ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും

May 8th, 2026

orumanayoor-mangottu-aup-school-old-students-ormma-cheppu-maha-sangamam-ePathram
തൃശ്ശൂർ : ജില്ലയിലെ ഒരുമനയൂർ മാങ്ങോട്ട് എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ‘ഓർമ്മച്ചെപ്പ്’ ഒരുക്കുന്ന മഹാ സംഗമം 2026 ജൂൺ 28 ഞായറാഴ്ച നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

മഹാസംഗമത്തിന് മുന്നോടിയായി മാങ്ങോട്ട് സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവ ദിവസം പഠനോപകരണങ്ങൾ സമ്മാനിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി പിപുലമായ ഒരു കമ്മിറ്റിയും അഡ്മിൻ പാനലിനു നേതൃത്വത്തിൽ രൂപീകരിച്ചു.

എ. വി. കബീർ (ചെയർമാൻ) നേതൃത്വം നൽകുന്ന കമ്മിറ്റിയിൽ വി. ലിയാഖത്ത് (സെക്രട്ടറി), ഷെമീന വാഹിദ്, സൈബു കബീർ (ജോയിന്റ് സെക്രട്ടറിമാർ), ഷബീർ (ട്രഷറർ), പ്രദീപ് (പ്രവാസി കോഡിനേറ്റർ), ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ജസീന കരീം (പ്രോഗ്രാം കോഡിനേറ്റർമാർ) ബഷീർ ഖാൻ, അഭിനി (റിസപ്ഷൻ & ഫുഡ്), അജയൻ, ഷൈജു (സ്റ്റേജ് & ഗസ്റ്റ്), ഇബ്രാഹിം (പബ്ലിസിറ്റി), സരള (വളൻ്റിയേഴ്സ് ഹെഡ്) എന്നിവരും രക്ഷാധികാരികളായി ഹനീഫ, ഹൈദ്രോസ്, ഷാഹിന അക്ബർ എന്നിവരെയും തെരഞ്ഞെടുത്തു.

ഒരുമനയൂർ പഞ്ചായത്തിലെ 143 വർഷം പഴക്കമുള്ള മാങ്ങോട്ട് എ. യു. പി. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാ പ്രായക്കാരായ പൂർവ്വ വിദ്യാർത്ഥി കളെയും ചേർത്ത് ഓർമ്മച്ചെപ്പ് വിപുലമായ പരിപാടികളാണ് ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ ഒരുക്കുന്നത്.

പൂർവ്വ വിദ്യാർത്ഥിയായ ഗായകൻ പട്ടുറുമാൽ മുത്തുവിൻ്റെ സംഗീത പരിപാടി, നാടൻ പാട്ട്, മറ്റു വൈവിധ്യമാർന്ന കലാ പരിപാടികൾ എന്നിവ അരങ്ങേറും. വിവരങ്ങൾക്ക് : +91 99959 61466.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു

May 4th, 2026

bjp-in-kerala-epathram

തിരുവനന്തപുരം : ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ബി. ജെ. പി. യുടെ വി. മുരളീധരൻ, നേമം മണ്ഡലത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ, കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ ബി. ബി. ഗോപ കുമാർ എന്നിവരുടെ വിജയം ഉറപ്പിച്ചു.

ഇതോടെ സംസ്ഥാന നിയമ സഭയിൽ ബി. ജെ. പി. ക്കു വീണ്ടും പുതിയ അക്കൗണ്ടുകൾ കൂടെ തുറക്കാൻ സാധിച്ചു. പാർട്ടിയുടെ തിരുവനന്തപുരം മേഖലാ പ്രസിഡണ്ടു കൂടിയാണ് ബി. ബി. ഗോപകുമാർ.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നിലവിലെ നേമം എം. എൽ. എ. യും കൂടിയായ വി. ശിവൻ കുട്ടിയെയാണ് രാജീവ് ചന്ദ്ര ശേഖർ പരാജയപ്പെടുത്തിയത്.

നേമം മണ്ഡലത്തിൽ നിന്ന് ബി. ജെ. പി. സ്ഥാനാർത്ഥി നിയമ സഭയിലേക്കു എത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇവിടെ നിന്നും 2016-ൽ ബി. ജെ. പി. യുടെ മുതിർന്ന നേതാവ് ഒ. രാജ ഗോപാൽ വിജയിച്ചിരുന്നു.

പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് രാജീവ് ചന്ദ്ര ശേഖർ എത്തിയതിന് ശേഷം നടന്ന ആദ്യ നിയമ സഭാ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.

അവകാശ വാദങ്ങളുമായി നടന്നിരുന്ന എൻ. ഡി. എ. സഖ്യത്തിന്റെ മറ്റു സ്ഥാനാർത്ഥികൾക്ക് ഒന്നും വിജയിച്ചു കയറാൻ സാധിച്ചില്ല.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നമ്മുടെ കേരളം : വെബ് പോർട്ടലും മൊബൈൽ ആപ്പും ഉദ്ഘാടനം ചെയ്തു

February 25th, 2026

kerala-government-services-on-a-single-plat-form-ePathram
തിരുവനന്തപുരം : പൊതു സേവനങ്ങളിലും ഭരണ രംഗത്തും ഡിജിറ്റൽ വിപ്ലവം ലക്ഷ്യമിട്ടു കൊണ്ടുള്ള ചുവടു വെപ്പായി ‘നമ്മുടെ കേരളം’ വെബ് പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

ജനന സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതികള്‍, പെന്‍ഷനുകള്‍ തുടങ്ങി സംസ്ഥാന സർക്കാരിന്റെ വിവിധ സേവന ങ്ങൾ ഒറ്റ പ്ലാറ്റ് ഫോമിൽ ലഭ്യമാക്കു ന്ന സംവിധാനങ്ങൾ ആണ് ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും. ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും അപ്ഡേറ്റുകള്‍ നേടാനും കഴിയുന്ന സംവിധാനവും ഇതിലുണ്ട്.

സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ സേവനങ്ങൾ വിരൽ ത്തുമ്പിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് പോലുള്ള പദ്ധതികളുടെ തുടർച്ചയായാണ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഭരണ രംഗത്ത് നടപ്പിലാക്കിയ ജനകീയ പരിഷ്കാരങ്ങളുടെ കരുത്തിലാണ് ‘നമ്മുടെ കേരളം’ ആപ്പ് യാഥാർത്ഥ്യം ആവുന്നത്. സംസ്ഥാനത്തിന്റെ ഭരണ നിർവ്വഹണ ചരിത്രത്തിലെ അതി പ്രധാനമായ നാഴിക ക്കല്ലാണിത് എന്നും  മുഖ്യമന്ത്രി പറഞ്ഞു.  INSTA  P R D

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം

February 19th, 2026

logo-government-of-kerala-ePathram
തിരുവനന്തപുരം : കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃകയിലാണ് നേറ്റിവിറ്റി കാർഡ് നൽകുക.

കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗ പ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

വിദേശ പൗരത്വം സ്വീകരിച്ച കേരളീയന് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം ഇത് അസാധുവാകും.

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ കാലാ കാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള വ്യക്തി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ നൽകണം.

കേന്ദ്ര സർക്കാർ എസ്. ഐ. ആര്‍. നടപ്പിലാക്കുന്നത് ന്യൂന പക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നൽകുന്നത്. നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കി വെച്ചിരുന്നു.

P R D

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

January 25th, 2026

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ്‌ – വിസിൽ) ത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

2028 ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതി വർഷം 57 ലക്ഷം കണ്ടെയ്നറുകൾ ആയി വർദ്ധിക്കും.

vizhinjam-sea-ports-second-phase-development-inaugurated-by-chief-minister-ePathram

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖല യിൽ വിസ്മയം തീർക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു എന്നും ഒന്നും നടക്കാത്ത നാട് എന്ന്‌ കേരളത്തെ ആക്ഷേപിച്ച വർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി കൂടി യാണിത്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. തടസ്സങ്ങളിൽ സ്‌തംഭിച്ചു നിൽക്കാൻ ആകുമായിരുന്നില്ല. 2016 ൽ യു. ഡി.എഫ്‌. സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തര വാദിത്വം തുടർന്ന് അധികാരത്തിൽ വന്ന എൽ. ഡി. എഫ്‌. സർക്കാരിനാണ്‌ കൈ വന്നത്‌. വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടാണ്‌ സ്വീകരിച്ചത്‌. എന്ത്‌ തടസ്സം വന്നാലും നാടിന്റെ ആവശ്യം ഉയർത്തി അതി ജീവിക്കാൻ ശ്രമിച്ചതിന്‌ ഫലം ഉണ്ടായി. ചരക്കു നീക്കത്തിനായി മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു.

ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയാവുന്നു. ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽചാലിൽ കേരള ത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖ പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞം തുറമുഖത്തിന് തന്നെ. സ്‌ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

2 of 261231020»|

« Previous Page« Previous « പ്രവാസത്തുടിപ്പുകൾ പ്രകാശനം ചെയ്തു
Next »Next Page » സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാര്‍ഡ് നൽകും »



  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്
  • കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
  • ക്ഷേത്ര ദർശനം : സീനിയർ പരിഗണന 70 വയസ്സ് കഴിഞ്ഞവർക്ക് മാത്രം
  • ലക്ഷദ്വീപ് സന്ദർശനത്തിന് ഇനി ഓൺ ലൈൻ പെർമിറ്റ് മാത്രം
  • വേനൽമഴ ശക്തമാകുന്നു : സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine