക്കോളു കണ്ടതിനെ തുടര്‍ന്ന് ആനയെ തളച്ചിരിക്കുകയായിരുന്നു. മദപ്പാടിന്റെ ലക്ഷണം ഉള്ള ആനയെ കോണ്ട് അക്രമം അഴിച്ചുവിട്ട പാപ്പാനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മദ്യപിച്ച പാപ്പാന്റെ അവിവേകപൂര്‍ണ്ണമായ പ്രവര്‍ത്തനം മൂലം ഒരുപക്ഷെ വലിയ ദുരന്തം സംഭവിക്കാമായിരുന്നു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹംസ പറഞ്ഞത്‌ ഏറനാടന്‍ തമാശയായി കണ്ടാല്‍ മതി പിണറായി
  • കൊടി സുനി കീഴടങ്ങാന്‍ തയ്യാര്‍
  • വി. എസ് അയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്ന് പിണറായി
  • രാഷ്ട്രീയ ഭീകരവാദ ത്തിനെതിരെ ജനാധിപത്യ സംഗമം
  • കേരളത്തില്‍ ഒരു കൂട്ട ആത്മഹത്യ കൂടി
  • ടോള്‍വിരുദ്ധ സമരം നാളെ നൂറാം ദിവസം
  • സംസ്ഥാന നേതൃത്വം മാറണം : വി. എസ്.
  • ടി.പി വധത്തില്‍ സി.പി. എമ്മിന് പങ്കുണ്ടങ്കില്‍ പ്രസ്ഥാനവുമായി പിരിയും :സൈമണ്‍ ബ്രിട്ടോ
  • ടി.പി.വധം: അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കും: മുല്ലപ്പള്ളി
  • പോലീസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല: ഡി.ജി.പി
  • അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം സി.പി.എം നേതാക്കളെ കുടുക്കാന്‍ നീക്കം : പിണറായി
  • വയനാട്ടില്‍ ആദിവാസി ഭൂസമരം ശക്തമാകുന്നു
  • കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മ പിടിയില്‍
  • പാസ്പോര്‍ട്ട് നിര്‍മ്മിതിയിലെ അപാകത നിരവധി പേരെ വലയ്ക്കുന്നു
  • ടി.പി വധം നാല് പേര്‍ പിടിയില്‍
  • സി. പി. എം ഉടന്‍ പിളരും : ചെന്നിത്തല
  • വി. എസ്. സെക്രട്ടറിയെ വിമര്‍ശിച്ചത് ശരിയല്ല: കെ. ആര്‍. ഗൌരിയമ്മ
  • പിണറായിക്ക് ഡാങ്കേയുടെ ഗതി: വി. എസ്
  • ഫസല്‍ വധം, സി. പി. എം. നേതാക്കളെ അറസ്റ്റ് ചെയ്യാം: ഹൈകോടതി
  • വി. എസ്‌. പാര്‍ട്ടിക്കു പുറത്തു വരട്ടെ : മഹാശ്വേതാദേവി



  • പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...
    പോക്കറ്റടി ആരോപിച്ച് സഹയാ...
    എലിസബത്ത്‌ താടിക്കാരന്‍ മ...
    ആദിവാസി സ്ത്രീകളെ അപമാനിച...
    ഐസ്ക്രീം : റൌഫിന്റെ രഹസ്യ...
    വിമന്‍സ് കോഡ് ബില്‍ സമര്‍...
    മകരജ്യോതി: മുന്‍കരുതല്‍ ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine