Wednesday, June 23rd, 2010

മണല്‍ക്ഷാമം രൂക്ഷം : നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്‌

construction-keralaതൃശ്ശൂര്‍ : സംസ്ഥാനത്ത്‌ മണല്‍ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം രംഗം സ്തംഭനാവസ്ഥ യിലേക്ക്‌ നീങ്ങുന്നു. കെട്ടിട നിര്‍മ്മാണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള അസംസ്കൃത വസ്തുവായ മണല്‍ ലഭിക്കാതായതോടെ പലയിടങ്ങളും കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം മുടങ്ങി ക്കൊണ്ടിരിക്കുന്നു. മണല്‍ ക്ഷാമം നേരിടുവാന്‍ തുടങ്ങിയിട്ട്‌ നാളുകള്‍ ആയെങ്കിലും മഴ പെയ്തതോടെ നദികളില്‍ നിന്നും മണലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ ക്ഷാമം കൂടുതല്‍ രൂക്ഷമായി.

തൃശ്ശൂര്‍ ജില്ലയില്‍ കെട്ടിടം പണിയുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ അവിടെ നിന്നും മണലിനുള്ള പാസ്സിനു അനുമതി പത്രം ലഭിക്കുമായിരുന്നു. ഇത്‌ വടക്കാഞ്ചേരിയിലെ താലൂക്ക്‌ ഓഫീസില്‍ കൊണ്ടു പോയി റജിസ്റ്റര്‍ ചെയ്തു പണമടച്ചാല്‍ പാസ്സുകള്‍ ലഭിക്കും. അനുവദിച്ച പാസ്സിനനുസരിച്ചു ഭാരതപ്പുഴയിലെ വിവിധ കടവുകളില്‍ നിന്നും മണല്‍ ലഭിച്ചിരുന്നു. ആവശ്യത്തില്‍ അധികം വരുന്ന പാസ്സ്‌ പലരും കരിഞ്ചന്തയിലും വിറ്റിരുന്നു. കരിഞ്ചന്തയില്‍ ഒരു ലോഡ്‌ ഭാരതപ്പുഴ മണലിനു ഇരുപതിനായിരം രൂപയോളം ആയിരുന്നു കഴിഞ്ഞ സീസണിലെ വില. സംസ്ഥാനത്തെ പുഴകളിലെ മണലിന്റെ ലഭ്യതയില്‍ വന്ന കുറവും, തമിഴ്‌നാട്ടില്‍ നിന്നും ഉള്ള മണലിന്റെ വരവ്‌ ഇല്ലാതായതും മണലിന്റെ ഡിമാന്റ്‌ വര്‍ദ്ധിപ്പിച്ചു.

മണലിനു പകരം എം. സാന്റ്‌ (പാറ പൊടിച്ചു ഉണ്ടക്കുന്നത്‌) ഉപയോഗി ക്കുന്നുണ്ടെങ്കിലും ഗുണനിലവാരം ഇല്ലാത്തതാണെങ്കില്‍ അത്‌ ഉറപ്പിനെ ബാധിക്കും എന്നതിനാല്‍ പലരും മേല്‍ക്കൂര വാര്‍ക്കുവാന്‍ ഭാരതപ്പുഴ മണലിനെ ആണ്‌ ആശ്രയിക്കുന്നത്‌. എന്നാല്‍ ലാഭം ലക്ഷ്യമാക്കി വീടു നിര്‍മ്മിച്ചു വില്‍ക്കുന്നവര്‍ പലരും, നിലവാരം കുറഞ്ഞ എം.സാന്റും, കരമണലും ഉപയോഗിക്കുന്നുണ്ട്‌. ഇത്‌ ഭാവിയില്‍ കെട്ടിടത്തിന്റെ ഉറപ്പിനെ ദോഷകരമായി ബാധിക്കും എന്നാണ്‌ വിദഗ്ദരുടെ അഭിപ്രായം.

മണല്‍ ക്ഷാമത്തോടൊപ്പം തൊഴിലാളികളുടെ കൂലിയില്‍ ഉണ്ടായ വര്‍ദ്ധനവും, മേഖലയ്ക്ക്‌ പ്രതിസന്ധി ഉണ്ടാക്കുന്നു. ഒരു മേസന്റെ ദിവസ കൂലി 450- 550 രൂപയാണ്‌. ഹെല്‍പര്‍ക്ക്‌ 300 – 400 വരെ. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക്‌ പൊതുവില്‍ കൂലി കുറവാണ്‌. പല കോണ്‍ട്രാക്ടര്‍മാരും ഇവരെ ആണ്‌ ആശ്രയിക്കുന്നത്‌. തൊഴിലാളികളില്‍ അധിക പക്ഷവും മദ്യത്തിനു അടിമകള്‍ ആയതിനാല്‍, വര്‍ദ്ധിച്ച കൂലി ലഭിച്ചിട്ടും അതിന്റെ പ്രയോജനം പൂര്‍ണ്ണമായും ലഭിക്കുന്നില്ല. ശരാശരി നൂറ്റിയിരുപത്തഞ്ചു രൂപയെങ്കിലും മദ്യത്തിനായി പലരും ചിലവിടുന്നു എന്നാണു കണക്കാക്കപ്പെടുന്നത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine